ഇന്ത്യ-പാക് ചരിത്രം അഡ്ലെയ്ഡിലും ആവർത്തിച്ചു; പാക്കിസ്ഥാനെ ഇന്ത്യ 76 റൺസിന് തോൽപ്പിച്ചു; പാക് ബൗളർമാരെ അടിച്ചു നിരത്തി സെഞ്ച്വറി നേടി കോലി; പന്തുകൊണ്ട് എറിഞ്ഞു വീഴ്ത്തി മുഹമ്മദ് ഷമിയും: ലോകകപ്പിലേക്കുള്ള ടീം ഇന്ത്യയുടെ പ്രയാണം ഉജ്ജ്വലമായി
അഡ്ലെയ്ഡ്: ഏതൊരു ലോകകപ്പിലെയും ഏറ്റവും ആവേശകരമായ മത്സരം ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാൻ സാധിക്കുക, അത് ഇന്ത്യ-പാക് പോരാട്ടമാകും. പരമ്പരാഗതമായ ചിരവൈരികളായ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോൾ ഗ്യാലറികളിൽ ആവേശം അണപൊട്ടുന്ന പതിവുണ്ട്. ലോകക്കപ്പിലെ വേദിയിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. ആ ചരിത്രം ഇത്തവണ അഡ്ലൈഡിലും ആവർത്തിച്ചു. ഈ ലോകക്കപ്പിലെ ഏറ്റവും ആവേശകരമായ മത്സരമെന്ന് വിലയിരുത്തിയ ഇന്ത്യ-പാക് മത്സരത്തിൽ വിജയം ഇന്ത്യക്കൊപ്പം തന്നെ നിന്നു. പാക്കിസ്ഥാനെ 76 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകക്കപ്പിലേക്കുള്ള പ്രയാണം ഉജ്ജ്വലമാക്കിയത്.
ബാറ്റ്കൊണ്ട് വിരാട് കോലി(107)യും ശിഖർ ധവാനും സുരേഷ് റെയ്നയും മുന്നിൽ നിന്ന് പൊരുതിയപ്പോൾ ബൗളിങ് നിരയിൽ സ്പിന്നർമാരും പേസർമാരും ഒരുപോലെ തിളങ്ങി. ഫീൽഡിലും ഇന്ത്യൻ കളിക്കാർ ഉണർന്നുകളിച്ചപ്പോൾ ചരിത്രം തിരുത്താൻ സാധിക്കാത്തതിന്റെ നിരാശയിലായിരുന്നു പാക്കിസ്ഥാനികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 47 ഓവറിൽ 244 റൺസിന് ഓൾഔട്ടായി. പാക് നിരയിൽ 76 റൺസെടുത്ത മിസ്ബ ഉൾഹഖിന് മാത്രമേ പാക് ബാറ്റിങ് നിരയിൽ തിളങ്ങിയുള്ളൂ. ഇന്ത്യക്ക് വേണ്ടി ബൗളിങ് നിരയിൽ മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്.
ഇന്ത്യ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. തുടക്കത്തിൽ തന്നെ ആറ് റൺെസടുത്ത് യൂനിസ് ഖാനെ പുറത്താക്കി മുഹമ്മദ് ഷാമിയാണ് ആദ്യ പ്രഹരം ഏൽപ്പിച്ചത്. അപ്പോൾ പാക്കിസ്ഥാന്റെ സ്കോർ ബോർഡിൽ 11 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന് ഹാരിസ് ഷെഹസാദ് സഖ്യം 63 റൺസ് കൂട്ടിച്ചേർത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇന്ത്യൻ ബൗളർമാർ അതും പൊളിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ പാക്കിസ്ഥാന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 36 റൺസെടുത്ത ഹാരിസ് സൊഹൈൽ, റൺസൊന്നുമെടുക്കാതെ സൊഹൈബ് മഖ്സൂദ്, ഉമർ അക്മൽ എന്നിവരും വൈകാതെ കൂടാരം കയറി.
ഷാഹിദ് ആഫ്രിദിയും മിസ്ബാ ഉൾഹഖും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ തുനിഞ്ഞെങ്കിലും മുഹമ്മദ് ഷമി അവിടെയും ഇന്ത്യയ്ക്ക് ബ്രേക് ത്രൂ നൽകി. ഇരുവരും തമ്മിലുള്ള പാർട്ട്നർഷിപ്പ് ഇന്ത്യക്ക് ഭീഷണിയാകുമെന്ന ഘട്ടത്തിൽ ആഫ്രിദി(22)യെ ഷമി വിരാട് കോലിയുടെ കൈകളിൽ എത്തിച്ചു. ഈ കൂട്ട് കെട്ട് പൊളിച്ചതോടെ തന്നെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ആഫ്രിദിക്ക് പിന്നാലെ എത്തിയ വഹാറ് റായിസിനും(4) അധികം പിടിച്ചു നിൽകാൻ സാധിച്ചില്ല. അതേസമയം ഒരു വശത്ത് മിസ്ബാ ഉൾഹഖ് കൂട്ടാളി ഇല്ലാതെ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു. ബൗണ്ടറികളും സിംഗിളുമായി മുന്നോട്ടുപോയ മിസ്ബയ്ക്ക് പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല.
നേരത്തെ പാക്കിസ്ഥാനെതിരായ വിജയ ചരിത്രം തുടരുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തകർച്ചക്ക് ശേഷം മികച്ച നിലയിലേക്ക് എത്തുകയായിരുന്നു. തുടക്കത്തിൽ പതിയെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്്ക്ക് വിരാട് കോലി(107)യുടെ സെഞ്ച്വറിയാണ് മികച്ച സ്കോറിലേക്ക് നീങ്ങാൻ സഹായകമായത്. കോലിക്ക് മികച്ച പിന്തുണയുമായി സുരേഷ് റൈന(74)യും ശിഖർ ധവാനും(73) അർത്ഥശതകം നേടി. ഇവർ മൂന്ന് പേർ ഒഴികെ മറ്റാർക്കും മികച്ച ബാറ്റിങ് നടത്താൻ ഇന്ത്യൻ നിരയിൽ നിന്നും സാധിച്ചില്ല.
രോഹിത് ശർമ 15 റൺസും, ധോണി 18ഉം റൺസെടുത്തു. ഷോർട്ടെന്ന് തോന്നിച്ച പന്തിനെ പുൾ ഷോട്ടിന് ശ്രമിച്ച രോഹിതിനെ മിഡ് ഓണിൽ നിന്ന് പാക് ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. 20 പന്തിൽ നിന്ന് 15 റണ്ണാണ് രോഹിത് നേടിയത്. ഷൊഹൈൽ ഖാനാണ് വിക്കറ്റ്. മൂന്നാമനായി കോലി എത്തിയതോടെ ഇന്ത്യ പതിയെ കളിക്കളത്തിൽ റിഥം വീണ്ടെടുക്കുകയായിരുന്നു. ധവാനൊപ്പം പതിയെ കൂട്ടുകെട്ട് കെട്ടിപ്പെടുത്തിയ കോലി പിന്നീട് ആക്രമണകാരിയായി.
തുടക്കത്തിലെ തകർച്ചയ്ക്കുശേഷം കരയറിയ ഇന്ത്യയെ ഇടയ്ക്ക് ശിഖർ ധവാന്റെ അനാവശ്യ റണ്ണൗട്ട് സമ്മർദത്തിലാക്കിയിരുന്നു. രണ്ടാം വിക്കറ്റിൽ 129 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയശേഷമാണ് ഇല്ലാത്ത റണ്ണിന് ഓടി ധവാൻ പുറത്തായത്. ഹാരിസ് സൊഹൈലിന്റെ പന്ത് മിഡ്വിക്കറ്റിലേക്ക് കോലി തള്ളുമ്പോൾ അതിൽ റണ്ണെടുക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. ധവാനെ കോലി തിരിച്ചയച്ചതോടെ ഷെഹ്സാദിന്റെ ഏറ് വിക്കറ്റിൽ കൊണ്ടു. ഇതോടെ ധവാന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.
ധവാന് ശേഷം എത്തിയ സുരേഷ് റെയ്ന മിന്നുന്ന ഫോമിലായിരുന്നു. അതിവേഗം റൺസുയർത്തുക എന്ന ദൗത്യം ഏറ്റെടുത്ത റെയ്ന അതീവേഗം ഇന്ത്യൻ സ്കോർ 200 കടത്തി. റെയ്നയുമൊത്ത് 110 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെയാണ് കോലി മടങ്ങിയത്. 126 പന്തിൽ നിന്ന് 107 റൺസെടുത്ത് കോലി പുറത്താകുമ്പോൾ ഇന്ത്യൻ പൊരുതാവുന്ന സ്കോറിൽ എത്തിയിരുന്നു. എട്ടു ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. പാക്കിസ്ഥാനെതിരെ കോലി സ്വന്തമാക്കിയത് 28ാമത്തെ സെഞ്ച്വറിയായിരുന്നു.
കോലി പുറത്തായതിന് പിന്നാലെ റെയ്നയും മടങ്ങുകയാണ് ഉണ്ടായത്. 56 പന്തിൽ നിന്നും അഞ്ചു ബൗണ്ടറികളുടെയും മൂന്നു സിക്സിന്റെയും സഹായത്തോടെ 74 റൺസാണ് റെയ്നെ സ്വന്തമാക്കിയത്. സൊഹൈയ്ലാണ് റെയ്നയെ മടങ്ങിയത്. അതേസമയം കോലിയുടെയും റെയ്നയുടേയും തകർച്ചക്ക് ശേഷം അവസാന ഓവറുകളിൽ ആഞ്ഞടിക്കാമെന്ന ഇന്ത്യൻ താരങ്ങളുടെ മോഹത്തിന് പാക് ബൗളർമാർ തടയിട്ടു. അവസാന ഓവറുകളിൽ കാര്യമായ റൺസ് നേടാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ ധോണി അടക്കമുള്ളവർ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാൻ നിരയിൽ പത്ത് ഓവറിൽ 55 റൺസ് വഴങ്ങി സുഹൈൽ ഖാൻ അഞ്ച് വിക്കറ്റെടുത്തു.
പാക്കിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയം ഇന്ത്യയ്ക്ക് വരും മത്സരങ്ങളിലും വലിയ ആത്മവിശ്വാസം പകരുമെന്ന കാര്യം ഉറപ്പാണ്. ബൗളിംഗിംലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങാൻ സാധിച്ചെന്നത് ഇന്ത്യക്ക് മികച്ച നേട്ടമായി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍