കെജ്രിവാൾ രണ്ട് കോടി പ്രഖ്യാപിച്ചതോടെ ഇരട്ടിയിലധികം പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്രം; തെലുങ്കാന വകയും അഞ്ച് കോടി; ബിഎംഡബ്ല്യൂവും ഥാറും പുറമേ; ദുബായിലെ മലയാളി വ്യവസായിയും അരക്കോടി നൽകും; രണ്ട് ദിവസം രാജ്യത്തെ ജനങ്ങളെ മുഴുവൻ ടിവിക്ക് മുമ്പിൽ ഇരുത്തി ഇന്ത്യൻ അഭിമാനം ഉയർത്തിയ പിവി സിന്ധുവിന് വേണ്ടി ഒഴുകുന്നത് കോടികൾ
ന്യൂഡൽഹി: ഒളിംപിക്സിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ, വനിതാ ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ തോറ്റെങ്കിലും സിന്ധു വെള്ളി നേട്ടത്തോടെ ചരിത്രമെഴുതുകയായിരുന്നു. ലോക ഒന്നാം നമ്പർ താരം സ്പെയിനിന്റെ കരോലിന മരിനോടു പരാജയപ്പെട്ട സിന്ധു, ഒളിംപിക്സിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. ബാഡ്മിന്റണിലെ കറുത്ത കുതിരയായി സിന്ധുമാറി. അതിശക്തരോട് പൊരുതിയായിരുന്നു ഫൈനലിലേക്കുള്ള കുതിപ്പ്. ഇതിന് രാജ്യത്തിന്റെ മുഴുവൻ ആദരമെത്തുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രണ്ട് കോടിയാണ് സിന്ധുവിന് സമ്മാനം പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ അഞ്ച് കോടിയെങ്കിലും നൽകും. കെജ്രിവാളിന് പ്രധാനമന്ത്രി മോദിയോടുള്ള ഭിന്നത പ്രസക്തമാണ്. അതുകൊണ്ട് തന്നെ സിന്ധുവിന് രണ്ട് കോടിയിൽ അധികം സമ്മാനം നൽകാൻ പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്.
എതായാലും ഒളിമ്പിക്സിൽ വെള്ളിപ്പതക്കവുമായി ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് സമ്മാനപ്പെരുമഴയാണ്. തെലങ്കാന സർക്കാർ അഞ്ചു കോടി രൂപയും ആന്ധ്രപ്രദേശ് സർക്കാർ മൂന്നു കോടിയും പാരിതോഷികം പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിന്റെ സമ്മാനം ഇതിലും ഇരട്ടിയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കുറഞ്ഞത് അഞ്ച് കോടി ഉറപ്പായി എന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം മറ്റ് സംസ്ഥാന സർക്കാരുകൾ വരും ദിനങ്ങളിൽ സിന്ധുവിന് സമ്മാനങ്ങൾ പ്രഖ്യാപിക്കും. പരിശീലകനായ ഗോപീചന്ദിനും കേന്ദ്ര സർക്കാർ പ്രത്യേക പുരസ്കാരം നൽകുമെന്ന് സൂചനയുണ്ട്.
തെലങ്കാന, ആന്ധ്ര സർക്കാറുകൾ സിന്ധു ഇഷ്ടപ്പെടുന്നയിടത്ത് വീടുവെക്കാൻ 1000 ചതുരശ്രവാര വീതം സ്ഥലം നൽകുമെന്നും വാഗ്ദാനം നൽകിയിട്ടുണ്ട്. സിന്ധുവിന് ഗ്രൂപ് വൺ ഓഫിസർ പദവിയും നൽകുമെന്നും പരിശീലകൻ പി. ഗോപിചന്ദിന് 50 ലക്ഷം രൂപ നലകുമെന്നും ആന്ധ്ര പ്രഖ്യാപിച്ചിട്ടുണ്ട്. സിന്ധുവിന് രണ്ടു കോടി രൂപ പാരിതോഷികമാണ് ഡൽഹി സർക്കാർ പ്രഖ്യാപിച്ചത്. വെങ്കലം നേടിയ ഗുസ്തിക്കാരി സാക്ഷി മാലിക്കിന് ഒരു കോടിയും നൽകുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചിട്ടുണ്ട്. ഹരിയാന റോത്തക്കിലത്തെി സാക്ഷിയുടെ മാതാപിതാക്കളെ സന്ദർശിച്ച സിസോദിയ ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായ പിതാവ് സുഖ്ബീർ മാലിക്കിന് പ്രമോഷൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. സിന്ധുവിനും സാക്ഷിക്കും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അഞ്ചു ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വർണ്ണത്തേക്കാൾ വിലയുള്ള വെള്ളി എന്നാണ് സിന്ധുവിന്റെ നേട്ടത്തെ ഇന്ത്യൻ കായിക ലോകം വിശേഷിപ്പിക്കുന്നത്. ബാഡ്മിന്റൻ അസോസിയേഷന്റെ വക 50 ലക്ഷം, മധ്യപ്രദേശ് ഗവൺമെന്റിന്റെ വക 50 ലക്ഷം എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് സിന്ധുവിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് വി, ചാമുണ്ഡേശ്വരനാഥ് ബിഎംഡബ്ല്യു കാറാണ് സിന്ധുവിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ തെലുങ്കാനയിൽ നിന്നോ, ആന്ധ്രയിൽ നിന്നോ മെഡൽ നേടുന്ന താരങ്ങൾക്ക് ചാമുണ്ഡേശ്വരനാഥ് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്തിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സാന്നിധ്യം സിന്ധുവിന് കാർ സമ്മാനിക്കുമ്പോൾ അഭ്യർത്ഥിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സിന്ധുവിന് പുത്തൻ ഥാർ സമ്മാനമായി നൽകും എന്ന് രാജ്യത്തെ ഏറ്റവും വലിയ യുട്ടിലിറ്റി വെഹിക്കിൾ നിർമ്മാതാക്കളായ മഹീന്ദ്ര ആൻ മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
അതിനിടെ ലക്ഷങ്ങളുടെ സമ്മാന പ്രഖ്യാപനവുമായി പ്രവാസിമലയാളിയുമെത്തി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മുക്കാട്ട് സെബാസ്റ്റ്യനാണ് പി.വി. സിന്ധുവിന് അരക്കോടി രൂപയും വെങ്കലമെഡൽ നേടിയ സാക്ഷി മാലിക്കിന് 25 ലക്ഷം രൂപയും പ്രഖ്യാപിച്ചത്. ഒളിമ്പിക്സിൽ രണ്ടാഴ്ചപിന്നിട്ടിട്ടും മെഡലൊന്നും കിട്ടാതെപോയതിൽ ഏറെ സങ്കടത്തിലായിരുന്നു ഇതുവരെ സെബാസ്റ്റ്യൻ. റിയോയിൽ നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരുടെ അഭിമാനമായിമാറിയ മെഡൽജേതാക്കൾക്ക് അങ്ങനെ മലയാളി പ്രവാസിയുടെ ആദരവുമെത്തുന്നു. ഇത് തന്റെമാത്രം ദുഃഖമല്ലെന്നും ഇവിടെ കണ്ടുമുട്ടിയ എല്ലാ ഇന്ത്യക്കാരുടെയും സങ്കടമായിരുന്നുവെന്നും പറഞ്ഞ സെബാസ്റ്റ്യൻ വ്യാഴാഴ്ചത്തെ സിന്ധുവിന്റെ നേട്ടമാണ് ഈ അവാർഡ് പ്രഖ്യാപനത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും വ്യക്തമാക്കുന്നു.
1973ൽ തൊഴിൽതേടി ദുബായിലെത്തിയ സെബാസ്റ്റ്യൻ ഇന്ന് ഇവിടെയുള്ള പ്രമുഖബിസിനസ്സുകാരിൽ ഒരാളാണ്. സ്പോർട്സിനോട് അതിരുകടന്ന ആവേശമോ ലഹരിയോ ഇല്ല. അതേസമയം ഇന്ത്യൻതാരങ്ങൾ പരാജയപ്പെടുന്നതിൽ വലിയ നിരാശയുംസങ്കടവും ഉണ്ടായിരുന്നുതാനും. അതിനൊരു അറുതിവരുത്തിയത് സാക്ഷിയും സിന്ധുവുമാണ്. ഈ സമ്മാനം താരങ്ങൾക്ക് പ്രചോദനമാവട്ടെ എന്ന പ്രതീക്ഷയിലാണ് ഈ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോബാൻ കാർ റെന്റൽ കമ്പനി ഉൾപ്പെടെ യു.എ.ഇ. യിൽ നിരവധി ബിസിനസ്സുകളുള്ള സെബാസ്റ്റ്യൻ കേരളത്തിൽ മുക്കാടൻ പ്ലാന്റേഷൻസിന്റെ ഉടമ കൂടിയാണ്.
സോഷ്യൽ മീഡിയയിലും സിന്ധുവിന് അഭിനന്ദന പ്രവഹമാണ്. രാഷ്ട്രപതി പ്രണാബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്നാഥ് സിങ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, അഭിനവ് ബിന്ദ്ര, മേരി കോം, അമിതാബ് ബച്ചൻ, രജനികാന്ത്, സൽമാൻ ഖാൻ, അക്ഷയ്കുമാർ, ധനുഷ്, എ.ആർ. റഹ്മാൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പേർ സിന്ധുവിനെ പ്രശംസകൊണ്ട് മൂടി. സോഷ്യൽ മീഡിയകളിലും സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്. നിശ്ചയ ദാർഢ്യത്തോടു കൂടിയ കളി. ഭാരതത്തിന് വെള്ളിമെഡൽ സമ്മാനിച്ച് ചരിത്രം കുറിച്ച സിന്ധുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. സിന്ധുവിന്റെ അതുല്യ നേട്ടത്തിന് അഭിനന്ദനങ്ങൾ.വെള്ളിയാണ് നേടിയതെങ്കിലും സുവർണ്ണ പ്രകടനമായിരുന്നു അവരുടേത് എന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ട്വീറ്റ്. ഭാരതത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിഗത മെഡൽ ജേതാവ് സിന്ധു ഭംഗിയായി കളിച്ചു. മഹത്തായ പ്രകടനം കൊണ്ട് നിങ്ങൾ ഞങ്ങളുടെ ഹൃദയം കീഴടക്കി, മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
ഹാറ്റ്സ് ഒഫ് സിന്ധു. ഞാൻ നിങ്ങളുടെ വലിയൊരു ആരാധകനായിക്കഴിഞ്ഞു. അഭിനന്ദനങ്ങൾ, സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ട്വീറ്റ്. നിങ്ങൾ ചെയ്തതെന്താണെന്ന് കണ്ണോടിക്കൂ. 125 കോടി ജനങ്ങളിൽ നിങ്ങൾ ചിരപ്രതിഷ്ഠ നേടി. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു.അമിതാബ് ബച്ചൻ. ഒരാഴ്ചയ്ക്ക് മുമ്പുള്ളതിനേക്കാൾ ഹൃദയഭേദകമാണ് എന്റെ അവസ്ഥ എന്നിപ്പോൾ തോന്നുന്നു. നിങ്ങൾ എനിക്ക് പ്രചോദനമാകുന്നു എന്നാണ് ഇന്ത്യയുടെ ഒരേയൊരു വ്യക്തിഗത ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര കുറിച്ചത്. വെള്ളി നേട്ടത്തിന് വലിയൊരു അഭിനന്ദനമെന്നാണ് മേരികോമിന്റെ ട്വീറ്റ് തുടങ്ങുന്നത്. നീ നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തി. കഠിനാധ്വാനത്തിന് പ്രതിഫലവും കിട്ടിയെന്ന് കൂട്ടിച്ചേർക്കുന്നു മേരികോം. ഗംഭീരമായൊരു സല്യൂട്ടാണ് സിന്ധുവിന് കപിൽദേവിന്റെ സമ്മാനം. പർവ്വതത്തെപ്പോലും ചലിപ്പിക്കുന്ന സ്മാഷുകളെന്ന് കളിയെ വിശേഷിപ്പിക്കാനും അദ്ദേഹം മറന്നില്ല. സാക്ഷി മാലിക്കിന്റെ അഭിനന്ദന ട്വീറ്റുമുണ്ട് സിന്ധുവിന്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്