സന്തോഷ് ട്രോഫി ആരവങ്ങൾക്ക് ഇന്ന് കിക്കോഫ്; താരങ്ങളുടെയും കാണികളുടെയും ആവശ്യങ്ങൾക്കു പുല്ലുവില; കളി സമയം ഉച്ചയ്ക്ക് 1.45ലേക്കു മാറ്റി; ഉദ്ഘാടന മത്സരം ആന്ധ്രയും കർണ്ണാടകയും തമ്മിൽ; പ്രതീക്ഷയുമായി കേരളം ഇന്ന് പുതുച്ചേരിയെ നേരിടും
കെ സി റിയാസ്
കോഴിക്കോട്: താരങ്ങളെയും കാണികളെയും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന പുതിയ സമയക്രമവുമായി 71-ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാംപ്യൻഷിപ്പിന് ഇന്ന് കിക്കോഫ്. നട്ടുച്ചയ്ക്കുള്ള കളി മാറ്റണമെന്ന ടീമുകളുടെയും കളിക്കമ്പക്കരുടെയുമെല്ലാം ആവശ്യങ്ങൾക്കു പുല്ലു വില പോലും നൽകാതെ, നേരത്തെ ഉച്ചയ്ക്ക് 2.30ന് നിശ്ചയിച്ചിരുന്ന മത്സരങ്ങളെല്ലാം ഉച്ചയ്ക്ക് 1.45-ലേക്കും വൈകീട്ട് 4.30ന് തീരുമാനിച്ചിരുന്ന മത്സരങ്ങളെല്ലാം വൈകുന്നേരം നാലിലേക്കും മാറ്റി. കേരള ഫുട്ബാൾ അസോസിയേഷന്റെയും ക്ലസ്റ്റർ പോരാട്ടങ്ങളിൽ പങ്കാളികളാവുന്ന ടീമുകളുടെയെല്ലാം കടുത്ത എതിർപ്പുകൾ അവഗണിച്ചാണ് ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ഏകപക്ഷീയമായ തീരുമാനം. എന്നാൽ, ആതിഥേയരായ കേരളവും പോണ്ടിച്ചേരിയും തമ്മിൽ നേരത്തെ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം അടക്കമുള്ള ആതിഥേയരുടെ എല്ലാ കളികളും വൈകീട്ടത്തേക്കു മാറ്റി റീ ഷെഡ്യൂൾ ചെയ്തത് കേരളത്തിന് ആശ്വാസമായി. തീരുമാനത്തെ ആന്ധ്രാപ്രദേശ് ശക്തമായി എതിർത്തെങ്കിലും ഫലമുണ്ടായില്ല.
ഫുട്ബാൾ പ്രേമികളുടെ നിരന്തരമായ ആവശ്യം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷൻ അനുകൂല സമീപനം സ്വീകരിച്ചില്ലെന്ന് കെ എഫ് എ ജനൽ സെക്രട്ടറി പി അനിൽകുമാർ പറഞ്ഞു. നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്ന് പിറകോട്ട് പോകുന്നതിനു പകരം ഈ മത്സരങ്ങളെല്ലാം മുക്കാൽ മണിക്കൂർ നേരത്തെയാക്കി പൊരിവെയിലിൽ നിന്ന് പൊരിവെയിലിലേക്ക് മാറ്റി ഫുട്ബാൾ പ്രേമികളെ കൂടുതൽ ബുദ്ധിമുട്ടാക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, വൈകീട്ട് ആറിനു മുമ്പ് രണ്ടു കളിയും തീർക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ഫ്ളഡ് ലിറ്റ് പ്രശ്നം ഉണ്ടാകുമെന്നുമായിരുന്നു മറുപടി.
രാജ്യത്ത് അഞ്ച് കേന്ദ്രങ്ങളിലായി ക്ലസ്റ്റർ മത്സരങ്ങൾ നടക്കുന്ന നാലിടത്തും അതത് സംസ്ഥാനങ്ങളിലെ കാലാവസ്ഥയ്ക്ക് കൂടുതൽ അനുഗുണമായ, സമയത്താണെന്നിരിക്കെ കേരളത്തിൽ മാത്രം കാലാവസ്ഥ പരിഗണിക്കാൻ ഫെഡറേഷൻ തയ്യാറായില്ല.
എല്ലായിടത്തും ഒരേസമയത്ത് മത്സരം നടത്തേണ്ട മാച്ച് ഫിക്സിങ് പോലുള്ള കളിയിലെ അനഭിലഷണീയമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നിരിക്കെയാണ് അധികൃതരുടെ പിടിവാശി. സമയത്തിൽ പ്രാദേശികമായ ചില നീക്കുപോക്കുകൾ മാച്ച് കമ്മിഷണർക്കു സ്വീകരിക്കാമായിരുന്നെങ്കിലും അതും ഉണ്ടായില്ല.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.45ന് കർണ്ണാടകയും ആന്ധ്രാപ്രദേശും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് നാലിന് രണ്ടാമത്തെ കളിയിൽ കേരളം പോണ്ടിച്ചേരിയെ നേരിടും. സൗത്ത് സോണിൽ നിന്നുള്ള ടീമുകളെ നിർണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ എട്ടു ടീമുകളാണ് പങ്കെടുക്കുന്നത്. നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിൽ നിന്നായി ഓരോ ടീമിനാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുക.
മലപ്പുറത്തെ പി ഉസ്മാന്റെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരും പുതുമുഖ താരങ്ങളും ഉൾപ്പെട്ട നിരയാണ് കേരളത്തിനായി ഇന്ന് ബൂട്ടുകെട്ടുക. എട്ടു പേർ സന്തോഷ് ട്രോഫിയിൽ നേരത്തെ ജഴ്സി അണിഞ്ഞാവരാണെങ്കിൽ 11 പേർ പുതുമുഖ താരങ്ങളാണ്. ഇതിൽ ആറ് പേർ അണ്ടർ 19 താരങ്ങളാണ്. സന്തോഷ് ട്രോഫി മുൻ നായകനും വിവ കേരളയുടെ മുൻ താരവുമായ വി കെ ഷിബിൻലാലും ചിരാഗ് യുണൈറ്റഡ് മുൻ താരം നൗഷാദുമാണ് ടീമിലെ കോഴിക്കോട്ടുകാർ. ഗോൾ കീപ്പറുൾപ്പടെ രണ്ട് താരങ്ങൾ കണ്ണൂർക്കാരാണ്. കണ്ണൂർ എസ് എൻ കോളെജ്, മഞ്ചേരി എൻ എസ് എസ് കോളെജ്, അരീക്കോട് എം ഇ എ കോളെജ്, കോട്ടയം ബസേലിയേസ് കോളെജ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുറമേ എസ് ബി ടിയുടെ താരങ്ങളാണ് ടീമിൽ ഇടം നേടിയവരിൽ അധികവും. എല്ലാ കളിയും ജയിച്ച് ഫൈനൽ റൗണ്ടിന് യോഗ്യത നേടുകയാണ് കേരള ടീമിന് മുന്നിലുള്ള പ്രധാന കടമ്പയെന്ന് ക്യാപ്റ്റൻ ഉസ്മാൻ പറഞ്ഞു. മികച്ച പ്രതീക്ഷയുണ്ട്. കാണികളുടെ സപ്പോർട്ടും ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നല്ല ചൂടിൽ കളിക്കുന്നതിൽ അതിന്റേതായ ബുദ്ധിമുട്ടുണ്ടെങ്കിലും പ്രകടനത്തെ അത് ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിൽ കർണ്ണാടകയാണ് കേരളത്തിന്റെ പ്രധാന എതിരാളി.
കഴിഞ്ഞ തവണ തമിഴ്നാടുമായി ഗോൾ ശരാശരിയിൽ നേരിയ വ്യത്യാസത്തിന് അവസാന റൗണ്ടിലേക്ക് യോഗ്യത നഷ്ടപ്പെട്ട കേരളം ഇത്തവണ മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് സ്റ്റേഡിയത്തിലിറങ്ങുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അവസാന റൗണ്ടിലേക്ക് യോഗ്യത നേടാൻ കഴിയാത്തതിന്റെ നാണക്കേട് തീർക്കാൻ സ്വന്തം തട്ടകത്തിലാവുമെന്ന കടുത്ത ആത്മവിശ്വാസം ടീമിനുണ്ട്. അഞ്ചു തവണ സന്തോഷ് ട്രോഫി മുത്തമിടുകയും എട്ടു തവണ റണ്ണറപ്പുമായ കേരളത്തിന് പഴയ മേൽവിലാസം തിരിച്ചുപിടിക്കൽ അഭിമാനപ്രശ്നമാണ്. കേരളം ഏറ്റവുമവസാനം സന്തോഷ് ട്രോഫി കിരീടം നേടിയത് 2005-ലാണ്. അന്ന് കലാശക്കൊട്ടിൽ പഞ്ചാബിനെയാണ് കേരളം കീഴടക്കിയത്. അന്നും യോഗ്യതറൗണ്ട് നടന്നത് കോഴിക്കോട്ടായിരുന്നു. ഇത്തവണയും കോഴിക്കോട് നിന്ന് അവസാന റൗണ്ട് യോഗ്യത നേടി കിരീടം സ്വന്തമാക്കാനുള്ള പടപ്പുറപ്പാടിലാണ് കേരളത്തിന്റെ മുൻ നായകൻ കൂടിയായ വി പി ഷാജിയുടെ കുട്ടികൾ.
നാല് സീനിയർ താരങ്ങളുടെ ബലത്തിൽ കളത്തിലിറങ്ങുന്ന പുതുച്ചേരിയാണ് കേരളത്തിന്റെ ഇന്നത്തെ എതിരാളി. ആറ് തവണ സന്തോഷ് ട്രോഫിയിൽ കളിച്ച സുകുമാരനാണ് ഇവരുടെ 20 അംഗ ടീമിനെ നയിക്കുന്നത്. ടീമിൽ നാല് മലയാളി താരങ്ങളുമുണ്ട്. തൃശൂരിലെ റഫീഖ്, പാലക്കാട്ടെ അജ്മൽ, വയനാട്ടിലെ നിസാം, തിരുവനന്തപുരം സ്വദേശി നിധിൻ എന്നിവരാണ് പുതുച്ചേരിക്കു വേണ്ടി കേരളത്തിനെതിരെ തന്ത്രങ്ങൾ മെനയുക. ഡാനിയൽ റോക്കും ആൽബിനും ബാലാജിയും രണ്ടുതവണ വീതം സന്തോഷ് ട്രോഫിയിൽ ജഴ്സി അണിഞ്ഞിട്ടുണ്ട്. നാല് താരങ്ങൾ അണ്ടർ 19 താരങ്ങളാണ്. ഗ്രൂപ്പിൽ കേരളത്തെ ശക്തമായ ടീമായാണ് കാണുന്നതെങ്കിലും പുതുച്ചേരി ടീമിൽ വിജയ പ്രതീക്ഷയുണ്ടെന്ന് ക്യാപ്റ്റൻ സുകുമാരൻ പറഞ്ഞു.
മലയാളിതാരം പാലക്കാട്ടെ രാഗിൻ എസ് രാജ് നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ സർവ്വീസസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് സന്തോഷ്ട്രോഫിക്ക് ഇറങ്ങുന്നത്. നാളെ (വെള്ളി) തെലങ്കാനയുമായാണ് ടീമിന്റെ ആദ്യമത്സരം. ഏഴ് മലയാളികളാണ് സർവ്വീസസ് ടീമിലുള്ളത്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ടീം ഇറങ്ങുന്നതെന്നും നേരത്തെ സന്തോഷ്ട്രോഫിയിലെ പരിചയം ടീമിന് ഗുണം ചെയ്യുമെന്നും രാഗിൻ പറഞ്ഞു. ക്യാപ്റ്റന് പുറമെ ബ്രിട്ടോ (തിരുവനന്തപുരം), അനുസോളി (തൃശൂർ), ജയിൻ (കാസർഗോഡ്), സ്ട്രൈക്കർ ഇർഷാദ് (മലപ്പുറം), ഫർഹാദ് (കോഴിക്കോട്), വിഷ്ണു (കണ്ണൂർ) എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. തമിഴ്നാടാണ് സർവീസിസന്റെ മുഖ്യ എതിരാളികൾ.
ആദ്യമായി സന്തോഷ് ട്രോഫിയിൽ ശക്തി പരീക്ഷിക്കുന്ന ലക്ഷദ്വീപ് ബി ഇസ്മായീലിന്റെ നേതൃത്വത്തിലാണ് മത്സരത്തിനിറങ്ങുന്നത്. നാളെ വൈകീട്ട് നാലിന് തമിഴ്നാടുമായാണ് ലക്ഷദ്വീപിന്റെ ആദ്യമത്സരം. വിവ ചെന്നൈ താരം വി ആർ മുരുകപ്പന് കീഴിൽ തമിഴ്നാടും ചന്ദ്രശേഖറിന്റെ ക്യാപ്റ്റൻസിയിൽ ആന്ധ്രപ്രദേശും ജി വിഘ്നേശിന്റെ നായക ത്വത്തിൽ കർണ്ണാടകയും ദക്ഷിണമേഖലാ പ്രാഥമിക റൗണ്ട് മാച്ചിൽ കടുത്ത പോരാട്ടം കാഴ്ച്ചവെക്കുമെന്നാണ് പടനായകരുടെ അവകാശവാദം.
കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ കർണാടക, ആന്ധ്ര, പുതുച്ചേരി എന്നിവയാണ് മറ്റു മൂന്നു ടീമുകൾ. തമിഴ്നാട്, സർവീസസ്, തെലങ്കാന, ലക്ഷദ്വീപ് ടീമുകളാണു ഗ്രൂപ്പ് ബിയിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്