Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്ടിൽ കളിക്കാൻ സഞ്ജു ഇല്ല; ചെന്നൈയിലെ ഏകദിനത്തിൽ മലയാളി ബാറ്റ്‌സ്മാൻ ഇന്ത്യൻ എ ടീമിൽ; കർണ്ണാടക ടീമിലെ മലയാളി മുഖം കരുൺ നായർ ഉപനായകൻ

വയനാട്ടിൽ കളിക്കാൻ സഞ്ജു ഇല്ല; ചെന്നൈയിലെ ഏകദിനത്തിൽ മലയാളി ബാറ്റ്‌സ്മാൻ ഇന്ത്യൻ എ ടീമിൽ; കർണ്ണാടക ടീമിലെ മലയാളി മുഖം കരുൺ നായർ ഉപനായകൻ

ന്യൂഡൽഹി: ഈ മാസം അഞ്ചിനാരംഭിക്കുന്ന ഇന്ത്യ എ ടീമിന്റെ ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു വി സാംസൺ ഇടം നേടി. ഇന്ത്യ എ, ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ എന്നീ ടീമുകൾ ഉൾപ്പെടുന്ന തൃരാഷ്ട്ര പരമ്പര ചെന്നൈലാണ് നടക്കുന്നത്.

എന്നാൽ തൃരാഷ്ട്ര പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക എയുമായി നടക്കുന്ന അനൗദേയാഗിക ടെസ്റ്റ് മത്സരത്തിൽ സഞ്ചുവിന് ഇടം ലഭിച്ചിട്ടില്ല. മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡാണ് ഇന്ത്യ എ ടീമിന്റെ പരിശീലകൻ. ഐ.പി.എല്ലിൽ സഞ്ചുവും ദ്രാവിഡും രാജസ്ഥാൻ റോയലസിന്റെ ഭാഗമാണ്.

ഇന്ത്യ എ ഏകദിന ടീമിനെ മുൻ അണ്ടർ 19 നായകൻ ഉന്മുക് ചന്ദാണ് നയിക്കുന്നത്. കർണാടക താരമായ കരുൺ നായരാണ് വൈസ് ക്യാപ്ടൻ. ടെസ്റ്റ് ടീമിനെ അമ്പത്തി റായിഡുവും നയിക്കും. ഓഗസ്റ്റ് അഞ്ച് മുതൽ 14 വരെയാണ് ഏകദിന മത്സരങ്ങൾ നടക്കുക. ടെസ്റ്റ് മത്സരങ്ങൾ ഓഗസ്റ്റ് 18ന് വയനാട്ടിലാണ് തുടങ്ങുക.

ഏകദിന ടീം: ഉന്മുക്ത് ചന്ദ്, കരുൺ നായർ, മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, പർവേസ് റസൂൽ, ധവാൽ കുൽക്കർമി, സന്ദീപ് ശർമ, രുഷ് കലാരിയ, മൻദീപ് സിങ്, ഗുർകീരത് സിങ് മൻ, റിഷി ദിവാൻ.

ടെസ്റ്റ് ടീം: അന്പാട്ടി റായിഡു, കരുൺ നായർ, അഭിനവ് മുകുന്ദ്, അങ്കുഷ് ബെയിൻസ്, ശ്രേയസ് അയ്യർ, ബാബ അപരാതിജ്, വിജയ് ശങ്കർ, ജയന്ത് യാദവ്, അക്‌സർ പട്ടേൽ, കാൺ ശർമ, അഭിമന്യു മിഥുൻ, ശ്രദുൽ താക്കൂർ, ഈശ്വർ പാണ്ഡേ, ഷെൽഡൻ ജാക്‌സൺ, ജീവൻജിത് സിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP