Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ കുറിച്ച് കോലി പുകഴ്‌ത്തിപ്പറഞ്ഞത് നിരവധി തവണ; ഈ നാട്ടിൽ കൂടുതൽ മത്സരം നടത്താത്തത് എന്തെന്ന് പറഞ്ഞ് അത്ഭുതം പ്രകടിപ്പിച്ചു; ഇംഗ്ലീഷ് സ്റ്റേഡിയങ്ങളെ പോലും വെല്ലുന്ന ഭംഗിയുള്ള കളിക്കളത്തിൽ ഇറങ്ങിയ സന്തോഷത്തിൽ മറ്റ് താരങ്ങളും; 8.30 വരെ മഴ പെയ്തിട്ടും 9.30ന് കളി നടത്തിയ വൈദഗ്ധ്യവും പ്രശംസനീയം: ഒറ്റക്കളികൊണ്ട് ലോകശ്രദ്ധയിൽ കാര്യവട്ടത്തെ കളിക്കളം

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ കുറിച്ച് കോലി പുകഴ്‌ത്തിപ്പറഞ്ഞത് നിരവധി തവണ; ഈ നാട്ടിൽ കൂടുതൽ മത്സരം നടത്താത്തത് എന്തെന്ന് പറഞ്ഞ് അത്ഭുതം പ്രകടിപ്പിച്ചു; ഇംഗ്ലീഷ് സ്റ്റേഡിയങ്ങളെ പോലും വെല്ലുന്ന ഭംഗിയുള്ള കളിക്കളത്തിൽ ഇറങ്ങിയ സന്തോഷത്തിൽ മറ്റ് താരങ്ങളും; 8.30 വരെ മഴ പെയ്തിട്ടും 9.30ന് കളി നടത്തിയ വൈദഗ്ധ്യവും പ്രശംസനീയം: ഒറ്റക്കളികൊണ്ട് ലോകശ്രദ്ധയിൽ കാര്യവട്ടത്തെ കളിക്കളം

അരുൺ ജയകുമാർ

തിരുവനന്തപുരം: ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ ഹൈദരാബാദിൽ നടക്കേണ്ടിയിരുന്ന മൂന്നാം ടി20 മത്സരം മഴകാരണം ഉപേക്ഷിച്ചു. വൈകുന്നേരം 7 മണിക്ക് ആരംഭിക്കേണ്ട് മത്സരത്തിന് 5 മണിയോടെ മഴ ശമിച്ചിട്ടും ഔട്ട് ഫീൽഡിലെ വെള്ളക്കെട്ടാണ് മഹാനഗരത്തിലെ ആ മത്സരം മുടങ്ങാൻ കാരണം. അവിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്നലെ വ്യത്യസ്തരായതും രാജ്യം മുഴുവനും ശ്രദ്ധിക്കപ്പെട്ടതും. 7 മണിക്ക് മത്സരമാരംഭിക്കേണ്ട തിരുവനന്തപുരത്ത് 8.30 വരെ മഴ പെയ്തിട്ടും കളി നടത്താനായി എന്നതിന് സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

ഇന്ത്യയിലെ മഹാ നഗരങ്ങളിലെ സ്റ്റേഡിയം പോലെ അല്ല ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്ന് വെറുതെ പറയുന്നതല്ലെന്നും ഇന്നലത്തോടെ തെളിഞ്ഞു. മണിക്കൂറുകൾ പെയ്ത മഴയിൽ കുതിർന്ന ഔട്ട് ഫീൽഡിൽ പരിശോധന നടത്തിയ അമ്പയറും ഇരു ടീം ക്യാപ്റ്റന്മാരും വലിയ സന്തുഷ്ടി പ്രകടിപ്പിച്ചതോടെയാണ് മത്സരം നടത്താനായത്. സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സിസ്റ്റം ഏറ്റവും ആധുനികമായതാണെന്നും എത്ര കനത്ത മഴ പെയ്താലും എത്രയും വേഗം ഉണക്കി എടുക്കാൻ പറ്റുമെന്നതും തുണയായി. ഓസ്ട്രേലിയയിലേയും ഇംഗ്ലണ്ടിലേയുമൊക്കെ ലോകോത്തര സ്റ്റേഡിയങ്ങളിൽ കളിച്ച് പരിചയമുള്ള ഇന്ത്യൻ താരങ്ങൾ അക്ഷരാർഥത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയം കണ്ട് ഞെട്ടി.

സ്റ്റേഡിയം മനോഹരമെന്ന് നിരവധി തവണയാണ് വിരാട് കോലി പറഞ്ഞത്. കനത്ത മഴയെ അവഗണിച്ച് മത്സരം ആരംഭിക്കുന്നത് അക്ഷമയോടെ കാത്തിരുന്ന കാണികൾ മത്സരം കാണാൻ അർഹതയുള്ളവരാണെന്ന് കോലി പറഞ്ഞപ്പോൾ സ്റ്റേഡിയം കൈയടികളാൽ നിറഞ്ഞു.ഉച്ച മുതൽ നഗരത്തിൽ മഴ പെയ്തിട്ടും സ്റ്റേഡിയത്തിലേക്ക് കാണികൾ എത്തുന്നതിന് അത് ഒരു തടസ്സമേ ആയിരുന്നില്ല. രാവിലെ മുതൽ തന്നെ പലരും സ്റ്റേഡിയം പരിസരത്ത് എകത്തിയിരുന്നു. പുറത്ത് ഇന്ത്യയുട ജഴ്സിയും പതാകകളും വിൽപ്പന നടത്തിയവർക്കും വലിയ കോളായിരുന്നു.

മത്സരം കാണാനായി ഇന്ത്യയുടെ ജഴ്സിയണിഞ്ഞ് കാണികൾ എത്തിയപ്പോൾ സ്റ്റേഡിയം നീലക്കടലായി മാറുകയായിരുന്നു. വൈകുന്നേരം നാല് മണിമുതൽ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. പുറത്ത് മെറ്റൽ ഡിറ്റക്ടറുപയോഗിച്ച് പരിശോധനയും പിന്നീട് ടിക്കറ്റുകൾ പരിശോധിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.നീണ്ട 29 വർഷത്തിന് ശേഷം തിരുവനന്തപുരം നഗരത്തിൽ ക്രിക്കറ്റ് വിരുന്നെത്തിയപ്പോൾ അമ്പരന്ന് ക്രിക്കറ്റ് താരങ്ങൾ. മഴ മൂലം മത്സരം ഏറെ വൈകിയിട്ടും മണിക്കൂറുകളോളം സ്റ്റേഡിയത്തിൽ കളിക്കായി കാത്തിരുന്ന കാണികളുടെ ക്രിക്കറ്റ് ആവേശമാണ് ക്രിക്കറ്റ് താരങ്ങളെ വിസ്മയിപ്പിച്ചത്. മത്സര ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അത് തുറന്ന് പറയുകയും ചെയ്തു.

മഴ തുടർന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികൾ തീർച്ചയായും മത്സരം അർഹിച്ചിരുന്നു. ഇവിടെ കൂടുതൽ മത്സരങ്ങൾ നടക്കാത്തതിൽ തനിക്ക് അത്ഭുതം തോന്നുന്നുകയാണ്. മനോഹരമായ സ്റ്റേഡിയവും ഔട്ട് ഫീൽഡുമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേത്. കാണികളുടെ പിന്തുണയെക്കുറിച്ച് പറയാൻ വാക്കുകളില്ലെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.മത്സരത്തിൽ നാൽപത്തിയയ്യായിരത്തിലധികം കാണികളാണ് ഇന്ത്യ-ന്യൂസിലൻഡ് മത്സരം കാണാൻ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മഴയുറപ്പാണെന്നറിഞ്ഞിട്ടും സ്റ്റേഡിയത്തിൽ എത്തിയ കാണികളുടെ എണ്ണം കേരളത്തിന് ക്രിക്കറ്റിനോടുള്ള സ്നേഹം കാണിക്കുന്നതായിരുന്നു.

ഇന്ത്യൻ താരങ്ങളുടെ ഒരോ നീക്കങ്ങളും വലിയ കൈയടിയോടെ സ്വകരിച്ച കാണികൾ ന്യൂസിലാൻഡ് ടീമിന്റെ പ്രടനത്തിനും കൈയടിച്ച് നല്ല ആധിധേയരായി. ഇന്ത്യൻ താരങ്ങൾ ഫോറും സിക്സും അടിക്കുമ്പോഴും ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്‌ത്തുമ്പോഴുമുള്ള ശിങ്കാരിമേളം നൃത്തച്ചുവടുകളോോടെ ഒരു സ്റ്റേഡിയം മുഴുവൻ സ്വീകരിക്കുന്നത് കണ്ട് താരങ്ങൾ പോലും ഇടയ്ക്ക് ഗ്യാലറികളിലേക്ക് നോക്കുന്നുണ്ടായിരുന്നു. മഴ കാരണം എട്ടോവറായി ചുരുങ്ങിയ മത്സരമായിരുന്നുവെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മികച്ച സൗകര്യങ്ങളും കാണികളുടെ പിന്തുണയും കേരളത്തിന് കൂടുതൽ മത്സരം അനുവദിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. കൂടുതൽ മത്സരത്തിനായി കേരളത്തിലെ ഓരോ ക്രിക്കറ്റ പ്രേമിക്കുമൊപ്പം മനോഹരമായ ഗ്രീൻഫീൽഡ് സ്റ്റേഡിയവും കാത്തിരിപ്പിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP