14-നു ഡൽഹിക്കെതിരെ തട്ടകത്തിൽ നടക്കുന്ന മാച്ചിൽ സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് ഫൈനൽ കളിക്കാം; അവസരങ്ങൾ കളഞ്ഞുകുളിച്ച് ഭാഗ്യം കൊണ്ട് നേടിയ വിജയം വിനയാകരുതേ എന്ന് പ്രാർത്ഥിച്ച് കേരളം; ഇന്നലെ കേരളം അറിഞ്ഞത് യഥാർഥ കളിയുടെ ചുട്ടുപൊള്ളുന്ന ചൂട്
മറുനാടൻ ഡെസ്ക്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ യഥാർഥ ഉപഭോക്താക്കളാണ് കേരളം. നഷ്ടപ്പെട്ടുപോയ ഫുട്ബോൾ പ്രതാപം തിരിച്ചുപിടിക്കാനായില്ലെങ്കിലും ഇവിടുത്തെ കാണികൾക്ക് കളിയുടെ ആരവങ്ങളിലേക്ക് മടങ്ങിവരാൻ അവസരമൊരുക്കിയത് റിലയൻസിന്റെ പണക്കൊഴുപ്പിൽ വിരിഞ്ഞ ഈ മാമാങ്കം തന്നെ. കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ പ്രതീക്ഷയും ആവേശവുമാകുന്നത് അങ്ങനെയാണ്. ഇന്നലെ കൊച്ചിയിൽ ഡൽഹി ഡൈനമോസിനെതിരെ ആദ്യപാദ സെമിഫൈനലിൽ വിജയിക്കാനായതോടെ ബ്ലാസ്റ്റേഴ്സ് നമ്മുടെ വികാരം കൂടിയായി മാറുന്നു.
കെർവൻസ് ബെൽഫോർട്ട് നേടിയ ഗോളാണ് ഡൽഹിക്കെതിരെ ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത്. ആദ്യപകുതിയിൽ ബെൽഫോർട്ട് നേടിയ ഗോൾ റഫറി അനുവദിക്കാതിരുന്നപ്പോൾ, മഞ്ഞപ്പടയ്ക്ക് ഇത് നിർഭാഗ്യത്തിന്റെ ദിവസമാണോ എന്ന പ്രതീതി തോന്നിപ്പിച്ചിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ അതിന് പ്രായച്ഛിത്തമെന്നോണം, സ്വന്തം ഹാഫിൽനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറി ഡൽഹിയുടെ പ്രതിരോധനിരക്കാരെയെല്ലാം കബളിപ്പിച്ച് പോസ്റ്റിലേക്ക് വെടിയുതിർത്ത് ബെൽഫോർട്ട് തന്നെ വിജയഗോളിനും അവകാശിയായി.
ആദ്യപാദ മത്സരം വിജയിച്ചതോടെ ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് ഒരുചുവടുവച്ചു. 14-ന് ഡൽഹിയിലെ മത്സരത്തിൽ തോൽക്കാതിരുന്നാൽ ബ്ലാസ്റ്റേഴ്സിന് 18-ന് കൊച്ചിയിൽ നടക്കുന്ന ഫൈനൽ കളിക്കാം. ആദ്യസീസണിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സിന് സ്വന്തം കാണികൾക്ക് മുന്നിൽ കിരീടമുയർത്താനുള്ള അവസരമായി അതുമാറും. എന്നാൽ, ഫൈനലിലേക്ക് മുന്നേറണമെങ്കിൽ സ്റ്റീവ് കോപ്പലിന്റെ ടീം ഇനിയുമേറെ ഒരുങ്ങേണ്ടിയിരിക്കുന്നുവെന്നാണ് ന്നലത്തെ സെമി ഫൈനൽ മത്സരം തെളിയിക്കുന്നത്. അത്രയ്ക്കും അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ നഷ്ടപ്പെടുത്തിയത്.
ഓരോ മത്സരം കാണാനും കൊച്ചിയിലെത്തുന്ന പതിനായിരക്കണക്കിന് കാണികളുടെ പിന്തുണയല്ലാതെ, ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ സെമി ഫൈനൽ അർഹിച്ചിരുന്നോ എന്ന കാര്യം സംശയമാണ്. ലോകത്തുതന്നെ ആരാധക പിന്തുണയിൽ മുൻപന്തിയിലാണ് ബ്ലാസ്റ്റേഴ്സ്. അറുപതിനായിരത്തോളം കാണികൾ കൊച്ചിയിലെ എല്ലാ മത്സരത്തിനും എത്തുന്നുണ്ട്. ഇത്രയേറെപ്പേരെ ഗാലറിയിലേക്ക് എത്തിക്കാനായി എന്നതുതന്നെയാണ് ഐ.എസ്.എല്ലിന്റെ ഏറ്റും വലിയ വിജയം. ആ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിനെ തുണയ്ക്കുന്നതും.
സ്വന്തം മൈതാനത്ത് തുടർച്ചയായ ആറാം വിജയമെന്ന അനുപമമായ നേട്ടത്തിലൂടെയാണ് സ്റ്റീവ് കോപ്പലിന്റെ ടീം ഇപ്പോൾ കടന്നുപോകുന്നത്. ലീഗിന്റെ തുടക്കത്തിൽ തപ്പിത്തടഞ്ഞ ബ്ലാസ്റ്റേഴ്സ് പിന്നീട് കൊച്ചിയിലെ വിജയങ്ങളിലൂടെയാണ് മുന്നോട്ടുകയറിവന്നത്. ഈ ആത്മവിശ്വാസമാണ് 18-ലെ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് കളിക്കണമെന്ന് ആരാധകരെ ആഗ്രഹിപ്പിക്കുന്നതും. സ്വന്തം മൈതാനത്ത് തോൽക്കാൻ ബ്ലാസ്റ്റേഴ്സിനാകില്ല. അല്ലെങ്കിൽ അലറി വിളിക്കുന്ന പതിനായിരങ്ങൾ അതിന് സമ്മതിക്കില്ല.
പക്ഷേ, ഇനിയും ടീമിൽ തിരുത്തലുകൾ ആവശ്യമാണ്. ക്യാപ്റ്റൻ ആരോൺ ഹ്യൂസും സെഡ്രിക് ഹെങ്ബാർത്തും സന്ദേഷ് ജിംഗനും ഉൾപ്പെടുന്ന പ്രതിരോധ നിരമാത്രമാണ് ബ്ലാസ്റ്റേഴ്സ് നിരയിൽ പൂർണ സജ്ജമെന്ന് പറയാനുള്ളത്. മുന്നേറ്റത്തിൽ നീക്കങ്ങളുണ്ടാക്കാൻ പ്രാപ്തരായുള്ളവരുണ്ടെങ്കിലും വേണ്ടത്ര ഏകോപനം കൈവരിക്കാനായിട്ടില്ല. ബെംഗളൂരു എഫ്.സിയിലെ ജോലികൾ പൂർത്തിയാക്കി സി.കെ.വിനീത് തിരിച്ചെത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് കൂടുതൽ മൂർച്ച കൈവന്നത്. വിങ്ങുകളിലൂടെയുള്ള വിനീതിന്റെ കുതിപ്പ് ബ്ലാസ്റ്റേഴ്സിന്റെ വിജയമന്ത്രമായി.
ഡൽഹിയിൽ സമനില നേടിയാലും കേരളത്തിന് ഫൈനൽ കളിക്കാനാവും. പക്ഷേ, ഒരുഗോൾ വിജയം അത്ര ആശ്വാസം തരുന്ന ഫലമല്ല. പ്രത്യേകിച്ച്, സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളടിച്ച ടീമായ ഡൽഹിക്കെതിരെ അവരുടെ തട്ടകത്തിൽ കളിക്കുമ്പോൾ. ഇറ്റാലിയൻ താരം ജിയാൽലൂക്ക സംബ്രോട്ട പരിശീലിപ്പിക്കുന്ന ടീമിൽ ഫ്ളോറന്റ് മലൂദയെപ്പോലെ അനിതരസാധാരണമായ മികവുള്ള ഒരു പ്ലേ മേക്കറുണ്ട്. മാഴ്സലീന്യോയെും റിച്ചാർഡ് ഗാഡ്സെയെയും പോലുള്ള ഫിനിഷർമാരും. 27 ഗോളുകൾ നേടിയ ഡൽഹിയുടെ ഒമ്പത് ഗോളുകൾക്കവകാശി മാഴ്സലീന്യോയാണ്. ഈ ആക്രമണസംഘത്തെയാണ് ബ്ലാസ്റ്റേഴ്സ് ഇനി കരുതലോടെ നേരിടേണ്ടത്.
ബെൽഫോർട്ട് നേടിയ 'ഒറ്റയാൻ ഗോളിൽ' ഡൽഹി ഡൈനാമോസിനെ വീഴ്ത്തി ആദ്യപാദ സെമിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്. 65-ാം മിനിറ്റിലായിരുന്നു ബെൽഫോർട്ടിന്റെ ഗോൾ. ഈ സീസണിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന തുടർച്ചയായ ആറാം വിജയമാണിത്. സീസണിൽ ഡൽഹിക്കെതിരെ നേടുന്ന ആദ്യ വിജയവും. രണ്ടാം പാദത്തിൽ സമനില നേടിയാലും മുന്നേറാമെന്ന് ചുരുക്കം. കൊച്ചിയിലെ സ്വന്തം കാണികൾക്കു മുന്നിൽ പാഴാക്കിക്കളഞ്ഞ അരഡസനോളം അവസരങ്ങൾ അവിടെ ബ്ലാസ്റ്റേഴ്സിനെ തിരിഞ്ഞുകൊത്തുമോയെന്നും അന്നറിയാം. അതേസമയം, മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ ഡൽഹിക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനൽറ്റി റഫറി നിഷേധിച്ചത് മൽസരശേഷം ചെറിയ സംഘർഷത്തിനു കാരണമായി. മാർസലീഞ്ഞോയെ ബോക്സിനുള്ളിൽ ജിങ്കാൻ വീഴ്ത്തിയതാണ് തർക്കത്തിന് കാരണമായത്. പെനൽറ്റി നിഷേധിച്ച റഫറിയെ ചോദ്യം ചെയ്ത ഗാഡ്സെയ്ക്ക് മഞ്ഞക്കാർഡും കിട്ടി.
ബ്ലാസ്റ്റേഴ്സ് ടീമിലെ ലഭ്യമായ വിഭവങ്ങളെല്ലാം ചേർത്തുവച്ചാണ് നിർണായക പോരാട്ടത്തിനുള്ള അന്തിമ ഇലവനെ പരിശീലകർ പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ മുഹമ്മദ് റാഫി, സി.കെ. വിനീത് എന്നിവർ പതിവുപോലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ റിനോ ആന്റോ പകരക്കാരുടെ ബെഞ്ചിലിരുന്നു. കഴിഞ്ഞ മൽസരത്തിൽ പുറത്തിരുന്ന ഹോസു പ്രീറ്റോ, മെഹ്താബ് ഹുസൈൻ എന്നിവർ തിരിച്ചെത്തി. ഗ്രഹാം സ്റ്റാക്കിനു പകരം വല കാക്കാനെത്തിയത് സന്ദീപ് നന്ദി. അസ്റാക്ക് മഹാമത്, ഡക്കൻസ് നാസോൺ എന്നിവരും ആദ്യ ഇലവനിൽ ഇടം കണ്ടെത്തി. മലയാളി താരം അനസ് എടത്തൊടിക ഉൾപ്പെടെയുള്ള കരുത്തരെല്ലാം ഡൽഹി നിരയിലും ആദ്യ ഇലവനിലെത്തി.
സെമിയുടെ രണ്ടാം പാദം ഡൽഹിയുടെ തട്ടകത്തിലായതിനാൽ ഈ മൽസരത്തിൽ ലീഡ് നേടി നില സുരക്ഷിതമാക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. സ്റ്റേഡിയം നിറഞ്ഞെത്തിയ കാണികളുടെയും ടീം സഹ ഉടമ കൂടിയായ സച്ചിൻ തെൻഡുൽക്കറിന്റെയും സാന്നിധ്യത്തിലായിരുന്നു മൽസരം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍