ധോണിക്ക് മുമ്പ് ജാദവിനെ ഇറക്കിയത് മധ്യനിരയിലെ ആശയക്കുഴപ്പം; അനായാസം ബാറ്റ് ചെയ്ത കോലിയെ സമ്മർദ്ദത്തിലാക്കി വിജയ് ശങ്കറിന്റെ വിക്കറ്റ് കളയൽ; ഓപ്പണിങ്ങിൽ 'ധവാന്റെ' ക്ലാസ് കാട്ടാനാകാതെ രാഹുൽ; വമ്പൻ സ്കോർ ഉയരണമെങ്കിൽ ഈ ടീമിന് രോഹിത്തിന്റെ സെഞ്ച്വറി അനിവാര്യത; മുഴച്ചു നിൽക്കുന്നതുകൊമ്പൻ മീശക്കാരന്റെ പരിക്കുണ്ടാക്കിയ കുറവ്; ബൗളർമാർക്ക് പ്രതിരോധിക്കാനുള്ള സ്കോർ ഇനി നേടിയേ മതിയാകൂ; ഷാമിയും ചാഹലും ബുംമ്രയും കുൽദീപും ഇന്ത്യയുടെ വിജയശിൽപ്പികളാകുന്നത് എന്തുകൊണ്ട്?
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ലോകകപ്പിൽ ആറിലും അഞ്ചിലും ജയിച്ചാണ് ഇന്ത്യൻ മുന്നേറ്റം. അടുത്ത കളിയിൽ കൂടി ജയിച്ചാൽ സെമി ഫൈനൽ ഉറപ്പ്. അല്ലെങ്കിലും അവസാന നാലിൽ ഇന്ത്യ എത്താനുള്ള സാധ്യതയാണ് തെളിഞ്ഞ് നിൽക്കുന്നത്. അപ്പോഴും കപ്പ് നേടാനെത്തിയ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് ആശങ്ക ശക്തമാണ്. ഇതിന് കാരണം ബാറ്റിംഗിലെ പാളിച്ച തന്നെയാണ്. വിരാട് കോലിയും രോഹിത് ശർമ്മയും പരാജയപ്പെട്ടാൽ ഇന്നിങ്സിന് താങ്ങും തണലുമാകാനുള്ള ഫോമിലേക്ക് ഉയരാൻ ആർക്കുമാകുന്നില്ല. മൂന്നൂറ് കടക്കുന്ന സ്കോറിലേക്ക് ഇനി കടന്നാൽ മാത്രമേ ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങൾ ജയിക്കാനാകൂ. സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യൻ ബാറ്റിംഗിന്റെ മധ്യനിരയ്ക്കില്ലാത്തതാണ് എല്ലാ പ്രശ്നത്തിനും കാരണം. പരിക്കേറ്റ് പുറത്തായ ശിഖർ ധവാന്റെ അഭാവം ഓരോ മത്സരവും ഓർമ്മിപ്പിക്കുകയാണ്.
മുഹമ്മദ് ഷാമിയുടെ കരുത്ത് ഓരോ പന്തിലും വ്യക്തമാണ്. മികച്ച ലൈനും ലെഗ്ത്തും. ഇതിനൊപ്പം യോർക്കർ എറിയാമെന്ന ആത്മവിശ്വാസവും. ഇതാണ് ഭുവനേശ്വർ കുമാറിന്റെ പകരക്കാരനായെത്തി രണ്ട് കളിയിൽ എട്ട് വിക്കറ്റ് നേടിയ ഷാമിയുടെ വിജയത്തിന് കാരണം. ബുംമ്രയും ലോകോത്തര ബൗളറായിരിക്കുന്നു. ചെറിയ റണ്ണപ്പിൽ മികച്ച സ്പീഡിൽ കൃത്യമായി പന്തെറിയുന്നു. യുസേവേന്ദ്ര ചഹൽ ഇന്ത്യയുടെ സ്പിൻ കരുത്താണ്. കുൽദീപ് യാദവും ചഹലും ഈ ലോകകപ്പിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ്. എത്ര ചെറിയ ടോട്ടലിനേയും പ്രതിരോധിക്കാനുള്ള കരുത്ത് ഈ നാലംഗ ബൗളിങ്ങ് പ്രതിഭകൾക്കുണ്ട്. ഇതിന്റെ ആത്മവിശ്വാസത്തിൽ കൂടിയാകണം ബാറ്റിംഗിലെ മധ്യനിര ഉഴപ്പന്മാരാകുന്നത്. എന്നാൽ വമ്പൻ മത്സരങ്ങളിൽ ബൗളർമാർക്ക് സമ്മർദ്ദം നൽകുന്നത് ടീമിന്റെ പ്രതീക്ഷകളെ തകിടം മറിക്കും. ഇത് ഇന്ത്യയുടെ പ്രതീക്ഷകളേയും ബാധിക്കും.
ലോകകപ്പ് ജയിക്കാൻ വേണ്ടത് സ്ഥിരതയാണ്. അതും മധ്യ നിരയ്ക്ക്. എന്നാൽ വിജയ് ശങ്കറും കേദാർ ജാദവും ഹാർദിക് പാണ്ഡ്യ എന്നിവരൊന്നും അസമാന്യ പ്രതിഭകളല്ല. ഇതിൽ വിജയ് ശങ്കറിനും ജാദവിനും ഫോം നിലനിർത്താനും കഴിയുന്നില്ല. ടീം കോമ്പിനേഷൻ മാറ്റിയാൽ അത് മൊത്തം പ്രകടനത്തെ ബാധിക്കുമോ എന്ന സംശയവും തലവേദനയും ടീം മാനേജ്മെന്റിനുണ്ട്. എല്ലാം ശിഖറിന് ഏറ്റ പരിക്കിന്റെ പരിണിത ഫലമാണ്. ധവാന് പകരം കെ എൽ രാഹുൽ ഇന്നിങ് ഓപ്പൺ ചെയ്യുന്നു. അദ്ദേഹം വിജയവുമാണ്. എന്നാൽ ശിഖറിന് നൽകാനാകുന്ന വ്യത്യസ്തതയും കരുത്തും തുടക്കത്തിൽ ഇന്നിങ്സിന് നൽകാൻ രാഹുലിനും കഴിയുന്നില്ല. ആരാധകരുടെ വിശ്വാസം പൂർണ്ണമായും നേടാനാകാത്ത ഓപ്പണറാണ് രാഹുൽ. ധവാന്റെ പരിക്ക് രോഹിത് ശർമ്മയ്ക്ക് സമർദ്ദം കൂട്ടുകയും ചെയ്യുന്നു.
നിർണ്ണായക മത്സരത്തിൽ വിൻഡീസിനെ 125 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം വിജയം സ്വന്തമാക്കി. 269 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 34.2 ഓവറിൽ 143 റൺസിന് എല്ലാവരും പുറത്തായി. ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച ഇന്ത്യ 11 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. വിൻഡീസിനെതിരെ കരുത്തായത് ബൗളിങ്ങാണ്. പേസ് ബൗളിങ്ങിലേയും സ്പിന്നിലേയും വൈവിധ്യത്തിന് മുമ്പിലാണ് വിൻഡീസ് പതറിയത്. എന്നാൽ ക്രിസ് ഗെയിൽ ഫോമിലേക്ക് ഉയർന്നിരുന്നുവെങ്കിൽ ഇന്ത്യൻ സ്കോർ അവർക്ക് വലിയ വെല്ലുവിളിയേ ആകുമായിരുന്നില്ല. അതായത് വിൻഡീസിന് മുമ്പിൽ ബാറ്റ്സ്മാന്മാരുയർത്തിയത് സാദാ ടോട്ടൽ. എന്നിട്ടും ബൗളിംങ്ങാണ് തുണച്ചത്. സെമിയിലേയും ഫൈനലിലേയും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യൻ ബാറ്റിംഗിനുണ്ടോ എന്ന സംശയമാണ് ഈ പ്രകടനം നൽകുന്നത്. അഫ്ഗാനിസ്ഥാന് മുന്നിൽ പോലും ഇന്ത്യയ്ക്ക് വലിയ സ്കോർ മുമ്പോട്ട് വയ്ക്കാനായില്ല. അവിടേയും ബൗളർമാരാണ് വിജയമൊരുക്കിയത്.
ബാറ്റിങ് ദുഷ്കരമായ വിക്കറ്റിൽ വിരാട് കോലി (72), എം.എസ്. ധോണി (56 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്കു താങ്ങായത് എന്നും വിലയിരുത്തുന്നു. ബോളിങ്ങിൽ മുഹമ്മദ് ഷമി 4 വിക്കറ്റ് നേട്ടത്തോടെ തിളങ്ങി. സ്ലോ വിക്കറ്റിൽ വിൻഡീസ് ബാറ്റ്സ്മാന്മാർക്ക് ഒരു പഴുതും നൽകാതെയായിരുന്നു ഇന്ത്യയുടെ ബോളിങ്. 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെയും 2 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെയും പന്തുകൾക്കു മുന്നിൽ വിൻഡീസ് വിറച്ചു. 2 വിക്കറ്റ് വീഴ്ത്തിയ ചെഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരും തങ്ങളുടെ റോൾ ഭംഗിയാക്കിയപ്പോൾ വിൻഡീസിനു 125 റൺസിന്റെ വമ്പൻ തോൽവി. അതേ സമയം വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കി കളിക്കാൻ വിൻഡീസുകാർ തയ്യാറായിരുന്നുവെങ്കിൽ കളി മാറുമായിരുന്നു. പ്രതിഭയുടെ മിന്നിലാട്ടം പോലുമില്ലാത്ത വിൻഡീസാണ് തോറ്റത്. സെമിയിൽ ഓസ്ട്രേലിയയോ ന്യൂസിലണ്ടോ ഇംഗ്ലണ്ടോ ഇന്ത്യയുടെ എതിരാളികളാകാം. ലീഗിലെ പ്രകടനത്തിന് അപ്പുറമുള്ള കരുത്ത് മധ്യനിര ബാറ്റിംഗിൽ പുറത്തെടുക്കാനായില്ലെങ്കിൽ ബൗളിങ്ങിലെ വൈവിധ്യത്തിനും ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ല.
31 റൺസ് നേടിയ സുനിൽ ആംബ്രിസാണു വിൻഡീസ് ടോപ് സ്കോറർ. ഇനിയുള്ള 3 മത്സരങ്ങളിൽ ഒരു വിജയംകൂടി നേടിയാൽ ഇന്ത്യയ്ക്കു സെമി ഉറപ്പിക്കാം. ഈ ലോകകപ്പിലെ നാലാം അർധശതകം നേടിയ ക്യാപ്റ്റൻ വിരാട് കോലിയും (72) അവസാന ഓവറുകളിൽ പതിവു ഫോമിനടുത്തെത്തിയ ധോണിയുമാണ് (56 നോട്ടൗട്ട്) ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോറർമാർ. കെ.എൽ. രാഹുൽ (48), ഹാർദിക് പാണ്ഡ്യ(46) എന്നിവരും മോശമല്ലാതെ ബാറ്റു വീശി. എന്നാൽ മുമ്പോട്ടുള്ള പോക്കിന് ഇതൊന്നും മതിയാകില്ല. ഡെത്ത് ഓവറുകളിലെ തകർത്തടിയാണ് ഇന്ത്യയെ മോശമല്ലാത്ത നിലയിൽ എത്തിച്ചത്. ധോണിയും പാണ്ഡ്യയും രണ്ടും കൽപിച്ചു ബാറ്റ് വീശിയ അവസാന പത്ത് ഓവറിൽ നേടിയത് 82 റൺസ്. ആറാം വിക്കറ്റിന് ഇരുവരും നേടിയ 70 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ട്. മധ്യ നിരയിൽ ഇന്ത്യൻ ബാറ്റിങ് പകച്ചില്ലായിരുന്നുവെങ്കിൽ ഈ മത്സരത്തിൽ സ്കോർ 300 കടത്താൻ കഴിയുമായിരുന്നു. രണ്ടാം വിക്കറ്റിൽ കോലിരാഹുൽ സഖ്യം 69 റൺസും നേടി.
ഓപ്പണർമാർ ഒഴികെയുള്ളവർ പുറത്തായത് സ്വന്തം പിഴവുകൾ മൂലമായിരുന്നു. മൂന്നാം അപയറുടെ സംശയകരമായ തീരുമാനത്തിൽ രോഹിത് ശർമ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 29. അർധസെഞ്ചുറിക്ക് അരികിൽ രാഹുൽ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 100 തികഞ്ഞിരുന്നില്ല. രാഹുലിനെ വിൻഡീസ് ക്യാപ്റ്റൻ ജെയ്സൻ ഹോൾഡർ ബോൾഡാക്കിയപ്പോൾ കെമാർ റോച്ചിന്റെ പന്തുകളെ വില കുറച്ചു കണ്ട വിജയ് ശങ്കറും (14) കേദാർ ജാദവും(7) വിൻഡീസ് കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അനാവശ്യ ഷോട്ടുകൾ നൽകിയ വിക്കറ്റ്. നിർണായകമായ നാലാം നമ്പറിൽ ഓൾറൗണ്ടർ വിജയ് ശങ്കറിനെ നിലനിർത്താനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനം വീണ്ടും പാളി. അനായാസം ബാറ്റ് ചെയ്യുകയായിരുന്ന കോലിക്കു പിന്തുണ നൽകുകയെന്ന ഉത്തരവാദിത്തം നിർവഹിക്കാതെ ശങ്കർ മടങ്ങി. ഇതാണ് ഇനിയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ തലവേദന.
വിജയ് ശങ്കറിന് പകരം ഋഷഭ് പന്തോ ദിനേഷ് കാർത്തികോ ടീമിലെത്തുമോ എന്നതാണ് നിർണ്ണായകം. ധോണിക്കു മുൻപ് ജാദവിനെ ഇറക്കുകയെന്ന തന്ത്രവും പാളിയതോടെ പവർ ഹിറ്റർ ഹാർദിക് പാണ്ഡ്യയ്ക്കും പതിവിലധികം ജാഗ്രതയോടെ കളിക്കേണ്ടി വന്നു. നാല്, അഞ്ച് ബാറ്റിങ് സ്ഥാനങ്ങളിലെ ആശയക്കുഴപ്പമാണ് ഇതിനെല്ലാം കാരണം.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്