Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവേഫ ചാമ്പ്യൻസ് ലീഗ്: മുഹമ്മദ് സലാഹയുടെ തിരിച്ചുവരവിൽ ചുവപ്പൻപട; 'ഗ്രൂപ്പ് ഇ' അവസാന പോരാട്ടത്തിൽ ഓസ്ട്രിയൻ ക്ലബ് സാൽസ്ബർഗിനെതിരെ ലിവർപൂളിന് ജയം; കീഴടക്കിയത് എതിരില്ലാതെ രണ്ട് ഗോളുകൾക്ക്; അപരാജിത കുതിപ്പിൽ ലിവർപൂൾ

യുവേഫ ചാമ്പ്യൻസ് ലീഗ്: മുഹമ്മദ് സലാഹയുടെ തിരിച്ചുവരവിൽ ചുവപ്പൻപട; 'ഗ്രൂപ്പ് ഇ' അവസാന പോരാട്ടത്തിൽ ഓസ്ട്രിയൻ ക്ലബ് സാൽസ്ബർഗിനെതിരെ ലിവർപൂളിന് ജയം; കീഴടക്കിയത് എതിരില്ലാതെ രണ്ട് ഗോളുകൾക്ക്; അപരാജിത കുതിപ്പിൽ ലിവർപൂൾ

മറുനാടൻ മലയാളി ബ്യൂറോ

സാൽസ്ബർഗ്: യൂറോപ്പിലെ ക്ലബുകളുടെ മഹാപോരാട്ടത്തിന്റെ ഗ്രൂപ്പ് കളി ഫിനിഷിങ് പോയന്റിലേക്ക്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഇയിലെ അവസാന പോരാട്ടത്തിൽ ഓസ്ട്രിയൻ ക്ലബ് സാൽസ്ബർഗിനെയാണ് ലിവർപൂൾ കീഴടക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. ഇതോടെ സീസണിലെ അപരാജിത കുതിപ്പാണ് ലിവർപൂൾ തുടർന്നത്.

ഓസ്ട്രിയയിൽ നടന്ന മത്സരത്തിൽ മികച്ച പോരാട്ടമാണ് ലിവർപൂൾ പുറത്തെടുത്ത്. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. നാബി കെയ്റ്റ(57), മുഹമ്മദ് സലാ(58) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്.

സലയുടെ ഗോൾ അതിമനോഹരമായിരുന്നു, ഗോൾകീപ്പറിനെ വട്ടംകറക്കാൻ ഓഫ്‌സൈഡ് കെണി മറികടന്ന് വലതുവശത്തെ നിശിതത്തിൽ നിന്ന് വലതു കാൽ ഉപയോഗിച്ച് സ്കോർ ചെയ്യുകയാണ് ഉണ്ടായത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലിവർപൂൾ അവസാന 16ൽ ഇടം നേടിയത്. ഗ്രൂപ്പിൽ രണ്ടാമതെത്തിയ നപ്പോളിയും പ്രീക്വാർട്ടർ ഉറപ്പിച്ചു. ഗെങ്കിനെ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് തകർത്താണ് നപ്പോളിയുടെ നോക്കൗട്ട് പ്രവേശനം.

ആദ്യ കളിയിൽതന്നെ ചാമ്പ്യൻ ക്ലബിന്റെ ചിറകരിഞ്ഞ് വിസ്മയിപ്പിച്ചവർ ഇന്ന് ആൻഫീൽഡിൽ അതേ എതിരാളികൾക്കെതിരെ ഇറങ്ങുബോൾ പ്രതീക്ഷയെക്കാളേറെ ആശങ്കകളായിരുന്നു ഇറ്റാലിയൻ ടീമിന്. നാപോളിയുടെ കളിമുറ്റത്ത് ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു അന്ന് ലിവർപൂൾ വീണത്. പക്ഷേ, കളിയേറെ മാറിയിട്ടുണ്ടിപ്പോൾ. നാപോളി ടീമിനെ വലച്ച് ആഭ്യന്തരപ്രശ്നങ്ങൾ തുടരുന്നു. മാനേജ്മന്റെും കളിക്കാരും തമ്മിലായിരുന്നു പ്രശ്നം. കളി ആൻഫീൽഡിലേക്ക് മാറുന്നുവെന്നത് അതിനെക്കാൾ വലിയ ഭീഷണി.

സ്വന്തം മൈതാനത്ത് ലിവർപൂൾ പ്രകടിപ്പിക്കുന്ന ഉഗ്രശേഷിക്കു മുന്നിൽ മുട്ടിടിക്കാത്തവരില്ല. കഴിഞ്ഞ വർഷവും ഇതേ ടീമുകൾ ഒരേ ഗ്രൂപ്പിൽ കളിച്ചതാണ്. സ്വന്തം മൈതാനങ്ങളിൽ ഇരു ടീമും ജയം പങ്കിട്ടു. ലിവർപൂൾ അടുത്തിടെ പ്രീമിയർ ലീഗിൽ ഒരു കളിപോലും തോറ്റിട്ടില്ല. പോയൻറ് നിലയിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലും. മുഹമ്മദ് സലാഹ് കൂടി തിരിച്ചെത്തുന്ന ചുവപ്പൻപടക്ക് വീര്യം കൂടിയത്. മറുവശത്ത്, മുന്നേറ്റത്തിൽ ലോറൻസോ ഇൻസൈൻ, അർകാഡിയൂസ് മിലിക് എന്നിവരില്ലാതെയാണ് നാപോളി ഇറങ്ങുക. പോയൻറ് ലീഡുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തും നാപോളി രണ്ടാമതുമാണ് ഗ്രൂപ്പിൽ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP