Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിൽ കിലോമീറ്ററിന് 58 പൈസ; കർണ്ണാടകയിൽ 59ഉം ആന്ധ്രയിൽ 62ഉം പൈസ; ചെന്നൈയിൽ അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാൻ വേണ്ടത് നാല് രൂപ; കൊച്ചിയിൽ രണ്ടര കിലോമീറ്റിന് എട്ട് രൂപയും; കിലോമീറ്റർ നിരക്ക് 120 പൈസയാക്കിയുള്ള നിരക്ക് വർദ്ധനവിൽ ഗതാഗത മന്ത്രി തീരുമാനമെടുപ്പിച്ചത് മന്ത്രിസഭയിൽ കള്ളക്കണക്കുകൾ ഉയർത്തി; നയനാരുടെ പെർമിറ്റ് റദ്ദാക്കൽ പുറത്തെടുത്താൽ ഇരട്ടച്ചങ്കനും സമരം പൊളിക്കാം; ബസ് മുതലാളിമാരുടെ സമരം ചാർജ്ജ് വർദ്ധനവിലെ ജനരോഷം മറയ്ക്കാനുള്ള കള്ളക്കളി തന്നെ

തമിഴ്‌നാട്ടിൽ കിലോമീറ്ററിന് 58 പൈസ; കർണ്ണാടകയിൽ 59ഉം ആന്ധ്രയിൽ 62ഉം പൈസ; ചെന്നൈയിൽ അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാൻ വേണ്ടത് നാല് രൂപ; കൊച്ചിയിൽ രണ്ടര കിലോമീറ്റിന് എട്ട് രൂപയും; കിലോമീറ്റർ നിരക്ക് 120 പൈസയാക്കിയുള്ള നിരക്ക് വർദ്ധനവിൽ ഗതാഗത മന്ത്രി തീരുമാനമെടുപ്പിച്ചത് മന്ത്രിസഭയിൽ കള്ളക്കണക്കുകൾ ഉയർത്തി; നയനാരുടെ പെർമിറ്റ് റദ്ദാക്കൽ പുറത്തെടുത്താൽ ഇരട്ടച്ചങ്കനും സമരം പൊളിക്കാം; ബസ് മുതലാളിമാരുടെ സമരം ചാർജ്ജ് വർദ്ധനവിലെ ജനരോഷം മറയ്ക്കാനുള്ള കള്ളക്കളി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർക്കാർ പ്രഖ്യാപിച്ച നിരക്കുവർധന അപര്യാപ്തമെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം തുടങ്ങി. സർക്കാർ ബസ് നിരക്ക് കൂട്ടിയിട്ടും സമരം നടത്തുകയാണ് ബസ് ഉടമകൾ. ഇതിന് പിന്നിൽ ചില കള്ളക്കളികളുണ്ടെന്നാണ് സൂചന. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ അറിവും സമ്മതവും ഉണ്ടെന്ന വിമർശനവും ഉയരുന്നു. ബസ് നിരക്ക് കൂട്ടിയതിലെ ജനരോഷം ഭയന്ന് ഗതാഗത മന്ത്രി തന്നെ കെഎസ്ആർസിയിലെ ഉന്നതൻ വഴി മലബാർ ബസ് ലോബിയുമായി നടത്തിയ രഹസ്യ ധാരണയാണ് സർക്കാർ സ്പോൺസേർസ് ബസ് സമരമെന്നാണ് ഉയരുന്ന വാദം.

1997 ൽ ബസ് ഉടമകൾ സമരം നടത്തിയിരുന്നു. ഇത് പൊളിച്ചത് പാലായിലെ സെന്റർ ഫോൺ കൺസ്യൂമർ എജ്യുക്കേഷൻ നടത്തിയ നിയമപോരാട്ടമായിരുന്നു. ഇത് ആയുധമാക്കി അന്ന് മുഖ്യമന്ത്രിയായിരുന്ന ഇകെ നയനാർ സമരം പൊളിച്ചു. ജനങ്ങളുടെ ദുരിതം അകറ്റാൻ പിണറായിക്കും ഈ ഹൈക്കോടതി വിധി തന്നെ ഉപയോഗിക്കാം. സർക്കാർ ശക്തമായി ഇടപെട്ടാൽ ഇന്നു തന്നെ സമരം പൊളിക്കാമെന്നാണ് വിലയിരുത്തൽ. കെഎസ്ആർടിസി കുത്തക റൂട്ടുകളിലെ സമരം ചെയ്യുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ മാത്രം ഇന്ന് റദ്ദാക്കിയാൽ പോലും സമരം നടത്തുന്നവർ പ്രതിസന്ധിയിലാകും. ഇത് ആന വണ്ടിയുടെ വരുമാന ഇരട്ടിയാക്കുകയും ചെയ്യും. ഇതിലൂടെ കെ എസ് ആർ ടിസിക്ക് നേട്ടവും ഉണ്ടാകും.

സമരം ചെയ്യുന്നവരുടെ ബസ് പെർമിറ്റ് റദ്ദാക്കൽ കേരള മോട്ടോർ വാഹന ചട്ടം 152 മത്രം ഉപയോഗിച്ചാൽ മതി. ഇതിന് സർക്കാരിന് പുർണ്ണ അധികാരവുമുണ്ട്. ഇ കെ നയനാരുടെ രീതി പിന്തുടർന്നാൽ ഇപ്പോഴത്തെ ബസ് സമരം പിൻവലിക്കാം. അമിതമായി ബസ് ചാർജ് കൂട്ടിയതായി ആനത്തലവട്ടം ആനന്ദൻ അടക്കം സിപിഎം നേതാക്കൾക്കും അഭിപ്രായമുണ്ട്. കിലോമീറ്ററിന് 60 പൈസയാക്കി കൂട്ടിയ തമിഴ്‌നാട് ബസുകൂലി സിപിഐ (എം) സമരത്തെ തുടർന്ന് 58 പൈസയാക്കി കുറച്ചിരുന്നു. തമിഴ്‌നാട്ടിൽ ഇടതുപക്ഷ നിലപാടാണ് നിർണ്ണായകമായത്. എന്നാൽ അയൽ സംസ്ഥാനമായ കേരളത്തിൽ സിപിഐ (എം) ഓർഡിനറി യാത്രാക്കൂലി ഇരട്ടിയാക്കി. 10 കിലോ മീറ്ററിനും 1200 പൈസയാണ് ഇവിടെ. ആതായത് കിലോമീറ്റർ നിരക്ക് 120 പൈസയും. ഇതിൽ ജനരോഷം ശക്തമാണ്.

ഇത് മനസ്സിലാക്കിയാണ് ബസ് ഉടമകളെ ഇറക്കി സമരത്തിന് ഒരു വിഭാഗം ചരടു വലികൾ നടത്തിയത്. അതിനിടെ ബസ് ചാർജ് കൂട്ടുന്നതിനായി ഗതാഗത മന്ത്രി നിരത്തിയ കണക്കുകൾ തെറ്റെന്ന് നാറ്റ്പാർക്ക് രേഖകളും വ്യക്തമാക്കുന്നു. കഴിഞ്ഞ ബസ് ചാർജ് വർദ്ധനവ് സമയത്ത് ഡീസൽ വില 63. 32 രൂപ. ഇന്നത് 69 രൂപ എന്ന് നാറ്റ്പാർക്ക് പറയുന്നു. എന്നാൽ ഗതാഗതമന്ത്രി പറയുന്നത് അന്ന് 56. 71 രൂപയായിരുന്നു എന്ന്. അങ്ങനെയെങ്കിൽ പോലും പിന്നീട് ഡീസൽ വില കുത്തനെ കുറഞ്ഞിരുന്നു. അന്ന് ഫെയർ ഡിവിഷൻ കമ്മറ്റി ചെയർമാൻ റിപ്പോർട്ട് നൽകിയത് വില കുറഞ്ഞാലും പിന്നെയും കൂടും അതിനാൽ നിരക്ക് കുറക്കേണ്ടതില്ലെന്ന്. ഈ സമയമത്ത് ബസുടമകൾക്ക് അധികലാഭം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഡീസൽ വില ഉയരുമ്പോൾ നിരക്ക് കൂട്ടേണ്ടതില്ലെന്നാണ് വാദം. ഇതിനൊപ്പം ഡീസൽ വില ഉടൻ കുറയാനും സാധ്യതയുണ്ട്. അങ്ങന കുറയുമ്പോൾ നിരക്ക് കുറയ്ക്കുകയുമില്ല. ഇതാണ് ജനരോഷം ശക്തമാകാൻ കാരണം.

തൊഴിലാളിയുടെ കൂലി 55% ഉയർന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇതും തെറ്റാണ്. 11, 000 രൂപയിൽ നന്നും 17000 രൂപയായി പോലും ഈ കണക്ക് തെറ്റാണ്. എന്നാൽ 2014 ൽ നാറ്റ്പാർക്ക് കണക്കുകൾ പ്രകാരം ഒരു തൊഴിലാളിയുടെ 8 മണിക്കൂർ കൂലി 637. 75 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 796. 25 രൂപ മത്രം. കൂടിയത് 24% മാത്രം. ഇതിൽ നിന്ന് തന്നെ നിരക്ക് വർദ്ധനവിനായി സർക്കാരിനെ മന്ത്രി തെറ്റിധരിപ്പിച്ചുവെന്ന വാദമാണ് ശക്തമാകുന്നത്. എന്നാൽ ശമ്പളം കൊടുത്തു മുടിക്കുന്നു എന്നവകാശപ്പെടുന്ന ആനവണ്ടിയുടെ എം പാനൽ ജീവനക്കാർക്ക് തൊഴിലാളി സർക്കാർ നൽകുന്നത് വെറും 440 രൂപ മാത്രം. 2014 ൽ ഇത് 400 രൂപയായിരുന്നു. മന്ത്രി പറയുന്ന ശമ്പള വർദ്ധനവ് കെ എസ് ആർ ടി സിയിൽ പോലും ഇല്ലെന്നതാണ് വസ്തുത.

തമിഴ് നാട്ടിലെയും കർണ്ണാടകത്തിലെയും ബസ് കൂലി കേരളത്തിലേതിനേക്കാൾ കുറവുമാണ്. ഈ സാഹചര്യത്തിലാണ് നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.

അയൽ സംസ്ഥനങ്ങളിലെ കിലോമീറ്റർ ഓർഡിനറി യത്രക്കൂലി

കേരളം - 120 പൈസ (10 കിലോമീറ്റർ 12 രൂപ), തമിഴ്‌നാട് - 58 പൈസ, കർണ്ണാടക- 59 പൈസ, ആന്ധ്ര - 62 പൈസ. തമിഴ്‌നാട്ടിൽ 5 കിലോമീറ്റർ യാത്ര ചെയ്യാൻ 4 രൂപ മാത്രം മതി. ചെന്നൈ നഗരത്തിൽ പോലും 4 രൂപ. കൊച്ചിയിൽ 2. 5 കലോമീറ്റർ എന്ന ആദ്യ ഫെയർ സ്റ്റേജിൽ യാത്ര ചെയ്യാൻ 8 രൂപ വേണം. കേരളത്തിൽ ഓർഡിനറി കിലോമീറ്റർ നിരക്കായി കൂട്ടി കൊടുത്തത് 70 പൈസയാണ്.

80% യാത്രക്കാരും യാത്ര ചെയ്യുന്ന ആദ്യത്തെ 4 ഫെയർ സ്റ്റേജിലെ (10 കിലോമീറ്റർ) യാത്രാക്കൂലി ഇങ്ങനെ

ഫെയർ സ്റ്റേജ്: 1 ദൂരം കിലോമീറ്റർ: 2. 5, യാത്രക്കൂലി: 800, കിലോമീറ്റർ നിരക്ക്: 320 പൈസ
ഫെയർ സ്റ്റേജ്: 2, ദൂരം കിലോമീറ്റർ: 5. 0 യാത്രക്കൂലി: 800, കിലോമീറ്റർ നിരക്ക്: 160 പൈസ
ഫെയർ സ്റ്റേജ്: 3 ദൂരം കിലോമീറ്റർ: 7. 5 യാത്രാക്കൂലി: 1000 കിലോമീറ്റർ നിരക്ക്: 133 പൈസ
ഫെയർ സ്റ്റേജ്: 4 ദൂരം കിലോമീറ്റർ: 10. 0, യാത്രൂക്കൂലി: 1200 കിലോമീറ്റർ നിരക്ക്: 120 പൈസ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP