തകർത്ത് കളിച്ച മുൻനിര ഒന്ന് പാളിയപ്പോൾ എല്ലാം തകിടം മറിഞ്ഞു; ധവാൻ നാട്ടിലേക്ക് മടങ്ങിയത് വലിയ തിരിച്ചടി; മധ്യനിരയിൽ നട്ടെല്ലുള്ള ബാറ്റ്സ്മാനെ എത്രയും വേഗം കണ്ടെത്തണം; 38ാം വയസ്സിൽ ധോണിയുടെ പോരാട്ടവീര്യവും അസാമാന്യം; വേണ്ടപോലെ ഉപയോഗിക്കാതെ വെച്ച വജ്രായുധമായി രവീന്ദ്ര ജഡേജ; ലക്ഷണമൊത്ത ഓൾ റൗണ്ടറായി വളരുന്ന ഹാർദ്ദിക്; പരാജയമായ സ്പിൻ ട്വിൻസ്; ചെയ്യാനുള്ളത് പരമാവധി ചെയ്ത് ബുംറയുടെ വേഗക്കൂട്ടം; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ബാക്കിയാക്കിയത്
മറുനാടൻ ഡെസ്ക്
മാഞ്ചസ്റ്റർ: ലോകകപ്പിൽ സെമി ഫൈനലിൽ തട്ടി തുടർച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ പൊലിയുമ്പോൾ ഒരു രാജ്യം മുഴുവൻ കണ്ണീരിലാണ്. 1983,2011 എന്നീ വർഷങ്ങളിൽ നേടിയ കിരീടം ഒരിക്കൽ കൂടി ഇന്ത്യ അണിയും എന്ന പ്രതീക്ഷയായിരുന്നു ക്രിക്കറ്റ് ആരാധകർക്ക്. പക്ഷേ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ 18 റൺസ് അകലെയാണ് ന്യൂസിലാൻഡിനോട് പൊരുതി വീണത് എന്ന മാത്രം ആശ്വസിക്കാം. ടൂർണമെന്റിലുടനീളം മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ രോഹിത് ശർമ്മയും വിരാട് കോലിയും കഴിഞ്ഞാൽ ഈ ടീമിൽ വിശ്വസിക്കാൻ കള്ളാവുന്ന ഒരു ബാറ്റ്സ്മാൻ പോലുമില്ലായിരുന്നു. മുൻനിര തകർന്നാൽ കളി മുന്നോട്ട് കൊണ്ട് പോകാൻ ഒരു മധ്യനിര നമുക്കില്ലായിരുന്നു.
ലോകകപ്പിന്റെ തുടക്കം മുതൽ തകർപ്പൻ ഫോമിൽ കളിച്ച ഇന്ത്യൻ മുൻനിര ആയുധം വെച്ച് കീഴടങ്ങുന്ന കാഴ്ചയാണ് സെമി ഫൈനലിൽ കണ്ടത്. അഞ്ച് റൺസ് എടുക്കുമ്പോൾ മൂന്ന് വിക്കറ്റ്. 92ന് 6 വിക്കറ്റ്. അങ്ങനെ ഒരു ഘട്ടത്തിൽ നിന്ന് ഇതുവരെ എത്തിയത് മികച്ച പോരാട്ടവീര്യം ഒന്ന് കൊണ്ട് മാത്രമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചത് ന്യൂസിലാൻഡ് ആണെങ്കിലും രവീന്ദ്ര ജഡേജയുടെ പോരാട്ടവീര്യമാണ് എടുത്ത് പറയേണ്ടത്. നാണം കെട്ട തോൽവിയിലേക്ക് വീഴുമായിരുന്ന ഇന്ത്യയെ കൈപിടിച്ച് കയറ്റി ജയിക്കാമായിരുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചത് ജഡേജ നടത്തിയ പോരാട്ടം തന്നെയാണ്. ഈ ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം വിലയിരുത്തിയാൽ
തകർപ്പൻ പ്രകടനങ്ങളുമായി മുൻനിര
രോഹിത് ശർമ്മ, വിരാട് കോലി, ശിഖർ ധവാൻ എന്നീ കൊലകൊമ്പന്മാർ ഉള്ള ടീം കപ്പടിക്കും എന്ന് തന്നെ എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ഓസ്ട്രേലിയക്ക് എതിരെ സെഞ്ച്വരി നേടിയ ധവാൻ പരിക്ക് പറ്റി മടങ്ങിയത് ഒന്നാമത്തെ തിരിച്ചടിയായി മാറി. ധവാന് പകരം ഓപ്പണറായ രാഹുൽ മികച്ച പ്രകടനം പുറത്തെടുത്തത് ശ്രീലങ്കയ്ക്ക് എതിരെ മാത്രമാണ്. രോഹിത് അഞ്ച് സെഞ്ച്വറിയുമായി 647 റൺസ് നേടി ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമത് നിൽക്കുന്നു. ഒരു സെഞ്ച്വറി പോലും നേടിയില്ലെങ്കിലും 5 അർധ സെഞ്ച്വറി നേടിയ കോലി തകർപ്പൻ ഫോമിലായിരുന്നു. രോഹിതും കോലിയും നടത്തിയ പ്രകടനങ്ങളാണ് ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നതിലേക്ക് ഇന്ത്യയെ എത്തിച്ചത്. സെമിയിൽ പരാജയമായിരുന്നു ഇരുവരുമെങ്കിലും പക്ഷേ ടൂർണമെൻരിൽ 10ൽ 9 മാർക്ക് നൽകാം ഇന്ത്യൻ നായകനും ഉപനായകനും.
നടുവേദന മാറാത്ത മധ്യനിര
നാലാം നമ്പർ ബാറ്റ്സ്മാൻ എന്നത് ഏതൊരു ടീമിന്റേയും നട്ടെല്ലാണ്. എന്നാൽ ആരായിരുന്നു ഇന്ത്യയുടെ നാലം നമ്പർ ബാറ്റ്സ്മാൻ. ധവാൻ ഉണ്ടായിരുന്നപ്പോൾ രാഹുൽ ആ റോൾ തരക്കേടില്ലാതെ നിർവ്വഹിച്ചു. ധവാൻ നാട്ടിലേക്ക് മടങ്ങിയപ്പോൾ രാഹുൽ ഓപ്പണറായി. നാലാം നമ്പറിൽ വിജയ് ശങ്കർ ഒരു പരീക്ഷണമായിരുന്നു. അത് നൈസായിട്ട് പാളിപ്പോയി. പിന്നീട് ആ റോളിലേക്ക് പരീക്ഷിച്ചത് അഞ്ച് മത്സരങ്ങളുടെ മാത്രം പരിചയസമ്പത്ത് കൈമുതലായുള്ള ഋഷഭ് പന്തിനെയാണ്. ഒനന് രണ്ട് തുടക്കങ്ങൾ കിട്ടിയെങ്കിലും പക്ഷേ ആ റോളിൽ ഋഷഭ് ഫിറ്റായിരുന്നില്ല. കേദാർ ജാദവ് അഞ്ചാം നമ്പറിൽ ഒരു പരാജയമായിരുന്നു. പകരം എത്തിയ ദിനേശ് കാർത്തിക് കളിച്ചത് മൂന്ന് മത്സരങ്ങൾ. ഇതിൽ തന്നെ ബാറ്റ് ചെയ്തത് രണ്ട് മത്സരങ്ങൾ. കാര്യമായി ഒന്നും ചെയ്യാൻ കാർത്തിക്കിനും കഴിഞ്ഞില്ല. ധോണി മെല്ലെപ്പോക്കിന് വിമർശിക്കപ്പെട്ടെങ്കിലും 38കാരനായ അദ്ദേഹത്തെ അതിന്റെ പേരിൽ വിമർശിക്കുന്നത് ഔചിത്യമല്ല. ഒരുപക്ഷേ നാലാം നമ്പറിൽ എംഎസിനെ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നത്തെ മത്സരത്തിൽ ഉൾപ്പടെ ഫലം മറ്റൊന്നായിരുന്നേനെ. 92ന് ആറ് എന്ന ഘട്ടത്തിൽ നിന്ന് ടീമിന് പരമാവധി സംഭാവന നൽകിയാണ് എംഎസ് പുറത്തായത്.
ലോവർ ഓർഡർ
ഓൾറൗണ്ടർമാരായി ഹാർദ്ദികും ജഡ്ഡുവും പക്ഷേ വേണ്ടപോലെ ഉപയോഗിച്ചോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്. ഈ ലോകകപ്പിൽ ജഡേജയെ കളിപ്പിച്ചത് രണ്ട് മത്സരങ്ങൾ മാത്രമാണ്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന ജഡേജയാണ് ഈ ടീമിലെ യഥാർത്ഥ 3ഡി പ്ലെയർ എന്ന് തിരിച്ചറിയാൻ ഇന്ത്യ വൈകിപ്പോയി. ഹാർദ്ദിക് ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തിളങ്ങി. പക്ഷേ സെമിയിൽ ഹാർദ്ദിക് അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. ജഡേജ ബാറ്റ് ചെയ്ത 77 റൺസ് നേടി. ബൗളിങിൽ തിളങ്ങി. ഫീൽഡിൽ ജഡേജ നടത്തിയ രണ്ട് നീക്കങ്ങൾ ഇന്ന് റോസ് ടെയ്ലർ ടോം ലഥാം എന്നിവരെ പുറത്താക്കിയത് വഴി കിവീസ് ടോട്ടലിൽ കുറഞ്ഞത് ചുരുങ്ങിയത് 10 റൺസാണ്.
സ്പിന്നർമാർ
സ്പിൻ ട്വിൻസ് ചഹാൽ കുൽദീപ് യാദവ് എന്നിവരിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. എന്നാൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ഇരുവർക്കും കഴിഞ്ഞില്ല. സ്ലോ വിക്കറ്റുകളിൽ പോലും കുൽദീപ് തല്ല് വാങ്ങി. സെമിയിൽ കുൽദീപിന് പകരമെത്തിയ ജഡേജ കുറച്ചുകൂടി മികച്ച് നിന്നു.
ഫാസ്റ്റ് ബൗളിങ് വേൾഡ് ക്ലാസ്
പണ്ട് ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത്. ഫാസ്റ്റ് ബൗളിങ്ങായിരുന്നു. എന്നാൽ ബുംറ, ഷമി, ഭുവനേശ്വർ എന്നിവർ തകർപ്പൻ പ്രകടനങ്ങളാണ് ഈ ലോകകപ്പിലുടീളം പുറത്തെടുത്തത്. നിർണായകമായ പല മത്സരങ്ങളിലും ഇന്ത്യൻ ടീമിനെതിരെ കുതിക്കുകയായിരുന്ന എതിരാളികളെ ഷമിയും ഭുവിയും യോർക്കർ കിങ് ബുംറയും ചേർന്ന് തടഞ്ഞ് നിർത്തുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍