പേരിന് മാത്രം പാലു ചേർത്ത ചൂടുവെള്ളത്തിൽ ഉണക്ക റൊട്ടി മുക്കി കഴിച്ചു കടന്ന പോയ സ്കൂൾ ജീവിതം; പട്ടിണി കൊണ്ട് കരയുന്ന അമ്മയുടെ കണ്ണുനീർ തുടയ്ക്കാൻ ആവാതെ വിങ്ങി പൊട്ടിയ കൗമാരം; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തിയതോടെ ആളാകെ മാറി; ഇനി കളിക്കേണ്ടത് സ്വന്തം ടീമിലെ കളിക്കാരോട്; ക്രിസ്ത്യാനോയും മെസിയും നെയ്മറും നഷ്ടപ്പെട്ട മലയാളികളുടെ പുതിയ ഹീറോ റൊമിലൊ ലുക്കാക്കുവിന്റെ കഥ
മറുനാടൻ ഡെസ്ക്
മോസ്കോ: ദാരിദ്ര്യത്തിന്റെ ദുരിതനദി നീന്തിക്കടന്നു കാൽപ്പന്ത് കളിയുടെ സൂപ്പർതാരമാവുകയാണ് ബെൽജിയത്തിന്റെ സൂപ്പർ താരം റൊമിലൊ ലുക്കാക്കു. 190 സെന്റീമീറ്റർ പൊക്കവുമായി പന്തുമായി പറക്കുന്ന ലുക്കാക്കു. ലുക്കാക്കു തന്നെയാണ് ബെൽജിയത്തെ സെമിയിൽ എത്തിക്കുന്നത്. ക്വാർട്ടറിൽ ഗോളുകളൊന്നും ലുക്കാക്കു അടിച്ചില്ല. പക്ഷേ ബ്രസീൽ- ബെൽജിയം ക്വാർട്ടർ മത്സരത്തിൽ രണ്ടാം ഗോൾ ലുക്കാക്കുവിന്റെ ദ്രുത വേഗ കളിയുടെ പ്രതിഫലനമായിരുന്നു. ഈ ലുക്കാക്കുവാണ് ഇന്ന് മലയാളികളുടെ താരം. മെസിയും നെയ്മറും ക്രിസ്ത്യാനോയും ലോകകപ്പിന്റെ കളം വിട്ടതോടെ ലുക്കാവിലേക്കായി മലയാള മണ്ണിന്റെയും മനസ്സ്.
പാലിൽ വെള്ളം ചേർത്തു ഉണങ്ങിയ റൊട്ടിക്കൊപ്പം കഴിച്ചാണു കുട്ടിക്കാലത്ത് സ്കൂളിലേക്ക് പോയിരുന്നത്. ഫ്രിഡ്ജിൽ ദിവസങ്ങൾ സൂക്ഷിച്ചു പുറത്തെടുക്കുന്ന ഈ ഭക്ഷണം തന്നെ ആയിരുന്നു എന്നത്തേയും പ്രിയവിഭവം. കുടുംബത്തിന്റെ സ്ഥിതിയറിഞ്ഞ് ഒരു കച്ചവടക്കാരന്റെ കനിവിൽ കുറെ കാലം തള്ളി നീക്കിയിട്ടുണ്ട്. പട്ടിണി മാറ്റാൻ നിവൃത്തിയില്ലാത്തതിനാൽ അമ്മ കരയുന്നതു കണ്ടു പലപ്പോഴും ഉള്ള്പൊള്ളി.'... ലുക്കാക്കു കയ്പ്പേറിയ കുട്ടിക്കാലം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: 'അമ്മേ, നമ്മുടെ കഷ്ടകാലം തീരുന്ന ഒരു നല്ലകാലം വരും' അമ്മയ്ക്ക് നൽകിയ ഈ വാഗ്ദാനം നിറവേറ്റാൻ കളം നിറഞ്ഞു കളിക്കുകയാണ് ലുക്കാക്കോ. ഓരോ ഫുട്ബോൾ മത്സരങ്ങളിലും ബൂട്ടിൽ നിന്നും പിറക്കുന്ന ഓരോ ഗോളുകളും പട്ടിണിയുടെ കാലം നൽകിയ കരുത്തിൽ നിന്ന് പിറക്കുന്നതാണ്. ഫുട്ബോൾ കളി ലുകാക്കുവിനു കേവല വിനോദം ആയിരുന്നില്ല അതിജീവനത്തിനുള്ള ജീവന്മരണ പോരാട്ടമായിരുന്നു. പന്തുകൊണ്ട് ലുക്കാക്കു എതിരാളിയുടെ ഗോൾ മുഖത്തേക്ക് ഡ്രിബിൾ ചെയത് കുതിക്കുന്നത് മനസ്സിൽ അമ്മയുടെ മുഖത്തേയും ആവാഹിച്ചാണ്.
ലോകം അറിയപ്പെടുന്ന ഏറ്റവും നല്ല ഫുട്ബോൾ പ്ലെയർ ആകണം എന്നു മാത്രമായിരുന്നു റൊമെല്ലോ ലുക്കാക്കു ആഗ്രഹിച്ചത്. യൂറോപ്യൻ ലീഗിലും ക്ലബ്ബുകളിലൂടെയും കളിച്ചു. കളിയിലെ കൗണ്ടർ അറ്റാക്കിന്റെ മുഖമായി ഇന്ന് ലുക്കാക്കു മാറി. ഇതിനിടെയിലും പഴയതൊന്നും ലുക്കാകു മറക്കുന്നില്ല. ഒരു ദിവസം അമ്മയുടെ അച്ഛൻ അരികിൽ വിളിച്ച് ചോദിച്ചത് ലൂക്കാക്കുവിനു മറക്കാനാകില്ല. 'നീ എന്റെ മകളെ ശരിക്ക് നോക്കുമോ?' ഒട്ടും സംശയത്തിനുള്ള ഇടം നൽകാതെ മുത്തച്ഛനു 'അതെ 'എന്നുത്തരം നൽകി.കൃത്യം അഞ്ചു ദിവസത്തിനുശേഷം അദ്ദേഹം മരിച്ചു. അപ്പോഴാണ് മുത്തച്ഛന്റെ ചോദ്യത്തിലെ വസ്തുത ലുക്കാക്കു തിരിച്ചറിഞ്ഞത്. കളി കാണാൻ, ഉയർച്ച കാണാൻ മുത്തച്ഛൻ കൂടെ വേണമായിരുന്നു. എനിക്കും അമ്മയ്ക്കും സുഖമാണെന്ന സന്തോഷം ഒരു തവണ ഫോണിൽ വിളിച്ച് അദ്ദേഹത്തെ അറിയിക്കണം.-ഇതൊന്നും നടക്കില്ലെന്ന തിരിച്ചറിവിലും ലുക്കാക്കു സ്വപ്നം കാണുകയാണ്.
ലോകകപ്പിൽ പനാമക്കെതിരെ ഇരട്ടഗോളടിച്ച ശേഷമാണ്, ലുകാകു തന്റെ ഫുട്ബോൾ അനുഭവങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ജീവിതത്തിൽ നേരിട്ട പല വിഷമം പിടിച്ച അനുഭവങ്ങളും കട്ട കലിപ്പിട്ടാണ് ലുകാക്കു മറികടക്കുന്നത്. ചെറുപ്പത്തിൽ തന്റെ നീളവും നിറവും കരുത്തും നോക്കി പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ചോദിച്ച എതിർ ടീമിൽ കളിക്കുന്നവരുടെ അച്ഛന്റേയും അമ്മയുടേയും മുഖത്ത് നോക്കി ''കളി കഴിയുമ്പോഴേക്കും നിങ്ങളെ മക്കളെ ഞാൻ തകർക്കും, പിന്നെ കരഞ്ഞോണ്ടവരെ തോളിലിട്ട് വീട് പിടിക്കേണ്ടി വരുമല്ലോ നിങ്ങൾ'' എന്ന് മനസ്സിൽ ഓർത്ത് ചിരിച്ചാണ് ആ കളിക്ക് അച്ഛന്റെ പഴേ ബൂട്ട് കെട്ടുന്നത്. നന്നായി കളിക്കുമ്പോൾ ബെൽജിയം കളിക്കാരൻ എന്നും, മറിച്ചാവുമ്പോൾ കോംഗോയിൽ നിന്ന് കുടിയേറിയ ബെൽജിയക്കാരൻ എന്നും പറയുന്നോരോട് പോയി പണി നോക്കാൻ പറഞ്ഞു. അങ്ങനെ ലുക്കാക്കുവിന് ദുരനുഭവങ്ങളും മൈതാനം സമ്മാനിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരവുമായിരുന്നു ഈ ബെൽജിയൻ ദേശീയ താരം. അങ്ങനെ എവർട്ടണിന്റെ ബൽജിയൻ സൂപ്പർ സ്ട്രൈക്കർ റൊമേലു ലൂകാക്കു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തി. 75 മില്ല്യൺ ബ്രിട്ടീഷ് പൗണ്ടിനാണ് (ഏകദേശം 627 കോടി ഇന്ത്യൻ രൂപ) ലുകാക്കു മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിൽ എത്തിയത്. കഴിഞ്ഞ സീസണിൽ എവർട്ടണിനായി 25 ഗോളുകളും 37 അസിസ്റ്റുകളുമാണ് ലുക്കാക്കു നേടിയത്. അങ്ങനെ ഇംഗ്ലീഷ് ലീഗിലെ മികവാണ് ലുക്കാക്കുവിനെ ലോകമറിയുന്ന താരമാക്കിയത്. സെമിയിൽ ഫ്രാൻസിനെ ബൽജിയത്തിന് മറികടക്കാനും ലുക്കാക്കൂവിന്റെ പ്രകടനം നിർണ്ണായകമാണ്. അവിടേയും ജയിച്ച് ഫൈനലിലെത്തുമ്പോൾ എതിരാളികളായി ഇംഗ്ലണ്ട് ടീമെത്തുമെന്ന വിലയിരുത്തലിലാണ് ലുക്കാക്കൂ. എന്നാൽ ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ സഹതാരങ്ങൾ എതിരാളികളാകും. ഇത് ലുക്കാക്കുവിന് സ്വപ്ന ഫൈനലും.
ബെൽജിയത്തിലെ ഒരു ന്യൂനപക്ഷം രൂപീകരിക്കുന്ന ബെൽജിയൻ കറുത്ത വംശത്തിൽ ജനിച്ചു. ഒരു ഫുട്ബോൾ കുടുംബത്തിൽ ജനിച്ചതിനാണ് കായികതാരത്തിന്റെ സാദൃശ്യത്തിൽ ഒരുപാട് സംഭാവന നൽകിയത്. തന്റെ പുസ്തകങ്ങളിൽ നിന്നും ഫുട്ബോൾ കളിയാക്കാൻ ഒരിക്കലും തന്റെ മാതാപിതാക്കൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പ്രീമിയർ ഫുട്ബോൾ ഫുട്ബോൾ ഓരോ നിമിഷവും തന്റെ പിതാവിനൊപ്പം കാണുന്നത് ശരിയല്ലായിരുന്നെങ്കിൽ ഫുട്ബോളിന്റെ ഇടപെടൽ ഒരു കുട്ടിയെന്ന നിലയിൽ ആരംഭിച്ചു. ഒൻപത് മുതൽ ഞാൻ പ്രീമിയർ ലീഗ് കണ്ടു. എല്ലാ വാരാന്ത്യങ്ങളിലും ഞാൻ ഗെയിമുകൾ കണ്ടു. ഞാൻ ജിമ്മി ഫ്ളോയ്ഡ് ഹാസ്സെൽബിനെക്ക് സ്കോർ ചെയ്യുന്ന ഗോളുകൾ കാണുകയും ഓൾഡ് ട്രാഫോർഡിലെ വോളി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഓർക്കുകയും ചെയ്തു, ഈ ടീമിനെ പിന്തുണക്കാൻ തീരുമാനിച്ചു.
പതിയേ ഫുട്ബോളിനോടുള്ള പ്രണയവും കൂടി. ലുകകുവിന്റെ പിതാവ് (എൽഡർ റോജർ ലുകാക്കു) ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരുന്നു. ദാരിദ്ര്യത്തിൽ നിന്നും ഫുട്ബോൾ കളിക്കാനായി എത്തിയ അദ്ദേഹം, മാന്യമായ ഒരു ജീവിതം സമ്പാദിക്കുന്നതിനുള്ള അന്വേഷണമായിരുന്നു. എങ്ങനേയും ബെൽജിയത്തെ ലോക ജേതാക്കളാക്കി രാജ്യത്തിന്റെ കറുത്ത മുത്തായി മാറുകയാണ് ലുക്കാക്കുവിന്റെ ലക്ഷ്യം. അതിനുള്ള കരുത്ത് ഈ കാലിനുണ്ടെന്ന് ലോകവും തിരിച്ചറിയുന്നു. അതുകൊണ്ടാണ് സെമിയിലേക്ക് കളിയെത്തുമ്പോൾ മലയാളിയുടെ പ്രിയ താരമായി ലുക്കാക്കു മാറുന്നതും.
Stories you may Like
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- ബൽജിയത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് സ്വീഡിഷ് ആരാധകർ
- നേട്ടങ്ങളുടെ നെറുകയിൽ ഫുട്ബോൾ ഇതിഹാസം മെസിക്ക് 36ാം പിറന്നാൾ
- സോക്കർ സഫാരി -ഭാരത യാത്ര'യ്ക്ക് മമ്മൂട്ടിയുടെ ഫ്ളാഗ് ഓഫ്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍