Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുത്തുരുത്തിയിലെ വൈദികൻ ഫെയ്‌സ് ബുക്കിലെ ഹണി ട്രാപ്പിൽ പെട്ടുപോയതെന്ന് സൂചന; ആഭരണം അടിച്ചു മാറ്റിയതടക്കമുള്ള ആരോപണങ്ങളിൽ വ്യക്തതയില്ല; കാമുകനെ തേടി എങ്ങനെ സുഹൃത്തിനൊപ്പം കേരളത്തിലെത്തിയതെന്ന ചോദ്യത്തിനും ഉത്തരമില്ല; യുവതിക്ക് തുണയാകുന്നത് വൈദിക പദവിയിൽ കാട്ടിയ കുരുത്തക്കേട്

കടുത്തുരുത്തിയിലെ വൈദികൻ ഫെയ്‌സ് ബുക്കിലെ ഹണി ട്രാപ്പിൽ പെട്ടുപോയതെന്ന് സൂചന; ആഭരണം അടിച്ചു മാറ്റിയതടക്കമുള്ള ആരോപണങ്ങളിൽ വ്യക്തതയില്ല; കാമുകനെ തേടി എങ്ങനെ സുഹൃത്തിനൊപ്പം കേരളത്തിലെത്തിയതെന്ന ചോദ്യത്തിനും ഉത്തരമില്ല; യുവതിക്ക് തുണയാകുന്നത് വൈദിക പദവിയിൽ കാട്ടിയ കുരുത്തക്കേട്

മറുനാടൻ മലയാളി ബ്യൂറോ

കടുത്തുരുത്തി: വിദേശവനിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികൻ ഫെയ്‌സ് ബുക്കിലെ ഹണിട്രാപ്പിന്റെ ഇരയെന്ന് സൂചന. കുടുക്കാനുറച്ച് നടത്തിയ നീക്കത്തിൽ വൈദികൻ കുടുങ്ങുകയായിരുന്നു. എന്നാൽ പള്ളി വികാരിക്ക് പാടില്ലാത്ത ലൈംഗിക ആസക്തിയാണ് എല്ലാത്തിനും കാരണം. അതുകൊണ്ട് തന്നെ കല്ലറ മണിയംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിന് ഇനി സഭയുടെ പിന്തുണ കിട്ടില്ല. വിശ്വാസികളോടും അച്ചനെ സഹായിക്കരുതെന്ന് പാലാ രൂപ നിർദ്ദേശം നൽകിയിട്ടുണ്ട്. സഭയ്ക്ക് നാണക്കേടുണ്ടാക്കുന്ന പ്രവർത്തിയാണ് വികാരി നടത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അതിനിടെ അച്ചനെ ഇന്നലെ തെളിവെടുപ്പിന് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോട്ടയം സബ്ജയിലിൽനിന്ന് ശനിയാഴ്ച വൈകീട്ടാണ് കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. നാലുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വിശദമായി തന്നെ അച്ചനെ പൊലീസ് ചോദ്യം ചെയ്തു. കല്ലറ മണിയംതുരുത്ത് സന്റെ് മാത്യൂസ് പള്ളിയിലും സുഹൃത്തിന്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുക്കുന്നത്. തെളിവെടുപ്പിനുശേഷം 21ന് വൈദികനെ തിരികെ കോട്ടയം സബ്ജയിലിൽ എത്തിക്കും.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ വജ്രാഭരണങ്ങളും സ്വർണവും പണവും തട്ടിയെടുത്തെന്നുമാണ് വൈദികനെതിരായ പരാതി. അതേസമയം, യുവതിയും സിംബാബ്‌വെ സ്വദേശിയായ ഭർത്താവും ചേർന്ന് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് വൈദികൻ നൽകിയ പരാതിയിലും അന്വേഷണം ആരംഭിച്ചു. അച്ചനെതിരെ ആരോപിച്ച മോഷണക്കുറ്റത്തിന് മതിയായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ യുവതിയും അച്ചനും ബന്ധപ്പെട്ടതിന് തെളിവുണ്ട് താനും. ഇത് അച്ചനെ കേസിൽ കുടുക്കും. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിക്ക് 20 കാരനായ മകനുണ്ട്. സഹായിയായി കൂടെയുള്ള സിംബാബ് വെക്കാരൻ ഭർത്താവല്ല സുഹൃത്താണെന്നും വ്യക്തമായി.

വൈദികനെ യുവതി പീഡനക്കേസിൽ കുടുക്കിയതാണെന്ന വാർത്തകൾ പരന്നതോടെയാണ് കേസിന് ആധാരമായ പരാതിയുടെ ഉള്ളറകൾ തേടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയത്. രണ്ടുതവണയായി രണ്ടാഴ്ചയോളം വൈദികനൊപ്പം കഴിഞ്ഞതായി യുവതി പൊലീസിനോട് പറഞ്ഞു. നേരിൽ കണ്ട് മുട്ടിയ ആദ്യ ദിനങ്ങളിൽ പള്ളിമേടയിൽ വിളിച്ചുവരുത്തി വൈദികൻ ബലാൽസംഗം ചെയ്തെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ അവസരത്തിൽ പരാതി നൽകിയില്ലെന്ന് മാത്രമല്ല, വീണ്ടും വൈദികനൊപ്പം തന്നെ കഴിയുകയായിരുന്നു. തുടർന്നും വൈദികൻ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. 'അന്ന് സ്നേഹമായിരുന്നു, ഇന്ന് അയാളോട് വെറുപ്പും ശത്രുതയും തോന്നുന്നു' ഇതാണ് നേരത്തെ പരാതി നൽകാതിരുന്നതിന് യുവതി കടുത്തുരുത്തി പൊലീസിൽ നൽകിയ വിശദീകരണം.

കേസ് ചാർജ്ജ് ചെയ്യപ്പെട്ട സാഹചര്യത്തിൽ തുടർ നടപടികൾ ഉണ്ടാവുമെങ്കിലും പൊലീസ് അന്വേഷണത്തിൽ ലഭിക്കുന്ന വസ്തുതകൾ അനുകൂലമാവുകയും ഇത് കോടതിയിൽ എത്തുകയും ചെയ്താൽ വൈദികന് കേസിൽ നിന്ന് തലയൂരാനാവുമെന്നാണ് നിയമ വിദഗ്ധരുടെ നിഗമനം. തനിക്ക് 20 വയസുള്ള മകനുണ്ടെന്നും ബ്രട്ടനിലാണ് ഇയാൾ ഇപ്പോൾ കഴിയുന്നതെന്നും യുവതി പൊലീസിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ യുവതി വിവാഹിതയായിരിക്കാമെന്നുള്ള സംശയവും പൊലീസിനുണ്ട്. ഇത് സംബന്ധിച്ച് ഇവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരുന്നതായിട്ടാണ് ലഭ്യമായ വിവരം.

കഴിഞ്ഞ മാസം ഏഴിനാണ് സുഹൃത്തുമൊത്ത് യുവതി കല്ലറയിലെത്തിയത്. 12 ന് മടങ്ങി പോയ യുവതി ഈ മാസം എട്ടിന് വീണ്ടും നാട്ടിൽ എത്തിയെന്നാണ് പറയുന്നത്. കുമരകത്തെ റിസോർട്ടിൽ വച്ച് തന്നെ മുറിക്കകത്താക്കിയ ശേഷം വൈദികൻ മുങ്ങുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. യുവതിയുടെ പതിനാറായിരം രൂപയും ഏഴരപവൻ സ്വർണ്ണാഭരണങ്ങളും നഷ്ടപെട്ടതായും പരാതിയിൽ പറയുന്നു. പീഡനത്തിനും മോഷണത്തിനും മാണ് പരാതി നൽകിയത്. യുവതി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ രണ്ട് വകുപ്പുകളും അച്ചനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

ഒരു വർഷം നീണ്ടുനിന്ന ഫെയ്സ് ബുക്ക് ചാറ്റിംഗിനിടെയാണ് ബ്രിട്ടീഷ് യുവതി വികാരിയുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിലായ തന്നെ കേരളത്തിലേക്ക് കഷണിച്ചത് ഫാ. തോമസായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താൻ കേരളത്തിലെത്തിയതെന്നും യുവതി മൊഴിൽ വിശദീകരിക്കുന്നുണ്ട്. പള്ളിമേടയിലേക്കാണ് ആദ്യം ക്ഷണിച്ചത്. ബലമായി ആദ്യം ലൈംഗികമായി പീഡിപ്പിച്ചതും ഇവിടെ വച്ചാണ് കഴിഞ്ഞ ജനുവരി 5-നാണ് ആദ്യമായി പള്ളിയിലെത്തി വികാരിയെ കാണുന്നത്. കഴിഞ്ഞ മാസം 12-ാം തീയതി വരെ വൈദികന്റെ സംരക്ഷണയിൽ തന്നെയാണ് യുവതി കഴിഞ്ഞത്.

യുവതി വീണ്ടും ഈ മാസം എട്ടിന് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിന്റെ അടുക്കലെത്തി. ദിവസങ്ങൾ കൂടെ താമസിച്ചപ്പോഴും മുൻ അനുഭവം ആവർത്തിച്ചെന്നും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് താൻ പരാതി നൽകാൻ എത്തിയതെന്നുമാണ് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. സ്നേഹം കൊണ്ടാണ് ആദ്യാ സാമാഗമത്തിൽ ദുരനുഭവം നേരിട്ടത് വെളിപ്പെടുത്താതെ രാജ്യം വിട്ടതെന്നും വീണ്ടും ഉണ്ടായ ദുരനുഭവം മനസിനെ വല്ലാതെ വേദനിപ്പിച്ചെന്നും ഇത്തരം ദുഷ്ടന്മാർ ശിക്ഷിക്കപ്പെടണമെന്ന് തോന്നിയതിനാലാണ് പരാതി നൽകാൻ തയ്യാറായതെന്നുമാണ് യുവതി മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇതും ഭാവിയിൽ അച്ചന് ഗുണകരമായി വരും. മോഷണം തെളിഞ്ഞില്ലെങ്കിൽ അച്ചനെ കോടതി വെറുതെ വിടാനാണ് സാധ്യത.

ആരോപണങ്ങൾ ഉയർന്നതിനാൽ പള്ളി വികാരി സ്ഥാനത്തുനിന്ന് ഫാ. തോമസിനെ പാലാ രൂപതയും നീക്കിയിരുന്നു. കുറ്റവിമുക്തനായാലും അച്ചനെ സഭ തിരിച്ചെടുക്കാൻ ഇടയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP