ഇന്ത്യയുടെ അഭിമാനം ഉയർത്തി മേരികോമിന് ബോക്സിംഗിൽ സ്വർണം; മൂന്ന് മക്കളുടെ അമ്മ നേടിയ വിജയം ലോകത്തിന് മുഴുവനും മാതൃക
ഇഞ്ചിയോൺ: മേരികോം ഇഞ്ചിയോണിലേക്ക് വണ്ടി കയറിയപ്പോൾ പലർക്കും സംശയങ്ങളായിരുന്നു. വയസ്സ് 31,. രണ്ട് കൊല്ലം പുറത്തിരുന്നു. ഇപ്പോൾ മൂന്ന് കുട്ടികളുടെ അമ്മയും. ഈ മേരികോമിന് ഇഞ്ചിയോണിൽ എന്തുചെയ്യാനാകുമെന്ന വിമർശകർക്ക് ഇടിക്കൂട്ടിൽ പെൺകരുത്ത് മറുപടി നൽകി. ഇഞ്ചിയോണിൽ നിന്ന് മടങ്ങുമ്പോൾ വിമർശകരുടെ നാവടക്കാൻ കഴുത്തിൽ നിശ്ചയദാർഢ്യത്തിന്റെ സ്വർണ്ണ മെഡലുണ്ട്.
ബോക്സിങ്ങ് റിങ്ങിലെ മടക്കിവരവിലും മേരികോം മോശമാക്കിയില്ല. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ നേട്ടവുമായി മേരിക്കോം കരുത്ത് തെളിയിച്ചു. 51 കിലോ വിഭാഗം ഫൈനലിൽ കസാഖിസ്ഥാന്റെ ഷെയ്ന ഷെകർബെകോവയെ തോല്പിച്ചാണ് മേരി സ്വർണം അണിഞ്ഞത്.
ലണ്ടൻ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ മേരി കോമിന് കാര്യമായ വെല്ലുവിളി ഉയർത്താൻ കസാഖ് താരത്തിനായില്ല. ആദ്യ രണ്ട് റൗണ്ടിൽ കരുതലോടെ നീങ്ങിയ മേരി കോം അവസാന രണ്ട് റൗണ്ടിലും കടന്നാക്രമിച്ചു. പൊക്കക്കുറവെന്ന റിങ്ങിലെ ന്യുനതയെ വേഗതേറിയ നീക്കങ്ങളിലൂടെ മറികടക്കുന്ന മേരികോം ശൈലി തന്നെയാണ് ഇഞ്ചിയോണിലും കണ്ടത്. അവസാന റൗണ്ടുകളിൽ മേരിക്കോമിന്റെ പഞ്ചിന് മുന്നിൽ കസാഖ് താരം പകച്ചു.
ബോക്സ്ങിൽ വിജയം നേടണമെങ്കിൽ ശക്തമായ മന:സാന്നിധ്യം ആവശ്യമാണ്. ചിലർ ശാരീരികമായി ശക്തരാവുമെങ്കിലും മാനസികമായി ദുർബലരായിരിക്കും. അതുകൊണ്ട് തന്നെ ഒരു ബോക്സർക്ക് പോരാട്ടവീര്യം അനിവാര്യമാന്ന് മേരികോം വളരെ മുമ്പേ തിരിച്ചറിഞ്ഞിരുന്നു. ഇതു തന്നെയാണ് തന്റെ കരുത്തെന്ന് പറയുകയും ചെയ്തു. ഈ തിരിച്ചറിവ് തന്നെയാണ് 24കാരിയായ കസാഖ് ബോക്സറെ മറികടന്ന് മുപ്പത്തിയൊന്നാം വയസ്സിലും മേരിക്കോമിന് സ്വർണ്ണ മെഡൽ നൽകിയത്.
മൂന്ന് കുട്ടികളുടെ അമ്മയാണ് മേരികോം. ആദ്യത്തേത് ഇരട്ട ആൺകുട്ടികൾ. മൂന്നാം കുട്ടിയുടെ പ്രസവം കഴിഞ്ഞിട്ട് മാസങ്ങളേ ആയുള്ളൂ. പ്രസവത്തിനായി വളരെക്കാലം ബോക്സിങ് റിങ്ങിൽ നിന്ന് മാറി നിന്നു. പ്രസവം സിസേറിയനുമായതോടെ ഇനി മേരികോമിന ബോക്സിങ്ങ് ഗ്ലൗസ് കൈയിലണിയാൻ കഴിയില്ലെന്നും വിലയിരുത്തൽ വന്നു. ഇതിനിടെയിൽ മേരികോമിന്റെ ജീവിത കഥ വെള്ളിത്തിരയിലും ചലനമുണ്ടാക്കി. ഇതിൽ നിന്നുള്ള പ്രചോദനമാണ് മേരിക്കോമിനെ വീണ്ടും ബോക്സിങ് റിങ്ങിലെത്തിച്ചത്. മണിക്കൂറുകളുടെ പരിശീലനത്തിലൂടെ റിങ്ങിലെ ചലനങ്ങൾക്ക് മൂർച്ച കൂട്ടി. ഇഞ്ചിയോണിൽ രാജ്യത്തിന് അഭിമാന നിമിഷവും സമ്മാനിച്ചു.
മണിപ്പൂരിലെ മോയ്രാങ് ലംഖായിലെ കംഗതേയി ഗ്രാമത്തിൽ തോമ്പു കോമിന്റെയും സനീഖം കോമിന്റെയും മകളായാണ് മങ്തെ ചുങ്നിജാങ് മേരികോം ജനിച്ചത്. പുരുഷ ബോക്സർ ഡിങ്കോ സിങിന്റെ പ്രകടനങ്ങളിൽ ആവേശം കൊണ്ടാണ് മേരികോം ബോക്സിങ് റിങിലെത്തിയത്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്നതും മേരികോമിന്റെ ലക്ഷ്യമായിരുന്നു. അത്ലറ്റിക്സിലും ജാവലിൻ ത്രോയിലും ഭാഗ്യം പരീക്ഷിച്ചിരുന്ന മേരിയെ, ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ഡിങ്കോ സിങ് സ്വർണം നേടിയതാണ് ബോക്സിങിലേയ്ക്ക് ശ്രദ്ധതിരിക്കാൻ പ്രചോദനം നൽകിയത്.
2000ൽ ബോക്സിങിൽ മത്സരിച്ചു തുടങ്ങിയ മേരി കോം ആ വർഷം സംസ്ഥാനതലത്തിൽ ചാമ്പ്യനായി. തുടർന്ന് പശ്ചിമബംഗാളിൽ നടന്ന ഏഴാമത് ഈസ്റ്റ് ഇന്ത്യ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി സ്വർണം നേടി. 2000 മുതൽ 2005 വരെ തുടർച്ചയായി അഞ്ച് വർഷം ഇന്ത്യൻ നാഷണൽ ചാമ്പ്യൻഷിപ്പിൽ അവർ കിരീടം ചൂടി. ഇതിനുശേഷം തുടർച്ചയായി രണ്ട് വർഷങ്ങളിൽ മേരി ഏഷ്യൻ വിനതാ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.
2001ൽ അമേരിക്കയിൽ വച്ച് നടന്ന എ.ഐ.ബി.എ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയ മേരി അടുത്ത വർഷം ഇതേ ചാമ്പ്യൻഷിപ്പിൽ 45 കിലോഗ്രം വിഭാഗത്തിൽ സ്വർണം നേടി. 2003ൽ അർജുന അവാർഡ് നൽകി രാജ്യം മേരിയെ ആദരിച്ചു.
2004ൽ നോർവെയിൽ വച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ 46 കിലോഗ്രാം വിഭാഗത്തിൽ മേരി ചാമ്പ്യനായി. അതേവർഷം ഹംഗറിയിൽ നടന്ന വിച്ച് കപ്പിലും മേരി കിരീടം നേടി. 2005ൽ ലോകചാമ്പ്യൻഷിപ്പ് നിലനിർത്തി. 2006ൽ ഡെന്മാർക്കിൽ നടന്നവീനസ് ബോക്സ് കപ്പ് നേടിയ മേരി, ആ വർഷം വീണ്ടും 46 കിലോഗ്രാം വിഭാഗത്തിൽ ലോകചാമ്പ്യനായി. ലോക ചാമ്പ്യൻഷിപ്പിലെ നേട്ടം ഒളിമ്പിക്സിലും മേരി കോം ആവർത്തിച്ചു. ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല നേട്ടവുമായി മേരി വീണ്ടും രാജ്യത്തിന്റെ അഭിമാനമായി.
ഇഞ്ചിയോണിലും സുവർണ്ണ നേട്ടത്തോടെ റിങിൽ തന്റെ കാലം കഴിഞ്ഞില്ലെന്ന് മേരികോം വിളിച്ചു പറയുന്നു. ഒളിമ്പിക്സിൽ മെഡല്ല മേരി കോം ലക്ഷ്യമിടുന്നത്. അവിടേയും ഒന്നാമത് എത്തണം. അടുത്ത ഒളിമ്പിക്സിലേക്ക് പോരാട്ട വീര്യം നിലനിർത്താനാകും ഇനി ഈ അമ്മയുടെ ശ്രദ്ധ. ഒളിമ്പിക്സിൽ സുവർണ്ണ നേട്ടത്തോടെ റിങിൽ നിന്ന് വിടപറയുകയാണ് മേരികോമെന്ന പെൺകുരുത്ത് മുന്നിൽക്കാണുന്ന ലക്ഷ്യം.
(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല)
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍