എഴുന്നൂറ് കോടി ജനങ്ങൾ കാത്തിരുന്ന മാമങ്കത്തിന് ഇന്ന് തിരശീല ഉയരും; വരാനിരിക്കുന്നത് ഫുട്ബോൾ ജ്വരം ബാധിക്കുന്ന മുപ്പത്തിയൊന്ന് ദിനരാത്രങ്ങൾ; ലുഷ്നിക്കി സ്റ്റേഡിയത്തിൽ ലോകകപ്പിന് ദീപം തെളിയുമ്പോൾ ഭൂമി പ്രകാശിക്കും;ഫുട്ബോൾ നെഞ്ചേറ്റിയ ജനതയ്ക്ക് ലഭിക്കാൻ പോകുന്നത് മറക്കാനാവത്ത ഓർമ്മകൾ; ഇന്നു മുതൽ ലോക ജനതയുടെ കാഴ്ചകൾ ഒരുഫുട്ബോളിലും 352 കളിക്കാരിലുമായി ചുരുങ്ങും; 11നഗരങ്ങൾ 12 വേദികൾ 64 മത്സരങ്ങൾ ഒരേ ഒരു ലോകകപ്പ്
മോസ്കോ: ഒരൊറ്റ ദിവസം കൊണ്ട് പിറന്നുവീണതല്ല ലോകകപ്പ് ഫുട്ബോൾ എന്ന സങ്കൽപം. പുൽമൈതാനത്തെ പോരാട്ടം പോലെത്തന്നെ പരാജയത്തിൽനിന്നുള്ള വിജയമായിരുന്നു ഈ കായികമാമാങ്കം. ആദ്യ ലോകകപ്പ് അരങ്ങേറിയത് 1930ൽ. ഫിഫ സ്ഥാപിതമായത് 1904ൽ. 1906ൽ സ്വിറ്റ്സർലൻഡിൽ ആദ്യ ലോകകപ്പിനു പന്തുരുണ്ടെങ്കിലും പക്ഷേ ചാമ്പ്യൻഷിപ് പരാജയമായി.
ഒളിംപിക്സിൽ പങ്കെടുക്കാത്ത ദേശീയ ടീമുകളെ ഉൾപ്പെടുത്തിയായിരുന്നു ഈ സംരംഭം. പക്ഷേ ഗോളുകൾ ഏറ്റുവാങ്ങി ചരിത്രത്തിന്റെ സ്കോർ ബോർഡിൽ 'പരാജയം' കുറിച്ചുവച്ചു ആ മിന്നൽ നീക്കം. പിന്നീട് 24 വർഷം വേണ്ടിവന്നു വിജയത്തിലേക്കൊരു ഗോളടിക്കാൻ. തുടർന്നിതുവരെ മൈനസ് പാസ് വേണ്ടിവന്നിട്ടില്ല. ഒളിംപിക്സിനെയും കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായി അത് വിലസുന്നു.
ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 8 മുതൽ ജൂലൈ 8 വരെ റഷ്യയിൽ നടക്കുന്നത്. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ .
ഒരു കപ്പ് സ്ട്രോങ് 'ചായ'യിൽനിന്നാണ് ലോകകപ്പ് ഫുട്ബോൾ ഉയർന്നുവന്നതെന്നു പറഞ്ഞാൽ അതിൽ അത്രയൊന്നും അതിശയോക്തിയില്ല. ഒരു തേയില കച്ചവടക്കാരൻ തുടങ്ങിവച്ച ഫുട്ബോൾ ടൂർണമെന്റിൽനിന്നാണ് പിന്നീട് ലോകകപ്പ് ഫുട്ബോൾ സംഘാടനത്തിനുള്ള സ്ട്രെങ്ത്തും മധുരവും ലഭിച്ചത്. ഇദ്ദേഹത്തിന്റെ പേരിലുള്ള ചാംപ്യൻഷിപ്പിനെ അതുകൊണ്ടുതന്നെ ആദ്യ ലോകകപ്പെന്നുപോലും ആലങ്കാരികമായി ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. ഇദ്ദേഹത്തെ നമ്മളറിയും. ഇദ്ദേഹത്തിന്റെ പേരിലുള്ള ചായയും നമ്മൾ കുടിച്ചിട്ടുണ്ടാകും. ലിപ്ടൺ. ലിപ്ടൺ ടീ.
ലുഷ്നിക്കി സ്റ്റേഡിയത്തിൽ ലോകകപ്പിന് ദീപം തെളിയുമ്പോൾ ഭൂമിയിൽ ജീവിക്കുന്ന എഴുന്നൂറ് കോടിയിലേറെ മനുഷ്യരെയും അത് പ്രകാശിപ്പിക്കും.വ്ലാദിമിർ ലെനിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് വിപ്ലവം നടന്ന മണ്ണിൽ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറുടെയും നേതൃത്വത്തിൽ ഫുട്ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ് നടക്കുമ്പോൾ ഒരു ക്ലീഷേ വാചകം നമ്മൾ ഏവരും പറയുന്നതു പോലെ ലോകം ഒരു പന്തിനോളം ചെറുതാകും.
ലോകം മാനിക്കുന്ന ആ വികാരം ഇന്നു മുതൽ 22 പേർ മൈതാനത്തും, പതിനായിരങ്ങൾ ഗാലറിയിലും കോടിക്കണക്കിനു പേർ ടിവിയിലൂടെയും നെഞ്ചേറ്റും. ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്നികി സ്റ്റേഡിയത്തിൽ ഫുട്ബോൾ വിപ്ലവത്തിന്റെ ആദ്യ വെടിയൊച്ച മുഴങ്ങും. ആതിഥേയരായ റഷ്യയും ഏഷ്യൻ രാജ്യമായ സൗദി അറേബ്യയും ആദ്യ പോരാട്ടത്തിൽ കൊമ്പുകോർക്കും. ആദ്യ പോരാട്ടവും അവസാനത്തെതും ലുഷ്നികിയിൽ തന്നെ.
11 നഗരങ്ങളിലെ 12 വേദികൾ. 64 മത്സരങ്ങൾ. 32 ടീമുകൾ. നിലവിലെ ചാമ്പ്യന്മാരായ ജർമനി ഉൾപ്പെടെ കഴിഞ്ഞ ലോകകപ്പിൽ കളിച്ച 20 രാജ്യങ്ങൾ. ഐസ്ലൻഡിനും പാനമയ്ക്കും ഇത് പ്രവേശനോത്സവം. എല്ലാ ലോകകപ്പും കളിച്ച ഏക ടീമായ ബ്രസീലും ആരാധകർ ഏറെയുള്ള അർജന്റീനയും വിപ്ലവഭൂമിയിലുണ്ട്. പക്ഷേ, നാലുവട്ടം ചാമ്പ്യന്മാരായ ഇറ്റലിയും മൂന്നുതവണ ഫൈനൽ കളിച്ച ഹോളണ്ടും യോഗ്യത നേടാത്തത് ഈ ലോകകപ്പിന്റെ വേദനയാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ കളിച്ച ഘാനയും ഐവറി കോസ്റ്റുമില്ല. അമേരിക്കയുമില്ല.
ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, പോർചുഗൽ തുടങ്ങി ലോകകപ്പിനുള്ള 32 ടീമുകളും റഷ്യയിലെ വിവിധ നഗരങ്ങളിലായി തമ്പടിച്ചുകഴിഞ്ഞു. ആറാം ലോക കിരീടം ലക്ഷ്യമിട്ടു ബ്രസീൽ ഇറങ്ങുമ്പോൾ കഴിഞ്ഞ ലോകകപ്പിലെ അജയ്യത നിലനിർത്താനാണു ജർമനിയുടെ വരവ്. രാജ്യാന്തര ഫുട്ബോളിലെ നിർഭാഗ്യ വിധി മാറ്റിയെഴുതാൻ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന അധ്വാനിക്കുമ്പോൾ കഴിഞ്ഞ യൂറോകപ്പിലെ ഭാഗ്യജാതകം തുടരാൻ റൊണാൾഡോയുടെ പോർച്ചുഗൽ ഉൽസാഹിക്കും.
ബൽജിയം, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ അപ്രവചനീയ ടീമുകൾ ഒളിപ്പോരാളികളെപ്പോലെ എതിർപാളയങ്ങളിൽ നാശം വിതച്ചേക്കാം. നവാഗതരായ ഐസ്ലൻഡും പാനമയും ലോകകപ്പിന്റെ ജ്വാലയിലേക്ക് എടുത്തുചാടും. വർഷങ്ങൾക്കുശേഷം ലോകകപ്പിനെത്തുന്ന പെറുവും ഈജിപ്തും ഞങ്ങളിവിടെയുണ്ടായിരുന്നു എന്നു വിളിച്ചുപറയും. ടീമുകൾക്കു പിന്തുണയും പിൻബലവുമായി സർവരാജ്യ ആരാധകരും റഷ്യയിൽ സംഘടിക്കും. വിവേചനങ്ങൾ ഇവിടെയില്ല ഒരു വികാരം മാത്രം ഫുട്ബോൾ..
വിടപറയുന്നവർ
ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പ് ലോക ഫുട്ബോളിലെ രണ്ടു പ്രമുഖതാരങ്ങളുടെ കരിയറിലെ അവസാന അധ്യായമായേക്കാം. ഇപ്പോൾ 30 വയസ്സുള്ള ലയണൽ മെസ്സിക്കും 33 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇനിയൊരു ലോകകപ്പിന് അവസരമുണ്ടാകുമോ..?- സംശയമാണ്. ക്ലബ് കരിയറിൽ കിരീടങ്ങളെല്ലാമുള്ള ഇരുവർക്കും ഫിഫ ലോകകപ്പ് കൂടി സ്വന്തമാക്കി അമരത്വത്തിലേക്ക് ഉയരാം. തലയെടുപ്പിൽ ഒപ്പം നിൽക്കുന്ന ഇരുവരുടെയും 'കാലിലുള്ള' ഉത്തരവാദിത്തം പക്ഷേ വ്യത്യസ്ത രീതിയിലാണ്.
വീര്യം കൂട്ടാൻ പുത്തൻ സാങ്കേതിക വിദ്യയും
ലോകകപ്പിനു ഗോൾലൈൻ സാങ്കേതികവിദ്യയും ഫ്രീക്കിക് ഫോമും കളത്തിലെത്തിച്ച ഫിഫ ഇത്തവണയെത്തുന്നത് വിഡിയോ അസിസ്റ്റഡ് റഫറീയിങ്ങുമായായാണ് (ഢഅഞ).ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ വേൾഡ് കപ്പായിരിക്കും റഷ്യയിൽ നടക്കുക.റഫറിയുടെ തീരുമാനം അന്തിമമായുള്ള കായികയിനമാണ് ഫുട്ബോൾ. ഗോളുകൾ, പെനാൽറ്റി, ചുവപ്പ് കാർഡുകൾ തുടങ്ങിയ തീരുമാനങ്ങൾ പുനഃപരിശോധിക്കാനും സംശയം തോന്നുമ്പോൾ ദുരീകരണം നടത്താനും വിഎആർ സാങ്കേതികവിദ്യ റഫറിയെ സഹായിക്കും.
സംവിധാനം നിയന്ത്രിക്കാൻ ബാധ്യസ്ഥരായ അസിസ്റ്റന്റ് വിഡിയോ റഫറി, റീപ്ലേ ഓപ്പറേറ്റർമാർ എന്നിവർ പ്രത്യേക മുറിയിൽ ഇരുന്ന് കളിയുടെ വിവിധ ആംഗിളുകളിലുള്ള തൽസമയ വിഡിയോ സസൂക്ഷ്മം പരിശോധിക്കും. എന്തെങ്കിലും തെറ്റുണ്ടെന്നു തോന്നിയാൽ റഫറിയെ വിവരം അറിയിക്കും. റഫറിക്ക് വിഡിയോ സഹായം ആവശ്യപ്പെടുകയും ചെയ്യാം.
വിഎആറിൽ നിന്നുള്ള നിർദ്ദേശം സ്വീകരിക്കാനോ നിരാകരിക്കാനോ റഫറിക്ക് അധികാരമുണ്ട്. സ്വീകരിക്കാനാണു തീരുമാനമെങ്കിൽ ഓൺ ഫീൽഡ് റിവ്യൂ എന്ന പേരിൽ വിഡിയോ പുനഃപരിശോധിക്കാൻ റഫറി ആവശ്യപ്പെടും. വിഡിയോ ദൃശ്യങ്ങളുടെ വിലയിരുത്തലിൽനിന്ന് തുടർന്നുള്ള തീരുമാനങ്ങൾ റഫറി പ്രഖ്യാപിക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍