1980 മുതൽ 1999 നവംബർ ആദ്യ വാരം വരെ കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനത്തിൽ പൊലിഞ്ഞത് 88 ജീവനുകൾ; കണ്ണും കാലും കയ്യുമൊക്കെ നഷ്ടപ്പെട്ടവർ ഇതിന്റെ പത്തിരട്ടി; അനേകം പേരുടെ വീടുകളും അഗ്നിക്കിരയായപ്പോൾ കണ്ണൂരിലുണ്ടായത് കോടികളുടെ നാശനഷ്ടം: കണ്ണൂരിൽ ഉയർന്നു വന്ന പാർട്ടി ഗ്രാമങ്ങൾക്ക് പിന്നിൽ അനേകം കുടുംബങ്ങളുടെ തോരാത്ത കണ്ണീർ
പി റ്റി ചാക്കോ
ഹൃദയത്തിൽ പട്ടട എരിയുന്നവർ-1
കിഴക്കേ കതിരൂരിൽ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു വീടിന്റെ നടുമുറിയിൽ ഒരു നാടൻ തെങ്ങ് ആർത്തു വളരുകയാണ്. ഇപ്പോൾ നാലോലയായി.
ഞൊടിയിടകൊണ്ട് വച്ച തെങ്ങാണിത്. ചുറ്റും കുമിഞ്ഞു കൂടിയ മൺകട്ടകൾ. കത്തിക്കരിഞ്ഞു കിടക്കുന്ന വീടിന്റെ അവശിഷ്ടങ്ങൾ. അവയ്ക്കിടയിൽ ജ്വലിക്കുന്ന പകയുടെയും പ്രതികാരത്തിന്റെയും കനലുകൾ.
ഇതിനിടയിലൂടെ ഓല വിരിച്ച് ഉയരുന്ന പച്ചത്തെങ്ങിന് ഒരുപാട് പറയാനുണ്ട്.
രണ്ട് വർഷമായി അനാഥമായി കിടക്കുന്ന ഈ സ്ഥലത്തിന്റെ ഉടമ കെ.പി അനിൽ കുമാർ എവിടെയാണിപ്പോൾ? കിഴക്കേ കതിരൂരിൽ നിന്ന് ഏതാനും കിലോമീറ്റർ ഉള്ളിലുള്ള പ്രശാന്ത സുന്ദരമായ ഗ്രാമത്തിലെ പലരോടും തിരക്കി. ആർക്കുമറിയില്ല.
' രണ്ടു വർഷമായി അനിൽ ഇവിടെ വന്നിട്ട്.' അയൽവാസിയും റിട്ടയേഡ് പൊലീസുകാരനുമായ വിജയൻ സാക്ഷ്യപ്പെടുത്തി. ആ സാക്ഷ്യം സത്യമാണ്.
ഇവിടെയുള്ള 31 സെന്റ് സ്ഥലം കാടുപിടിച്ചു കിടക്കുന്നു. തകർക്കപ്പെട്ട വീടിന്റെ അവശിഷ്ടങ്ങൾ ദ്രവിച്ചു കൊണ്ടിരിക്കുന്നു. മുറ്റത്തും പറമ്പിലുമായി ചിതറിക്കിടക്കുന്ന വീട്ടുപകരണങ്ങളെ കാടും പടർപ്പും പൊതിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന ഭിത്തികൾ ഒന്നൊന്നായി നിലം പൊത്തുന്നു. ഇഴജന്തുക്കളും ക്ഷുദ്രജീവികളും വീടിനകത്ത് താവളമുറപ്പിച്ചിരിക്കുന്നു.
അനിലിനെ എവിടെ കണ്ടെത്താം? ആർക്കുമറിയില്ല. അനിൽ ഒളിവിലാണ്. പക്ഷേ എവിടെ? അത് ആർ.എസ്. എസിന് മാത്രമറിയാവുന്ന പരമ രഹസ്യം.
കിഴക്കേ കതിരൂരിൽ നിന്ന് നേരെ ബിജെപി തലശേരി മണ്ഡലം കമ്മിറ്റി ഓഫിസിലെത്തി. അവിടെ പാർട്ടിയുടെ രഹസ്യ യോഗം നടക്കുന്നു. പുറത്ത് മഫ്തിയിൽ പൊലീസുകാരുണ്ട്. യുവമോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി ജയകൃഷ്ണൻ, ബിജെപി ജില്ലാ സെക്രട്ടറി ഒ.കെ വാസു തുടങ്ങിയവർ യോഗത്തിലുണ്ട്. ഇവർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സെക്യൂരിറ്റിയുടെ ഭാഗമാണ് പുറത്തുള്ള പൊലീസുകാർ.
നിർബന്ധത്തിന് വഴങ്ങി ജയകൃഷ്ണൻ സഹായിക്കാമെന്നേറ്റ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ പാഞ്ഞു. രാത്രി എട്ടു മണിയോടെ അനിലിനെ ഒളിത്താവളത്തിൽ കാണാൻ സൗകര്യമൊരുക്കി.
പറഞ്ഞതു പ്രകാരം രാത്രി എട്ടു മണിക്ക് മൂലക്കടവിലെത്തി. അവിടെയുള്ള ഒരു കടയിൽ ആർഎസ്എസ് പ്രവർത്തകർ ഞങ്ങളെ കാത്തിരുന്നു. അവിടെ നിന്നും കാറിൽ മാക്കുനി, ചാലം, ചമ്പാട് തുടർന്ന് പിഎം മുക്ക്.
ഇനി കാർ പോകില്ല. ലോഡ്ഷെഡിങ് സമയം. നല്ല ഇരുട്ട്. ആർഎസ്എസ് സംഘത്തോടൊപ്പം ഞങ്ങൾ ദുർഘടം പിടിച്ച ഇടവഴിയിലൂടെ കയറ്റം കയറി.
അവിടെ പുരാതനമായ സാമാന്യം വലിയൊരു വീട്ടുമുറ്റത്തു ഞങ്ങളെത്തി.
അനിലിനെ ഉറക്കെ വിളിച്ചു. ആളനക്കമില്ല. ഏതാനും മിനിട്ട് കഴിഞ്ഞപ്പോൾ കതകിലെ പൂട്ടുകളും എടുത്തു മാറ്റി കയ്യിൽ മണ്ണെണ്ണ വിളക്കുമായി അവന്മാർ ഇറങ്ങി വന്നു. പുറകെ ഏതാനും നിഴലുകൾ. അനിലിന്റെ ആദ്യ ഭാര്യയും കുഞ്ഞുമാണ്.
കറുത്തവാവിന്റെ കൂരിരുട്ടിൽ ഒരു ഇലയനക്കം പോലും ഇല്ലാതെയാണ് അവരെ ഒളിച്ചു താമസിപ്പിച്ചിരിക്കുന്നത്.
ആയിത്തറ എൽ.പി സ്കൂൾ കോമ്പൗണ്ടിലുള്ള ഡോ. ഹെഡ്ഗേവാർ സ്മൃതി മണ്ഡപത്തിന് നേരെ സിപിഎമ്മുകാർ ബോംബെറിഞ്ഞതോടെയാണ് ഈ നാലു വീട്ടുകാരുടെ ദുരന്തം ആരംഭിക്കുന്നത്. ഈ സമയം തൊട്ടടുത്ത വീട്ടിൽ ആർഎസ്എസ് ശാഖായോഗം നടക്കുകയായിരുന്നു.
സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ ആർഎസ്എസ് പ്രവർത്തകൻ ശശിയെ ബോംബ് എറിഞ്ഞു കൊന്നു. കുഞ്ഞിക്കണ്ണന്റെ പറമ്പിൽ കിടന്നാണ് ശശി മരിച്ചത്. തുടർന്നുള്ള പ്രത്യാക്രമണത്തിലാണ് കുഞ്ഞിക്കണ്ണനും രണ്ടു മക്കൾക്കും അയൽവാസി ഗോവിന്ദനും തീരാത്ത നഷ്ടം സംഭവിച്ചത്.
ഗോവിന്ദന്റെ ഏക മകൻ രവീന്ദ്രന്റെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞപ്പോഴാണ് ദുരന്തമെത്തിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വരുകയായിരുന്നു. പൊടുന്നനവെയാണ് മണിയറ ഉൾപ്പെടെ എല്ലാം കത്തിയമർന്നത്. അതോടെ ഗോവിന്ദന്റെ വിവാഹം മുടങ്ങി. പ്രതീക്ഷകളെല്ലാം തകർന്നു.
ഈ ശ്മശാനഭൂമി വിട്ട് എല്ലാവരും ഓടിപ്പോയെങ്കിലും ഗോവിന്ദന്റെ മൂത്തമകൾ നാരായണി (45) ചുറ്റുവട്ടത്ത് തന്നെയുണ്ട്. സൂക്ഷിക്കാൻ ഇനി ഈ വീട്ടിൽ ഒന്നുമില്ല. എങ്കിലും ഒരുപാട് ഓർമ്മകൾ ഇവിടെയുണ്ട്.
' പോകില്ല, ചത്താലും പോകില്ല'- വടക്കൻപാട്ടിലെ ഉണ്ണിയാർച്ചയെ പോലെ സാരിത്തുമ്പൊന്നു വട്ടം ചുറ്റി നാരായണി പുലമ്പി.
1980 മുതൽ 1999 നവംബർ ആദ്യം വരെ 88 ജീവനാണ് കണ്ണൂരിൽ രാഷ്ട്രീയ സംഘട്ടനത്തിൽ പൊലിഞ്ഞത്. കക്ഷി തിരിച്ചുള്ള കണക്ക് ഇപ്രകാരം: ബിജെപി-31, സിപിഎം-28, കോൺഗ്രസ്-24, ശിവസേന-2, സ്വതന്ത്രൻ-1.
കണ്ണും കാലും കയ്യുമൊക്കെ നഷ്ടപ്പെട്ടവർ ഇതിന്റെ പത്തിരട്ടി. ഒരുപാട് പേർക്ക് വീടും നാടും നഷ്ടപ്പെട്ടു. അനേകം കിടപ്പാടങ്ങൾ അഗ്നിക്കിരയായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം.
ഇവരുടെ ചോരയിലും നീരിലും പാർട്ടി ഗ്രാമങ്ങൾ ഉയർന്നു വന്നു. അവിടെ അവർ സർവ്വാധികാരികളായി വാഴുന്നു.
മറുവശത്ത് മരണത്തെ മുന്നിൽ കണ്ട് ഒളിവിൽ പോകുന്നവർ, വീടും നാടും വിട്ടോടിയവർ, നിത്യ രോഗികളായവർ, വിവാഹം മുടങ്ങിയവർ. ജീവിക്കാനുള്ള എല്ലാ വഴികളും മുട്ടിയവർ. പാർട്ടി ഗ്രാമത്തിൽ പാർപ്പിച്ചിരിക്കുന്ന ക്രിമിനലുകൾക്ക് വെപ്പാട്ടികളായവർ. നഷ്ടപ്പെട്ടു പോയ അച്ഛനെയും മക്കളേയും ഭർത്താവിനെയും ഓർത്തോർത്തു ഗദ്ഗദം കൊള്ളുന്നവർ നിരവധിയാണ്.
(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍