ദേശീയ ഗെയിംസിനു പത്തു കോടി നൽകിയ സംഭവം; പത്രങ്ങളും ചാനലുകളും തിരുവഞ്ചൂരിന്റെ വാർത്താ സമ്മേളനം ബഹിഷ്കരിച്ചു; സ്വന്തം പേരു പറയാതെ മന്ത്രിയുടെ പേരിൽ വിശദീകരണവുമായി മനോരമയുടെ തടി തപ്പൽ
തിരു: ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി നടത്തുന്ന 'റൺ കേരള റൺ' കൂട്ടയോട്ടത്തിന്റെപേരിൽ 'മലയാള മനോരമ'യ്ക്ക് 10.61 കോടി രൂപയുടെ കരാർ നൽകിയതിൽ പ്രതിഷേധം ശക്തം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മലയാളത്തിലെ മറ്റ് പ്രധാന മാദ്ധ്യമങ്ങൾ ബഹിഷ്കരണം തുടങ്ങി. ഇതിന്റെ ഭാഗമായി കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ച വാർത്താസമ്മേളനം മാദ്ധ്യമങ്ങൾ ബഹിഷ്കരിച്ചു. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാവിഷൻ, മാതൃഭൂമി ന്യൂസ് തുടങ്ങിയ ദൃശ്യമാദ്ധ്യമങ്ങളും കേരള കൗമുദി, മാദ്ധ്യമം, മാതൃഭൂമി, ദീപിക തുടങ്ങിയ പത്രങ്ങളും മന്ത്രിയുടെ വാർത്താസമ്മേളനത്തിന് എത്തിയില്ല.
ഒരുകോടി പേരെ പങ്കെടുപ്പിച്ച് സംസ്ഥാനത്തെ 7000 കേന്ദ്രങ്ങളിൽ കൂട്ടയോട്ടം സംഘടിപ്പിക്കാനാണ് മനോരമയ്ക്ക് കരാർ നൽകിയത്. വാർത്തയും പരസ്യവും നൽകി പരിപാടി വിജയമാക്കാനെന്ന പേരിലാണ് കോടികൾ നൽകുന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയപിന്തുണയോടെ സംഘടിപ്പിക്കാവുന്ന കൂട്ടയോട്ടത്തിന്റെ സംഘാടനത്തിന് മനോരമയെ കണ്ടെത്തിയതാണ് വിവാദമാകുന്നത്. രാഷ്ട്രീയ വിവാദങ്ങളിൽ സർക്കാരിന് പിന്തുണയ്ക്കുന്നതിനാണ് മനോരമയ്ക്ക് പണം നൽകിയതെന്ന ആക്ഷേപവും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെ ഇക്കാര്യം ഉന്നയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മാദ്ധ്യമങ്ങളും മന്ത്രിയുടെ വാർത്താ സമ്മേളനം ബഹിഷ്കരിച്ചത്.
ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്തുകൊണ്ടാണ് മനോരമയ്ക്ക് കരാർ നൽകിയതെന്നാണ് മന്ത്രിയുടെ ന്യായീകരണം. എന്നാൽ, ജനകീയ പങ്കാളിത്തത്തോടെ നടത്തേണ്ട ദേശീയ ഗെയിംസിന്റെ പ്രചാരണപരിപാടി സ്വകാര്യ മാദ്ധ്യമസ്ഥാപനത്തെ ഏൽപ്പിക്കുന്നതെന്തിനെന്ന ചോദ്യവും പ്രസക്തമാണ്. സ്പോർട്സ് കൗൺസിൽ പോലുള്ള ഏജൻസികളെ കരാർ ഏൽപ്പിക്കണമായിരുന്നു എന്നായിരുന്നു നിർദ്ദേശങ്ങൾ. ഇതെല്ലാം അവഗണിച്ചാണ് മനോരമയെ കൂട്ടയോട്ട നടത്തിപ്പ് ഏൽപ്പിച്ചത്.
ദേശീയ ഗെയിംസ് സെക്രട്ടറിയറ്റ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിന്റെ മറ്റ് മാദ്ധ്യമങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് മനോരമയ്ക്ക ്കരാർ നൽകിയത്. പ്രതിഷേധങ്ങൾ കണക്കിലെടുക്കേണ്ടെന്ന സർക്കാർ നിർദ്ദേശത്തെത്തുടർന്നാണ് കരാർ ഉറപ്പിച്ചത്. കഴിഞ്ഞ 16ന് ചേർന്ന ഗെയിംസ് പബ്ലിസിറ്റി കമ്മിറ്റിയുടെ കോർ ഗ്രൂപ്പ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തർക്കമുണ്ടായത്. കൂട്ടയോട്ടത്തിന് പശ്ചാത്തലമൊരുക്കാൻ 4.49 കോടിരൂപയും പ്രചാരണത്തിന് 6.12 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്. മറ്റ് മാദ്ധ്യമങ്ങൾക്ക് പരസ്യം നൽകാനുള്ള തുകയും ഇതിൽപ്പെടുമെങ്കിലും അതിലും ഉയർന്നവിഹിതം മനോരമയ്ക്ക് ലഭിക്കും.
മനോരമയുടെ 11 യൂണിറ്റുകളിലെ ഡിവിഷണൽ മേധാവികളുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതികളാണ് കൂട്ടയോട്ടം ആസൂത്രണം ചെയ്ത് വിജയിപ്പിക്കുമെന്നാണ് പ്രോജക്ട് റിപ്പോർട്ട്. കാസർകോട്, വയനാട്, ഇടുക്കി ജില്ലകൾ സമീപ യൂണിറ്റിന്റെ കീഴിലായിരിക്കും കൂട്ടയോട്ടം നടത്തുക. ജില്ലാതല സിമിതിയുടെ കീഴിൽ നാലുമുതൽ എട്ടുവരെ സോണുകൾ പ്രവർത്തിക്കും. ഇതിന്റെ ചുമതല പത്രത്തിന്റെ സർക്കുലേഷൻ ഇൻസ്പെക്ടർമാർക്കും പ്രാദേശികലേഖകർക്കുമാണ്. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയതിനുമാത്രം രണ്ടു കോടിയാണ് നൽകുന്നത്.
അതിനിടെ റൺ കേരള റൺ നടത്തിപ്പുചുമതല മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള ജംക്ഷൻ കെയ്ക്കു നൽകിയത് നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിച്ചു പരസ്യ ടെൻഡറിലൂടെയായിരുന്നെന്നു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. പരസ്യ ടെൻഡർ ഓഗസ്റ്റ് 25നു പ്രമുഖ മാദ്ധ്യമങ്ങളിലും ദേശീയ ഗെയിംസ് വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. മൂന്നുതവണ തീയതി നീട്ടി നൽകി.
ആദ്യ ടെൻഡറിൽ അഞ്ചു കമ്പനികൾ പങ്കെടുത്തിരുന്നു. സർക്കാർ പരിപാടിയുടെ രൂപരേഖ വിശദീകരിച്ചതിനുശേഷം അന്തിമ ടെൻഡറിൽ ജംക്ഷൻ കെയും മറ്റൊരു ഏജൻസിയും മാത്രമാണു യോഗ്യത നേടി എത്തിയത്. ജംക്ഷൻ കെ 10.6 കോടി രൂപ ആവശ്യപ്പെടുകയും നിബന്ധനകൾ അംഗീകരിക്കുകയും ചെയ്തു. മറ്റേ കമ്പനി അതിന്റെ ഇരട്ടിയിലേറെയായ 22.5 കോടിയാണ് ആവശ്യപ്പെട്ടത്. കുറഞ്ഞ തുക ആവശ്യപ്പെട്ട ജംക്ഷൻ കെയ്ക്ക് നവംബർ 20നാണു കരാർ നൽകിയത്.
ദീപശിഖാ റാലി, മൈനർ ആക്ടിവേഷൻ തുടങ്ങിയ പരിപാടികളുടെ ടെൻഡറുകളിലും ജംക്ഷൻ കെ പങ്കെടുത്തെങ്കിലും മറ്റു സ്ഥാപനങ്ങളെക്കാൾ കൂടുതൽ തുക ടെൻഡറിൽ രേഖപ്പെടുത്തിയതിനാൽ അവരെ ഒഴിവാക്കി. മൂന്നു മാസത്തെ സമയമെടുത്താണു ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. അപ്പോഴൊന്നും ആരും അവകാശവാദവുമായി എത്തിയിട്ടില്ല. ടെൻഡർ കരാർപ്രകാരം പരിപാടി സംഘടിപ്പിക്കുന്നതിനും വിവിധ മാദ്ധ്യമങ്ങളിലെ പരസ്യപ്രചാരണത്തിനും ഉൾപ്പെടെയുള്ള തുകയാണു 10.6 കോടി രൂപ. ഇതിൽ പകുതിയും പല മാദ്ധ്യമങ്ങളിൽ പരസ്യം നൽകാനുള്ള തുകയാണ്.
ദേശീയ ഗെയിംസിന്റെ ചട്ടങ്ങൾപ്രകാരമാണു മാദ്ധ്യമങ്ങളിൽ പരസ്യം നൽകുക. ഇതിനു സർക്കാർ നിരക്കാണ് എല്ലാ മാദ്ധ്യമങ്ങൾക്കും നൽകുക. ടെൻഡർ നടപടികൾ ഉൾപ്പെടെ വിവരങ്ങളെല്ലാം ദേശീയ ഗെയിംസിന്റെ വെബ്സൈറ്റിലുണ്ടെന്നും ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. വിസ്ക്രാഫ്റ്റ്, ബെന്നറ്റ് കോൾമാൻ (ടൈംസ് ഓഫ് ഇന്ത്യ), പർസെപ്റ്റ്, ഇംപ്രസാരിയോ തുടങ്ങിയ കമ്പനികളും വിവിധ ടെൻഡറുകളിൽ പങ്കെടുത്തു.
ഒരു പത്രസ്ഥാപനത്തിനു പത്തു കോടിയിലേറെ രൂപ നൽകാനുള്ള സർക്കാർതീരുമാനം ദുരൂഹമാണെന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടക്കുന്ന റൺ കേരള റൺ രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റുമെന്നു തിരുവഞ്ചൂർ പറഞ്ഞു. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. മുഴുവൻ കേരളീയരെയും പങ്കെടുപ്പിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍