'ഇതാണ് പോക്കെങ്കിൽ ഇനി മുതൽ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഒഴിഞ്ഞ ഗ്യാലറികളായിരിക്കുമെന്ന്' മഞ്ഞപ്പട;'കോച്ചിന്റെ ലോങ് ബോൾ ടാക്ടിക്സ് കാണാൻ വേണ്ടിയല്ല ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് വരുന്നത്; കാണികൾ വരുന്നത് നല്ല മത്സരങ്ങൾ കാണാനുള്ള അവരുടെ അടങ്ങാത്ത ആവേശം ഒന്നുകൊണ്ട് മാത്രം; ഈ രീതി തന്നെ തുടർന്നാൽ ആരാധകർ ടീമിനെ കൈവിടുമെന്നും' അന്ത്യശാസനം; അടുത്ത ഹോം മാച്ച് ബഹിഷ്കരിച്ചേക്കും
മറുനാടൻ ഡെസ്ക്
കൊച്ചി:ഐഎസ്എൽ അഞ്ചാം സീസണിലെ കേരള ബ്ലാസറ്റേഴ്സിന്റെ പ്രകടനം ശരാശരിയിലും പരിതാപകരമായി മുന്നോട്ട് പോകുന്നതിനിടെ ടീമിനും മാനേജ്മെന്റിനും അന്ത്യശാസനം നൽകി ബ്ലാസ്റ്റേഴ്സിന്റെ 12ാം അംഗമെന്ന് വിളിക്കുന്ന ആരാധക കൂട്ടായ്മ മഞ്ഞപ്പട രംഗത്തെത്തി. ആരും ടീമിനേക്കാൾ വലുതല്ലെന്ന് പരിശീലകനെതിരെ നിലപാട് വ്യക്തമാക്കി മാനേജ്മെന്റിന് മഞ്ഞപ്പട നേരത്തെ കത്തയച്ചിരുന്നു. ക്ലബിന്റെ മോശം പ്രകടനത്തിലുള്ള ആരാധകരുടെ ഈ അതൃപ്തി കൂടുതൽ വ്യക്തമാകുന്ന സംഭവങ്ങളാണ് മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പേജിൽ അരങ്ങേറുന്നത്.
നാലാം തിയതി ജെംഷഡ്പൂരിനെതിരെ നടക്കുന്ന ഹോം മാച്ച് കാണാൻ നിങ്ങൾ പോകുമോ എന്ന് ചോദിച്ച് മഞ്ഞപ്പട ആരാധകർ ഫേസ്ബുക്കിൽ പോൾ ചെയ്തു. വോട്ട് ചെയ്തവരിൽ 84 ശതമാനം പേരും കളി ബഹിഷ്കരിക്കും എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ ജെംഷഡ്പൂരിനെതിരായ മത്സരത്തിൽ മഞ്ഞപ്പടയുടെ ഗാലറി നിറയില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്.
വോട്ടെടുപ്പിന് പിന്നാലെ വിശദീകരണ പോസ്റ്റുമായി മഞ്ഞപ്പട രംഗത്തെത്തി. 'മാനേജ്മെന്റിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ ഒരു താക്കീതായി വേണം വോട്ടെടുപ്പിനെ കാണാൻ. ടീമിനുള്ളിലെ പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിച്ചു മുന്നോട്ടുപോകാൻ ആയില്ലെങ്കിൽ വരുംനാളുകളിൽ ഒഴിഞ്ഞ ഗാലറികളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. കോച്ചിന്റെ ലോങ് ബോൾ ടാക്ടിക്സ് കാണാൻ വേണ്ടിയല്ല ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് വരുന്നതെന്നും' ഡേവിഡ് ജെയിംസിനെ ലക്ഷ്യംവെച്ച് മഞ്ഞപ്പട കുറിച്ചു.
ഇതിനു മുകളിൽ ഒന്നുംതന്നെ അദ്ദേഹത്തിന്റെ പക്കലില്ല എന്ന് ഇതുവരെയുള്ള കളികളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. ഈ സീസണിൽ കുറച്ചു നല്ല താരങ്ങളെ നമുക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ കഴിവുകൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി ഉണ്ടാകും എന്ന വിശ്വാസവും ഞങ്ങൾക്കില്ല. നിങ്ങൾ ചെയ്യേണ്ടത് എത്രയും വേഗം ചെയ്താൽ അത്രയും നല്ലതെന്നും മഞ്ഞപ്പട താക്കീത് നൽകിയിട്ടുണ്ട്. 9 മത്സരങ്ങളിൽ നിന്ന് ഒരു വിജവും 5 സമനിലയും 3 തോൽവിയുമായി ലീഗിൽ 7ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മുന്നോട്ട് പോകണമെങ്കിൽ ടീമിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
മഞ്ഞപ്പടയുടെ കുറിപ്പ്
'കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങൾ കണ്ടു വിഷമിച്ചിരിക്കുന്ന ഈ അവസരത്തിൽ മഞ്ഞപ്പട ആരാധകർക്കിടയിൽ ഒരു വോട്ടിങ് നടത്തുകയുണ്ടായി.
അടുത്ത ഹോം മാച്ചിൽ നമ്മൾ കളി കാണാൻ പോകണമോ വേണ്ടയോ എന്നതായിരുന്നു ചോദ്യം. ഞങ്ങൾ പ്രതീഷിച്ചതിനെക്കാളേറെ പ്രതികരണങ്ങൾ ആരാധകരുടെ ഭാഗത്തു നിന്ന് ലഭിക്കുകയുണ്ടായി. മാനേജ്മെന്റിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ ഒരു താക്കീതായി വേണം ഇതിനെ കാണാൻ. ടീമിനുള്ളിലെ പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിച്ചു മുന്നോട്ടു പോകാൻ നിങ്ങൾക്കായില്ലെങ്കിൽ വരും നാളുകളിൽ ഒഴിഞ്ഞ ഗാലറികളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. ഓരോ മത്സരങ്ങൾ കഴിയുന്തോറും ടീമിനെ കുറിച്ചുള്ള മതിപ്പു പതിയെ പതിയെ ആരാധകർക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം തിങ്ങി നിറഞ്ഞു കാണികൾ വരുന്നത് നല്ല മത്സരങ്ങൾ കാണാനുള്ള അവരുടെ അടങ്ങാത്ത ആവേശം ഒന്നുകൊണ്ട് മാത്രമാണ്. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് ഈ ശക്തമായ ആരാധക കൂട്ടായ്മയെ മുതലെടുത്തുകൊണ്ടു മാനേജ്മെന്റിന്റേതായ കാര്യങ്ങൾ നടത്തുക മാത്രമാണ്. ഫുട്ബോൾ എന്ന മന്ത്രികതയോടുള്ള സ്നേഹവും അടങ്ങാത്ത ആവേശവും ഒക്കെയാണ് ഈ ആരാധകരെ ഒന്നിച്ചു നിർത്തുന്നത്. ഇപ്പോഴുള്ള രീതി തുടരാൻ തന്നെയാണ് തീരുമാനം എങ്കിൽ ടീമിന്റെ ജയത്തിലും തോൽവിയിലും 'നമ്മൾക്ക് നമ്മളുണ്ട് ' എന്ന ആപ്തവാക്യത്തിൽ ഉറച്ചു നിന്ന അതെ ഫാൻസ് തന്നെ ടീമിനെ തിരിഞ്ഞു നോക്കാത്ത അവസ്ഥ അധികം വൈകാതെ സംജാതമാകും.ഒഴിഞ്ഞ ഗാലറികൾ തന്നെ വേണം എന്നാണ് നിങ്ങളുടെ കാഴ്ചപ്പാടെങ്കിൽ അത് അധികം വൈകാതെ സംഭവിക്കും. കോച്ചിന്റെ ലോങ് ബോൾ ടാക്ടിക്സ് കാണാൻ വേണ്ടിയല്ല ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് വരുന്നത്. ഇതിനു മുകളിൽ ഒന്നുംതന്നെ അദ്ദേഹത്തിന്റെ പക്കലില്ല എന്ന് ഇതുവരെയുള്ള കളികളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. ഈ സീസണിൽ കുറച്ചു നല്ല താരങ്ങളെ നമുക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ കഴിവുകൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി ഉണ്ടാകും എന്ന വിശ്വാസവും ഞങ്ങൾക്കില്ല. നിങ്ങൾ ചെയ്യേണ്ടത് എത്രയും വേഗം ചെയ്താൽ അത്രയും നല്ലത്. ഇല്ലെങ്കിൽ ഒഴിഞ്ഞ ഗാലറികളിൽ കളിക്കേണ്ട ഗതികേട് അടുത്ത് തന്നെ സംഭവിക്കും'.
ക്ലബിനോടുള്ള അടങ്ങാത്ത സ്നേഹത്തോടെ,
മഞ്ഞപ്പട
We have been conducting a poll regarding whether or not to attend next game. We have been receiving overwhelming response suggesting not to attend. This is a harsh reminder to our management. If you don't make ammends to rectify the issues within the team, even a mass boycott can happen. Its time you realise that you are slowly loosing ground among the fans. We have always filled the stadiums, expecting to see good football. What have you given back to us apart from taking us for granted. All we wanted is to see good football, which is clearly not happening right now. Instead you took advantage of our passion and never cared about our emotions towards the club. These are the same fans who filled the stands and supported the team through thick and thin. We don't intend to boycott our club's matches as our moto itself is 'Nammalk Nammalund'. But if you don't stop taking advantage of that, this is going to hapen real oosn. If not next match, surely the one after that. The decline in attendance will help in giving a better insight. We don't come to stadium to see this long ball tactics that doenst suite Indian Football. The coach doens't know any better either. We have got osme really good players this seaosn, who were under utilized by our coach. This all leads to one inevitable oslution. The oosner you do it, the better it is.
Forever in love with the club,
Manjappada
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍