ഇന്ത്യയെ വിജയടീമാക്കി മാറ്റി; ടെസ്റ്റിലും ഏകദിനത്തിലും ഒന്നാമതെത്തിച്ചു; പൊൻതൂവലായി മൂന്ന് ഐസിസി കിരീടങ്ങളും; കൂസലില്ലാതെ വെടിക്കെട്ട് ബാറ്റിങ് നടത്തി ആരാധകഹൃദയങ്ങളിലിടം പിടിച്ച ക്യാപ്റ്റൻ കൂൾ നായകവേഷം അഴിച്ചുവയ്ക്കുമ്പോൾ
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയിക്കുന്ന ടീമായി മാറിയത് എം.എസ്. ധോണിയെന്ന ജാർഖണ്ഡുകാരൻ നായകപദവിയിലേറിയശേഷമാണ്. വിക്കറ്റിനു പിന്നിലെ കരുതൽ ടീമിനെ ജയിപ്പിക്കുന്നതിലും ധോണി പുറത്തെടുത്തപ്പോൾ 40 വർഷത്തിനിടെ ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീമായി ഇന്ത്യ മാറി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ ലോകറാങ്കിങ്ങിൽ ഒന്നാമതെത്തിച്ച ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മൂന്ന് ഐസിസി കിരീടങ്ങളും സ്വന്തമാക്കിയ ഏക നായകൻ കൂടിയാണ്. 2007ൽ ടിട്വന്റിയിലും 2011ൽ ഏകദിനത്തിലും ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയ ധോനിയുടെ നേതൃത്വത്തിലാണ് 2013ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലും കിരീടമണിഞ്ഞത്.
ദ്രാവിഡിനെപ്പോലുള്ള താരങ്ങളെയൊക്കെ വിക്കറ്റിന് പിന്നിൽ പരീക്ഷിച്ച് മടുത്ത ടീം ഇന്ത്യയ്ക്ക് വർഷങ്ങൾക്കുശേഷം ലഭിച്ച ലക്ഷണമൊത്ത ഒരു കീപ്പറായിരുന്നു ധോണി. പലതവണ അതിവേഗ സ്റ്റംപിങ്ങിലൂടെ ആരാധകരെ ഞെട്ടിക്കാൻ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. കൊണ്ടുവരുന്ന വിജയങ്ങളെക്കാളുപരി ധോണിയെ ഇഷ്ടപ്പെടാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഏറെയൊന്നും ഘടകങ്ങൾ ആ അഞ്ചടി ഒൻപതിഞ്ചുകാരനിൽ ഇല്ലെന്നതാണു വാസ്തവം. ഇന്ത്യൻ ക്രിക്കറ്റ് ടീമിലിടം പിടിക്കുന്ന മറ്റു താരങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേകത അദ്ദേഹത്തിനുണ്ടായിരുന്നു. ജാർഖണ്ഡ് എന്ന പിന്നോക്ക സംസ്ഥാനത്തുനിന്നു ഇന്ത്യൻ ടീമിലിടം പിടിച്ച ഒരു സാധാരണക്കാരനായിരുന്നു ധോണി. വൻനഗരങ്ങളിലെ എലീറ്റ് സൊസൈറ്റിക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ഇന്ത്യൻ ക്രിക്കറ്റിൽ ഇടംപിടിച്ച നാട്ടിൻപുറത്തുകാരൻ. പ്രായമായവരോട് അനാവശ്യ വിധേയത്തം കാട്ടിയില്ല, അവരെ എതിർക്കാനും പോയില്ല. ക്രിക്കറ്റ് എന്ന കളിയിലൂടെ മാത്രമേ ധോണി ആരാധകരുമായി സംവദിച്ചുള്ളു. സ്വകാര്യത അടിമുടി നിറച്ചുവച്ചു. എന്നാൽ ക്രിക്കറ്റ് ബിഗ് ബിസിനസായി മാറിയ കാലഘട്ടത്തിൽ അതിലൂടെ കൈവന്ന സൗഭാഗ്യങ്ങളൊന്നും വേണ്ടെന്നു വച്ചില്ല. ധോണിയുടെ മനസിന്റെ വാതിൽവരെയേ ആരാധകർക്കു പ്രവേശനമുണ്ടായിരുന്നുള്ളു. അതിനുള്ളിലേക്കു കടന്നത് പരസ്യക്കാരും, ടീമിലെ തന്നെ ചിലരും പിന്നെ സാക്ഷിയും മാത്രം.
സ്കൂൾ തലത്തിൽ ഫുട്ബോൾ ഗോൾകീപ്പറായിരുന്ന ധോണിയുടെ ഡൈവിങ് മികവു കണ്ടറിഞ്ഞ കോച്ച് അദ്ദേഹത്തെ ക്രിക്കറ്റിലേക്കു വഴിതിരിച്ചു വിടുകയായിരുന്നു. സ്കൂൾ തലത്തിൽ റാഞ്ചിയുടെ ഗ്രൗണ്ടുകളെ അമിട്ട് മട്ടിലുള്ള ഷോട്ടുകൾ കൊണ്ടു തീപിടിപ്പിച്ച ധോണി പിന്നീട് കൊൽക്കത്ത ക്ലബ് ക്രിക്കറ്റിൽ ശ്രദ്ധയൂന്നി. റയിൽവേയിൽ ജോലിയും. പക്ഷേ, നെയ്റോബിയിൽ ഇന്ത്യ എയ്ക്കു വേണ്ടി ത്രിരാഷ്ട്ര ടൂർണമന്റിൽ തുടർച്ചയായി രണ്ടു സെഞ്ചുറി നേടിയതു ജീവിതത്തിന്റെ ഗതിമാറ്റി. ഇന്ത്യൻ ടീമിലേക്കു വഴിതുറന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ഗതിയിൽ മാറ്റം വരുത്തിയ സാന്നിധ്യം. ടെസ്റ്റിൽ ഒന്നാം നമ്പർ, ഏകദിന ട്വന്റി20 ലോകകപ്പുകളിൽ കിരീടം; ഏതൊരു നായകനും കൊതിച്ചു പോകുന്ന സ്വപ്നതുല്യ നേട്ടങ്ങളാണു ധോണി ഇന്ത്യയുടെ പേരിൽ കുറിച്ചത്.
2004ൽ വിശാഖപട്ടണത്തു പാക്കിസ്ഥാനെതിരെ ആണു ധോണി ലോകക്രിക്കറ്റിൽ തന്റെ ആദ്യ സാന്നിധ്യമറിയിച്ചത്. വെറും രണ്ടു റൺസിനു സച്ചിൻ തെൻഡുൽക്കർ പുറത്തായതിനു പിന്നാലെ നാലാം ഓവറിൽ ക്രീസിലെത്തിയ നീളൻ മുടിക്കാരൻ പിന്നെ കളം നിറഞ്ഞങ്ങു വാഴുകയായിരുന്നു. 123 പന്തുകളിൽ 15 എണ്ണം മൺപറ്റി പുറത്തേക്കും നാലെണ്ണം ആകാശം തൊട്ടു പുറത്തേക്കും പാഞ്ഞപ്പോൾ സ്വന്തം പേരിൽ ധോണി കുറിച്ചത് 148 റൺസ്. ഇന്ത്യ കുറിച്ചത് 356 റൺസ്. വിജയം 58 റൺസിന്. പിന്നീട്, എത്രയോ ഇന്നിങ്സുകൾ. 2005ൽ ശ്രീലങ്കയ്ക്കെതിരെ ജയ്പൂരിലും വീണ്ടുമൊരു കണ്ണഞ്ചിക്കുന്ന പ്രകടനം ധോണിയിൽനിന്നുണ്ടായി. 299 ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ സച്ചിനെ നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയ ധോണി 40 പന്തുകളിൽ 50 റൺസിലെത്തി. 85 പന്തുകളിൽ 100 റൺസിൽ, 145 പന്തുകളിൽ 183 റൺസ്. ടീം വിജയത്തിലേക്ക്. കരുത്തിന്റെ മുദ്ര കൊത്തിവച്ച 15 ബൗണ്ടറിയും 10 പടുകൂറ്റൻ സിക്സറുകളും.
പാക്കിസ്ഥാനെതിരെ 2012ൽ ചെന്നൈയിൽ നേടിയ 113 റൺസ്, കിങ്സ്റ്റണിൽ 2009ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 95 റൺസ് തുടങ്ങി ഇപ്പോഴും ഒന്നിനു പിന്നാലെ ഒന്ന് എന്ന കണക്കിൽ പറയാൻ ഇന്നിങ്സുകൾ ഒട്ടേറെയുണ്ട് ധോണിയുടെ പേരിൽ. എങ്കിലും ശ്രീലങ്കയ്ക്കെതിരെ 2011 ലോകകപ്പിൽ കിരീടം നേടിത്തന്ന ഇന്നിങ്സ് വേറിട്ടു നിൽക്കുന്നു. ഇന്ത്യയ്ക്ക് ലക്ഷ്യം 275. 22ാം ഓവറിൽ മൂന്നിന് 114ൽ നിൽക്കുമ്പോൾ ധോണി ക്രീസിലെത്തുന്നു. അസാമാന്യ ഫോമിലുള്ള യുവരാജിനെ മറികടന്നാണ് ധോണിയുടെ വരവ്. നാലാം വിക്കറ്റിൽ ധോണി ഗംഭീർ സഖ്യം 109 റൺസ് കൂട്ടിച്ചേർത്തു. 79 പന്തുകളിൽ 91 റൺസുമായി ധോണി വിജയംവരെ ക്രീസിൽ നിന്നു. നേടിയ രണ്ടു സിക്സറുകളിൽ ഒരെണ്ണം വിജയ റൺ കുറിച്ചുള്ളതായിരുന്നു.
കൂസലില്ലായ്മയും സമർദത്തെ അതിജീവിക്കലുമാണ് ധോണിയുടെ ബാറ്റിംഗിന്റെയും മൊത്തത്തിലുള്ള കളിയുടെയും പ്രത്യേകത. അദ്ദേഹം ബാറ്റു വീശുന്നതുതന്നെ ഇതുവരെ കണ്ടു പരിച്ച രീതിയിലായിരുന്നില്ല. ധോണിയുടെ ഒരു ഷോട്ടും ക്രിക്കറ്റ് വിശാരദന്മാരുടെ സൗന്ദര്യ സങ്കൽപ്പത്തിനൊത്തതായിരുന്നില്ല. അസാമാന്യ പ്രഹരശേഷിയോടെയാണ് അദ്ദേഹം ബോളർമാരെ നേരിട്ടിരുന്നത്. ഇന്നിങ്സ് കെട്ടിപ്പടുക്കാനും ഗതിവേഗം കൂട്ടാനും വിജയത്തിലേക്കു കുതിക്കാനും കഴിവുള്ള ഏറെ ബാറ്റ്സ്മാൻ ധോണിയെപ്പോലെ ഇല്ലെന്നതാണ് വാസ്തവം. അവസാന നിമിഷംവരെ ക്ഷമയോടെനിന്ന് ടീമിനെ വിജയത്തിലേക്കു നയിക്കാൻ അദ്ദേഹം കാണിച്ചിരുന്ന ആർജവവും പാടവവും മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാൻ കഴിയുന്നതായിരുന്നു. കളിയുടെ അന്ത്യ നിമിഷങ്ങളിൽ എത്ര കടുത്ത സമ്മർദത്തെ അതിജീവിച്ചും ഉചിതമായ തീരുമാനം എടുക്കുന്നതിലും ധോണി മിടുക്കു കാട്ടി.
Stories you may Like
- ധോണിയും രോഹിതും കോഹ്ലിയും നായകന്മാരല്ലാത്ത ഐപിഎൽ
- പുതിയ സീസണിൽ പുതിയ വേഷം എന്താണെന്ന് അറിയാൻ കാത്തിരിക്കൂവെന്ന് ധോണി
- ഐപിഎല്ലിലെ കോടിക്കിലുക്കം, വൻ പ്രഖ്യാപനത്തിന് ബിസിസിഐ
- ഫീൽഡ് സെറ്റ് ചെയ്യുമ്പോൾ സഹായത്തിനായി എം.എസ്. ധോണിയെ നോക്കും: ദീപക്
- ലോകകപ്പ് സെമിയിൽ റണ്ണൗട്ടായി പുറത്തായശേഷം പൊട്ടിക്കരഞ്ഞോ, ധോണി പറയുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍