ആദ്യം മുതൽ പൊരുതിയ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഇന്ത്യ; ആറ് വിക്കറ്റ് വീണിട്ടും പൊരുതിയ അയൽക്കാരെ രണ്ട് ബോളുകളിൽ തീർത്ത് യോർക്കർ കിങ് ജസ്പ്രീത് ബുംറ; വിനയായത് മുൻനിരയിൽ ഷക്കീബിന് ആരും പിന്തുണ നൽകാത്തത്; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ജയം 28 റൺസിന്; ഓസ്ട്രേലിയക്ക് പിന്നാലെ കോലിപ്പടയും സെമിയിൽ; ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്ത്; സെഞ്ച്വറി വീരൻ ഹിറ്റ്മാൻ കളിയിലെ കേമൻ
വേൾഡ്കപ്പ് ഡെസ്ക്
എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ബ്രിമ്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 48 ഓവറിൽ എല്ലാവരും പുറത്താകുമ്പോൾ 286 റൺസ് നേടാനെ കഴിഞ്ഞുള്ളു. അർധസെഞ്ച്വറി നേടിയ ഷക്കീബ് അൽ ഹസൻ മികച്ച ഫോം തുടർന്നെങ്കിലും വലിയ ലക്ഷ്യം പിന്തുടരുമ്പോൾ മുൻ നായകന് പിന്തുണ നൽകാൻ ആരുമില്ലാതെ വന്നതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. നേരത്തെ ഈ ലോകകപ്പിലെ തകർപ്പൻ ഫോം തുടർന്ന് ടൂർണമെന്റിലെ നാലാം സെഞ്ച്വറി തികച്ച രോഹിത് ശർമ്മയാണ് കളിയിലെ കേമൻ.
ആറിന് 179 എന്ന ഘട്ടത്തിൽ തോൽവിയെ അഭിമുഖീരിച്ച ബംഗ്ലാദേശിനെ സാബിർ റഹ്മാൻ മുഹമ്മദ് സെയ്ഫുദ്ദീൻ എന്നിവർ നടത്തിയ ചെറുത്ത് നിൽപ്പും പ്രത്യാക്രമണവുമാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നതെങ്കിലും മുൻനിരയിൽ ഷക്കീബ് അല്ലാതെ ആരും പൊരുതാത്തത് വിനയായി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചഹൽ ഭുവനേശ്വർ കുമാർ എന്നിവർ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്നത്തെ തോൽവിയോടെ ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്തായി.
വിജയലക്ഷ്യമായ 315 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് ഓപ്പണർ തമിം ഇഖ്ബാലിന്റെ 22(31) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തിൽ തമിം ബൗൾഡാവുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയത് മുൻ നായകൻ ഷക്കീബ് അൽ ഹസനായിരുന്നു. 16ാം ഓവറിൽ സൗമ്യ സർക്കാർ 33(38) ഹാർദ്ദിക്കിന്റെ പന്തിൽ കോലി പിടിച്ച് പുറത്തായി. സ്കോർ 74ന് രണ്ട്. ഷക്കീബുമൊത്ത് 35 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് സൗമ്യ മടങ്ങിയത്. നാലാമനായി വിക്കറ്റ് കീപ്പർ മുഷ്ഫിഖ്വർ റഹിം ആണ് ഷക്കീബിന് കൂട്ടായി എത്തിയത്. ഈ ലോകകപ്പിൽ ഏറ്റവും നല്ല രീതിയിൽ ബാറ്റ് ചെയ്ത രണ്ട് മുൻ നായകന്മാരിലായിരുന്നു ബംഗ്ലാ പ്രതീക്ഷകൾ മുഴുവൻ. ഇന്ത്യൻ ബൗളർമാരെ വളരെ അനായാസം നേരിട്ടാണ് ഇരുവരും മുന്നോട്ട് പോയതും.
ചഹൽ എറിഞ്ഞ 23ാം ഓവറിലെ അവസാന പന്തിൽ ഷോട്ട് സ്ക്വയർലെഗിൽ മുഹമ്മദ് ഷമിക്ക് ക്യാച്ച് നൽകി റഹിം 24(23) പുറത്താകുമ്പോൾ സ്കോർ 121ന് മൂന്ന്. മികച്ച ഫോമിൽ കളിക്കുന്ന ലിറ്റൺ ദാസായിരുന്നു പിന്നീട് ഷക്കീബിന് കൂട്ടായി എത്തിയത്. ഇതിനിടിൽ ഷക്കീബ് തന്റെ അർധസെഞ്ച്വറിയും പൂർത്തിയാക്കി 58 പന്തുകളിൽ 5 ബൗണ്ടറികളുടെ സഹായത്തോടെയാണ് കരിയറിലെ തന്റെ 46ാമത്തെ അർധ സെഞ്ച്വറി തികച്ചത്. പതിയെ അക്രമിച്ച് കളിക്കാൻ തുടങ്ങിയ ലിറ്റൺ ദാസ് ഹാർദ്ദികിനെ സിക്സിന് പറത്തിയ അതേ ഓവറിൽ തന്നെ പുറത്തായി കാർത്തികിന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങുമ്പോൾ 22(24) റൺസ് ആയിരുന്നു നേടിയത്. ബംഗ്ലാദേശ് സ്കോർ 162ന് നാല്.വിജയലക്ഷ്യത്തിലേക്ക് അപ്പോഴും 153 റൺസ് ദൂരമുണ്ടായിരുന്നു ബംഗ്ലാദേശിന്.
ആറാമനായി ക്രീസിലെത്തിയത് മൊസെദേക്ക് ഹൊസൈനായിരുന്നു.മറുവശത്ത് ടൂർണമെന്റിലെ തന്റെ മികച്ച് ബാറ്റിങ് ഫോം തുടർന്ന ഷക്കീബ് ഇടയ്ക്ക് ബൗണ്ടറികളുടെ അകമ്പടിയോടെ അനായാസം മുന്നോട്ട് പോയി. മറുവശത്ത് പക്ഷേ ഷക്കീബിന് ഉറച്ച പിന്തുണ ലഭിച്ചില്ല. ആറാമനായി എത്തിയ മൊസെദേക് ഹൊസൈൻ 3(7) ബുംറയുടെ ഓഫ് കട്ടറിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. ബംഗ്ലാ സ്കോർ 32.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173. പിന്നീട് സാബിർ റഹ്മാനാണ് ക്രീസിലെത്തിയത്. ഇതിനിടയിൽ റൺനിരക്ക് ഉയർത്താൻ ശ്രമിച്ച ഷക്കീബ് അൽ ഹസൻ 66(74) ഹാർദ്ദിക്കിന്റെ പന്തിൽ കാർത്തിക് പിടിച്ച് പുറത്തായതോടെ ബംഗ്ലാദേശ് പ്രതീക്ഷകൾ അവസാനിച്ച മട്ടായിരുന്നു. സ്കോർ 33.5 ഓവറിൽ 179ന് ആറ്. മുഹമ്മദ് സെയ്ഫുദ്ദീൻ ആയിരുന്നു എട്ടാമനായി ക്രീസിലെത്തിയത്.
എട്ടാം വിക്കറ്റിൽ സെയ്ഫുദ്ദീൻ സാബിർ സഖ്യം ഇന്ത്യക്ക് ഭീഷണി ഉയർത്തുകയും ചെയ്തു. അതിവേഗം സ്കോർ ചെയ്താണ് ഇരുവരും മുന്നേറിയത്. ഏഴാം വിക്കറ്റിൽ ഇരുവരും അപ്രതീക്ഷിതമായി മുന്നേറിയപ്പോൾ അവസാന പത്തോവറിൽ നാല് വിക്കറ്റുകൾ കയ്യിലിരിക്കെ ബംഗ്ലാദേശിന് വിജയത്തിലേക്കുള്ള ദൂരം 90 റൺസായിരുന്നു. കൂട്ടുകെട്ട് തുടർന്നപ്പോൾ ജയിക്കാൻ അവസാന ഏഴ് ഓവറുകളിൽ വേണ്ടിയിരുന്നത് 70 റൺസ് കയ്യിൽ നാല് വിക്കറ്റുകളും ബാക്കി. എന്നാൽ 44ാം ഓവറിൽ ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറയെ തിരികെ പന്തേൽപ്പിച്ച ക്യാപ്റ്റൻ കോലിയുടെ വിശ്വാസം കാത്ത് ആദ്യ പന്തിൽ തന്നെ സാബിർ റഹ്മാനെ 36(36) ക്ലീൻ ബൗൾഡാക്കി. നായകൻ മഷ്റഫെ ബിൻ മൊർത്താസ ആയിരുന്നു ഒൻപതാമനായി ക്രീസിലെത്തിയത്. ബംഗ്ലാദേശ് സ്കോർ 243ന് ഏഴ്. ബുംറയുടെ ഓവറിൽ വന്നത് വെറും ആറ് റൺസ്. ജയം ആറോവറിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ 64 റൺസ്. ഭുവനേശ്വർ എറിഞ്ഞ 45ാം ഓവറിലെ ആദ്യ പന്ത് ലോങ് ഓണിലെ ഫീൽഡർ ലോകോഷ് രാഹുലിനെ കാഴ്ച്ചകാരനാക്കി ബൗണ്ടറിക്ക് പുറത്ത് ആറ് റൺസ്. തൊട്ടടുത്ത പന്തിൽ വിക്കറ്റ് കീപ്പർ ധോണിക്ക് ക്യാച്ച് സമ്മാനിച്ച് നായകൻ മഷ്റഫെ 8(5) മടങ്ങിയപ്പോൾ ബംഗ്ലാദേശ് സ്കോർ 44.2 ഓവറിൽ 257ന് എട്ട്.
എട്ട് വിക്കറ്റ് വീണെങ്കിലും കീഴടങ്ങാൻ മറുവശത്ത് മുഹമ്മദ് സെയ്ഫുദ്ദീൻ തയ്യാറായിരുന്നില്ല. അവസാന മൂ്ന്നോവറിൽ ലക്ഷ്യം 36 റൺസ്. കൈവശമുണ്ടായിരുന്നത് രണ്ട് വിക്കറ്റുകളും. 48ാം ഓവർ എറിയാനെത്തിയത് ജസ്പ്രീത് ബുംറ. ആദ്യ രണ്ട് പന്തുകളിൽ രണ്ട് റൺ മാത്രം. മൂന്നാം പന്ത് ലോങ് ഓണിൽ ബൗണ്ടറി നേടി സെയ്ഫുദ്ദീൻ അർധശതകം തികച്ചു 37 പന്തുകളിൽ 9 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു നേട്ടം.ഓവറിലെ അഞ്ചാം പന്തിൽ ജസ്പ്രീത് ബുംറയുടെ വെടിച്ചില്ലൻ യോർക്കർ പത്താം നമ്പർ ബാറ്റ്സ്മാൻ റൂബൽ ഹുസൈന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുറ്റി തെറിച്ച് റൂബൽ 9(11) പുറത്താകുമ്പോൾ ബംഗ്ലാ സ്കോർ 47.5 ഓവറിൽ 286ന് 9. ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ജയത്തിന് 13 പന്തിൽ 29 റൺസ്. ബുംറയുടെ മറ്റൊരു യോർക്കറിൽ 11ാമനായ മുസ്താഫിസുർ റഹ്മാൻ മടങ്ങുമ്പോൾ ബംഗ്ലാദേശിന് 28 റൺസ് തോൽവി. ഇന്ത്യ സെമിയിലും ബംഗ്ലാദശ് നാട്ടിലേക്കും.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉപനായകൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി 104(92) ലോകേഷ് രാഹുലിന്റെ 77(92) അർധസെഞ്ച്വറി എന്നിവരുടെ മികവിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് ഇന്ത്യ നേടിയത്. ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും ഋഷഭ് പന്ത് ഒഴികെ എല്ലാ ബാറ്റ്സ്മാന്മാരും നിറം മങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.
ഓപ്പണർമാർ പുറത്താകുമ്പോൾ 32 ഓവറിൽ 195 റൺസ് എന്ന നിലയിൽ നിന്ന ഇന്ത്യക്ക് അവസാന 18 ഓവറുകളിൽ നേടാനായത് വെറും 119 റൺസ് മാത്രമാണ്. ഓപ്പണർമാർ തകർത്തടിച്ച മത്സരത്തിൽ മധ്യനിരയെ ബംഗ്ലാദേശ് ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. മുസ്താഫിസുർ റഹ്മാൻ ആണ് ഇന്ത്യൻ മധ്യനിരയെ പിടിച്ച് കെട്ടിയത്. ഇന്നത്തെ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിലെ ഏറ്റവും കുടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന കുമാർ സംഗക്കാരയുടെ റെക്കോഡിന് ഒപ്പം എത്താനും ഇന്ത്യൻ ഉപനായകനായി. ഇതിന് പിന്നാലെ ഈ ലോകകപ്പിലെ ഏറ്റവും അധികം റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഡേവിഡ് വാർണറെ രോഹിത് മറികടക്കുകയും ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ കെഎൽ രാഹുൽ, രോഹിത് ശർമ്മ സഖ്യം നൽകിയത് മികച്ച തുടക്കമാണ്. ഇൗ ലോകകപ്പിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായ 180 റൺസാണ് സഖ്യം തീർത്തത്. 30ാം ഓവറിൽ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. സൗമ്യ സർക്കാരിന്റെ പന്തിൽ ലിറ്റൺ ദാസ് പിടിച്ച് മടങ്ങുമ്പോൾ രോഹിത് ഈ ലോകകപ്പിലെ ഏറ്റവും അധികം റൺസ് സ്കോർ ചെയ്ത താരം എന്ന റെക്കോഡും നേടി. കെഎൽ രാഹുലിന്റേതായിരുന്നു അടുത്ത ഊഴം. വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. തുടർച്ചയായി അഞ്ച് അർധശതകം നേടിയ നായകൻ കോലിക്ക് ഇന്ന് പിഴച്ചു. 26(27) ആയിരുന്നു ഇന്ത്യൻ നായകന്റെ സ്കോർ.
ഏകദിനത്തിലെ 26-ാം സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിന് ചുക്കാൻ പിടിച്ചത്. തുടക്കംമുതൽ തന്നെ ബംഗ്ലാ ബൗളർമാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തിൽ നിന്ന് അഞ്ചു സിക്സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 104 റൺസെടുത്താണ് മടങ്ങിയത്. എന്നാൽ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാൻ ഇത്തവണയും ഇന്ത്യൻ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യൻ സ്കോറാണ് 314-ൽ ഒതുങ്ങിയത്.
നാലാമനായി ക്രീസിലെത്തിയ ഋഷഭ് പന്ത് 48(41) റൺസ് നേടി. എന്നാൽ ഹാർദ്ദിക് പണ്ഡ്യ 0(2) വന്നപോലെ മടങ്ങിയത് ഇന്ത്യക്ക് വിനയായി. കേദാർ ജാഥവിന് പകരമെത്തിയ ദിനേശ് കാർത്തിക്ക് 8(9) കാര്യമായി ഒന്നും തന്നെ ചെയ്തില്ല. അവസാന ഓവറിൽ ധോണി 35(33) പുറത്തായി. ഭുവനേശ്വർ കുമാർ 2(3) മുഹമ്മദ് ഷമി 1(2) എന്നിങ്ങനെയാണ് ബാക്കി ബാറ്റ്സ്മാന്മാരുടെ സ്കോർ. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുർ റഹ്മാൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷക്കീബ് അൽ ഹസൻ സൗമ്യ സർക്കാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Stories you may Like
- ഹർമൻപ്രീത് കൗറിന്റെ വിമർശനം കടുത്തു, ഫോട്ടോക്ക് പോസ് ചെയ്യാതെ ബംഗ്ലാദേശ് ടീം
- 'ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം നിൽക്കൂ'; അംപയർമാർക്കെതിരെ ഹർമൻപ്രീത് കൗർ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- സ്പിൻ കെണിയിൽ വീണ് ഇന്ത്യ, ആശ്വാസ ജയം നേടി ബംഗ്ലാദേശ്
- ബാറ്റുകൊണ്ട് സ്റ്റംപ് അടിച്ചു തെറിപ്പിച്ചു, അമ്പയറോട് കയർത്ത് ഹർമൻപ്രീത് കൗർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്