Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറഞ്ഞത് വിഴുങ്ങി ഒപി ജെയ്ഷ; വെള്ളം വേണ്ടെന്ന് പറഞ്ഞത് ഉക്രയിൻ കോച്ച്; ഒപ്പം മത്സരിച്ച കവിത ജെയ്ഷയുടെ ആരോപണം തള്ളിയത് നിലപാട് തിരുത്താൻ കാരണമായി

പറഞ്ഞത് വിഴുങ്ങി ഒപി ജെയ്ഷ; വെള്ളം വേണ്ടെന്ന് പറഞ്ഞത് ഉക്രയിൻ കോച്ച്; ഒപ്പം മത്സരിച്ച കവിത ജെയ്ഷയുടെ ആരോപണം തള്ളിയത് നിലപാട് തിരുത്താൻ കാരണമായി

ബംഗളൂരു: അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തിരുത്തി മലയാളി അത്‌ലറ്റ് ഒ.പി ജെയ്ഷ വീണ്ടും രംഗത്ത്. റിയോ ഒളിമ്പിക്‌സ് മാരത്തണിനിടെ ഫെഡറേഷൻ അധികൃതർ വെള്ളം പോലും നൽകിയല്ലെന്ന താൻ പറഞ്ഞിട്ടില്ലെന്നാണ് ജെയ്ഷയുടെ പുതി നിലപാട്. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ അത്‌ലറ്റുകൾക്ക് വേണ്ടി കോടിക്കണക്കിന് രൂപ മുടക്കാൻ തയ്യാറാണെന്നും ജെയ്ഷ പറഞ്ഞു.

പരിശീലകൻ നിക്കോളായിയോട് എനർജി ഡ്രിങ്കുകൾ വേണമോയെന്ന് ഫെഡറേഷൻ അധികൃതർ ചോദിച്ചിരുന്നതായും അദ്ദേഹമാണ് ഒന്നും വേണ്ടെന്ന് പറഞ്ഞതെന്നും ജെയ്ഷ വ്യക്തമാക്കി. ഇനി നിക്കോളായ്ക്ക് കീഴിൽ പരിശീലിക്കാൻ താൻ ഒരുക്കമല്ലെന്നും വ്യക്തമാക്കി. വിവാദങ്ങളുടെ പേരിൽ വിരമിക്കില്ലെന്നും ജെയ്ഷ സൂചിപ്പിച്ചു. ഒളിമ്പിക്‌സിന് ശേഷം മാരത്തണിൽ മത്സരിക്കില്ലെന്ന തീരുമാനം തുടരുമെന്നും ഇനി 1500 മീറ്ററിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ജെയ്ഷ വ്യക്തമാക്കി.

നേരത്തെ റിയോ ഒളിമ്പിക്‌സ് മാരത്തൺ മത്സരത്തിനിടെ ഇന്ത്യൻ അധികൃതർ തന്നെ അവഗണിച്ചെന്നും മത്സര ശേഷം ആശുപത്രിയിൽ അഡ്‌മിറ്റായ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ജെയ്ഷ ആരോപിച്ചിരുന്നു. ജെയ്ഷയുടെ ആരോപണം വാസ്ത വിരുദ്ധമാണെന്ന് പറഞ്ഞ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തി. ഇതിനിടെ റിയോയിൽ ജെയ്ഷയോടൊപ്പം മാരത്തണിൽ മത്സരിച്ച കവിത റൗട്ട് മലയാളി താരത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. ഇതും മലയാളി താരത്തിന്റെ നിലപാട് മാറ്റത്തിന് കാരണമായി. പ്രതിരോധത്തിലായ ജെയ്ഷ ഫെഡറേഷനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തിരുത്തുകയായിരുന്നു.

ജെയ്ഷയുടെ ആരോപണത്തിൽ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ രണ്ടംഗ അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്‌ച്ചക്കകം സമർപ്പിക്കണമെന്നും കായികമന്ത്രി നിർദ്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP