കായിക മേലാളന്മാരുടെ തെറ്റ് തിരുത്തി കായികമന്ത്രാലയം ഇന്ത്യയുടെ അഭിമാനം കാത്ത പെൺകുട്ടികൾക്ക് ഖേൽരത്ന നൽകും; ഒളിമ്പിക്സ് ചരിത്രത്തിലെ രണ്ടാം ഇന്ത്യൻ വ്യക്തിഗത സ്വർണം കിട്ടുമോ എന്ന് ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് നിശ്ചയിക്കപ്പെടും; 130 കോടി ജനങ്ങളുടെ പ്രകാശമായ ഇന്ത്യൻ ദേവതമാർക്ക് രാജ്യത്തിന്റെ ആദരവ്; എങ്ങും പ്രാർത്ഥനകളും കൈയടിയും
മറുനാടൻ മലയാളി ബ്യൂറോ
റിയോ ഡി ജനെയ്റോ: ഒളിമ്പിക്സ് മെഡൽ നേട്ടത്തിന് തൊട്ടുപുറകേ സിന്ധുവിനും സാക്ഷിക്കും മറ്റൊരു സന്തോഷവാർത്ത. ഇരുവർക്കും ഖേൽരത്ന പുരസ്കാരം നൽകാൻ കായിക മന്ത്രാലയത്തിന്റെ തീരുമാനം.ഒളിമ്പിക്സ് മെഡൽ നേടുന്നവർക്ക് ഖേൽരത്ന നൽകാറുണ്ടെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര കായികമന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചായിരിക്കും സിന്ധുവിനേയും സാക്ഷിയേയും ഖേൽരത്നയ്ക്ക് ശുപാർശ ചെയ്യുക. ചട്ടങ്ങളെ തിരുത്തി എഴുതിയാണ് നടപടി. സാധാരണ ഒളിമ്പിക്സ് നടക്കുന്നതിനിടയിൽ ഖേൽ രത്ന, അർജുന അവാർഡ് ശുപാർശകൾക്ക് ഉള്ള സമിതി ചേരുന്നത് ഔചിത്യപൂർണ്ണമല്ല. സമിതിയുടെ മുന്നിലേക്ക് വന്ന ഖേൽരത്ന ശുപാർശക്കാരിൽ ടിന്റു ലൂക്കയും വിരാട് കോലിയുമാണ് ഉണ്ടായിരുന്നത്. എന്നാൽ കായികമന്ത്രാലയത്തിന്റെ ഇടപടെലിലൂടെ അത് ദീപാ കർമാക്കർ എന്ന ജിംനാസ്റ്റിക് അൽഭുതത്തിനും കിട്ടി. അതിന് ശേഷമാണ് സാക്ഷി മാലിക്കും പിവി സിന്ധുവും ഒളിമ്പിക് മെഡൽ നേടിയത്.
അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യക്കായി വ്യക്തഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ താരവുമാകാൻ സിന്ധുവിന് ഒരു ജയം കൂടെ മതി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ കരോളിന മാരിനെയാണ് സിന്ധു നേരിടുക. വെള്ളിയാഴ്ച വൈകിട്ട് 7.30 മുതലാണ് മത്സരം. ഖേൽ രത്ന നൽകാനുള്ള തീരുമാനം ഫൈനലിൽ സിന്ധുവിന് കൂടുതൽ ആത്മവിശ്വാസം നൽകും. നേട്ടങ്ങൾക്ക് അംഗീകാരം ഉടൻ തന്നെ നൽകുമെന്ന സന്ദേശമാണ് കായിക ലോകത്തിനും കേന്ദ്ര സർക്കാർ നൽകുന്നത്. 130 കോടി ജനതയും സിന്ധുവിന്റെ മെഡൽ നേട്ടത്തിനുള്ള പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്. സെമിയിലെ അൽഭുത പ്രകടനത്തിന് എവിടെ നിന്നും സിന്ധുവിന് ഉയർന്ന് കേൾക്കുന്നത് കൈയടി മാത്രമാണ്. റിയോയിൽ വെങ്കലത്തിലൂടെ ഗുസ്തിയിൽ ചരിത്രമായ സാക്ഷിയും രാജ്യത്തിന്റെ അഭിമാനം ഉയർത്തി.
ഈ പ്രത്യേക സാഹചര്യത്തിലാണ് ശുപാർശകൾക്ക് അപ്പുറത്തേക്കുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുക്കുന്നത്. സിന്ധുവിനും സാക്ഷിക്കും ഖേൽ രത്ന നൽകുന്നു. 2015ലെ പുരസ്കാരങ്ങളാണ് നിലവിൽ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ സാക്ഷിക്കും സിന്ധുവിനും അടുത്ത വർഷത്തെ ഖേൽരത്ന നൽകാവുന്നതേ ഉള്ളൂ. എന്നാൽ കായികതാരങ്ങളുടെ നേട്ടത്തിന് ഉടൻ അംഗീകാരം നൽകാൻ പ്രധാനമന്ത്രി മോദി നിർദ്ദേശിക്കുകയായിരുന്നു. അതുകൊണ്ടാണ് ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് ഖേൽരത്ന നൽകുന്നത്. ഇതോടെ ദീപാ കർമ്മാക്കർ, ജിത്തു റോയി, സിന്ധു, സാക്ഷി ഇങ്ങനെ നാലു പേർക്ക് ഖേൽരത്നയുടെ മികവ് എത്തുന്നു. സാധാരണ രണ്ട് പേരിൽ കൂടുതൽ പേർക്ക് ഇത് നൽകാറില്ല. പുതിയ ചർച്ചകൾക്ക് തന്നെയാകും കേന്ദ്ര സർക്കാർ നീക്കം വഴിവയ്ക്കുക. എന്നാൽ അർഹതപ്പെട്ടവർക്ക് അംഗീകാരം ഉടൻ നൽകുന്നത് ഔചിത്യത്തോടെയുള്ള തീരുമാനമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
സാക്ഷി മാലിക്കാണ് 2016 റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്. റപ്പഷാഗെ റൗണ്ടിലൂടെയാണ് സാക്ഷി വെങ്കല മെഡൽ നേടിയത്. ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഇതോടെ സാക്ഷി. ബാഡ്മിന്റൺ സെമിഫൈനലിൽ ജപ്പാന്റെ ഒക്കുഹാരയെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച സിന്ധുവും മെഡൽ ഉറപ്പിച്ചു കഴിഞ്ഞു. ഒളിമ്പിക്സ് ബാഡ്മിന്റൺ ചരിത്രത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ താരമായി ഇതോടെ സിന്ധു. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ കരോലിന മാരിനെ തോൽപ്പിക്കാനായാൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വർണം നേടുന്ന താരമാകും സിന്ധു.
സിന്ധുവിനായി പ്രാർത്ഥനയും അഭിനന്ദനങ്ങളും
അതിനിടെ ഇന്ത്യയുടെ ബാഡ്മിന്റൺ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തിയ പി. വി. സിന്ധുവിന് ലോകത്തിന്റെ നാനാദിക്കിൽ നിന്നും അഭിനന്ദന പ്രവാഹം. രാഷ്ട്രീയ സാംസ്കാരിക കലാരംഗത്ത് നിന്നുള്ള പ്രമുഖർ സിന്ധുവിന് ആശംസകളുമായി രംഗത്ത് വന്നു. ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച സിന്ധുവിന് എല്ലാ ആശംസകളും നേരുന്നു' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. 'മികച്ച പ്രകടനം പുറത്തെടുത്ത സിന്ധുവിന് എല്ലാ ആശംസകളും നേരുന്നു' എന്നാണ് ബാറ്റിങ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ട്വീറ്റ്.
റിയോയിലെ ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയുടെ മെഡൽപ്പട്ടികയ്ക്ക് പൊൻതിളക്കമേകാൻ സിന്ധു പൊരുതുമ്പോൾ ഇവിടെ ഹൈദരാബാദ് ഗച്ചിബൗളിയിലെ ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ ആവേശത്തിലായിരുന്നു. കുറഞ്ഞത് വെള്ളിമെഡൽ ഉറപ്പിച്ച് ഫൈനലിലിലേക്ക് സ്വർണ്ണത്തിനായുള്ള സ്മാഷുകൾ ഉയരുമ്പോൾ പ്രാർത്ഥനകളും ശക്തമാകുന്നു. ഇവിടത്തെ കോർട്ടിലാണ് പി.വി. സിന്ധു കളിച്ചുവളർന്നത്. സെമിയിൽ ലോക രണ്ടാം നമ്പർ റാങ്കുകാരിയായ ജപ്പാന്റെ വാങ് യിഹാനെതിരെ സിന്ധുപായിച്ച ഓരോ സ്മാഷുകൾക്കും വിദഗ്ധമായ ഡ്രോപ്പുകൾക്കും റിട്ടേണുകൾക്കും റിയോയിലെ ഗ്യാലറിയേക്കാൾ ആരവമായിരുന്നു ഇവിടെ.
പ്രത്യേകം സജ്ജമാക്കിയ വലിയ സ്ക്രീനിലാണ് അക്കാദമിയിലെ താരങ്ങൾ കളികണ്ടത്. തൊട്ടടുത്തുകൊക്കപേട്ടിലെ വീട്ടിൽനിന്ന് സിന്ധുവിന്റെ അച്ഛൻ പി.വി. രമണയും അമ്മ പി. വിജയയും സഹോദരിയും കളികാണാൻ അക്കാദമിയിലെത്തി. രാവിലെ മുതൽ വൈകിട്ടുവരെ ആ വോളി താരദമ്പതിമാർ പ്രാർത്ഥനയിലായിരുന്നു. ക്വാർട്ടറിൽ രണ്ടാം നമ്പർ തരമായ വാങ് യിഹാനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച മകൾ മെഡൽ സ്വന്തമാക്കുമെന്ന ഉറച്ചവിശ്വാസത്തിലാണവർ മത്സരം കാണാനെത്തിയത്. 7.30ന് തുടങ്ങുമെന്ന് പറഞ്ഞിരുന്ന മത്സരം തുടങ്ങാൻ വൈകിയപ്പോൾ ഒളിമ്പ്യന്റെ മാതാപിതാക്കളെ മാദ്ധ്യമക്കാർ വളഞ്ഞു. പിന്നീട് പ്രാർത്ഥനയുടെ നിമിഷങ്ങൾ. എട്ടരയോടെ നെഞ്ചിൽ ത്രിവർണപതാക പതിച്ച് മഞ്ഞ ജേഴ്സിയണിഞ്ഞെത്തിയ സിന്ധുവിനെ വലിയ സ്ക്രീനിൽ കണ്ടപ്പോൾ ആവേശം അലതല്ലി.
റിയോ ഗ്യാലറിയിലെ ഇന്ത്യാ ഇന്ത്യാ... എന്ന ആർപ്പുവിളികൾക്കൊപ്പം ഗ്യാലറിയും ചേർന്നു. സ്ക്രീനിൽ പ്രിയ കോച്ച് പി. ഗോപീചന്ദിന്റെ രൂപം തെളിഞ്ഞപ്പോൾ ആർപ്പുവിളിയായി. സിന്ധുനേടിയ ഓരോ പോയന്റുകൾക്കും കരഘോഷങ്ങൾ അകമ്പടിയേകി.
സിന്ധുവിനെ കാത്തിരിക്കുന്നത് ഒളിമ്പിക്സ് വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന പേര്
ഒളിമ്പിക്സിൽ ആദ്യമായി ഒരു ഇന്ത്യൻ പെൺകുട്ടി വെങ്കലത്തേക്കാൾ തിളക്കമുള്ള ഒരു ഒളിമ്പിക്സ് മെഡൽ കഴുത്തിലണിയാൻ പോവുന്നു. പുസാരല വെങ്കിട്ടരമണ സിന്ധുവിന് ഇപ്പോൾ ഒരു വെള്ളിമെഡൽ ഉറപ്പാണ്. ഫൈനലിൽ ജയിച്ചാൽ ദൈവമേ, ഒരു സ്വർണമെഡലും.
സെമിയിൽ ആദ്യ സെറ്റിന്റെ തുടക്കത്തിലേ സിന്ധു മുന്നേറിയപ്പോൾ ജപ്പാൻകാരി ശരിക്കും പകച്ചുപോയിരുന്നു. മുമ്പ് നാലു തവണ താൻ തോൽപ്പിച്ച സിന്ധുവിൽനിന്ന് ഇത്രയ്ക്ക് ഉജ്ജ്വലമായ പ്രകടനം അവൾ പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം സെറ്റിലെ ഒരവസരത്തിലൊഴിച്ച് സിന്ധു ജപ്പാൻകാരിക്ക് ലീഡ് വിട്ടു നൽകിയതേയില്ല. പൊരുതി നേടിയ ഈ വിജയം തികച്ചും ആധികാരികമായിരുന്നു. ഈ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് അഭിമാനമായത് പെൺകരുത്ത് തന്നെയാണ്. സിന്ധു, സാക്ഷി മാലിക്, ദീപ കർമാർക്കർ ഈ മൂന്നു പെൺകുട്ടികളാണ് പുതിയ ഇന്ത്യയുടെ പ്രതീകങ്ങൾ. ഇന്ത്യൻ പെൺകുട്ടികൾക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു.
ജിംനാസ്റ്റിക്കിൽ അഭിമാനമായി നാലാം സ്ഥാനത്ത് ദീപയെത്തി. സ്വർണ്ണത്തോളം പോന്ന പ്രകടനമായി ഇന്ത്യ വിലയിരുത്തി ഈ നേട്ടത്തിന്. തൊട്ട് പിന്നാലെ സാക്ഷിയും സിന്ധുവും. വനിതാ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടി സാക്ഷി ഇന്ത്യക്ക് പുതുജീവൻ നൽകിയപ്പോൾ സിന്ധുവും സ്വർണമെഡലും തമ്മിൽ ഒരു ജയത്തിന്റെ അകലം മാത്രമാണുള്ളത്. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ പിടിച്ചു നിൽക്കാൻ സത്രീകൾക്ക് പ്രത്യേക കഴിവാണെന്ന ധാരണയ്ക്ക് അടിവരയിടുന്ന പ്രകടനമാണ് സിന്ധുവും സാക്ഷിയും റിയോയിൽ പുറത്തെടുത്തത്. ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പർ റാങ്കുകാരിയായ വാങ് യിഹാനെതിരെ സിന്ധുവിന്റെ കളി കണ്ടവർക്ക് അത് മനസ്സിലാകും.
2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരിയിലൂടെ ഭാരോദ്വഹനത്തിൽ വെങ്കലം, 12 വർഷങ്ങൾക്ക് ശേഷം ലണ്ടൻ ഒളിമ്പിക്സിൽ സൈന നേവാളും മേരികോമും ഇന്ത്യയുടെ പെൺപുലികളായി. സൈന ബാഡ്മിന്റണിലും മേരികോം ബോക്സിങ്ങിലും വെങ്കലം നേടി. ഇപ്പോൾ സാക്ഷിയും അതേ വെങ്കലത്തിന്റെ തിളക്കം ഇന്ത്യയിലെത്തിച്ചിരിക്കുന്നു.
Stories you may Like
- 'ഗുസ്തി ഉപേക്ഷിക്കുന്നു': പൊട്ടിക്കരഞ്ഞ് കടുത്ത തീരുമാനവുമായി സാക്ഷി മാലിക്
- ഗുസ്തി താരങ്ങളുടെ സമരത്തിൽനിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക്
- കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു
- ബ്രിജ് ഭൂഷന്റെ ആളുകൾ എന്റെ അമ്മയെ ഭീഷണിപ്പെടുത്തുന്നു'; തുറന്നടിച്ച് സാക്ഷി മാലിക്
- യൂത്ത് ഒളിമ്പിക്സിനും സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്