പ്രേക്ഷകർക്കുനേരെ കോമഡികൊണ്ടുള്ള ഭീകരാക്രമണം; വെടിതീർന്ന് പ്രിയദർശൻ! 'ആമയും മുയലും' കാശിനുകൊള്ളാത്ത ചവറുപടം
എം മാധവദാസ്
എന്റമ്മോ! ശത്രുക്കൾക്കുപോലും ഈ സിനിമ കാണേണ്ട ഗതിവരുത്തരുതേ. അത്രക്ക് അരോചകവും അസഹനീയവുമാണ് പഴയ ഹിറ്റ്മേക്കർ പ്രിയദർശന്റെ പുതിയ ചിത്രമായ ആമയും മുയലും. ഈ വർഷത്തെ ഏറ്റവും നല്ല സിനിമയേതാണെന്ന് തർക്കമുണ്ടാവാമെങ്കിലും 'ആമയും മുയലും' കണ്ടവർക്ക് 2014ലെ ഏറ്റവും മോശം ചിത്രമേതാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാവില്ല.
ഓർത്തു ചിരിക്കാവുന്ന ഒരു കോമഡിയോ, മനസ്സിൽ തട്ടുന്ന ഒരു സീനോ ഈ ചിത്രത്തിലില്ല. ആദിമധ്യാന്തം അരോചകമായ കോമഡികൊണ്ടുള്ള ഭീകരാക്രമണമാണ്. യൂട്യൂബിൽ പിള്ളേര് കയറ്റിവിടുന്ന ഹോം സിനിമകൾക്കുപോലും ഇതിലും നിലവാരമുണ്ട്. ഈ പടം കണ്ടാൽ സംവിധായകനെ പെറ്റമ്മവരെ തള്ളിപ്പറഞ്ഞുപോകും. 2001ലെ കാക്കക്കുയിലിനുശേഷം ഒറ്റ സിനിമയും മലയാളത്തിൽ വിജയിപ്പിച്ചെടുക്കനാവാത്ത പ്രിയദർശൻ എന്ന സംവിധായകന്റെ പ്രതിഭയുടെ പതിനാറടിയന്തരമാണ് ഈ 'ആമയും മുയലും'.
ഹിന്ദിയിൽനിന്ന് മലയാളത്തിലേക്കൊരു റിവേഴ്സ് ഡിക്ഷനറി
വിദേശ സിനിമകളെ അനുകരിച്ച് മടുത്ത് അവസാനം പ്രിയൻ സ്വന്തം സിനിമകളെതന്നെ അനുകരിക്കുന്ന ഘട്ടമെത്തിയിരുന്നു. സാധാരണ വിജയിച്ച മലയാള ചിത്രങ്ങൾ ഹിന്ദിയിൽ പരീക്ഷിക്കാറുള്ള പ്രിയൻ ഇത്തവണ തിരിച്ചൊരു പരീക്ഷണമാണ് നടത്തിയത്. (അതിനവർ പറയാറുള്ള കാരണം, മലയാളികൾ ഒന്നിനെ അംഗീകരിച്ചാൽ ലോകത്തിലെവിടെയും അത് വിജയിക്കുമെന്നാണ്). റിവേഴ്സ് നിഘണ്ടു എന്നൊക്കെ പറയുന്നതുപോലെ, ഇത്തവണ ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയാണ് പ്രിയന്റെ കളി. 2006ൽ ഹിന്ദിയിൽ ഹിറ്റായ 'മലാമാൽ വീക്കിലി' എന്ന പ്രിയൻ പടത്തിന്റെ അഡാപ്റ്റേഷനാണ് ഈ മാരണം. ഹിന്ദിക്കാരുടെ പൊട്ട തമാശകൾ എങ്ങനെയാണ് മലയാളത്തിൽ വർക്കൗട്ടാവുകയെന്ന് പ്രിയൻ മറന്നുപോയി. (അടുത്തകാലത്തായി ഈ ഹിന്ദി പിരാന്ത് സീരിയലിലേക്കും കയറിവരുന്നുണ്ട്. 'പരസ്പരം', 'ചന്ദനമഴ' തുടങ്ങിയ തല്ലിപ്പൊളി സീരിയലുകളൊക്കെ വിജയിച്ച ഹിന്ദി പരമ്പരകളുടെ തർജ്ജമയാണത്രേ)
ഇനി ഈ പടത്തിന്റെ പൊട്ടക്കഥയിലേക്കുവരാം.മോഹൻലാലിന്റെ വോയ്സ് ഓവറിൽ, പ്രിയന്റെ മാസ്റ്റർപീസായ 'തേന്മാവിൻ കൊമ്പത്തി'നെയൊക്കെ ഓർമ്മിപ്പിച്ചുകൊണ്ട് പൊള്ളാച്ചിയിലെ മനോഹര ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് പ്രതീക്ഷയുണർത്തിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ( മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കാതിരുന്നത് ഭാഗ്യമായി. അത്രയും ചീത്തപ്പേര് ഒഴിവായി കിട്ടിയല്ലോ) എന്നാൽ പിന്നീടങ്ങോട്ട് തറക്കോമഡികൊണ്ടുള്ള അയ്യരുകളിയാണ്.
ഗ്രാമത്തിലെ ലോട്ടറിക്കച്ചവടക്കാരനായ കാശിക്ക് (നെടുമുടിവേണു) താൻ വിറ്റ ലോട്ടറിക്ക് അഞ്ചുകോടി രൂപയുടെ സമ്മാനം അടിച്ചതായി അറിയുന്നു. നിരക്ഷരകുക്ഷികളുടെ ആ നാട്ടിൽ (അവിടെ ഒരു മൊബൈൽഫോൺ പോലുമില്ല. ഇത് ഏത് നാടാണാവോ.) കാശി പറഞ്ഞാൽ മാത്രമേ ലോട്ടറിയടിച്ച വിവരം നാട്ടുകാർ അറിയൂ. ആ ടിക്കറ്റ് എങ്ങനെയെങ്കിലും കൈവശപ്പെടുത്തി കാശടിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് അയാൾ. ലോട്ടറിയടിച്ച കള്ളുകുടിയൻ ആന്റണി (നന്ദുപൊതുവാൾ) ആ സന്തോഷം കൊണ്ട് ലോട്ടറി കൈയിൽ പിടിച്ചുകൊണ്ട് ചിരിച്ചു ചത്തുപോവുന്നു. ശവത്തിന്റെ കൈയിൽനിന്ന് അയാൾ സൂത്രത്തിൽ ടിക്കറ്റ് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ഗ്രാമത്തിലെ പാൽക്കാരനായ നല്ലവൻ (ഇന്നസെന്റ്) അങ്ങോട്ടുവരുന്നു. ശവം എങ്ങോട്ടെങ്കിലും കൊണ്ടുപോയി തള്ളുകയാണെങ്കിൽ അഞ്ചുകോടിയുടെ പാതി നല്ലവനുകൊടുക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്യുന്നു. നല്ലവന്റെ പാൽവണ്ടിയിലുത്തി അവർ ശവവുമായി പോകുന്നതിനിടെ നല്ലവന്റെ മകളുടെ കാമുകൻ കൂടിയായ കല്ലു (ജയസൂര്യ) ഇടക്കുചാടുന്നു. ഒരു ഷെയർ വാഗ്ദാനംചെയ്ത് കാശി കല്ലുവിനെയും ഒതുക്കുന്നു. പിന്നീടങ്ങോട്ട് സംഭവം അറിയുന്നവരൊക്കെ അഞ്ചുകോടിയുടെ ഷെയറുകാരാവുന്നു.
അതായത് പണത്തിനായി മനുഷ്യൻ നടത്തുന്ന ആൾമാറാട്ടങ്ങളും തരികിടകളും ഒട്ടും യുക്തിയില്ലാതെ പ്രിയൻ ചിത്രീകരിക്കുന്നു. ബോയിങ് ബോയിങ് മുതൽ പ്രിയൻ നൂറ്റിയൊന്ന് തവണ ആവർത്തിച്ച സ്ളാപ്സ്റ്റിക്ക് കോമഡിയും, കൺഫ്യൂഷനും കൂട്ടപ്പൊരിച്ചിലുമൊക്കെയാണ് ഇതിലും കാണുന്നത്. കൈ്ളമാകസിലെ വണ്ടികളുടെ കൂട്ടയോട്ടമൊക്കെ കാണുമ്പോൾ തമിഴ് പടങ്ങൾ നാണിച്ചുപോവും. (ഇതുപോലത്തെ സ്ക്രിപ്റ്റൊക്കെയായിരിക്കണം കത്തിച്ചുകളയണമെന്ന് രാജീവ് രവി ഉദ്ദേശിച്ചത്. )
ജയസുര്യ നോക്കുകുത്തി; നായകർ നെടുമുടിയും ഇന്നസെന്റും
ജയസുര്യയെ നായകനാക്കി പ്രിയദർശൻ സിനിമയെടുക്കുന്നു എന്നാണ് ആദ്യം വാർത്തകൾ വന്നതെങ്കിലും ഈ സിനിമയിൽ ജയന് കാര്യമായൊന്നും ചെയ്യാനില്ല. ഉള്ള സീനുകളാവട്ടെ നന്നായിട്ടുമില്ല. ഇന്നസെന്റും നെടുമുടിവേണുവുമാണ് ഈ സിനിമയിലെ നായകർ. നെടുമുടി തന്റെ ഭാഗം വലിയ ബോറില്ലാതെ ഒഴിപ്പിച്ച് കൊണ്ടുപോയെങ്കിലും ഇന്നസെന്റ് പറ്റെ പരാജയമായി. 'കിലുക്കത്തിലെ' കിട്ടുണ്ണിക്ക് ലോട്ടറിയടിച്ചതൊക്കെ മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാക്കിയ അഭിനയിച്ച് ഫലിപ്പിച്ച ഇന്നസെന്റാണോ ഇതെന്ന് പലപ്പോഴും തോന്നിപ്പോകും. ഇത്രക്ക് ബഫൂണായി ഈ മഹാനടനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. കണ്ണുരുട്ടിയും മുഖം വീർപ്പിച്ചുമൊക്കെയുള്ള 'ഭാവാഭിനയം' പലപ്പോഴും 'പച്ചാളം ഭാസി' പറഞ്ഞ പോലായിട്ടുണ്ട്. ഇത്തരത്തിലുള്ള രണ്ട് വെറുപ്പിക്കലുകൾ ഉണ്ടായാൽ മതി ജനപ്രീതി കുത്തനെ ഇടിഞ്ഞ് ചാലക്കുടിയിൽ അടുത്ത തവണ ഇന്നസെന്റിന്റെ തോൽവിക്കുവരെ അതിടയാക്കും! ജഗതിശ്രീകുമാറിന്റെയൊക്കെ അഭാവം ഇത്തരം കാരിക്കേച്ചർ കഥാപാത്രങ്ങളെ കാണുമ്പോഴാണ് മനസ്സിലാവുക.
സാധാരണ പ്രിയൻ ചിത്രങ്ങളുടെ ഹൈലെറ്റ് മികച്ച ഗാനങ്ങളാണെങ്കിൽ ഇത്തവണ അതും പാളി. കഴുതരാഗത്തിൽ എന്തൊക്കെയോ വരികളുള്ള, ഒന്നുരണ്ട് പാട്ടുകൾ നമ്മുടെ എം.ജി അണ്ണൻ തട്ടിക്കൂട്ടിയിരക്കുന്നു. ദിവാകർ മണിയുടെ കാമറ മാത്രമാണ് ഏക ആശ്വാസം. ഹിന്ദിയിൽനിന്ന് വന്ന നായിക പിയാ ബാജ്പോയും ഭാവാഭിയ പ്രതിഭയാണ്. തിളച്ചവെള്ളം മുഖത്തുവീണാലും ഒരേ ഭാവം! ഭാഗ്യലക്ഷ്മിയെപ്പോലുള്ള മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റുകൾ ഉള്ളതുകൊണ്ടുമാത്രം ഇവരൊക്കെ നിന്നുപോവുന്നു. മലയാളിായ ഏതെിലും നടിയായിരുന്നെങ്കിൽ ആ കഥാപാത്രമൊന്നും ഇത്രമേൽ ബോറാവുകയായില്ലായിരുന്നു. കണ്ണുരുട്ടി നോക്കിപ്പേടിപ്പിച്ച് ,സുന്ദരിയും സർവാഭരണവിഭൂഷിതയുമായി നടക്കുക എന്ന ജോലിമാത്രമേ സുകന്യക്കുള്ളൂ. അനൂപ് മേനാൻ മാത്രമാണ് ഈ സിനമയിൽ ബോറടിപ്പിക്കാത്തിരുന്നത്.അനൂപിന്റെ പല ഭാവങ്ങളും നമ്മുടെ പ്രിയപ്പെട്ട പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നു.
തമോഗർത്തങ്ങൾ ഉണ്ടാവുന്നത്
തിളങ്ങിനിൽക്കുന്ന നക്ഷത്രങ്ങൾ ഉള്ളിലുള്ള ഊർജമെല്ലാം എരിഞ്ഞുതീർന്ന് തമോഗർത്തങ്ങളായി രൂപാന്തരം പ്രാപിക്കുന്നപോലെയാണ് നമ്മുടെ മലയാള സംവിധായകരും. എൺപതുകളിൽ സിനിമയെടുത്ത് തുടങ്ങിയവരിൽ ഇന്നും പിടിച്ചു നിൽക്കുന്നത് ജോഷി, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയ ഏതാനും ചിലരാണ്. ഐ.വി ശശി, കെ.ജി ജോർജ്, മോഹൻ, സിബിമലയിൽ, ഫാസിൽ, തുടങ്ങിയവരൊക്കെ പടങ്ങൾ അടിക്കടി പൊളിഞ്ഞ് കാണാമറയാത്താവുന്നു. ഹോളിവുഡ്ഡിലൊക്കെ എഴുപതുവയസ്സുള്ള സംവിധായകർവരെ ചെറുപ്പക്കാരെ വെല്ലുന്ന സിനിമയെടുക്കുമ്പോൾ മലയാളത്തിൽ ഈ ജനറേഷൻ ഗ്യാപ്പ് എങ്ങനെവരുന്നു എന്നതാണ് അത്ഭുതം.
മലയാളംകണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയൻ ഈ ലിസ്റ്റിലേക്ക് കയറുമോ എന്ന സങ്കടത്തിലാണ് ഈ കടുത്ത വാക്കുകൾ എഴുതേണ്ടിവന്നത്. 'കാലാപാനിയും' , 'കാഞ്ചീവര'വുമൊക്കെ കണ്ടവർക്കറിയാം അദ്ദേഹത്തിന്റെ ലോക നിലവാരം. മലയാളത്തിൽ നിന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി പടർന്ന് പന്തലിച്ച നമ്മുടെ സ്വകാര്യ അഹങ്കാരം ഈ 57ാം വയസ്സിൽ ഈ രീതിയിൽ അപഹാസ്യനാവരുത്. ഗീതാഞ്ജലി, അറബിയും ഒട്ടകവും, വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം എന്നിങ്ങനെ അടുത്തകാലത്ത് പ്രിയൻ മലയാളത്തിൽ ഇറക്കിയവയൊക്കെ ഫ്ളോപ്പായിരുന്നു. എന്നിട്ടും പ്രിയദർശന്റെ സിനിമയെന്ന ഒറ്റ ബാനറിൽ തീയേറ്റിൽ ആളുകൂടുന്നത, 'ചിത്രവും','കിലുക്കവും','താളവട്ടവുമടക്കം' മലയാളത്തിൽ അദ്ദേഹം സൃഷ്ടിച്ച ഹിറ്റു പരമ്പരകളുടെ സ്മരണയിൽനിന്നാണ്. നല്ല കഥ കിട്ടിയില്ളെങ്കിൽ ആ പേര് നശിപ്പിക്കാതെ മാറി നിൽക്കയാണ് പ്രിയനെപ്പോലൊരാൾ, മലയാളത്തിലെങ്കിലും ചെയ്യേണ്ടത്.
വാൽക്കഷ്ണം: ഇത്തരമൊരു സിനിമയുടെ ഉദ്ദേശലക്ഷ്യമെന്താണെന്നും പിടികിട്ടുന്നില്ല. കള്ളപ്പണം വെളുപ്പിക്കാനും, ലൈംഗികദാരിദ്രം പരിഹരിക്കാനുമാണ് ചിലർ പടങ്ങൾ കോടികൾ മുടക്കി പടച്ചുവിടുന്നതെന്നുള്ള ചില സിനിമാപ്രവർത്തകൾതന്നെ പറഞ്ഞു പരത്തുന്നുണ്ട്. ഒരുവാലും തലയുമില്ലാത്ത ചിത്രങ്ങൾ ഇറങ്ങുമ്പോൾ, സിനിമാക്കാർക്ക് നാണക്കേടുണ്ടാക്കുന്ന അത്തരം ആരോപണങ്ങൾ ശക്തിപ്പെടുകയേ ഉള്ളൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്