കാർമേഘങ്ങളെ വകഞ്ഞു മാറ്റി കീവികൾക്ക് മീതെ പറക്കാൻ ഇന്ത്യയും; കലാശപോരിന് ടിക്കറ്റെടുക്കാൻ പ്രതിഭകളുടെ മികവിൽ ന്യൂസിലാന്റുമെത്തുമ്പോൾ പോരാട്ടം തീപാറും; ബാറ്റിംഗിൽ മുൻതൂക്കം രോഹിത് നയിക്കുന്ന കോലിപ്പടയ്ക്കെങ്കിലും മധ്യനിരയിലെ ആശങ്ക ഭീഷണിയാകും; ബോൾട്ട് നയിക്കുന്ന കീവിസ് ബൗളിങ് നിര അതിശക്തം; ബാറ്റിങ് ഭാരം ഒറ്റയ്ക്ക് ചുമലിലേറ്റി വില്യംസൺ; ഷമിയും ജഡേജയും ടീമിലെത്തിയേക്കും; മത്സരം മഴ കവരുമെന്ന ഭീഷണിയിൽ ആരാധകരും
മറുനാടൻ ഡെസ്ക്
മാഞ്ചസ്റ്റർ: ലോകകപ്പിൽ ഫൈനൽ ഉറപ്പിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. മാഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നിന് തുടങ്ങുന്ന സെമിയിൽ ന്യൂസിലൻഡ് ആണ് എതിരാളികൾ. ടീമുകൾ ഏറ്റവും കൂടുതൽ ഭീഷണി നൽകുന്നത് മഴയാണ്. പ്രാഥമികഘട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ 336 റൺസ് അടിച്ച് 89 റൺസിന് ജയിച്ചത് ഇതേ ഗ്രൗണ്ടിലാണ്. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.പന്ത്രണ്ടാം ലോകകപ്പിലെ ആദ്യ സെമിയാണിത്. രണ്ടാം സെമിയിൽ വ്യാഴാഴ്ച ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.
ഐസിസി ടൂർണമെന്റുകളിൽ നേർക്കുനേർ വന്ന 10 മത്സരങ്ങളിൽ ഏഴിലും ഇന്ത്യയെ മറികടന്ന ചരിത്രം കീവികൾക്ക് മുൻതൂക്കം നൽകുന്നു. വില്ല്യംസണും ബോൾട്ടും ഒഴികെയുള്ളവർ വ്യക്തിഗതമികവിൽ പിന്നിലെങ്കിലും ടീമായി ഇറങ്ങുമ്പോൾ ആരെയും മുറിപ്പെടുത്താൻ കഴിയുന്നവരാണ് ന്യൂസിലൻഡ്. ലോകകപ്പ് സെഞ്ചുറികളിൽ സച്ചിനെ മറികടക്കാൻ ഒരുങ്ങുകയാണ് രോഹിത് ശർമ്മ. ഓപ്പണിംഗിൽ കൂട്ടായെത്തുന്ന കെ എൽ രാഹുൽ മികച്ച ഫോമിലെങ്കിലും ആദ്യ സെഞ്ചുറിക്കായി കാത്തിരിക്കുകയാണ് വിരാട് കോലി.
മുൻനിരയിലെ മൂവർ സംഘം പിരിഞ്ഞാൽ മധ്യനിരിയിൽ സംഭവിക്കുമെന്ന ഇന്ത്യക്ക് ആശങ്കയുണ്ടാകും. ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത് ഹാർദിക് പാണ്ഡ്യ മാത്രമാണെന്ന് പറയേണ്ടിവരും. ധോണി റൺസ് സ്കോർ ചെയ്യുന്നുണ്ടെങ്കിലും മെല്ലെ പോക്ക് ടീമിനെ നെഗറ്റീവായി ബാധിക്കും.കുൽദീപിനോ ചഹാലിനോ പകരം ബാറ്റിങ് ഓൾറൗണ്ടർ ജഡേജയെത്തിയാൽ ടീമിന് അത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം കഴിഞ്ഞ മത്സരത്തിൽ റൺസ് വിട്ടുനൽകിയ ഭുവനേശ്വറിന് പകരം ഷമി ടീമിലെത്താനും സാധ്യതയുണ്ട്. സന്നാഹ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ എറിഞ്ഞിട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ മഴ കാരണം കളി നടന്നില്ല. ലോകകപ്പുകളിൽ ഇന്ത്യക്ക് എട്ടാം സെമി. മൂന്ന് വട്ടം ഫൈനലിലേക്ക് മുന്നേറി. ഏഴ് സെമിയിൽ ആറിലും തോറ്റത് ന്യൂസിലൻഡിന്റെ ചരിത്രവും.
ആത്മവിശ്വാസം തുണ
പ്രാഥമിക റൗണ്ടിൽ, കളിച്ച എട്ടിൽ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലൻഡ് ഒടുവിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.
ഒരു ഘട്ടത്തിൽ സെമി കാണാതെ പുറത്താകുമെന്ന ഭീഷണിയെ ന്യൂസീലൻഡ് നേരിട്ടു. ഒടുവിൽ പോയന്റ് പട്ടികയിൽ പാക്കിസ്ഥാനൊപ്പമായിരുന്നെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സെമിയിലെത്തി. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തിൽ ഇന്ത്യ ന്യൂസീലൻഡിനെക്കാൾ ഒരുപടി മുന്നിലായിരിക്കും.ഏഴാം സെമിഫൈനലിനാണ് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുന്നത്. ഇതിനിടെ രണ്ടുവട്ടം കിരീടം നേടി. 1983 ലോകകപ്പിൽ ഇന്ത്യ ആദ്യമായി കിരീടം നേടിയത് ഇംഗ്ലണ്ടിലായിരുന്നു. നിലവിലെ റണ്ണറപ്പായ ന്യൂസീലൻഡിന് ഇത് എട്ടാം സെമി.
ഇന്ത്യയുടെ വിശ്വാസം ബാറ്റിങ് മുന്നേറ്റ നിരയിൽ കീവികൾക്ക് ബൗളിംഗിലും
ഏറക്കുറെ ആധികാരികമായിരുന്നു ഇക്കുറി ഇന്ത്യയുടെ മുന്നേറ്റം. പ്രാഥമിക ഘട്ടത്തിൽ തോറ്റത് ഇംഗ്ലണ്ടിനോട് മാത്രം. ഓപ്പണർ രോഹിത് ശർമ എട്ട് ഇന്നിങ്സിൽ അഞ്ച് സെഞ്ചുറിയടക്കം 647 റൺസടിച്ച് ലോകകപ്പ് റൺവേട്ടയിൽ ഒന്നാമതുണ്ട്. തുടർച്ചയായി അഞ്ച് അർധസെഞ്ചുറിയടക്കം 442 റൺസടിച്ച ക്യാപ്റ്റൻ കോലിയും 359 റൺസുമായി കെ.എൽ. രാഹുലും തൊട്ടുപിന്നിലുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇവർ മൂന്നുപേർ ചേർന്ന് 1347 റൺസ് അടിച്ചുകഴിഞ്ഞു. ഈ ആക്രമണനിരയെ ആരായാലും പേടിക്കും.
അതേസമയം, ലോക്കി ഫെർഗൂസൻ (17 വിക്കറ്റ്), ട്രെന്റ് ബോൾട്ട് (15 വിക്കറ്റ്), മാറ്റ് ഹെന്റി (10) എന്നിവർ ചേർന്ന പേസ് ആക്രമണമാണ് ന്യൂസീലൻഡിന്റെ ശക്തി. ഈ സഖ്യം 42 വിക്കറ്റ് നേടിയിട്ടുണ്ട്. പരിക്കിലായിരുന്ന ലോക്കി ഫെർഗൂസൻ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ കളിച്ചിരുന്നില്ല. സുഖംപ്രാപിച്ച് ചൊവ്വാഴ്ച ഇറങ്ങുമെന്ന് കരുതുന്നു.
ബാറ്റിങ്ങിൽ പക്ഷേ, ന്യൂസീലൻഡിന് പ്രതീക്ഷയർപ്പിക്കാവുന്ന ഒരേയൊരാൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മാത്രം. ഇതുവരെ ഫോമിലാകാത്ത ഓപ്പണർ മാർട്ടിൻ ഗപ്ടിൽ ഒരുവേള നിലയുറപ്പിച്ചാൽ അപകടകാരിയാകും.ശനിയാഴ്ച ശ്രീലങ്കയ്ക്കെതിരേ കളിച്ച ഇന്ത്യ ഞായറാഴ്ച മാഞ്ചെസ്റ്ററിലെത്തി. തിങ്കളാഴ്ച പരിശീലനം നടത്തി. ജൂലായ് മൂന്നിന് ഇംഗ്ലണ്ടിനെതിരേയായിരുന്നു ന്യൂസീലൻഡിന്റെ അവസാന മത്സരം. ഒരുങ്ങാൻ അവർക്ക് ധാരാളം സമയം കിട്ടി.
പരിക്കുകാരണം ഇന്ത്യയുടെ ഓപ്പണർ ശിഖർ ധവാനും വിജയ് ശങ്കറും മടങ്ങിയതിനാൽ ഇന്ത്യ ടീമിൽ പല മാറ്റങ്ങളും പരീക്ഷിച്ചു. 16 പേരെ ഇതിനകം കളിപ്പിച്ചു.ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ- മൂന്ന് പേസർമാരെയും ചൊവ്വാഴ്ച കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരിലൊരാളെ മാറ്റിനിർത്താം. ആറാം നമ്പറിലെ ബാറ്റ്സ്മാനെ (കേദാർ ജാദവ്/ദിനേഷ് കാർത്തിക്) മാറ്റി രവീന്ദ്ര ജഡേജയെ കൊണ്ടുവരാനും സാധ്യതയുണ്ട്.
പിച്ച്
ഓൾഡ് ട്രാഫഡിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ കളിച്ച പിച്ചിലല്ല, പുതിയൊരു പിച്ചിലാകും ചൊവ്വാഴ്ചത്തെ മത്സരം. പിച്ച് മാറിയാലും ബാറ്റിങ്ങിന് അനുകൂലമാകുമെന്നാണ് റിപ്പോർട്ട്.
ടീം ഇവരിൽനിന്ന്: ഇന്ത്യ
വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, എം.എസ്. ധോനി, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, ചാഹൽ, കുൽദീപ്, ഭുവനേശ്വർ, ഷമി, ബുംറ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, കേദാർ ജാദവ്.
ന്യൂസീലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗപ്ടിൽ, കോളിൻ മൺറോ, റോസ് ടെയ്ലർ, ടോം ലാതം, ടോം ബ്ലൻഡൽ, കെ. ഗ്രാന്ദോം, ജിമ്മി നീഷാം, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെന്റി, മിച്ചൽ സാന്റ്നർ, ഹെന്റി നിക്കോൾസ്, ടിം സൗത്തി, ഇഷ് സോഥി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍