ദക്ഷിണാഫ്രിക്കയ്ക്കെതിരേ രോഹിത് ശർമ; രണ്ടാം മത്സരത്തിൽ ശിഖർ ധവാൻ; നിയന്ത്രിത ഓവർ മത്സരങ്ങളിൽ വിധി നിർണയിക്കാൻ ശേഷിയുള്ള് ബുംറയും ഭുവനേശ്വറും; ഓവലിൽ ചാമ്പ്യന്മാരും വീണു; ടീം ഇന്ത്യയുടെ കരുത്തിന് മുന്നിൽ ഇനിയാര്? കംഗാരുക്കളെ നിലംപരിശാക്കിയ ഇന്ത്യ ഫേവറൈറ്റുകളിൽ മുന്നിലേക്ക്; ലോകകപ്പിൽ രണ്ടാം ജയം നേടി വിരാട് കോലിയും സംഘവും
മറുനാടൻ ഡെസ്ക്
ഓവൽ: ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ രോഹിത് ശർമ. രണ്ടാം മത്സരത്തിൽ ശിഖർ ധവാൻ. ഇന്ത്യൻ ഓപ്പണർമാർ തുടരെ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയത് എതിരാളികൾക്കുള്ള വലിയ മുന്നറിയിപ്പാണ്. ഒപ്പം ക്യാപ്റ്റൻ വിരാട് കോലി ഫോമിലേക്ക് കുതിച്ചുയരുകയും ചെയ്തതോടെ ടീം ഇന്ത്യ ലോകകപ്പിൽ കിരീടപ്രതീക്ഷകളിൽ ഏറെ മുന്നിലേക്ക് കയറി. നിലവിലെ ചാമ്പ്യന്മാരെ 36 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പ്രകടനത്തിൽ ചാമ്പ്യന്മാർക്കുചേർന്ന ചേരുവകളെല്ലാമുണ്ടായിരുന്നു. ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരുടെ ഫോമിനൊപ്പം, ലോകക്രിക്കറ്റിൽത്തന്നെ നിയന്ത്രിത ഓവർ മത്സരങ്ങളിൽ വിധിനിർണയിക്കാൻ ശേഷിയുള്ളവരായി ജസ്പ്രീത് ബുംറ, ഭുവനേശ്വർകുമാർ എന്നീ പേസ് ബൗളർമാരും മാറുന്ന കാഴ്ചയും ഈ മത്സരം സമ്മാനിച്ചു.
ആദ്യമത്സരത്തിലെ സെഞ്ചുറിക്കാരൻ രോഹിത് ശർമയും ഫോം കണ്ടെത്താനാകാതെ വിഷമിച്ച ശിഖർ ധവാനും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഓസീസിനെതിരേ ഇന്ത്യയുടെ തുറുപ്പുശീട്ട്. തുടക്കത്തിൽ ഓസീസ് ബൗളർമാർക്കായിരുന്നു മേധാവിത്വം. താളം കണ്ടെത്താൻ ഇരുവരും വിഷമിച്ചപ്പോൾ ഇന്ത്യൻ സ്കോർ മൗനം പാലിച്ചു. എന്നാൽ, ആ മൗനം വരാനിരുന്ന പേമാരിയുടെ തുടക്കം മാത്രമായിരുന്നു. പിന്നീട് റൺമഴയായിയുരുന്നു. ആദ്യവിക്കറ്റ് കൂട്ടുകെട്ടിൽ രോഹിതും ധവാനും ചേർത്തത് 127 റൺസാണ്. 70 പന്തിൽനിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമുൾപ്പെടെ 57 റൺസെടുത്ത് രോഹിത് പുറത്തായി.
പിന്നീട് കോലി കൂട്ടായെത്തിയപ്പോഴേക്കും ധവാൻ അപകടകാരിയായി മാറിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഇടംകൈയൻ പേസർമാർക്കെതിരേയുള്ള തന്റെ ദൗർബല്യമൊക്കെ അദ്ദേഹം മറികടന്നുകഴിഞ്ഞിരുന്നു. ബൗണ്ടറികൾ പ്രവഹിച്ചപ്പോൾ റൺമലകയറ്റം തുടങ്ങി. 109 പന്തിൽ 16 ബൗണ്ടറിയാണ് ധവാൻ നേടിയത്. 117 റൺസെടുത്ത് അദ്ദേഹം പുറത്താകുമ്പോഴേക്കും ഇന്ത്യ മികച്ച സ്കോറിലേക്കാണെന്ന് ഉറപ്പായിരുന്നു. വലിയ ടൂർണമെന്റുകളുടെ താരമെന്ന തന്റെ പെരുമ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചാണ് ധവാൻ മടങ്ങിയത്.
പിന്നീട് കോലിയുടെയും ഹർദിക് പാണ്ഡ്യയുടെയും ഊഴമായിരുന്നു. ഈ കൂട്ടുകെട്ട് നിർണായകമായി. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ യൂട്ടിലിറ്റി പ്ലേയറായി താൻ മറിക്കഴിഞ്ഞുവെന്ന് ഹർദിക് തെളിയിച്ചു. കെ.എൽ. രാഹുലിനും മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിക്കും മുന്നിലായി തന്നെ സ്ഥാനക്കയറ്റം നൽകി അയച്ച ടീം മാനേജ്മെന്റിനോട് ഹർദിക് ബാറ്റുകൊണ്ട് നന്ദി പറഞ്ഞു. 27 പന്തിൽ നാല് രെുബൗണ്ടറി, മൂന്ന് സിക്സ്. ആകെ 48 റൺസ്. കളിയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഇത്തരം താരങ്ങളാണ് ഏതൊരു ടീമിനും മുതൽക്കൂട്ട്. അങ്ങനെയൊരു താരത്തെ കണ്ടെത്തിയെന്നതാണ് ഈ മത്സരത്തിൽ ഇന്ത്യയുടെ വലിയ നേട്ടം.
ഇത് ഓൾറൗണ്ട് ജയം
ആദ്യ നാല് ബാറ്റ്സ്മാന്മാരുടെയും മികവ് ഇന്ത്യക്ക് ലോകകപ്പിലാകെ പ്രതീക്ഷ പകരുന്നതാണ്. ലോകക്രിക്കറ്റിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാമനാണ് വിരാട് കോലി. രോഹിത് രണ്ടാമനും ആ പെരുമയാണ് ഇന്ത്യൻ ബാറ്റിങ് നിര ഇന്നലെ കാത്തുസൂക്ഷിച്ചത്. 77 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 82 റൺസാണ് വിരാട് കോലി നേടിയത്. ഇതോടെ, ഏതൊരു ബൗളിങ് നിരയ്ക്കും ഭീഷണിയയുയർത്തുന്ന ബിഗ് ത്രീയ്ക്കൊപ്പം ഹർദിക്കിക്കിനെപ്പോലൊരു യൂട്ടിലിറ്റി താരം കൂടി ചേർന്നതോടെ ഇന്ത്യൻ ബാറ്റിങ് ലോകകപ്പിലെതന്നെ ഏറ്റവും മികച്ച സംഘമായി പരിണമിക്കുകയും ചെയ്തു.
ബൗളിങ്ങിലും ഇതേ മികവാണ് ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചാഹലിനെയും പോലുള്ള സ്പിന്നർമാർ ഇന്ത്യയുടെ വിജയശില്പികളാകുന്ന കാഴ്ച നാമെത്രയോ കണ്ടുകഴിഞ്ഞു. എന്നാൽ, പേസ് ബൗളർമാരായ ജസ്പ്രീത് ബുംറയെയും ഭുവനേശ്വർ കുമാറിനെയും അത്തരമൊരു പെരുമയിലേക്ക് ഉയരുന്നത് അപൂർവ കാഴ്ചയാണ്. അതിനും ഓവൽ വേദിയായി. ഒരുഘട്ടത്തിൽ വിജയിത്തിലേക്കെന്ന് തോന്നിപ്പിച്ച ഓസ്ട്രേലിയ പരാജയത്തിലേക്ക് കൂപ്പുകുത്തിയത് ഭുവനേശ്വറിന്റെ ഒരോവറാണ്. ഒന്നിടവിട്ട പന്തുകളിൽ സ്റ്റീവൻ സ്മിത്തിനെയും സ്റ്റോയ്നിസിനെയും പുറത്താക്കിയ ഭുവിയുടെ മികവാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി അവർ വിജയശില്പികളാവുകയും ചെയ്തു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഈ മത്സരം ഇന്ത്യക്ക് ഏറെ പ്രതീക്ഷകൾ പകർന്നുനൽകി. ഈ മത്സരത്തിൽനിന്നുള്ള ഊർജമാകണം ഇനി ഇന്ത്യ മുന്നോട്ടുള്ള മത്സരങ്ങളിലും കൂടെക്കരുതേണ്ടത്. റൗണ്ട് റോബിൽ ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണമെന്റായതിനാൽ എല്ലാ ടീമുകളുമായും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെയും ന്യൂസീലൻഡിനെയും പോലുള്ള വലിയ ടീമുകളെ നേരിടുമ്പോഴും ഇതേ ആത്മവിശ്വാസം ഇന്ത്യയെ കരുതലോടെ കാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷയെന്നുറപ്പാണ്.
നേട്ടങ്ങളുടെ റിക്കോർഡുകൾ
ലോകകപ്പിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യം ഓസീസിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ഏകദിന മത്സരങ്ങളിൽ ഓസീസിനെതിരെ ഏറ്റവും അധികം റൺസ് നേടുന്ന ഓപ്പണിങ് സഖ്യം എന്ന റെക്കോർഡും രോഹിത് ശർമയും ശിഖർ ധവാനും ചേർന്നു സ്വന്തമാക്കി. വിൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജ് ഡെസ്മണ്ട് ഹെയ്ൻസ് സഖ്യത്തെയാണു (1152 റൺസ്) മറികടന്നത്.
ഏകദിനത്തിലെ ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണത്തിൽ ഓസീസിന്റെ മാത്യു ഹെയ്ഡൻ ആദം ഗിൽക്രിസ്റ്റ് സഖ്യത്തിനൊപ്പം (16) രണ്ടാം സ്ഥാനത്താണു രോഹിത് ധവാൻ സഖ്യം. 21 സെഞ്ചുറി കൂട്ടുകെട്ടുകൾ പേരിലാക്കിയ സച്ചിൻ തെൻഡുൽക്കർ സൗരവ് ഗാംഗുലി സഖ്യമാണ് ഒന്നാമത്.
ഇതിനിടെ ഓസ്ട്രേലിയക്കെതിരേ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശർമ്മ സ്വന്തമാക്കി. സച്ചിൻ, ഡെസ്മണ്ട് ഹെയ്ൻസ്, വിവിയൻ റിച്ചാർഡ് എന്നിവരാണ് രോഹിതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവർ. ടോസ് നേടിയ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍