യുഡിഎഫ് പന്ത്രണ്ടും എൽഡിഎഫ് എട്ടും സീറ്റുകൾ നേടിയേക്കും; പത്തനംതിട്ടയും ഇടുക്കിയും എറണാകുളവും ചാലക്കുടിയും യുഡിഎഫിനൊപ്പം; രാജഗോപാലിനെ പോലുള്ള നല്ല നേതാവുപോലും ജയിക്കാത്തത് കഷ്ടം: ഡി. ബാബുപോൾ മറുനാടനോട്
തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പന്ത്രണ്ടും എൽഡിഎഫ് എട്ടും സീറ്റുകൾ നേടുമെന്നാണ് തന്റെ ഊഹമെന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി ബാബുപോൾ. രാജഗോപാലിനെ പോലുള്ള നല്ലനേതാക്കൾ ജയിക്കാത്തതിന് കാരണം കേരളത്തിൽ മുന്നണിസംവിധാനം വഴി രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടതാണെന്നും ഡൽഹിയിൽ നിന്ന് ഇറക്കുമതിചെയ്ത ചൂലുകൊണ്ട് കേരളം അടിച്ചുവൃത്തിയാക്കാമെന്ന് ആംആദ്മിക്ക് പ്രതീക്ഷവേണ്ടെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം കേരളത്തിലെ ഈ രാഷ്ട്രീയ ധ്രുവീകരണം ദേശീയതലത്തിൽ 15 വർഷമായിട്ടും ഉണ്ടായിട്ടില്ലെന്നും എന്നാൽ 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആ ചിത്രം തെളിയുമെന്നും ബാബുപോൾ വിലയിരുത്തുന്നു.
ഡോ. ബാബുപോളുമായുളള സംഭാഷണത്തിൽ നിന്ന്:
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ജനാധിപത്യത്തിന്റെ സചേതന തെളിവാണ് നമ്മുടെ തിരഞ്ഞെടുപ്പുകൾ. 1951-52ലെ ആദ്യ തിരഞ്ഞെടുപ്പുമുതൽ, അടിയന്തരാവസ്ഥ എന്ന അബദ്ധം ഒഴിവാക്കിയാൽ അഞ്ചുവർഷത്തിനകം തിരഞ്ഞെടുപ്പ് നടക്കാത്ത സന്ദർഭം ഉണ്ടായിട്ടില്ല. നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒരു നേട്ടമാണത്.
ആദ്യ തിരഞ്ഞെടുപ്പിന്റെ കാലംമുതൽ സാക്ഷരതയും മറ്റും കൂടാൻ തുടങ്ങിയെങ്കിലും ഇന്നും നമ്മുടെ രാജ്യം, പ്രത്യേകിച്ചും വിന്ധ്യനപ്പുറത്തെ ഭൂമി വിദ്യാഭ്യാസത്തിൽ പിറകിലാണ്. എന്നാൽ ഈശ്വരൻ കനിഞ്ഞുനൽകുന്നതുപോലുള്ള വിവേകം ഈ നാട്ടിലെ നിരക്ഷരരും അർദ്ധ സാക്ഷരരും ഉൾപ്പെടെയുള്ള സമ്മതിദായകർ പ്രദർശിപ്പിക്കുന്നു.
1977, 1980 തിരഞ്ഞെടുപ്പുകൾ മാത്രം ശ്രദ്ധിച്ചാൽ ഭാരതത്തിന്റെ സമൂഹ മനസ്സാക്ഷി നമ്മുടെ ജനാധിപത്യത്തെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് മനസ്സിലാക്കാം. നമ്മുടെ ജനാധിപത്യത്തിന് സുരക്ഷാ കവചമായി അതിനെ കാണാം. 77ൽ ഇന്ദിരാഗാന്ധിയെ പാഠംപഠിപ്പിച്ചവർ 80ൽ അവരെ തിരിച്ചുവിളിച്ച് അധികാരമേൽപിച്ചു. 84ൽ രാജീവിലേക്ക് അധികാരം പകർന്നവർ 89ൽ മറ്റൊരു തരത്തിൽ വിലയിരുത്തി. ഒരു ചടുലമായ ജനാധിപത്യം എന്ന് രാഷ്ട്രീയ മീമാംസകർ വിളിക്കുന്ന പ്രതിഭാസമാണ് ഇന്ത്യയിൽ എന്നർത്ഥം.
ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ 2014ലെ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം കൊടുക്കാനിടയില്ല എന്നാണ് നാം കരുതുന്നതെങ്കിൽ അതിനർത്ഥം നമ്മുടെ ജനങ്ങൾ എല്ലാ കക്ഷികളെക്കൊണ്ടും മടുത്തു എന്നതുതന്നെയാണ്. എങ്കിലും ജനാധിപത്യത്തിൽ കക്ഷികൾ കൂടാതെവയ്യ. അതുകൊണ്ട് കക്ഷികളല്ലെങ്കിൽ മുന്നണികൾ അധികാരത്തിൽ വരും. കേരളത്തിൽ ഇഎംഎസ് 1969 മുതൽ 82 വരെ പതിമ്മൂന്ന് വർഷംകൊണ്ട് സൃഷ്ടിച്ചെടുത്തതാണ് ഇന്ന് നാം കാണുന്ന രാഷ്ട്രീയ ധ്രുവീകരണം. ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ്സും യുഡിഎഫിൽ ആർഎസ്പിയും വരുന്നതുപോലുള്ള അപഭ്രംശങ്ങൾ ഇപ്പോഴും കാണുന്നുണ്ടെങ്കിലും പൊതുവേ ആ ധ്രുവീകരണം യാഥാർത്ഥ്യമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം. എന്നാൽ ദേശീയതലത്തിൽ 15 വർഷമായിട്ടും ആ ധ്രുവീകരണം വ്യക്തമായിട്ടില്ല. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആ ധ്രുവീകരണം വ്യക്തമാകും എന്നാണ് എന്റെ പ്രതീക്ഷ.
ഇനി കേരളത്തിന്റെ കാര്യം. കേരളത്തിൽ പൊതുവേ പറഞ്ഞാൽ മുന്നണി സംവിധാനംവഴി രാഷ്ട്രീയം ഏതാണ്ട് പൂർണമായും ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് ബിജെപിക്ക് ഇവിടെ ജയിക്കാനാവാത്തത്. എന്നതു മാത്രമല്ല, മുസ്ളീംലീഗിനും കേരളാകോൺഗ്രസ്സിനും സിപിഐക്കും ഇത്രയും സീറ്റുകൾ കിട്ടുന്നതും അവർ മുന്നണിയുടെ ഭാഗമായതുകൊണ്ടാണ്. രണ്ട് മുന്നണികൾ എന്ന അടിസ്ഥാന സങ്കൽപത്തിൽ നിന്നുകൊണ്ടാണ് ഞാൻ ചിന്തിക്കാൻ തുടങ്ങുന്നത്.
രണ്ടുമുന്നണികളുടെയും ബലാബലം കണക്കിലെടുത്താൽ പത്തു സീറ്റുകൾ വീതം കിട്ടുക എന്നതാണ് സത്യത്തിൽ പ്രതിഫലിക്കുന്നത് എന്ന് പറയേണ്ടിവരും. എന്നാൽ അങ്ങനെ സംഭവിക്കാറില്ല. ആ പത്ത് -പത്ത് എന്നുള്ളത് 12-8, 16-4 എന്നൊക്കെ മാറുന്നത് താൽക്കാലികമായ പ്രാദേശിക പ്രതിഭാസങ്ങളുടെ സ്വാധീനംകൊണ്ടാണ്. അങ്ങനെ മാറാത്ത ചില മണ്ഡലങ്ങളുടെ കാര്യമാണ് എല്ലാ തിരഞ്ഞെടുപ്പിലും ഉറപ്പിക്കാൻ കഴിയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫിന് ഉറപ്പിക്കാവുന്ന സീറ്റുകളായി പത്തനംതിട്ടയും ഇടുക്കിയും എറണാകുളവും ചാലക്കുടിയും എടുത്തുപറഞ്ഞാൽ അതിനർത്ഥം അവർക്ക് നാലുസീറ്റുകൾ മാത്രമേ കിട്ടൂ എന്നല്ല.
എന്റെ ഒരു ഊഹം യുഡിഎഫിന് 12 സീറ്റ്, എൽഡിഎഫിന് എട്ട് സീറ്റ് എന്നിങ്ങനെ വരാൻ സാധ്യതയുണ്ടെന്നാണ്. നേരെ തിരിച്ച് യുഡിഎഫിന് എട്ട്, എൽഡിഎഫിന് 12 എന്നൊക്കെയായി മാറിയാലും അത് ഈ തിരഞ്ഞെടുപ്പിനെ മാത്രം ബാധിക്കുന്ന കാര്യമായിരിക്കും. കേരളത്തിലെ 10-10 എന്ന എക്കാലത്തെയും പ്രതിഫലനത്തിന് മാറ്റമുണ്ടാവില്ല എന്നർത്ഥം.
ബിജെപിക്ക് 3-4 മണ്ഡലങ്ങളിൽ ഇവിടെ സ്വാധീനമുണ്ട്. പക്ഷേ, ഈ മുന്നണിസംസ്കാരം ഇവിടെ നിലനിൽക്കുന്നതിനാലാണ് അവർക്കിവിടെ സീറ്റ് ലഭിക്കാത്തത്. ഒ. രാജഗോപാലിനെപോലുള്ള നല്ല നേതാവുപോലും ജയിക്കാത്തത് കഷ്ടമാണ്. ഈ മുന്നണി സമ്പ്രദായമാണ് മുതിർന്ന, പരിചയസമ്പന്നനായ നേതാവിനുപോലും ഇവിടെ ജയിക്കാനാവാത്ത സാഹചര്യമുണ്ടാക്കുന്നത്.
അതിനിടയിൽ ഡൽഹിയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന ചൂലുകൊണ്ട് കേരളം അടിച്ചുവൃത്തിയാക്കാം എന്നത് വ്യാമോഹം മാത്രമാണ് എന്നുപറഞ്ഞാൽ അധിക്ഷേപമാവുമെങ്കിൽ സ്വപ്നം എന്ന് പറയാമെന്നു മാത്രം. ആംആദ്മി പാർട്ടി ഒരു രാഷ്ട്രീയ കക്ഷിയല്ല. ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന് കരുതാവുന്ന കുറേ ആളുകളുടെ സർക്കാരിതര സംഘടനാ അഥവാ എൻജിഒ മാത്രമാണ്. ആംആദ്മിക്കും ബിഎസ്പിക്കുമൊന്നും വലിയ നേട്ടമുണ്ടാകും എന്ന് കരുതുന്നില്ല - ഡോ. ബാബുപോൾ പറഞ്ഞുനിർത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍