എന്തിനും ഏതിനും മലയാളിക്ക് വേണ്ടത് ഇതരസംസ്ഥാന തൊഴിലാളികൾ! സ്കൂൾ ഗെയിംസിൽ മെഡൽ പട്ടികയിൽ പിടിക്കാൻ സ്കൂളുകൾ ഇപ്പോൾ ആശ്രയിക്കുന്നതും വടക്ക് കിഴക്കൻ സംസ്ഥാനത്തു നിന്നുള്ള ഇറക്കുമതി താരങ്ങളെ; ബോൺ ടെസ്റ്റ് നടത്താതേയും മറ്റും സ്കൂളുകളുടെ താൽപ്പര്യങ്ങൾക്കൊപ്പം നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പും; സബ് ജൂനിയറിൽ നിറയുന്നത് മണിപ്പൂരി താരങ്ങളുടെ സാന്നിധ്യം; കേരളത്തിന്റെ കായിക ഭാവിയെ തകർത്തെറിഞ്ഞ് സ്കൂൾ മീറ്റിൽ ഇറക്കുമതി താരങ്ങൾ നിറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: എങ്ങനേയും കിരീടം നേടണം. അതിന് എന്ത് ചെയ്യും. പ്രായം കുറച്ച സർട്ടിഫിക്കറ്റുമായി ചേട്ടന്മാരെ ഇറക്കി സ്കൂൾ കിരീടം നേടിയവർ. ജില്ലയിൽ കരുത്ത് കാട്ടാൻ അന്യ ജില്ലകളിലെ മിടുമിടുക്കന്മാരെ ചാക്കിട്ട് പടിക്കുന്ന തന്ത്രം. അങ്ങനെ പലതും സ്കൂൾ ഗെയിംസുകളിൽ ചർച്ചയായി. മരുന്നടിക്കെതിരെ ജാഗരൂരായി സംഘാടകരെത്തിയതും നിർണ്ണായകമായി. ഇത്തരം തട്ടിപ്പുകൾ നടക്കാതെ വന്നപ്പോൾ പുതിയ തന്ത്രം. ഇതരസംസ്ഥാനങ്ങളിൽ നിന്ന് മസിൽ പവറുള്ള താരങ്ങളെ എത്തിച്ച് നേട്ടമുണ്ടാക്കുകയാണ് സ്കൂളുകൾ.
ഇതരസംസ്ഥാന കുട്ടികളെ കച്ചവടത്തിനു വേണ്ടി സ്കൂളുകൾ കൊണ്ടുവന്ന് രണ്ടോ മൂന്നോ വർഷം റിസൽറ്റ് ഉണ്ടാക്കി സംസ്ഥാന മീറ്റിൽ മെഡൽ നേടിക്കാണിച്ച് സ്കൂൽന് പേരുണ്ടാക്കിയെടുക്കുകയാണ്. പിന്നീട് ഈ കുട്ടികൾ എവിടെയാണെന്നു പോലും കാണാൻ കിട്ടില്ല. അത് കേരളത്തിലെ നമ്മുടെ പാവപ്പെട്ട കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. ഇത്തവണ തന്നെ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ, 600 മീറ്റർ, 80 മീറ്റർ ഹർഡിൽസ്, ലോങ് ജമ്പ് ഈ നാല് ഇനങ്ങളിലും സ്വർണം നേടിയത് മണിപ്പൂരി കുട്ടികളാണ്. കേരളത്തിലെ കുട്ടികളുടെ അവസരമാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്.
മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ അവിടെ പുറത്തുനിന്നുള്ള ഒരു താരത്തിന് മത്സരിക്കണമെങ്കിൽ മൂന്നു വർഷം ആ സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്നു എന്നതിന്റെ തെളിവായ ഡൊമിസിൽ സർട്ടിഫിക്കറ്റ് (റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്) സമർപ്പിക്കേണ്ടതായിട്ടുണ്ട്. കേരളത്തിലല്ലാതെ മറ്റ് ഏത് സംസ്ഥാനത്തായാലും ഇത് വേണം. ഈ പശ്ചാത്തലത്തെ സമർത്ഥമായി ഉപയോഗിച്ച് മണിപ്പൂർ അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കുകയാണ് സ്കൂളുകൾ. വമ്പൻ ഓഫർ നൽകി ജോലി നൽകും പോലെയാണ് ഇതരസംസ്ഥാന കുട്ടികളെ കേരളത്തിൽ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അവരെ വെല്ലാൻ മലയാളി കുട്ടികൾക്ക് പലപ്പോഴും കഴിയാതെ പോകുന്നു.
പിടി ഉഷയും എംഡി വൽസമ്മയും ഷൈനി വിൽസണും അഞ്ജു ബോബി ജോർജും ബോബി അലോഷ്യസും ബീനാ മോളുമെല്ലാം സ്കൂൾ ഗെയിംസുകൾ രാജ്യത്തിന് നൽകിയ അത്ലറ്റുകളാണ്. ഇത്തരക്കാരെ വാർത്തെടുക്കുന്നതിന് പകരം എങ്ങനേയും കപ്പടിക്കുകയെന്ന നിലയിലേക്ക് കാര്യങ്ങൾ ചുരുങ്ങിയതിന് തെളിവാണ് സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇതരസംസ്ഥാന കായികതാരങ്ങളുടെ സാന്നിധ്യം. പൊതു വിദ്യാഭ്യാസ വകുപ്പും ചട്ടങ്ങളിൽ മാറ്റം വരുത്തി ഈ ദുഷ് പ്രവണതയെ മാറ്റുന്നില്ല. സ്കൂൾ മാനേജ്മെന്റെ മാഫിയയയുടെ താളത്തിനൊപ്പം തുള്ളി കേരളത്തിലെ സ്കൂൾ ഗെയിംസ് മണിപ്പൂരിന്റേതാണോ എന്ന് ഒറ്റനോട്ടത്തിൽ തോന്നുവിധമാക്കുകയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കായിക മിടുക്കർ പറയുന്നത് ഇങ്ങനെയാണ്- ''ഞങ്ങൾ പോയിട്ട് കാര്യമില്ല സാറെ, അവിടെ മണിപ്പൂരി കുട്ടികളുണ്ടാകും ഞങ്ങൾക്ക് മെഡലൊന്നും കിട്ടില്ല'',
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെ കേരളത്തിലെ സ്കൂൾ ഗെയിംസിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇത്തവണ തന്നെ സബ് ജൂനിയർ വിഭാഗത്തിൽ പല ഇനങ്ങളിലും ഒന്നാമതെത്തിയ കുട്ടികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അതായത് മണിപ്പൂർ പോലെയുള്ള വടക്കു കിഴക്കൻ സൈഡിൽ നിന്നുള്ളവർ. കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ വന്ന് മത്സരിക്കുന്ന പ്രവണത കണ്ടുവരുന്നത്. സബ് ജൂനിയർ വിഭാഗത്തിലാണ് ഇത്തരക്കാർ അധികവും മത്സരിക്കുന്നത്. പ്രായം തെളിയിക്കുന്നതിന് അവരുടെ നാട്ടിൽ നിന്ന് അവർ കൊണ്ടുവരുന്ന രേഖകൾ മാത്രം വച്ചാണ് ഇവിടെ അവരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. ഇത്തരക്കാരുടെ പ്രായം പരിശോധിക്കാനോ മറ്റോ ഇവിടെ യാതൊരു സംവിധാനങ്ങളുമില്ല.
പങ്കെടുക്കുന്നതിനു മുമ്പ് ഇവരെ ഒരു ഡോക്ടറുടെ മുന്നിൽവെച്ച് പ്രായ പരിശോധന അതായത് ബോൺ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ നടത്തണമെന്നാണ് ഉയരുന്ന അഭിപ്രായം. മൂന്നു വർഷമായി ഇവിടെ താമസിക്കുന്നവരോ പഠിക്കുന്നവരോ ആണെങ്കിൽ അവരെ പങ്കെടുപ്പിച്ചോട്ടെയെന്നും അഭിപ്രായമുണ്ട്. അല്ലാത്ത പക്ഷം ഇത്തരത്തിൽ കുട്ടികളെ വടക്കു കിഴക്കൻ സൈഡിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് ഒരു കച്ചവടമെന്ന രീതിയിലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതു കാരണം മെഡൽ പ്രതീക്ഷിച്ചുവരുന്ന മലയാളി കുട്ടികൾ പിന്തള്ളപ്പെടുകയും പിന്നീട് അവർക്ക് സ്പോർട്സ് തന്നെ മടുത്ത് പോകുകയും ചെയ്യും.
അന്യ സംസ്ഥാനങ്ങളിലെ കുട്ടികൾ ഇവിടെ വന്ന് വിജയിക്കുന്നതോടെ നമ്മുടെ നാട്ടിലെ കുട്ടികൾക്ക് മുന്നോട്ടുവരാനുള്ള വഴി തന്നെ അടഞ്ഞു പോകുകയാണ്. സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ പെർഫോം ചെയ്തു വന്നാലേ പിന്നീട് സീനിയർ കാറ്റഗറിയിൽ നമുക്ക് അവരെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. തൃശൂർ ഇരിങ്ങാലക്കുട എൻഎച്ച്എസ്എസിലെ വിദ്യാർത്ഥിയും മണിപ്പൂരി താരവുമായ വാങ് മയൂം മുഖ്റം ട്രിപ്പിൾ സ്വർണം നേടി എന്നതാണ് കായിക മേളയുടെ ഹൈലൈറ്റ്. സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിലും ലോങ് ജമ്പിലും സ്വർണം നേടിയിരുന്ന മുഖ്റം മൂന്നാം ദിനം 80 മീറ്റർ ഹർഡിൽസിലും ഒന്നാമതെത്തി. ഇതോടെ ഈ മീറ്റിലെ ആദ്യ ട്രിപ്പിളിന് അവകാശിയായി ഈ മണിപ്പൂരി താരം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍