വെസ്റ്റ് ഇൻഡീസിനെ ഡിവില്ലിയേഴ്സ് തോൽപ്പിച്ചു! കരീബിയൻ പട ബാറ്റു താഴ്ത്തിയത് ദക്ഷിണാഫ്രിക്കൻ നായകൻ നേടിയ 162 റൺ പോലും നേടാനാകാതെ; ഇമ്രാൻ താഹിറിന് അഞ്ചുവിക്കറ്റ്
സിഡ്നി: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാമത്തെ മികച്ച സ്കോർ പടുത്തുയർത്തിയ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ പൊരുതാൻ പോലുമാകാതെ വെസ്റ്റ് ഇൻഡീസ് കീഴടങ്ങി. ദക്ഷിണാഫ്രിക്കൻ നായകൻ എ ബി ഡിവില്ലിയേഴ്സ് 66 പന്തിൽ നേടിയ 162 റൺ പോലും നേടാനാകാതെയാണ് കരീബിയൻ പട ബാറ്റു താഴ്ത്തിയത്.
ദക്ഷിണാഫ്രിക്ക് ഉയർത്തിയ അഞ്ചിന് 408 റൺ പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 33.1 ഓവറിൽ 151 റണ്ണിന് ബാറ്റു താഴ്ത്തി. 257 റണ്ണിന്റെ നാണം കെട്ട തോൽവി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ്. ഇമ്രാൻ താഹിറിന്റെ അഞ്ചുവിക്കറ്റ് നേട്ടമാണ് വെസ്റ്റ് ഇൻഡീസിനെ 151ൽ ഒതുക്കാൻ സഹായിച്ചത്.
ലോകകപ്പിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണ് ഇന്ന് ദക്ഷിണാഫ്രിക്ക നേടിയത്. 2007ൽ ഇന്ത്യ ബർമുഡയ്ക്കെതിരെ നേടിയ അഞ്ചിന് 413 റണ്ണാണ് ടീം സ്കോറിൽ നിലവിലെ റെക്കോഡ്. അന്നും 257 റണ്ണിനാണ് ഇന്ത്യ ബർമുഡയെ തോൽപ്പിച്ചത്. ലോകകപ്പിൽ റൺ അടിസ്ഥാനത്തിലെ ഏറ്റവുമുയർന്ന ജയമാണിതു രണ്ടും.
ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച ആഫ്രിക്കക്കാർ പതിയെയാണ് തുടങ്ങിയത്. ആദ്യ പത്ത് ഓവറിൽ ദക്ഷിണാഫ്രിക്ക നേടിയത് വെറും 30 റൺ. ആദ്യ 50 കടക്കാൻ 14.2 ഓവർ വേണ്ടിവന്നു. എന്നാൽ, അവസാന 20 ഓവറിൽ 261 റണ്ണാണ് അവർ നേടിയത്. വെടിക്കെട്ടു ബാറ്റിങ് പ്രകടനം എന്നാൽ എന്താണെന്നു വീണ്ടും ലോകത്തിനു കാട്ടിക്കൊടുത്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സ് കളത്തിൽ നിറഞ്ഞാടിയപ്പോൾ നിഷ്പ്രഭമായത് കരീബിയൻ പേസ് പടയാണ്.
ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി സ്വന്തം പേരിൽ കുറിച്ച ഡിവില്ലിയേഴ്സ് വേഗതയേറിയ 150 എന്ന റെക്കോർഡും സ്വന്തമാക്കി.
66 പന്തിൽ 162 റണ്ണുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്നു പറന്നത് എട്ടു സിക്സാണ്. 17 ഫോറും ഡിവില്ലിയേഴ്സ് നേടി. ലോകകപ്പിനു മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ വേഗമേറിയ അർധ സെഞ്ച്വറിയും സെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ച ഡിവില്ലിയേഴ്സ് വേഗമേറിയ ഒന്നര സെഞ്ച്വറിയും അവർക്കെതിരെ തന്നെ നേടി എന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്.
ആറാം ഓവറിൽ ഓപ്പണർ ഡികോക്ക് പുറത്താകുമ്പോൾ 18 റൺ മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയിരുന്നത്. പിന്നീടെത്തിയ ഡുപ്ലെസിസും അംലയും ചേർന്ന് പതിയെ റൺനിരക്കുയർത്തി. 70 പന്തിൽ 62 റൺസുമായി ഡുപ്ലെസിസും 88 പന്തിൽ 65 റൺസുമായി അംലയും മടങ്ങിയതിനു പിന്നാലെയാണ് ക്യാപ്റ്റൻ ഡിവില്ലിയേഴ്സ് ക്രീസിലെത്തിയത്.
ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചെറിയ സ്കോറിനാണ് ദക്ഷിണാഫ്രിക്കൻ നായകൻ പുറത്തായത്. ആ കുറവ് തീർക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. 42 ഓവറായപ്പോഴേക്കും സ്കോർ 280ൽ എത്തി. അവസാന അഞ്ചോവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർ അടിച്ചെടുത്തത് 96 റൺസാണ്.
30 പന്തിലാണ് ഡിവില്ലിയേഴ്സ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. അടുത്ത 50 റൺ നേടിയത് വെറും 22 പന്തിൽ. നേരിട്ട പന്തുകൾ 64 ആയപ്പോഴേക്കും ദക്ഷിണാഫ്രിക്കൻ നായകന്റെ സ്കോർ 150 ആയി. അതായത് നൂറിൽ നിന്ന് 150ലെത്താൻ വേണ്ടി വന്നത് വെറും 12 പന്ത്.
റിലീ റൂസോയുടെ 61 റണ്ണും ദക്ഷിണാഫ്രിക്കയുടെ സ്കോർ കുത്തനെ ഉയർത്തി. രണ്ടാം വിക്കറ്റിൽ 127 റൺസും നാലാം വിക്കറ്റിൽ 134 റൺസുമാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.
മറുവശത്ത് വിൻഡീസ് നായകൻ ജേസൺ ഹോൾഡറാണ് ഏറ്റവും കൂടുതൽ തല്ലുകൊണ്ടത്. 10 ഓവറിൽ ഹോൾഡർ വഴങ്ങിയത് 104 റൺസാണ്. ക്രിസ് ഗെയ്ലും ആന്ദ്രെ റസ്സലും രണ്ടു വിക്കറ്റു വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. കഴിഞ്ഞ കളിയിൽ ഇരട്ട സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലിനെ രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. മൂന്നു റണ്ണെടുത്ത ഗെയ്ൽ അബോട്ടിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. 18 ഓവർ പൂർത്തിയാകും മുമ്പ് ഏഴു വിക്കറ്റുകൾ വീണ വിൻഡീസിന് ആ ഘട്ടത്തിൽ 63 റണ്ണെന്ന നിലയിൽ പരുങ്ങുകയായിരുന്നു.
റണ്ണിന്റെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ തോൽവിയിലേക്കു കൂപ്പുകുത്തിയ വെസ്റ്റ് ഇൻഡീസിനെ ആ നാണക്കേടിൽ നിന്ന് കരകയറ്റിയത് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ്. 48 പന്തിൽ നാലു സിക്സും മൂന്നു ഫോറും ഉൾപ്പെടെ 56 റൺ നേടിയ ഹോൾഡറാണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഡ്വെയ്ൻ സ്മിത്ത് 31ഉം ദിനേഷ് രാംദിൻ 22 റണ്ണും നേടി.
ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ അഞ്ചുവിക്കറ്റ് വീഴ്ത്തി. മോണി മോർക്കലും അബോട്ടും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ഡെയ്ൽ സ്റ്റെയിനാണ് ഒരു വിക്കറ്റ്.
ഏറ്റവുമൊടുവിൽ മുഖാമുഖം വന്ന 18 ഏകദിന മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് വിൻഡീസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാനായത്. 300 നു മുകളിലുള്ള സ്കോർ പിന്തുടർന്നു ജയിക്കാൻ ഇതുവരെ വെസ്റ്റ് ഇൻഡീസിനു കഴിഞ്ഞിട്ടുമില്ല.
നിരവധി റെക്കോർഡുകളും ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ പിറന്നു. 52 പന്തിൽ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിക്ക് ഉടമയായി. 2011ലെ ലോകകപ്പിൽ അയർലൻഡിന്റെ കെവിൻ ഒബ്രയിൻ ഇംഗ്ലണ്ടിനെതിരെ 50 പന്തിൽ നേടിയതാണ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി.
ദക്ഷിണാഫ്രിക്ക നേടിയ 408 റൺസ് ഓസ്ട്രേലിയയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ഏകദിന സ്കോറാണ്. ഈ ലോകകപ്പിൽ വെസ്റ്റിൻഡീസ് സിംബാബ്വെയ്ക്കെതിരെ നേടിയ 372 റൺസിന്റെ റെക്കോർഡാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.
സെഞ്ചുറി നേട്ടത്തിനിടെ ക്യാപ്റ്റനെന്ന നിലയിൽ 3000 ഏകദിന റൺസെന്ന റെക്കോർഡും ഡിവില്ലിയേഴ്സ് പിന്നിട്ടു. 60 മത്സരങ്ങളിൽ 3000 പിന്നിട്ട ഡിവില്ലിയേഴ്സ് ക്യാപ്റ്റനെന്ന നിലയിൽ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും വേഗമേറിയ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
ഇന്നത്തെ സെഞ്ചുറിയോടെ ലോകകപ്പുകളിൽ വെസ്റ്റിൻഡീസിനെതിരെ 380 റൺസ് പിന്നിട്ട ഡിവില്ലിയേഴ്സ് ഏതെങ്കിലും ഒരു കളിക്കാരൻ എതിർ ടീമിനെതിരെ നേടുന്ന ഏറ്റവും ഉയർന്ന സ്കോറിനും ഉടമയായി. ലോകകപ്പിലെ നാലാമത്തെ സെഞ്ചുറി നേടിയ എ ബി ഇതിൽ മൂന്നും വിൻഡീസിനെതിരെയാണ് കുറിച്ചത്.
162 റൺസടിച്ച ഡിവില്ലിയേഴ്സ് അഞ്ചാമനായി ഇറങ്ങി ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന കളിക്കാരനെന്ന റെക്കോർഡും സ്വന്തമാക്കി. 2005ൽ ഓസ്ട്രേലിയയുടെ ആൻഡ്ര്യു സൈമണ്ട്സ് നേടിയ 156 റൺസാണ് ഡിവില്ലിയേഴ്സിന് മുന്നിൽ വഴിമാറിയത്.
1987ലെ ലോകകപ്പിൽ വിവിയൻ റിച്ചാർഡ്സ് ശ്രീലങ്കയ്ക്കെതിരെ നേടിയ 181 റൺസിനുശേഷം ഒരു ക്യാപ്റ്റൻ നേടുന്ന രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് ഡിവില്ലിയേഴ്സ് വിൻഡീസിനെതിരെ കുറിച്ചത്.
10 ഓവറിൽ 104 റൺസ് വഴങ്ങിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജെയ്സൺ ഹോൾഡർ ലോകകപ്പിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന രണ്ടാമത്തെ ബൗളറെന്ന നാണക്കേട് സ്വന്തമാക്കി. 1983ലെ ലോകകപ്പിൽ 12 ഓവറിൽ ന്യൂസിലൻഡിന്റെ മാർട്ടിൻ സ്നെഡൻ വഴങ്ങിയ 105 റൺസാണ് ഏറ്റവും മോശം ബൗളിങ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്