കൊൽക്കത്തയ്ക്ക് മേൽ വിജയം തേടി കേരളം ആർത്തലച്ച് കൊച്ചിയിലേക്ക്; 2014ലെ നഷ്ടം നികത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ? അൽഫോൻസിന്റെ 'മഞ്ഞയിൽ മൈതാനപ്പുൽപ്പരപ്പിൽ' സൂപ്പർഹിറ്റ്; മഞ്ഞ ലൈറ്റ് അടിച്ച് ആവേശം കൊടുക്കാൻ 60,000 ആരാധകർ; 300 രൂപയുടെ ടിക്കറ്റുകൾ 3000ത്തിന് വിൽക്കുന്ന സംഘങ്ങൾ സജീവം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഫുട്ബോളിനെ നെഞ്ചോടു ചേർക്കുന്ന കേരള ജനതയ്ക്ക് ഇന്ന് ഒരു ആവേശത്തിന്റെ ഫൈനൽ പൂരമാണ്. ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ കലാശപോരാട്ടത്തിനായി കേരളാ ബ്ലാസ്റ്റേഴ്സ് അത്ലറ്റിക്കോ ഡി കൊൽക്കത്തെയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നില്ല. ഐഎസ്എൽ ഒന്നാം സീസണിൽ പൂണെയിൽ വച്ച് തോൽവി രുചിക്കേണ്ടി വന്നതിന്റെ നഷ്ടം തീർക്കാൻ തന്നെയാകും കോപ്പലും സംഘവും ഇറങ്ങുക. ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടയിൽ മുന്നിലുള്ള മലയാളി താരം വിനീത് അടക്കമുള്ളവരുടെ ഫോമും ഫൈനലിൽ നിർണായകമാകും. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴുമുതലാണ് ഐഎസ്എൽ കലാശപ്പോരാട്ടം.
കേരളത്തിന്റെ പ്രതീക്ഷകൾക്ക് പുതുജീവൻ പകർന്ന ബ്ലാസ്റ്റേഴ്സിനും കൊൽക്കത്തയുടെ പ്രിയ ടീം അത്ലറ്റിക്കോയ്ക്കും ഇത് രണ്ടാം ഫൈനൽ. ഇരുടീമുകളും ഫൈനലിൽ മുഖാമുഖം വരുന്നതും രണ്ടാംതവണ. 2014ൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനെ തോല്പിച്ച് അത്ലറ്റിക്കോ കിരീടമേന്തുകയായിരുന്നു. ഇത്തവണ നാട്ടുകാരുടെ ബലത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് ഇറങ്ങുന്നത. ഗാലറികളെ മഞ്ഞപുതപ്പിക്കുന്ന അറുപതിനായിരത്തോളം വരുന്ന കാണികളാണ് ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമൻ. ടീമുടമ സച്ചിൻ തെണ്ടുൽക്കറുടെ സാന്നിധ്യവും ഫൈനലിനെ ആവേശഭരിതമാക്കും. സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിലെ മലയാളികൾ. മുൻ ഇംഗ്ലണ്ട് താരം സ്റ്റീവ് കോപ്പൽ പരിശീലകനും.
ബ്ലാസ്റ്റേഴ്സിനെ ആദ്യ സീസണിൽ ഫൈനലിലേക്ക് കൈപിടിച്ച കാനഡക്കാരൻ ഇയാൻ ഹ്യൂമാണ് കൊൽക്കത്തയുടെ തുറുപ്പുചീട്ട്. ഹ്യൂമിനെ പിടിച്ചുകെട്ടിയാൽ മത്സരം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് നിര. മുൻ സ്പാനിഷ് താരം ഹോസെ ഫ്രാൻസെസ്കോ മോളിനയുടെ തന്ത്രങ്ങളിലാണ് അത്ലറ്റിക്കോയുടെ മുന്നേറ്റം.
അതേസമയം ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി ഫൈനലിലുള്ള ടിക്കറ്റുകൾ കിട്ടാനില്ലാതായി. രണ്ടുദിവസം മുമ്പേ ടിക്കറ്റുകൾ വിറ്റുപോയി. അതേസമയം കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന ഇന്നലെയും പൊടിപൊടിച്ചു. 300 രൂപയുടെ ടിക്കറ്റുകൾ മൂവായിരം രൂപയ്ക്കാണ് വിറ്റത്. 500 രൂപയുടെ ടിക്കറ്റുകൾക്ക് അയ്യായിരത്തിലേറെയായിരുന്നു വില.
ആദ്യ മൽസരങ്ങൾക്ക് അച്ചടിച്ച കോംപ്ലിമെന്ററി പാസുകൾ ഐ.എസ്.എൽ മാനേജ്മെന്റുമായി അടുത്ത ബന്ധമുള്ളവർ വഴി വിൽപന നടത്തിയിരുന്നു. യഥാർഥവിലയുടെ പകുതി വിലയ്ക്കാണ് ടിക്കറ്റുകൾ വിൽപ്പന നടത്തിയിരുന്നത്. ഫൈനൽ ആയതോടെ കരിഞ്ചന്തയിലെ കച്ചവടത്തിന് സാധ്യത കൂടിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവർ ഇന്നലെ തന്നെ ടിക്കറ്റ് വാങ്ങണമെന്ന നിബന്ധന വന്നതോടെ ഇതര ജില്ലക്കാർക്ക് ഒരു ദിവസം മുമ്പേ കൊച്ചിയിൽ എത്തേണ്ടതായും വന്നു. ഇതോടെ ടിക്കറ്റിനു പുറമെ വൻതുക മുറിവാടക ഇനത്തിൽ ചെലവഴിക്കേണ്ടി വന്നെന്ന് മലപ്പുറത്തുനിന്ന് എത്തിയ നൗഫൽ പറയുന്നു. ഫൈനലിന് മലബാറിൽനിന്നും ആരാധകരുടെ കുത്തൊഴുക്കാണ്. ഇന്നലെ ട്രെയിനുകളിലും ബസിലും ആരാധകരുടെ തിരക്കായിരുന്നു. പലർക്കും വാടകയ്ക്ക് മുറികൾ പോലും ലഭിച്ചില്ല.
ഐ.എസ്.എൽ ടിക്കറ്റ്സ് ഡോട്ട് കോം എന്ന വെബ് സൈറ്റ് വഴിയും കരിഞ്ചന്തയിൽ ടിക്കറ്റുവിൽപ്പന നടക്കുന്നുണ്ട്. ടിക്കറ്റ് ആവശ്യവുമായി നിരവധിപേരാണ് ഈ വെബ്സൈറ്റുമായി ബന്ധപ്പെടുന്നത്. അതേസമയം വ്യാജ സൈറ്റ് വഴി ടിക്കറ്റ് വിറ്റ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കങ്ങരപ്പടി സ്വദേശി ഗ്ലാഡിൻ വർഗീസ്, ചെല്ലാനം നീണ്ടകര സ്വദേശി പ്രവീൺ, മലപ്പുറം സ്വദേശി മുസ്തഫ എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽനിന്നും ടിക്കറ്റുകളും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നവർ കലൂർ സ്റ്റേഡിയത്തിന് ചുറ്റുമുണ്ടെന്ന് ആരാധകർതന്നെ പറയുന്നു.
ബുധനാഴ്ച രാത്രി രണ്ടാം പാദ സെമിയിൽ ഡൽഹി ഡൈനമോസിനെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കടന്നതോടെയാണ് ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുതീർന്നത്. വ്യാഴാഴ്ച രാവിലെയോടെ ഓൺലൈനിലും ഉച്ചയോടെ സ്റ്റേഡിയത്തിന് സമീപമുള്ള ടിക്കറ്റ് കൗണ്ടറുകളും കാലിയായി. പലരും വൻതോതിലാണ് ടിക്കറ്റുകൾ കരസ്ഥമാക്കിയത്. നൂറിലേറെ ടിക്കറ്റുകൾ ഒന്നിച്ചുവാങ്ങിയവരുണ്ട്.അച്ചടിച്ച ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നാണ് സംഘാടകരുടെ വാദം.
മുത്തൂറ്റ് ഫിൻകോർപ്, ഫെഡറൽ ബാങ്ക് എന്നിവയുടെ ശാഖകൾ വഴിയായിരുന്നു മറ്റ് മത്സരങ്ങൾക്ക് ടിക്കറ്റുകൾ വിറ്റിരുന്നത്. എന്നാൽ ഫൈനൽ ടിക്കറ്റ് വിൽപ്പന ഐ.എസ്.എൽ. സംഘാടകർ നേരിട്ടാണ് നടത്തുന്നത്. സ്റ്റേഡിയത്തിന്റെ ശേഷി 55,000 ആയി കുറച്ചതും ആരാധകർക്ക് തിരിച്ചടിയായി. ഐ.എസ്.എൽ മൽസരങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും കുടിവെള്ളത്തിനും അമിത വില ഈടാക്കിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് ഐ.എസ്.എൽ സംഘാടകർക്കെതിരേ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.
മത്സരം കാണാൻ വൻ താരനിര, ബച്ചനും അഭിഷേകും അംബാനിയുമെത്തും; സുരക്ഷ ശക്തം
കേരള ബ്ലാസ്റ്റേഴ്സ്- കൊൽക്കത്ത ഐഎസ്എൽ ഫൈനൽ മൽസരം കാണാൻ വൻ താരനിര. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുകേഷ് അംബാനിയും കൊച്ചിയിലെത്തും. പ്രമുഖ താരങ്ങൾ എത്തുന്നത് കണക്കിലെടുത്തുകൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ കർശനമാക്കി. മധ്യമേഖല ഐജിയുടെ നേതൃത്വത്തിലാണ് ഫൈനൽ മൽസരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്കുള്ളിൽ ആരാധകർ സ്റ്റേഡിയത്തിനകത്ത് കടക്കണമെന്ന് പൊലീസ് അറിയിച്ചു.
1400 പൊലീസുകാരാവും ഐഎസ്എൽ ഫൈനൽ നടക്കുമ്പോൾ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ഉണ്ടാവുക. ബാഗ്, കുപ്പി, ഹെൽമെറ്റ്, വാദ്യോപകരണങ്ങൾ, പടക്കം, തീപ്പെട്ടി തുടങ്ങിയവ സ്റ്റേഡിയത്തിന്റെ കോമ്പൗണ്ടിലേക്ക് കയറ്റരുത്. വൈകിട്ട് മൂന്നുമണി മുതൽ ആറു മണി വരെയാവും ടിക്കറ്റുള്ളവരെ പ്രവേശിപ്പിക്കുകയെന്ന് സംഘാടകർ പറയുന്നുണ്ടെങ്കിലും അഞ്ചരയ്ക്കകം ആരാധകർ അകത്തു കയറണമെന്നാണ് സുരക്ഷാ ചുമതലയുള്ള ഐജിയുടെ അഭ്യർത്ഥന. മൂന്നു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും ടിക്കറ്റ് നിർബന്ധമാക്കും. 18 വയസിനു താഴെയുള്ള കുട്ടികളും മാതാപിതാക്കൾക്കൊപ്പമാവണം കളികാണാൻ എത്തേണ്ടതെന്നും പൊലീസ് നിഷ്കർഷിക്കുന്നു.
ബ്ലാസ്റ്റേഴ്സിന് ഗാനോപഹാരവുമായി അൽഫോൻസ് ജോസഫ്
ഫൈനലിൽ കൊൽക്കത്തയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനു വേണ്ടി സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്റെ ഗാനോപഹാരം. 'മഞ്ഞയിൽ മൈതാനപ്പുൽപ്പരപ്പിൽ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും ആലാപനവും അൽഫോൻസ് തന്നെയാണു നടത്തിയിരിക്കുന്നത്. അൽഫോൻസിന്റെ ബാൻഡായ എപ്ലസ് ഫൈവാണു ഗാനം പുറത്തിറക്കിയിരിക്കുന്നത്. വിഷ്വലുകൾ കൂടി ചേർത്ത ഗാനം യുട്യൂബിൽ അപ്ലോഡ!് ചെയ്തിട്ടുണ്ട്. ഗാനം ഇതിനോടകം തന്നെ സൈബർ ലോകത്ത് ഹിറ്റായി ക്കഴിഞ്ഞു.
പാട്ടു കേട്ടവർ മികച്ച പ്രതികരണമാണ് അറിയിക്കുന്നതെന്ന് അൽഫോൻസ് പറയുന്നു. രണ്ടു ദിവസം കൊണ്ടാണു ഗാനം തയാറാക്കിയതും വിഡിയോ അടക്കമുള്ള ജോലികളും ചെയ്തു തീർത്തതും. കേരള ബ്ലാസ്റ്റേഴ്സിനായി ഒരു ഗാനം പുറത്തിറക്കുകയെന്നതു മലയാളി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമായി കരുതിയിരുന്നെന്നും അൽഫോൻസ് പറയുന്നു. എന്നാൽ പല കാരണങ്ങൾകൊണ്ടും അതു നീണ്ടു പോയി.
കേരളം ഫൈനലിൽ പ്രവേശിച്ചപ്പോൾ, ഇനി കാത്തിരുന്നിട്ടു കാര്യമില്ലെന്നുറപ്പിച്ചാണു വേഗം തന്നെ ഗാനം പുറത്തിറക്കാൻ തീരുമാനിച്ചത്. സെമിഫൈനൽ അവസാനിച്ചപ്പോൾത്തന്നെ ഗാനത്തിനായുള്ള ജോലി തുടങ്ങി. ഇന്ന് ഉച്ചയോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഗാനം യുട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നെന്ന് അൽഫോൻസ് പറയുന്നു. ജോഫി തരകനാണ് ആവേശം വിതറുന്ന വരികൾ എഴുതിയത്. നിർമ്മാണ നിർവഹണം ഡെന്നി ടോമി. സജിത്ത് നായരാണു കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Stories you may Like
- സഹൽ അബ്ദുൾ സമദ് ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി മോഹൻ ബഗാനിൽ
- ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്
- ബ്ലാസ്റ്റേഴ്സിന്റെ വൻ തിരിച്ചുവരവ്; ഗോവയെ തകർത്തത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്
- ഹൈദരാബാദ് എഫ് സിയെ വീഴ്ത്തി; അഞ്ചാം ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാമത്
- ശ്രീകണ്ഠീരവയിൽ വീണ കണ്ണീരിന് കൊച്ചിയിൽ കണക്കുപറഞ്ഞ് ബ്ലാസ്റ്റേഴ്സ്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്