എകെ ബാലൻ പാർട്ടി സെക്രട്ടറിയായില്ലെങ്കിൽ എൽഡിഎഫ് കൺവീനറാക്കി മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കും; വിവാദങ്ങളിൽപ്പെട്ട മന്ത്രിമാർ പലരും സ്ഥാനം ഒഴിയേണ്ടി വരും; സിപിഐക്ക് പകരം മാണിയെ മന്ത്രിസഭയിൽ എടുക്കാനും സാധ്യത; 19 മാസം കൊണ്ട് ഒരു മാറ്റവും വരുത്താൻ ആയില്ലെന്ന വിമർശനം ശക്തമാകവെ പാർട്ടി സമ്മേളനത്തിന് ശേഷം വരുന്നത് വമ്പൻ അഴിച്ചു പണി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൃശൂർ സമ്മേളനത്തിൽ എകെ ബാലന് സിപിഎം പുതിയ ഉത്തരവാദിത്തങ്ങൾ നൽകിയേക്കും. മക്കളുടെ ലോൺ വിവാദം തകർത്ത കോടിയേരി ബാലകൃഷ്ണന്റെ പ്രതിച്ഛായയാണ് ഇതിന് കാരണം. ബാലനെ സംസ്ഥാന സെക്രട്ടറിയാക്കാൻ പോലും പരിഗണിക്കുന്നു. ഇനി സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ നിലനിർത്തിയാൽ ബാലനെ ഇടതു മുന്നണിയുടെ കൺവീനറാക്കും. വൈക്കം വിശ്വന്റെ ആരോഗ്യം മോശമായതാണ് ഇത്തരത്തിലൊരു ചിന്തയ്ക്ക് പിന്നിൽ. ഇതിനൊപ്പം ധനമന്ത്രി തോമസ് ഐസകിന്റെ കാര്യത്തിലും സംസ്ഥാന സമ്മേളനത്തിൽ ധാരണയാകും. തോമസ് ഐസക്കിനെ ആലപ്പുഴ ലോക്സഭയിൽ മത്സരിപ്പിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ഐസക്കിനേയും മാറ്റും. പക്ഷേ ഐസക്കിനെ ഉടൻ മാറ്റേണ്ടതില്ലെന്ന ചിന്തയും സജീവമാണ്. അങ്ങനെ മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കാര്യങ്ങളെത്തിക്കുന്ന ചർച്ചകളാകും സിപിഎം സംസ്ഥാന സമ്മേളനത്തിൽ നടക്കുക.
എ.കെ. ബാലൻ വെറുമൊരു ബാലനല്ല. കോടിയേരിക്കും മുകളിലാണ് ബാലന്റെ സ്ഥാനം. ബാലൻ എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് കോടിയേരി തലശ്ശേരിയിലെ കേവലം പത്താംതരം എസ്.എഫ്.ഐ. വിദ്യാർത്ഥി മാത്രമായിരുന്നു. അക്കാലത്ത് സ്കൂളിൽനിന്ന് പുറത്താക്കിയ കോടിയേരിയെ ക്ലാസിലേക്ക് തിരിച്ചുകയറ്റിയത് ബാലനായിരുന്നു. അന്ന് ബാലനായിരുന്നു കോടിയേരിയെ ക്ലാസിൽ കയറ്റാനുള്ള സ്കൂളിനു മുന്നിലെ സമരം ഉദ്ഘാടനം ചെയ്തത്. ബാലൻ പിന്നീട് കുറച്ചുകാലം പാർട്ടി പ്രധാനം ചെയ്ത ജീവിത പ്രാരബ്ദത്തിൽ പെട്ട് മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. ഈ കാലയളവിലാണ് കോടിയേരി ഉയരങ്ങളിലേക്ക് പോയത്. ഏതാണ്ട് ഒരു പതിറ്റാണ്ടിനു മുമ്പാണ് ത്രിപുരയിൽ നിന്ന് ഗോത്രവർഗ്ഗക്കാരനായ ദശരത് ദേവ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോയുടെ അരങ്ങിൽ വന്നത്. അതുകൊണ്ടുതന്നെ ദളിതനായ ബാലന് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയുണ്ട്. അതിനാൽ ബാലനെ പാർട്ടിയിൽ പുതിയ സ്ഥാനം കൊടുക്കാൻ മുഖ്യമന്ത്രി പിണറായി ആഗ്രഹിക്കുന്നു. പക്ഷേ കോടിയേരിയെ വിഷമിക്കാതെ ചെയ്യുകയും വേണം. അതുകൊണ്ട് ബാലനെ ഇടത് കൺവീനറും കോടിയേരിയെ സംസ്ഥാന സെക്രട്ടറിയാക്കാനുമാകും പിണറായി നീക്കം നടത്തുക.
ഇതിനൊപ്പം മന്ത്രിസഭയിലെ മോശം മുഖങ്ങളെ എല്ലാം മാറ്റാൻ പിണറായി ആഗ്രഹിക്കുന്നു. സി രവീന്ദ്രനാഥ്. മേഴ്സിക്കുട്ടിയമ്മ, എംഎം മണി, എസി മൊയ്തീൻ, ടി പി രാമകൃഷ്ണൻ, തുടങ്ങി സിപിഎം മന്ത്രിമാരിൽ ബഹുഭൂരിഭാഗവും ഭരണതലത്തിൽ പരാജയമാണ്. ഇവരെയൊക്കെ മാറ്റി മന്ത്രിസഭയ്ക്ക് പുതുമുഖ നൽകിയേക്കും. സുരേഷ് കുറുപ്പ്, പ്രദീപ് കുമാർ തുടങ്ങിയവരെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്ന തരത്തിലെ ഇടപെടലാണ് പിണറായി ആഗ്രഹിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയും നല്ല ബന്ധത്തിൽ അല്ല. അതാണ് തോമസ് ഐസക്കിനെ മന്ത്രിസഭയിൽ നിന്ന് മാറ്റാനുള്ള ആലോചനയ്ക്ക് പിന്നിലെ പ്രധാന കാരണം. എന്നാൽ മുതിർന്ന കേന്ദ്ര കമ്മറ്റി അംഗത്തെ ധനവകുപ്പിൽ നിന്ന് മാറ്റുന്നത് അത്ര എളുപ്പമാവുകയുമില്ല. അതുകൊണ്ടാണ് ആലപ്പുഴ ലോക്സഭാ സീറ്റ് നൽകി ഐസക്കിനെ ഒതുക്കാനുള്ള നീക്കം.
അങ്ങനെ 22ന് ആരംഭിക്കുന്ന തൃശൂർ സമ്മേളനം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. പിണറായി സർക്കാരിന്റെ 19 മാസത്തെ പ്രവർത്തനം സമ്മേളനം വിലയിരുത്തും. ഭരണത്തെക്കുറിച്ചുള്ള പാർട്ടിയുടെ അഭിപ്രായം പ്രവർത്തന റിപ്പോർട്ടിൽ ഇടംപിടിച്ചു കഴിഞ്ഞു. അതിന്മേലുയരുന്ന ചർച്ചകളും നിഗമനങ്ങളും മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കാര്യങ്ങളെത്തിക്കും. മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് സമ്മേളനനാന്തരമെന്നു പറഞ്ഞാണ് ഇ.പി. ജയരാജനെ നേതൃത്വം സമാധാനിപ്പിച്ചത്. കേസിൽ കുറ്റവിമുക്തനായതോടെ എൻസിപിയുടെ എ.കെ. ശശീന്ദ്രനു തിരിച്ചുവരാമെങ്കിൽ അതേ സ്ഥിതിയുള്ള തനിക്ക് എന്തുകൊണ്ടു കഴിയില്ലെന്ന ചോദ്യം ജയരാജൻ സജീവമാക്കുന്നുണ്ട്. അനാരോഗ്യം ചില മന്ത്രിമാരെ അലട്ടുന്നു. ഉദ്ദേശിച്ച പുരോഗതിയുണ്ടാക്കാൻ മറ്റു ചിലർക്കു കഴിയുന്നില്ലെന്നുമുണ്ട് വിമർശനം.
സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ആരൊക്കെ ഇടംപിടിക്കുമെന്നതുകൂടി കണക്കിലെടുത്തു സർക്കാരിൽ മാറ്റങ്ങൾ വരുത്തുക. ജില്ലാ സമ്മേളനങ്ങളിലെല്ലാം സർക്കാരിനെതിരെ വിമർശനമുണ്ടായി. ജിഎസ്ടിയുടെ കാര്യത്തിൽ മന്ത്രി തോമസ് ഐസക്കിനു പിഴച്ചോയെന്ന ചോദ്യം പിണറായി പക്ഷം സജീവമാക്കി. ഈ ചർച്ചകളാകും തോമസ് ഐസക്കിന് വിനയാവുക. പൊലീസിനു സർവസ്വാതന്ത്ര്യം നൽകിയത് അവർ ദുരുപയോഗം ചെയ്യുന്നു. പാർട്ടിക്കു നിയന്ത്രണമില്ല. ന്യായമായ ആവശ്യങ്ങൾക്കു പോലും പൊലീസ് സ്റ്റേഷനിലേക്കു ചെല്ലാൻ സഖാക്കൾക്കു മടി. ഉദ്യോഗസ്ഥർ കാര്യങ്ങൾ തീരുമാനിക്കുന്നു. പ്രഖ്യാപനങ്ങളല്ലാതെ പലതും നടപ്പാകുന്നില്ല. സർക്കാരിന്റെ മുൻഗണനാ പദ്ധതിയിൽ പെട്ട 'ൈലഫ്' നടത്തിപ്പു പിഴച്ചു. മന്ത്രിമാർ വിവാദങ്ങളിൽ പെടുന്നു. സർക്കാരിന്റെ നയരൂപീകരണത്തിലും നടത്തിപ്പിലും പാർട്ടി വഹിച്ചിരുന്ന പഴയ പങ്ക് ഇപ്പോഴുണ്ടോയെന്നു സംശയിക്കണം. പ്രതിപക്ഷത്തിനെതിരെ തുടങ്ങിവച്ച കേസുകൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതു സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുന്നു-ഇങ്ങനെ വിമർശനം ഏറയൊണ്.
സിപിഐയുടെ മന്ത്രിമാർക്കെതിരെ വിമർശനം ശക്തമാണ്. അവരുടെ ഭക്ഷ്യം, കൃഷി വകുപ്പുകളിൽ അഴിമതിയാണെന്ന ഗുരുതര ആക്ഷേപം ജില്ലാ സമ്മേളനങ്ങളിലുണ്ടായി. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ വകുപ്പുമന്ത്രിക്കു കഴിയുന്നില്ല. വിവാദങ്ങൾ ആളിക്കത്തിക്കാനാണു മന്ത്രിക്കു താൽപര്യമെന്നും സിപിഎം സമ്മേളനത്തിൽ വിലയിരുത്തൽ വന്നു. കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിക്കാനാണ് മുഖ്യമന്ത്രിക്ക് താൽപ്പര്യം. ഇതിനായി സിപിഐയെ ഇടതുപക്ഷത്ത് നിന്ന് അകറ്റേണ്ടതുണ്ട്. ഇതിനായി കെ എം മാണിയെ മന്ത്രിസഭയുടെ ഭാഗമാക്കും. അങ്ങനെ ഇടതുപക്ഷത്തിന് പുതിയ മുഖം നൽകാനും സിപിഎം ശ്രമിക്കും. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികളുമായി അടുക്കാനുള്ള നീക്കവും ചർച്ചയാകും. ഇതിനായുള്ള നയം മാറ്റവും തൃശൂരിൽ നിറയും.
ഉലഞ്ഞിരിക്കുന്ന സിപിഎം-സിപിഐ ബന്ധം കൂടുതൽ അപകടത്തിലാകുമോയെന്നു വ്യക്തമാക്കുന്നതാകും 22നു തൃശൂരിൽ കൊടിയേറുന്ന സിപിഎം സംസ്ഥാന സമ്മേളനം. 'സിപിഐയെ കൂടെ കൊണ്ടുനടക്കുന്നത് ഓഖിയേക്കാൾ വലിയ ദുരന്തം!' - സിപിഎമ്മിന്റെ എറണാകുളം ജില്ലാ സമ്മേളനത്തിലുയർന്ന ഈ മുന്നറിയിപ്പ് സംസ്ഥാന സമ്മേളനത്തിന്റെ ചർച്ചയുടെ രൂപമാണ് നൽകുന്നത്. ജില്ലാ സമ്മേളനങ്ങളിലുയർന്ന വിമർശനങ്ങൾ യാദൃച്ഛികമല്ലെങ്കിൽ സംസ്ഥാന സമ്മേളനവും വ്യത്യസ്തമാകാനിടയില്ല. സിപിഐയെ തള്ളിയും കെ.എം.മാണിയെ കൂടെ കൂട്ടണമെന്ന വികാരം സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കളിൽ ശക്തമാകുന്ന പശ്ചാത്തലവും അടിയൊഴുക്കായുണ്ട്. മുന്നണി ബന്ധങ്ങളുടെ ഉരകല്ലായി മാറാം തൃശൂർ സമ്മേളനം.
37 വർഷത്തിനുശേഷം തൃശൂർ ജില്ല വേദിയാകുന്ന സംസ്ഥാന സമ്മേളനം 22, 23, 24, 25 തീയതികളിലാണ് നടക്കുന്നത്. 22നു 10നു റീജനൽ തിയറ്ററിൽ പ്രതിനിധി സമ്മേളനം നടക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. വി എസ്.അച്യുതാനന്ദൻ പതാക ഉയർത്തും. പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, എ.കെ.പത്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവർ പങ്കെടുക്കും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കയ്യൂരിൽനിന്നും കൊടിമരം വയലാറിൽനിന്നും എത്തിക്കും. എം വിഗോവിന്ദൻ, ആനത്തലവട്ടം ആനന്ദൻ എന്നിവർ ജാഥകൾ നയിക്കും. 577 രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നു ദീപശിഖാ പ്രയാണമെത്തും. 21നു വൈകിട്ടു തേക്കിൻകാട് മൈതാനത്ത് ബേബി ജോൺ പതാക ഉയർത്തും. പിണറായി വിജയൻ ദീപശിഖ തെളിയിക്കും.
25ന് ഒന്നിനു പ്രതിനിധി സമ്മേളനം സമാപിക്കും. തുടർന്ന് 25,000 പേർ അണിനിരക്കുന്ന റെഡ് വൊളന്റിയർ മാർച്ചും രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും. സമ്മേളന പ്രതിനിധികൾക്കു ഭക്ഷണത്തിനുള്ള അരി, പച്ചക്കറി, മത്സ്യം, കോഴിയിറച്ചി എന്നിവ ജൈവക്കൃഷി രീതിയിൽ സംഘാടകർ തന്നെ കൃഷി ചെയ്തെടുത്തവയാണ്.
Stories you may Like
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- കണ്ണൂരിലെ കാബിനറ്റിൽ വിവാദം ഉയരുമ്പോൾ
- ഉടൻ ലബനാൻ വിടണമെന്ന് സ്വന്തം പൗരന്മാർക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ
- കേരള മുഖ്യമന്ത്രി കൊച്ചിയിൽ നഷ്ടമാക്കിയത് അവഗണന ചർച്ചയാക്കാനുള്ള സുവർണ്ണാവസരമോ?
- കേരളത്തിലെ ഇടതുപക്ഷം ഇസ്ലാമിക തീവ്രവാദത്തെ വെളുപ്പിക്കുന്നത് എന്തുകൊണ്ട്?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്