വെള്ളം കിട്ടാതെ തളർന്ന് വീണ ജെയ്ഷ ബോധമില്ലാതെ കിടന്നത് മൂന്ന് മണിക്കൂർ; മരിച്ചെന്ന് പറഞ്ഞ് ബഹളം വച്ച പരിശീലകനെ അര ദിവസം പൊലീസ് റിമാൻഡ് ചെയ്തു; കുറ്റം എല്ലാം താരത്തിന്റെ തലയിൽ കെട്ടി വച്ച് കൈയൊഴിഞ്ഞ് മേലാളന്മാർ; ഇന്ത്യ ഒളിമ്പിക്സിൽ മെഡൽ വാങ്ങാത്തത് എന്താണെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി മലയാളി താരത്തിന്റെ പുനർജന്മം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഒളിമ്പിക്സിൽ മെഡൽ കിട്ടുന്നില്ല എന്ന് ചോദിക്കുന്നവർക്കുള്ള ഏറ്റവും നല്ല മറുപടിയാണ് ഒപി ജെയ്ഷ എന്ന മലയാളി അത്ലറ്റിന് സംഭവിച്ചത്. അത്ലറ്റുകളെക്കാൾ കൂടുതൽ തിക്കി നിറച്ച് കൊണ്ട് വരുന്ന ഒഫീഷൈൽ സംഘാംഗങ്ങൾ റിയോ ബീച്ചിൽ കറങ്ങി നടന്ന് സുന്ദരികളെ കണ്ടപ്പോൾ ഒരിറ്റ് വെള്ളം പോലും കിട്ടാതെ തളർന്ന് വീണു മരണത്തോട് മല്ലിടുകയായിരുന്നു ഈ അത്ലറ്റ്. 42 കിലോമിറ്റർ മാരത്തോൺ രണ്ട് മണിക്കൂറും 47 മിനിറ്റുമെടുത്താണ് ജയ്ഷ മൽസരം പൂർത്തിയാക്കിയത്. ബെയ്ജിങ്ങിൽ നടന്ന ലോകചാംപ്യൻഷിപ്പിൽ രണ്ടു മണിക്കൂറും 34 മിനിറ്റുമെടുത്ത് മാരത്തൺ ഓടിയ താരമാണ് ജയ്ഷ.
റിയോയിൽ വനിതകളുടെ മാരത്തണിൽ പങ്കെടുത്ത മലയാളി താരം ഒ.പി.ജയ്ഷയ്ക്ക് മൽസരത്തിനിടെ കുടിക്കാൻ വെള്ളം പോലും നൽകാൻ ടീം അധികൃതർ ആരും ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തൽ കായിക ലോകത്തെ തന്നെ ഞെട്ടിച്ചു. എന്നാൽ കുടിവെള്ളം വേണമെന്ന് താരം ആവശ്യപ്പെട്ടില്ലെന്ന വിചിത്രമായ ന്യായവുമായി അത്ലറ്റിക് ഫെഡറേഷനും എത്തി. ഓട്ടത്തിനിടെ വെള്ളം വേണമെന്ന് ജയ്ഷയോ കോച്ചോ ആവശ്യപ്പെട്ടില്ല. പിന്നെ എന്തിന് അതുകൊടുക്കണമെന്ന ചോദ്യമാണ് അത്ലറ്റിക് ഫെഡറേഷന്റേത്. ഇത് പുതിയ ചർച്ചകൾക്കും വഴിവച്ചു. 42 കിലോമീറ്റർ മാരത്തോണിൽ പങ്കെടുക്കുന്ന ഒരാൾക്ക് വെള്ളം വേണമെന്നത് ആർക്കും അറിവായുന്ന കാര്യമാണ്. അത് ഒരു അത്ലറ്റും വേണ്ടെന്ന് പറുകയുമില്ല. 42 കിലോമീറ്റർ ഓടിത്തീർക്കേണ്ട മാരത്തണിൽ പങ്കെടുത്ത പെൺകുട്ടിക്കാണ് ഈ ദുര്യോഗം. മൽസരം പൂർത്തിയാക്കിയ ഉടനെ ജയ്ഷ തളർന്നുവീണിരുന്നു. മൂന്ന് മണിക്കൂറിന് ശേഷമാണ് ജയ്ഷയ്ക്ക് ബോധം തെളിഞ്ഞത്.
മാരത്തണിൽ പങ്കെടുക്കുന്ന താരങ്ങൾക്കായി ഓരോ രാജ്യക്കാരും കുടുവെള്ളവും ഗ്ലൂക്കോസും എനർജി ജെല്ലുകളും തയ്യാറാക്കി വയ്ക്കാറുണ്ട്. ഓരോ രണ്ടര കിലോമീറ്റർ പിന്നിടുമ്പോഴും ഇത്തരം ഡെസ്കുകൾ ഉണ്ടാകും. എന്നാൽ, മാരത്തൺ ഓടുന്ന വഴിയരികിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ െഡസ്കുകളിൽ ദേശീയ പതാകയല്ലാതെ ഒരുതുള്ളി വെള്ളം പോലുമില്ലായിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളിൽനിന്ന് കുടിവെള്ളവും മറ്റും എടുത്താൽ അയോഗ്യയാക്കപ്പെടും. ഒടുവിൽ ഒരുപരിധിവരെയെങ്കിലും തുണയായത് രാജ്യാന്തര ഒളിംപിക് കമ്മിറ്റി തയാറാക്കിയ കൗണ്ടറുകളാണ്. അതുപക്ഷേ, എട്ടു കിലോമീറ്റർ പിന്നിടുമ്പോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 500 മീറ്റർ പിന്നിടുമ്പോൾത്തന്നെ ക്ഷീണിക്കുമെന്നതിനാൽ ഈ സഹായവും പേരിനുമാത്രം. 30 കിലോമീറ്റർ പിന്നിട്ടതോടെ ഒട്ടും ഓടാനാവാത്ത അവസ്ഥയിലായിരുന്നു താനെന്നും ജയ്ഷ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതോടെയാണ് വിവാദം പുറത്ത് അറിഞ്ഞത്.
കോച്ച് പൊലീസ് കസ്റ്റഡിയിലുമായി
ജെയ്ഷ ട്രാക്കിൽ തളർന്ന് വീണത് കണ്ട കോച്ച് നിക്കോളാസ് ഭയന്നു വിറച്ചു. ജെയ്ഷ മരിച്ചെന്നായിരുന്നു അദ്ദേഹം കരുതിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവിടെ ഡോക്ടറുമായി നിക്കോളാസ് ഇടഞ്ഞു. ജെയ്ഷയുടെ ആരോഗ്യ നിലയിലെ ആശങ്കയായിരുന്നു കാരണം. വാക്ക് തർക്കം സംഘർഷത്തിലേക്ക് എത്തി. ഒടുവിൽ ഡോക്ടറുടെ പരാതിയിൽ കോച്ചിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അര ദിവസം മുഴുവൻ കസ്റ്റഡിയിലും വിച്ചു. അതിന് ശേഷമാണ് വിട്ടയച്ചതെന്ന് ഒളിമ്പിക്സ് അസോസിയേഷനും പറയുന്നു.
ആവശ്യത്തിന് കുടിവെള്ളവും ഗ്ലൂക്കോസും ലഭിക്കാതെ 42 കിലോമീറ്റർ ദൂരം ഓടിത്തീർത്താണ് ജയ്ഷ ഒടുവിൽ ഫിനിഷിങ് ലൈനിൽ തളർന്നുവീണത്. ഈ സമയത്ത് ടീം ഡോക്ടർ പോലും സ്ഥലത്തില്ലായിരുന്നു. ഒടുവിൽ ജയ്ഷയ്ക്ക് തുണയ്ക്കെത്തിയത് പുരുഷവിഭാഗം മാരത്തണിൽ പങ്കെടുക്കാനെത്തിയ ടി.ഗോപിയും പരിശീലകൻ രാധാകൃഷ്ണൻ നായരും മാത്രമാണ്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മെഡിക്കൽ സംഘമാണ് ജയ്ഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെവച്ച് ഏഴോളം ഗ്ലൂക്കോസ് ബോട്ടിലുകളാണ് ജയ്ഷയ്ക്ക് ഡ്രിപ്പായി നൽകിയത്. തുടർന്നായിരുന്നു കോച്ച് നിക്കോളാസ് ഡോക്ടറുമായി ഉടക്കിയതും പൊലീസ് കസ്റ്റഡിയിലായതും.
കൃത്യസമയത്ത് വൈദ്യപരിചരണം ലഭിച്ചതുകൊണ്ട് അപകടമൊന്നും സംഭവിച്ചില്ലെന്നും ഇപ്പോൾ ജെയ്ഷ പൂർണ ആരോഗ്യവതിയാണെന്നും ഡോക്ടർമാർ അറിയിച്ചു. അതിനിടെയാണ് നാടകീയമായി സംഭവങ്ങൾ അരങ്ങേറിയത്. ജെയ്ഷയെ കാണുന്നതിനായി പരിശോധനാമുറിയിലേക്ക് കയറാൻശ്രമിച്ച പരിശീലകൻ നിക്കോളായി സ്നെസ്റേവിനെ ലേഡി ഡോക്ടറുടെ പരാതിയെത്തുടർന്ന് റിയോ പൊലീസ് ആറു മണിക്കൂറുകളോളം കസ്റ്റഡിയിൽവച്ചു. ഡോക്ടർമാരുമായി കലഹിച്ചതോടെയാണ് നിക്കോളായി അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർ പൊലീസിൽ പരാതി നൽകിയത്. റിയോയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇടപെട്ടാണ് പിന്നീട് കോച്ചിനെ മോചിപ്പിച്ചത്.
റിയോയിൽ ജെയ്ഷയുടെ ഒപ്പമുണ്ടായിരുന്ന സുധാ സിങിനെ അണുബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെയ്ഷുടെ ആരോപണങ്ങൾ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ.) സെക്രട്ടറി സി.കെ. വാസൻ നിഷേധിച്ചു. മാരത്തൺ താരങ്ങൾ കുടിവെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കേണ്ടത് സംഘാടക സമിതിയാണെന്നും വാസൻ പറഞ്ഞു. കായികതാരങ്ങളുടെ സുഖ സൗകര്യങ്ങൾ നോക്കേണ്ടത് എ.എഫ്.ഐ. ആണെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ പ്രതികരിച്ചു. എന്നാൽ, ഇതൊന്നുമല്ല രസകരമായ വസ്തുത. ടീം ഇന്ത്യയെ സഹായിക്കാനെന്ന പേരിൽ റിയോയിൽ എത്തപ്പെട്ട സംഘം ഈ സമയങ്ങളിൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് സെൽഫിയെടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത് ലൈക്കും ഷെറും കമന്റുകളും വാരിക്കൂട്ടി നടക്കുകയായിരുന്നു.
നേരത്തെ റിയോയിലേക്ക് കായികതാരങ്ങൾ ഇക്കണോമി ക്ലാസിലും അകമ്പടി സംഘത്തിലെ പലരും ബിസിനസ് ക്ലാസിലും യാത്ര ചെയ്തത് വിവാദമായിരുന്നു. ഇന്റർനാഷണൽ അത്ലറ്റിക് ഫെഡറേഷന്റെ നിയമമനുസരിച്ച് ഓരോ രാജ്യത്തിന്റെയും ഫെഡറേഷനാണ് കൗണ്ടറുകളിൽ മത്സരാർത്ഥികൾക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കി വെക്കേണ്ടത്. ഇതാണ് ലംഘിക്കപ്പെട്ടത്.
ഇത് രണ്ടാം ജന്മമെന്ന് ജെയ്ഷ, സിക്ക വൈറസ് ഇല്ലെന്നും സ്ഥിരീകരണം
'ഇത് എന്റെ രണ്ടാം ജന്മമാണ്. ഒളിംപിക്സ് മാരത്തണിൽ ഫിനിഷ് ചെയ്തയുടൻ തളർന്നുവീണ എനിക്കു ബോധമില്ലായിരുന്നു. മൂന്നു മണിക്കൂർ അബോധാവസ്ഥയിൽ കിടന്നു എന്നു പിന്നീട് അറിഞ്ഞു. ഇടയ്ക്കു പരിശീലകൻ വന്നു നോക്കുമ്പോൾ പൾസ് പോലും ഇല്ലായിരുന്നത്രെ. ഞാൻ മരിച്ചുവെന്നാണ് അദ്ദേഹം ഇന്ത്യൻ സംഘത്തെ വിളിച്ചു പറഞ്ഞത്.' റിയോയിൽ മാരത്തൺ മൽസരത്തിനിടെ കുടിക്കാൻ തുള്ളി വെള്ളംപോലും കിട്ടാതെ ഇന്ത്യൻ അധികൃതരുടെ അനാസ്ഥക്കിരയായ മലയാളിതാരം ഒ.പി.ജയ്ഷ പറഞ്ഞു. പനിയും ചുമയും മൂലം വിശ്രമത്തിലാണു ജയ്ഷ. സിക്ക വൈറസ് ബാധയുണ്ടോയെന്ന് ഇന്നലെ പരിശോധന നടത്തി. ഇല്ലെന്നു തെളിഞ്ഞു. ഇവിടെ സഹോദരിക്കൊപ്പം വിശ്രമത്തിലാണു ക്ഷീണിതയായ ജയ്ഷ.
മാരത്തണിൽ 89ാമതായിരുന്നു ജയ്ഷയുടെ ഫിനിഷ്. ഒപ്പം മൽസരിച്ച കവിത റൗത്ത് 120-ാം സ്ഥാനത്തും. 42 കിലോമീറ്ററാണു മാരത്തണിന്റെ ദൈർഘ്യം. മൽസരം നടക്കുമ്പോൾ റിയോയിൽ 35 ഡിഗ്രി ചൂടായിരുന്നുവെന്നു ജയ്ഷ പറഞ്ഞു. 'റോഡിലൂടെ മൽസരം പുരോഗമിക്കുന്തോറും ചൂട് കൂടിവന്നു. ഓരോ എട്ടു കിലോമീറ്റർ കൂടുമ്പോഴാണു സംഘാടകർ വെള്ളം ക്രമീകരിച്ചിരുന്നത്. പക്ഷേ, അത്രയും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഓരോ രണ്ടര കിലോമീറ്ററിലും അതതു രാജ്യങ്ങൾക്കു വെള്ളവും പഴങ്ങളും വയ്ക്കാം. പക്ഷേ, ആ പോയിന്റുകളിൽ ഇന്ത്യയുടെ പേരെഴുതിയ ബോർഡല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മറ്റു രാജ്യക്കാർക്കായി വച്ചിരിക്കുന്ന വെള്ളമോ പഴങ്ങളോ എടുക്കാൻ വൊളന്റിയർമാർ സമ്മതിക്കില്ല. കുഴഞ്ഞു തളർന്ന് ഒരുവിധത്തിലാണു ഫിനിഷിലേക്കെത്തിയത്. ശരീരത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെട്ടിരുന്നു.'
'ഫിനിഷ് ചെയ്തതും ഞാൻ തളർന്നുവീണു. പിന്നീടുള്ള കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞാണ് അറിയുന്നത്. വൊളന്റിയർമാർ എന്നെ ഒരു ക്ലിനിക്കിലേക്കു മാറ്റി. അവിടെ തണുത്ത വെള്ളത്തിലാണു ഡോക്ടർ എന്നെ കിടത്തിയത്. ഒരു കയ്യിലൂടെ ഗ്ലൂക്കോസും മറ്റേ കയ്യിലൂടെ സോഡിയവും കടത്തിവിട്ടു. ഡോക്ടർ ഇടയ്ക്കിടെ എന്റെ മുഖത്തു തട്ടുന്നുണ്ടായിരുന്നു. കണ്ണു തുറന്നുവെന്നല്ലാതെ എന്താണു സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അതിനിടയിലായിരിക്കണം എന്റെ പരിശീലകൻ നിക്കൊളായ് സ്നസരേവ് അവിടെയെത്തിയത്. അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു നോക്കിയപ്പോൾ പൾസില്ലായിരുന്നു. ഉടൻ അദ്ദേഹം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാധാകൃഷ്ണൻ നായരെ വിളിച്ചു പറഞ്ഞതു ജയ്ഷ മരിച്ചു, നിങ്ങൾ വേഗം ഇവിടേക്ക് എത്തണമെന്നാണ്. ഡോക്ടർമാരോടു വിവരങ്ങൾ തിരക്കുന്നതിനിടെ നിയന്ത്രണം വിട്ട കോച്ചിനെ അധികൃതർ പുറത്താക്കി. രാധാകൃഷ്ണൻ സാറും മറ്റുള്ളവരുമെത്തിയശേഷം എന്നെ ഗെയിംസ് വില്ലേജിലെ ക്ലിനിക്കിലേക്കു മാറ്റി. വൈകുന്നേരം മുതൽ രാത്രി പത്തുവരെ എനിക്ക് അവിടെ കഴിയേണ്ടിവന്നു.
' ഇതുപോലൊരു സംഭവം ജീവിതത്തിൽ ആദ്യമാണെന്നു താരം പറഞ്ഞു. മാരത്തൺ ഓടാൻ പറ്റില്ലെന്നറിയിച്ച് അത്ലറ്റിക് ഫെഡറേഷനും സായിക്കും താൻ കത്തെഴുതിയിരുന്നു. പക്ഷേ, കോച്ച് സമ്മതിച്ചില്ല. 1500ൽ മൽസരിച്ചു യോഗ്യത നേടാനുള്ള തന്റെ ശ്രമത്തെ നിക്കൊളായ് നിരുൽസാഹപ്പെടുത്തി. ഇനി ഒരിക്കലും മാരത്തണിൽ മൽസരിക്കുന്നില്ലെന്നും 1500ൽ ദേശീയ റെക്കോർഡ് തിരുത്തിയശേഷം വിരമിക്കുകയാണു ലക്ഷ്യമെന്നും താരം പറഞ്ഞു.
അത്ലറ്റിക് ഫെഡറേഷന്റെ പത്രക്കുറിപ്പിൽ വ്യാപക പ്രതിഷേധം
എന്നാൽ വിവാദങ്ങളോട് താരത്തെ കളിയാക്കും വിധമായിരുന്നു അത്ലറ്റിക് ഫെഡറേഷന്റെ പത്രക്കുറിപ്പ്. ജെയ്ഷയും മറ്റുള്ളവരും വെള്ളം വേണ്ടെന്ന് പറഞ്ഞെന്നായിരുന്നു അവരുടെ വിശദീകരണം. ഒരു അത്ലറ്റിനും 42 കിലോമീറ്റർ മാരത്തോണിൽ പങ്കെടുക്കുമ്പോൾ അങ്ങനെ പറയാനാകില്ലെന്നാണ് ഉയരുന്ന വിലയിരുത്തൽ. ഇക്കാര്യത്തിൽ അഭിപ്രായം പോലും ചോദിക്കാതെ സൗകര്യം ഒരുക്കുകയാണ് വേണ്ടിയിരുന്നതെന്നും കായികതാരങ്ങൾ തന്നെ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്