ധോണിയും ചഹാലും പൂത്തുലഞ്ഞപ്പോൾ മെൽബണിൽ ഇന്ത്യൻ ക്രിക്കറ്റ് വസന്തം; ടെസ്റ്റ് പരമ്പരയുടെ ചരിത്രനേട്ടത്തിന് പിന്നാലെ 2-1ന് കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് ഓസീസ് മണ്ണിൽ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ തേരോട്ടം; ഓസീസ് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്നിട്ടത് മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി; അമ്പതാം ഓവറിൽ ധോണിയെ സാക്ഷിയാക്കി പന്ത് അതിർത്തിയിലേക്ക് പായിച്ച് വിജയറൺ നേടി കേദാർ യാദവ്
മറുനാടൻ ഡെസ്ക്
മെൽബൺ: ഓസീസ് മണ്ണിൽ ചരിത്രംകുറിച്ച് ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഏകദിന പരമ്പരയിലും കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് ഇന്ത്യ. ബൗളിംഗിൽ ചഹാലും ബാറ്റിങ്ങിൽ ധോണിയും തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആധികാരികമായ വിജയംകുറിച്ചത്. ഇതോടെ ഓസീസിൽ ഏകദിന പരമ്പര സ്വന്തമാക്കുന്ന ഇന്ത്യൻ ടീമുമായി കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം. ബാറ്റിങ് ദുഷ്കരമായ മെൽബൺ പിച്ചിൽ ഓസീസിനെ 48.4 ഓവറിൽ 230 റൺസിന് എറിഞ്ഞിട്ട ഇന്ത്യ ധോണിയുടേയും ക്യാപ്റ്റൻ കോലിയുടേയും അവസാന ഘട്ടത്തിൽ ധോണിക്കൊപ്പം ഉറച്ചുനിന്ന കേദാർ യാദവിന്റേയും ബാറ്റിങ് മികവിൽ നിർണായകമായ മൂന്നാം ഏകദിനത്തിൽ വിജയം ഉറപ്പാക്കുകയായിരുന്നു. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. അവസാന ഓവറിലേ രണ്ടാം പന്തിലാണ് കേദാർ യാദവ് ഇന്ത്യക്ക് വേണ്ടി പന്ത് അതിർത്തി കടത്തി വിജയറൺ നേടിയത്. കേദാറും അർദ്ധ സെഞ്ച്വറി നേടി.
ബാറ്റിംഗിന്റെ തുടക്കത്തിൽ ഓസീസ് ഉജ്വല ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. ഒമ്പത് റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. പിന്നീടെത്തിയ ക്യാപ്റ്റൻ കോഹ്ലിയും ശിഖർ ധവാനും കരുതലോടെ കളിച്ചെങ്കിലും 23 റൺസെടുത്ത ധവാൻ പുറത്തായി. പിന്നീട് പതിവു സ്ഥാനം വിട്ട് നാലാമനായി ക്രീസിലെത്തിയ ധോണിയോടൊപ്പം ചേർന്ന് വിരാട് ഇന്ത്യൻ ഇന്നിങ്സ് പതിയെ പടുത്തുയർത്തി. എന്നാൽ 46 റൺസെടുത്ത കോഹ്ലി ജയ് റിച്ചാഡ്സണ് തന്നെ വിക്കറ്റ് നൽകി അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാനാവാതെ മടങ്ങി. പിന്നീടാണ് കേദാർ യാദവുമൊത്ത് ധോണി ഇന്ത്യയെ വിജയത്തിലേക്ക് പടിപടിയായി നയിച്ചത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ കരുതലോടെ കളിച്ച ധോണി ലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ വീണ്ടും കരുത്തുകാട്ടിയതോടെയാണ് ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കിയത്.
അവസാന ആറ് ഓവറിൽ 55 റൺസ് എന്ന നിലയിലേക്ക് ഇന്ത്യൻ വിജയലക്ഷ്യം എത്തിയെങ്കിലും പടിപടിയായി ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ധോണിയും കേദാറും കരുതലോടെ ബാറ്റ് വീശി. സ്കോറിങ് വേഗം കൂട്ടി അവസാന രണ്ട് ഓവറിൽ 15 റൺ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. എന്നാൽ 49-ാം ഓവറിൽ തന്നെ കാര്യങ്ങൾ വരുതിയിലാക്കിയ ഇന്ത്യ ഓസീസ് സ്കോറിന് ഒപ്പമെത്തി. അവസാന ഓവറിൽ പിന്നീട് കുതിച്ചത് അനായാസ വിജയത്തിലേക്ക്. അവസാന ഘട്ടത്തിൽ കളംനിറഞ്ഞു കളിച്ചത് കേദാർ യാദവാണ്. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി കുതിച്ച കേദാർ ആറ് ഫോറുകളാണ് തന്റെ ഇന്നിങ്സിൽ കുറിച്ചത്. അമ്പതാം ഓവറിൽ സ്റ്റോണിസ് എറിഞ്ഞ രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് പറത്തി കേദാർ യാദവാണ് വിജയറൺ സ്കോർ ചെയ്തത്. കേദാർ 61 (57 പ്ന്ത്) ധോണി 87 റണ്ണും (114 പന്ത്) എടുത്ത് പുറത്താകാതെ നിന്നു.
ചരിത്രം കുറിച്ച പരമ്പര വിജയം
ചരിത്രം തിരുത്തിയെഴുതിയ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഓസീസ് മണ്ണിൽ ഏകദിന പരമ്പര സ്വന്തമാക്കിയതും പുതു ചരിത്രമായി.
സിഡ്നിയിൽ നടന്ന ആദ്യ മൽസരം തോറ്റ ഇന്ത്യ, അഡ്ലെയ്ഡിലും മെൽബണിലും ജയം പിടിച്ചെടുത്താണ് പരമ്പര വിജയം സ്വന്തമാക്കിയത്. ഇതോടെ, ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്രനേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര എന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമായി.
അതേസമയം, ടെസ്റ്റ് നേട്ടത്തിന് 71 വർഷം കാത്തിരിക്കേണ്ടി വന്നെങ്കിൽ ഏകദിന നേട്ടത്തിന് അത്ര പഴക്കമില്ല. മൂന്നു വർഷം മുൻപ്, 2016ൽ ആണ് രണ്ടു ടീമുകളും തമ്മിൽ ഇവിടെ കന്നി ഏകദിന പരമ്പര കളിച്ചത്. അന്ന് ആതിഥേയർ 4-1ന് ജയിച്ചു. അതിനു മുൻപും ശേഷവും കളിച്ചതെല്ലാം മറ്റൊരു ടീം കൂടി ഉൾപ്പെട്ട ടൂർണമെന്റുകളായിരുന്നു. എന്നതിനാൽ ഇന്ത്യയുടെ കന്നി പരമ്പര വിജയവുമായി ഇപ്പോഴത്തേത്.
ഓസീസിന്റെ ബോൾട്ടിളക്കി ചഹാൽ
മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ക്യാപ്റ്റൻ കോലിയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു അച്ചടക്കത്തോടെയുള്ള ബൗളർമാരുടെ പ്രകടനം. യുസ്വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഓസീസിനെ താരതമ്യേന കുറഞ്ഞ സ്കോറിന് പുറത്താക്കാൻ സഹായിച്ചത്. 48.4 ഓവറിൽ ഓസ്ട്രേലിയ ഓൾ ഔട്ടാവുകയായിരുന്നു. അരങ്ങേറ്റക്കാരൻ വിജയ് ശങ്കറും മോശമാക്കിയില്ല. 6 ഓവറുകൾ എറിഞ്ഞ വിജയിക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ആകെ വിട്ടുകൊടുത്തത് 23 റൺസായിരുന്നു. അജിത് അഗാർക്കറിന് ശേഷം എംസിജിയിൽ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനം ഇനി ചഹാലിന്റെ പേരിൽ കുറിക്കപ്പെട്ടു.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പേസർ ഭുവനേശ്വർ കുമാർ നൽകിയത്. മൂന്നാം ഓവറിൽ ഓസീസ് ഓപ്പണർ കാരിയെ മടക്കിയ ഭുവി ഒൻപതാം ഓവറിൽ ക്യാപ്റ്റൻ ഫിഞ്ചിനെയും കൂടാരം കയറ്റി. കാരി അഞ്ചും ഫിഞ്ച് 14 ഉം റൺസെടുത്താണ് മടങ്ങിയത്. ഭുവിയുടെ മനോഹരമായ ഇൻസ്വിങ്ങറിൽ ഫിഞ്ച് വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഏകദിനത്തിൽ മൂന്ന് തവണയും ഫിഞ്ച് ഭുവിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ഒത്തുച്ചേർന്ന മാർഷ്- ഖവാജ സഖ്യം ഓസീസിനെ തകർച്ചയിൽ നിന്ന കരകയറ്റി. ഇരുവരും 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരേയും ഒരു ഓവറിൽ പുറത്താക്കി ചാഹൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. മാർഷിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോൾ ഖവാജയെ ചാഹൽ സ്വന്തം പന്തിൽ ക്യാച്ചെടുത്തു.
ഒരറ്റത്ത് പിടിച്ചുനിന്ന പീറ്റർ ഹാന്റ്സ്കോമ്പ് അർദ്ധസെഞ്ച്വറി നേടി. ഇതിനിടെ പത്ത് റൺസ് നേടിയ മാർകസ് സ്റ്റോയിനിസിനെ ചാഹൽ തന്നെ രോഹിത് ശർമ്മയുടെ കൈയിലെത്തിച്ചിരുന്നു. ഗ്ലെൻ മാക്സ്വെല്ലിനെ ഷമിയുടെ പന്തിൽ ഭുവിയാണ് പിടികൂടിയത്. മാക്സ്വെൽ 26 റൺസെടുത്തു. ഹാന്റ്സ്കോമ്പിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ചാഹൽ തന്റെ നാലാം വിക്കറ്റും നേടി. 58 റൺസായിരുന്നു ഹാന്റ്സ്കോമ്പിന്റെ സമ്പാദ്യം.
പിന്നാലെ റിച്ചാർഡ്സണെ (16) കേദാർ ജാദവിന്റെയും ആദം സാമ്പ(എട്ട്)യെ വിജയ് ശങ്കറിന്റെയും കൈകളിലെത്തിച്ച് ചാഹൽ ഇന്ത്യൻ ബോളിങിന്റെ കരുത്ത് കാട്ടി. സ്റ്റാൻലേകിനെ ക്ലീൻ ബൗൾഡ് ചെയ്ത് ഷമിയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. പത്തോവറിൽ 42 റൺസ് വഴങ്ങിയാണ് ചാഹൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയത്. ഷമിയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഓസ്ട്രേലിയൻ മണ്ണിൽ ആയിരം തികച്ച് ധോണി
ഓസ്ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യ വിജയം കൊയ്തപ്പോൾ മറ്റൊരു നേട്ടം കൂടി ഇന്ത്യക്ക് സ്വന്തമായി. ഓസ്ട്രേലിയയിൽ 1000 ഏകദിന റൺസ് കുറിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി മഹേന്ദ്ര സിങ് ധോണി ചരിത്രം കുറിച്ചു.
മെൽബണിൽ മൂന്നാം ഏകദിനത്തിൽ 34 റൺ നേടിയപ്പോളാണ് ധോണി ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരാണ് ഇതിന് മുമ്പ് ഓസീസിൽ 1000 ഏകദിന റണ്ണുകൾ പിന്നിട്ട ഇന്ത്യൻ താരങ്ങൾ.
എംസിജിയിൽ ഇക്കുറി കളിക്കളത്തിലറങ്ങുമ്പോൾ 966 ഏകദിന റണ്ണുകളായിരുന്നു ഓസീസിൽ ധോണിയുടെ സമ്പാദ്യമായി ഉണ്ടായിരുന്നത്. എന്നാൽ മത്സരത്തിൽ നാലാമനായിറങ്ങി തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ധോണി ആയിരം പിന്നിട്ട് കുതിച്ചു. നേരത്തെ സിഡ്നിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി 10000 ഏകദിന റൺസുകൾ തികയ്ക്കുന്ന താരമെന്ന നേട്ടവും ധോണി സ്വന്തമാക്കിയിരുന്നു.
Stories you may Like
- ധോണിയും രോഹിതും കോഹ്ലിയും നായകന്മാരല്ലാത്ത ഐപിഎൽ
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- പുതിയ സീസണിൽ പുതിയ വേഷം എന്താണെന്ന് അറിയാൻ കാത്തിരിക്കൂവെന്ന് ധോണി
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്