വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യൻ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീർ നിയന്ത്രിക്കാനായില്ല; വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം വാക്കുകൾ കൊണ്ട് വർണിക്കാൻ സാധിക്കുന്നതുമല്ല; ഏറെ നാൾ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നു: ഇന്ത്യയുടെ പുതിയ സ്പോർട്സ് ഐക്കണായി പിവി സിന്ധു; ബാഡ്മിന്റണിലെ ഇന്ത്യൻ വസന്തം വിജയ നിമിഷത്തെ ഓർത്തെടുക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഹൈദരാബാദ്: ദേശീയ ഗാനം മുഴങ്ങിയപ്പോൾ, ഇന്ത്യൻ പതാക കണ്ടപ്പോൾ എനിക്കെന്റെ കണ്ണീർ നിയന്ത്രിക്കാനായില്ല.... ഏറെ നാൾ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നു.... കലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ചരിത്ര സ്വർണം നേടിയതിനു പിന്നാലെ പി.വി സിന്ധു ഇങ്ങനെ കുറിച്ചു. വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യൻ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീർ നിയന്ത്രിക്കാനായില്ല. കഴിഞ്ഞ ദിവസത്തെ വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം വാക്കുകൾ കൊണ്ട് വർണിക്കാൻ സാധിക്കുന്നതല്ലെന്നും സിന്ധു കൂട്ടിച്ചേർത്തു. ഈ കുറിപ്പ് സോഷ്യൽ മീഡിയിൽ വൈറലാണ് ഇപ്പോൾ. ഏറെ നാൾ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നുവെന്നും സിന്ധു കുറിച്ചു.
തനിക്കെതിരെ തുടർച്ചയായി ചോദ്യം ഉന്നയിച്ചവർക്കുള്ള മറുപടിയാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വിജയമെന്ന് പിവി സിന്ധു പറയുന്നു. വിമർശനങ്ങൾക്കും കടുത്ത ചോദ്യങ്ങൾക്കും റാക്കറ്റ് കൊണ്ട് ഉത്തരം നൽകാനായിരുന്നു എനിക്കിഷ്ടം. ഇത്തവണ എനിക്കത് സാധിച്ചു. വളരെയധികം വൈകാരികമായ നാളുകളായിരുന്നു കഴിഞ്ഞു പോയതെന്നും സിന്ധു പറഞ്ഞു. ''ആദ്യ ലോക ചാമ്പ്യൻഷിപ്പിലെ തോൽവി എന്നെ വളരെയധികം നിരാശപ്പെടുത്തി. കഴിഞ്ഞ വർഷവും തോൽവി ഏറ്റുവാങ്ങിയതോടെ സങ്കടത്തിനൊപ്പം ദേഷ്യവും ശക്തമായി. പിന്നാലെ, പല കോണുകളിൽ നിന്ന് ചോദ്യവുമുയർന്നു. എന്തുകൊണ്ട് ലോക ചാമ്പ്യൻഷിപ്പിൽ ജയിക്കാൻ കഴിയുന്നില്ലെന്ന ചോദ്യം നേരിടേണ്ടി വന്നു. ഇത്തവണ മത്സരത്തിന് ഇറങ്ങുമ്പോൾ സ്വാഭാവികമായി കളിക്കാൻ ഞാൻ തയ്യാറെടുത്തു. ആശങ്കയുന്നും ഇല്ലായിരുന്നു. മനസിനെ അങ്ങനെ പാകപ്പെടുത്തിയിരുന്നു. ഈ മനസാന്നിധ്യം ഇപ്രാവശ്യം തുണയ്ക്കുകയും ചെയ്തു എന്ന് സിന്ധു പറയുന്നു.
2016 റിയോ ഒളിമ്പിക്സ് ഫൈനലിൽ സ്പെയിനിന്റെ കരോളിന മരിനെതിരെ ആദ്യ ഗെയിം സ്വന്തമാക്കിയതിനുശേഷം തോറ്റതിൽ തുടങ്ങുന്നു സിന്ധുവിന്റെ ഫൈനൽ വീഴ്ചകൾ. അന്നുമുതൽ ഇതുവരെ പത്തു ഫൈനലുകളിലാണ് സിന്ധു തോൽവിയറിഞ്ഞത്. ഇതോടെയാണ് താരത്തിനെതിരെ നിരവധി ചോദ്യങ്ങൾ ഉയർന്നത്. ഇന്ന് നിശ്ചയദാർഡ്യത്തിന്റെ പര്യായമാണ് സിന്ധു. ഞായറാഴ്ച നടന്ന ഫൈനലിൽ ലോക റാങ്കിങ്ങിൽ തന്നേക്കാൾ മുന്നിലുള്ള ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (217, 217) മറികടന്നാണ് സിന്ധു ലോക ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ലോക നാലാം നമ്പർ താരത്തെ റാങ്കിങ്ങിൽ അഞ്ചാമതുള്ള സിന്ധു വെറും 38 മിനിറ്റിനുള്ളിൽ അടിയറവുപറയിച്ചു. സിന്ധുവിന്റെ തുടർച്ചയായ മൂന്നാം ഫൈനലായിരുന്നു ഇത്.
2017-ൽ നൊസോമി ഒക്കുഹാരയോടും 2018-ൽ സ്പെയിനിന്റെ കരോളിന മരിനോടും തോൽവിയായിരുന്നു ഫലം. 2013, 14 വർഷങ്ങളിൽ സിന്ധു വെങ്കലം നേടിയിരുന്നു. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡൽ നേടുന്ന ഒരേയൊരു ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി. ഫോബ്സ് മാസികയുടെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഏഴാമത്തെ വനിതാ താരമാണ് പി.വി സിന്ധു. റിയോ ഒളിംപിക്സിൽ വെള്ളിമെഡൽ നേടിയപ്പോൾ സിന്ധുവിന് ലഭിച്ചത് 20 കോടിയുടെ ഉപഹാരങ്ങളാണ്. സ്പോർട്സ് ഉപകരണ നിർമ്മാണക്കമ്പനി ലീ നിങ്ങുമായി ഒപ്പിട്ടത് 50 കോടിയുടെ കരാർ. എന്നാൽ സിന്ധു ഇന്ത്യൻ സ്പോർട്സിലെ എക്കാലത്തെയും വലിയ ഐക്കണായി ഉയരുകയാണ് സിന്ധു. സിന്ധുവിന്റെ ലോകകിരീട വിജയം ഒരു സ്മാഷിലൂടെയായിരുന്നു. ബാക്ക് കോർട്ടിൽനിന്നുള്ള ആ സ്മാഷിന് ആധികാരിക വിജയത്തിന്റെ കരുത്തുണ്ട്. സിന്ധുവിന്റെ ജീവിതം സിനിമയാക്കാനുള്ള ഒരുക്കവും തുടങ്ങി.
പ്രശസ്ത നടനും നിർമ്മാതാവുമായ സോനു സൂദാണ് സ്പോർട്സ് ബയോപിക്കിന്റെ അണിയറയിൽ. 2017ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പേര് 'സിന്ധു' എന്നു തന്നെ. ചിത്രത്തിൽ പുല്ലേല ഗോപീചന്ദിന്റെ റോൾ സോനു തന്നെ കൈകാര്യം െചയ്യുമെന്നറിയിച്ചിരുന്നു. സിന്ധുവിന്റെ വേഷം അവതിരിപ്പിക്കുന്നത് ആരെന്നത് സസ്പെൻസാണിപ്പോഴും. അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും. 1995 ജൂലൈ 5ന് ഹൈദരാബാദിലെ ഒരു പരമ്പരാഗത സ്പോർട്സ് കുടുംബത്തിലായിരുന്നു സിന്ധുവിന്റെ ജനനം. അച്ഛൻ പി രമണയും അമ്മ പി വിജയയും നാഷണൽ ലെവൽ വോളിബോൾ താരങ്ങളായിരുന്നു. 1986-ൽ സിയോളിൽ നടന്ന ഏഷ്യാഡിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സിന്ധുവിന്റെ അച്ഛൻ 2000-ലെ അർജ്ജുന അവാർഡ് ജേതാവാണ്. ചേച്ചി പിവി ദിവ്യ ഹാൻഡ് ബോൾ ദേശീയ താരമാണ്. അച്ഛനുമമ്മയും ശ്വസിച്ചിരുന്നത് വോളിബോൾ ആയിരുന്നെങ്കിലും സിന്ധുവിന്റെ താല്പര്യം മറ്റൊന്നായിരുന്നു. ബാല്യകാലം തൊട്ടേ സിന്ധുവിന്റെ ആരാധനാപാത്രം 2001-ലെ ഓൾ ഇംഗ്ലണ്ട് ഓപ്പണിലെ ചാമ്പ്യനായ പുല്ലേല ഗോപിചന്ദ് ആയിരുന്നു. അദ്ദേഹത്തിന്റെ വഴി പിന്തുടർന്ന് എട്ടാം ക്ളാസുമുതൽ ബാഡ്മിന്റൺ റാക്കറ്റേന്തിത്തുടങ്ങി സിന്ധു.
ഇന്ത്യൻ റെയിൽവെയ്സിന്റെ സെക്കന്ദരാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ എഞ്ചിനീയറിങ് ആൻഡ് ടെലികമ്യൂണിക്കേഷൻസിന്റെ ബാഡ്മിന്റൺ കോർട്ടുകളിൽ മെഹ്ബൂബ് അലി എന്ന പരിശീലകന്റെ കീഴിലായിരുന്നു തുടക്കം. പിന്നീട് ഗോപിചന്ദിന്റെ ബാഡ്മിന്റൺ അക്കാദമിയിൽ തുടർ പരിശീലനം. താമസിച്ചിരുന്നിടത്തുനിന്നും 56 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് നിത്യവും സിന്ധു ഗോപിചന്ദിന്റെ അക്കാദമിയിൽ പരിശീലനത്തിനെത്തിയിരുന്നത്. 2009-ൽ കൊളംബോയിൽ നടന്ന സബ്ജൂനിയർ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആയിരുന്നു കന്നി അന്താരാഷ്ട്ര അങ്കം. അതിൽ സിന്ധു മൂന്നാം സ്ഥാനത്തെത്തി. 2010 -ൽ ഇറാനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ വെള്ളി. അതേവർഷം അന്താരാഷ്ട്ര ജൂനിയർ വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്, ഉബർ കപ്പ് തുടങ്ങിയവയിൽ സിന്ധു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2013 യിൽ മലേഷ്യൻ ഓപ്പൺ നേടിക്കൊണ്ട് ആദ്യത്തെ ഗ്രാൻഡ് പ്രി കിരീടം നേടിയ സിന്ധു അതേ വർഷം മക്കാവു ഓപ്പൺ കിരീടവും നേടി. അതേ വർഷംതന്നെ സർക്കാർ അർജുന അവാർഡ് നൽകി സിന്ധുവിനെ ആദരിക്കുകയും ചെയ്തു.
വേൾഡ് ചാംപ്യൻഷിപ്പുകളിൽ 21 വിജയങ്ങൾ നേടിയിട്ടുള്ള സിന്ധു ലോക ചാംപ്യൻഷിപ്പുകളിലെ ജയങ്ങളുടെ പട്ടികയിൽ കരോലിന മാരിനും മുകളിലായി ഒന്നാം സ്ഥാനത്താണ്. സിന്ധുവിന്റെ കായികരംഗത്തെ നേട്ടങ്ങൾ പരിഗണിച്ച് രാഷ്ട്രം പത്മശ്രീ, രാജീവ് ഗാന്ധി, ഖേൽ രത്ന പുരസ്കാരങ്ങളും നൽകി സിന്ധുവിനെ ആദരിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍