Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടീം ഇന്ത്യയുടെ വിജയകുതിപ്പ് തടയാൻ കരീബിയൻ കരുത്തന്മാർക്കുമായില്ല; മാഞ്ചസ്റ്ററിൽ വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ടത് 143 റൺസിന്; ബാറ്റിങ് അൽപ്പമൊന്ന് പാളിയെങ്കിലും വീണ്ടും കരുത്ത് കാണിച്ച് ഇന്ത്യൻ ബൗളർമാർ; മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റ്; കോലിപ്പടയുടെ വിജയം 125 റൺസിന്; അഫ്ഗാനും സൗത്താഫ്രിക്കയ്ക്കും പിന്നാലെ വിൻഡീസും ലോകകപ്പിന് പുറത്ത്; സെമി ഫൈനൽ സ്‌പോട്ടിന് ഒരു പോയിന്റ് മാത്രം അകലെ നീലപ്പട; കിങ് കോലി കളിയിലെ കേമൻ

ടീം ഇന്ത്യയുടെ വിജയകുതിപ്പ് തടയാൻ കരീബിയൻ കരുത്തന്മാർക്കുമായില്ല; മാഞ്ചസ്റ്ററിൽ വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ടത് 143 റൺസിന്; ബാറ്റിങ് അൽപ്പമൊന്ന് പാളിയെങ്കിലും വീണ്ടും കരുത്ത് കാണിച്ച് ഇന്ത്യൻ ബൗളർമാർ; മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റ്; കോലിപ്പടയുടെ വിജയം 125 റൺസിന്; അഫ്ഗാനും സൗത്താഫ്രിക്കയ്ക്കും പിന്നാലെ വിൻഡീസും ലോകകപ്പിന് പുറത്ത്; സെമി ഫൈനൽ സ്‌പോട്ടിന് ഒരു പോയിന്റ് മാത്രം അകലെ നീലപ്പട; കിങ് കോലി കളിയിലെ കേമൻ

വേൾഡ്കപ്പ് ഡെസ്‌ക്‌

മാഞ്ചസ്റ്റർ: ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഇന്ന നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെ 125 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 34.2 ഓവറിൽ 143റൺസിന് ഓൾ ഔട്ടായി. വിജയലക്ഷ്യം പിന്തുടർന്ന കരീബിയൻ ടീമില് സുനിൽ ആംബ്രിസ് 31(40) നിക്കോളസ് പൂറൻ 28(50) എന്നിവർ മാത്രമാണ് പിടിച്ച് നിന്നത്. ഇന്ത്യക്ക് വേണ്ടി മഹമ്മദ് ഷമി 4 വിക്കറ്റ് വീഴ്‌ത്തി. ബുംറയും ചഹാലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ പാണ്ഡ്യ, കുൽദീപ് എന്നിവർ ഓരോ വിക്കറ്റ് വീതം വഴ്‌ത്തി. 72 റൺസ് നേടിയ നായകൻ വിരാട് കോലി ആണ് കളിയിലെ കേമൻ.

ഇന്ത്യക്ക് മറുപടി നൽകാൻ ഇറങ്ങിയ വിൻഡീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. അഞ്ചാം ഓവറിൽ ടീം സ്‌കോർ 10ൽ എത്തിയപ്പോൾ ഷമിക്ക് വിക്കറ്റ് സമ്മാനിച്ച ക്രിസ് ഗെയിൽ 6(19) മടങ്ങി. ,യെ് ഹോപ്പ് 5(10) ആയിരുന്നു അടുത്ത ഇര. ഷമി ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ സുനിൽ ആംബ്രിസ് നിക്കോളസ് പൂറൻ സഖ്യം 55 റൺസ് ചേർത്തു. ഹാർദ്ദിക് പാണ്ഡ്യ ആണ് ആംബ്രിസിനെ പുറത്താക്കിയത്. സ്‌കോർ 80ൽ എത്തിയപ്പോൾ പൂറനും വീണു. 98 റൺസിലെത്തിയപ്പോൾ ആറാമനായി എത്തിയ നായകൻ ഹോൾഡർ 6(13) ചഹാലിന്റെ പന്തിൽ ജാദവ് പിടിച്ച് പുറത്തായി.

കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ കാർലസ് ബ്രാത്വെയിറ്റ് 1(5) ആയിരുന്നു പിന്നീട് പുറത്തായത്. ബംറയുടെ പന്തിൽ ധോണി പിടിച്ചാണ് താരം വീണത്. തൊട്ടടുത്ത പന്തിൽ ഫാബിയൻ അലനെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഹാട്രിക് ബോളിൽ കെമാർ റോച്ച് പക്ഷെ ബുംറയുടെ സ്ലോബോൾ പ്രതിരോധിച്ചു. എട്ടാമനായി പുറത്തായത് ഷിംറൺ ഹെറ്റ്മയറായിരുന്നു 18(29). ഒമ്പതാമനായ ഷെൽഡ്രൺ കോട്‌റെൽ 10(8) പുറത്താകുമ്പോൾ വിൻഡീസ് സ്‌കോർ ബോർഡിൽ വെറും 124 റൺസ് മാത്രമായിരുന്നു. ഷമിയുടെ പന്തിൽ രോഹിത് പിടിച്ച് ഒഷെയ്ൻ തോമസ് 6(11) ആണ് അവസാനം പുറത്തായത്.

ഇന്നത്തെ ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും മഴ കാരണം ഉപേക്ഷിച്ച ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ നിന്ന് ലഭിച്ച ഒരു പോയിന്റും ചേർത്ത് ഇന്ത്യക്ക് 11 പോയിന്റായി. സെമിയിലെത്താൻ സാങ്കേതികമായി ഇന്ത്യക്ക് ഇനി ഒരു പോയിന്റ് മാത്രം മതി. ഞായറാഴ്ച ഇംഗ്ലണ്ടിന് എതിരെയും ജൂലൈ മൂന്നിന് ബംഗ്ലാദേശിനെതിരെയും ആറിന് ശ്രീലങ്കയ്‌ക്കെതിരെയുമാണ് ഇന്ത്യക്ക് ഇനി ലീഗിൽ അവശേഷിക്കുന്ന മത്സരങ്ങൾ.

മികച്ച ബാറ്റിങ് വിക്കറ്റിൽ നല്ല സ്‌കോർ നേടാനുള്ള അവസരം പഴാക്കിയിരുന്നു ഇന്ത്യ. വിൻഡീസിനെതിരെ മാഞ്ചസ്റ്ററിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 268 എന്ന സ്‌കോറാണ് ഇന്ത്യ നേടിയത്.അവസാന ഓവറിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ ധോനിയുടെ മികവിൽ ആണ് ഇന്ത്യ അൽപ്പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്തിയത്. രണ്ട് സികസും ഒരു ഫോറും സഹിതം 16 റൺസാണ് അവസാന ഓവറിൽ ധോനി നേടിയത്. ഇതോടെ ധോനി 61 പന്തിൽ 56 റൺസ് നേടി മുൻ നായകൻ ഈ ലോകകപ്പിലെ തന്റെ ആദ്യ അർധസെഞ്ച്വറി തികച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 29 റൺസിനിടയിൽ തന്നെ ഓപ്പണർ രോഹിത് ശർമ്മയെ 18(23) നഷ്ടപ്പെട്ടു. പിന്നീട് രണ്ടാം വിക്കറ്റിൽ വിരാട് കോലിയും കെ.എൽ രാഹുലും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 48(64) റൺസെടുത്ത രാഹുലിനെ പുറത്താക്കി ഹോൾഡർ ഈ കൂട്ടുകെട്ട് തകർത്തു.പിന്നീട് ക്രീസിലെത്തിയ വിജയ ശങ്കറിന് അധികം ആയുസുണ്ടായിരുന്നില്ല. 14(19) റൺസെടുത്ത വിജയ് ശങ്കര്ഡ റോച്ചിന് മുന്നിൽ കീഴടങ്ങി. തൊട്ടുപിന്നാലെ ഏഴു റൺസോടെ കേദർ ജാദവും മടങ്ങി.

അഞ്ചാം വിക്കറ്റിൽ നായകൻ വിരാട് കോലിയും 72(82) എം.എസ് ധോനിയും ഒത്തുചേർന്നു. ഇരുവരും 40 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. എന്നാൽ 39-ാം ഓവറിൽ 72 റൺസുമായി കോലി മടങ്ങി. ഹോൾഡർക്കായിരുന്നു വിക്കറ്റ്. പിന്നീട് ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചായിരുന്നു ധോനിയുടെ രക്ഷാപ്രവർത്തനം. 49-ാം ഓവറിൽ ഹാർദിക് പുറത്താകുമ്പോഴേക്കും സ്‌കോർ ബോർഡിൽ 70 റൺസ് കൂടി ഉയർന്നിരുന്നു. 38 പന്തിൽ അഞ്ച് ഫോർ സഹിതം 46 റൺസാണ് ഹാർദിക് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP