Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പിന് മുൻപ് നടന്നതൊക്കെ മറന്നേക്കു; ഓസ്‌ട്രേലിയ ഡബിൾ സ്‌ട്രോങ് ആണ്; സ്മിത്തും വാർണറും ബാറ്റ് ചെയ്യാതിരുന്നിട്ടും ഓസ്‌ട്രേലിയക്ക് അനായാസ വിജയം; റോസ്ബൗളിൽ ശ്രീലങ്കയെ തോൽപ്പിച്ചത് അഞ്ച് വിക്കറ്റിന്; കംഗാരുപ്പടയ്ക്ക് അനായാസ ജയം സമ്മാനിച്ചത് ഓപ്പണർ ഉസ്മാൻ ഖവാജയുടെ തകർപ്പൻ ഇന്നിങ്‌സ്

ലോകകപ്പിന് മുൻപ് നടന്നതൊക്കെ മറന്നേക്കു; ഓസ്‌ട്രേലിയ ഡബിൾ സ്‌ട്രോങ് ആണ്; സ്മിത്തും വാർണറും ബാറ്റ് ചെയ്യാതിരുന്നിട്ടും ഓസ്‌ട്രേലിയക്ക് അനായാസ വിജയം; റോസ്ബൗളിൽ ശ്രീലങ്കയെ തോൽപ്പിച്ചത് അഞ്ച് വിക്കറ്റിന്; കംഗാരുപ്പടയ്ക്ക് അനായാസ ജയം സമ്മാനിച്ചത് ഓപ്പണർ ഉസ്മാൻ ഖവാജയുടെ തകർപ്പൻ ഇന്നിങ്‌സ്

വേൾഡ് കപ്പ് ഡെസ്‌ക്

സൗത്താംപ്ടൺ: ലോകകപ്പിന് ഒരു വർഷം മുൻപ് കണ്ട ഓസ്‌ട്രേലിയ അല്ല ഇത്. സ്‌നാഹ മത്സങ്ങളിൽ തന്നെ വീണ്ടും കരുത്ത് തെളിയിച്ചാണ് കംഗാരു പടയുടെ വരവ്. ആദ്യ മത്സരത്തിൽ തകർപ്പൻ ഫോമിലുള്ള ഇംഗ്ലണ്ടിനെ മറികടന്ന ഓസീസിന് ശ്രീലങ്കയോടും വിജയം. അഞ്ച് വിക്കറ്റിനാണ് 240 റൺസ് പിന്തുടർന്ന നിലവിലെ ചാമ്പ്യന്മാർ വിജയിച്ചത്. 44.5 ഓവറിലാണ് വിജയലക്ഷ്യം പൂർത്തിയാക്കിയത്. ഓപ്പണർ ഉസ്മാൻ ഖവാജ 89(105) നൽകിയ മികച്ച തുടക്കമാണ് മഞ്ഞപ്പടയ്ക്ക് അനായാസ ജയം ഒരുക്കിയത്. ഓപ്പണറായി എത്തിയ നായകൻ ആരൺ ഫിഞ്ച് 11(16) നുവാൻ പ്രദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്താകുമ്പോൾ ടീം സ്‌കോർ വെറും 16 റൺസ് മാത്രമായിരുന്നു.

പിന്നീടെത്തിയ ഷോൺ മാർഷിനെ 34(46) കൂട്ടുപിടിച്ച് 80 രൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഖവാജ തീർത്തത്. മാക്‌സ്‌വെൽ 36(36), മാർക്കസ് സ്റ്റോയിനിസ് 32(30) വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരി 18*(26) പാറ്റ് കമ്മിൻസ് 9*(11) എന്നിവർ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ജെഫ്‌റേ വാണ്ടർസേ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നുവാൻ പ്രദീപ്, ധനഞ്ജയ ഡി സിൽവ മിലിന്ദ സിരിവർധനെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് മാത്രമെ നേടാൻ കഴിഞ്ഞുള്ളു. അർധ സെഞ്ച്വറി നേടിയ ഓപ്പണർ ലഹിരു തിരുമാനെ 56(69), ധനഞ്ജയ ഡി സിൽവ 43(41) എന്നിവരാണ് ടോപ് സ്‌കോറർമാർ. ഓപ്പണിങ് വിക്കറ്റിൽ നായകൻ ദിമുത് കരുണരത്‌നയുമൊത്ത് 16(36) ലഹിരു തിരുമാനെ സ്‌കോർ 9.4 ഓവറിൽ 44ൽ എത്തിച്ചപ്പോഴാണ് നായകന്റെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായത്.

പിന്നീട് വന്ന കുശാൽ പെരേര 12(19), കുശാൽ മെൻഡിസ് 24(33) മുൻ നായകൻ ആഞ്ജലോ മാത്യൂസ് 17(21) ജീവൻ മെൻഡിസ് 21(36) തിസാര പെരേര 27(33) എന്നിവർ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണത് ദ്വീപുകാർക്ക് തിരിച്ചടിയായി. ഓസ്‌ട്രേലിയൻ നായകൻ എട്ട് ബൗളർമാരെയാണ് മാറ്റി മാറ്റി പ്രയോഗിച്ചത്. ആദം സാംബ 2 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, കെയിൻ റിച്ചാർഡ്‌സൺ, ഗ്ലെൻ മാക്‌സ്‌വെൽ, നേഥൻ ലയൺ, സ്റ്റീവ് സ്മിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP