യാത്രക്കാരുടെ മിനിമം കൂലി വർദ്ധിപ്പിക്കേണ്ടത് വിദ്യാർത്ഥികളിൽ നിന്നും കുറഞ്ഞ കൂലി ഈടാക്കുന്നതിനാലെന്ന് നാറ്റ്പാക്ക് റിപ്പോർട്ട്; ഡീസൽ വില കുറഞ്ഞപ്പോൾ നിരക്ക് കുറക്കാൻ കൂട്ടാക്കാതെ ബസ് ഉടമകൾക്ക് ലാഭത്തിന് അവസരം ഒരുക്കി ജസ്റ്റിസ് എം രാമചന്ദ്രനും; ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാൻ സംരക്ഷിക്കുന്നത് ബസ് ഉടമകളുടെ മാത്രം താൽപ്പര്യമെന്ന് ആക്ഷേപം; വിശ്വ ഹിന്ദു പരിഷത്ത് നേതാവിനെ ഇനിയും തുടരാൻ അനുവദിക്കുന്നതെന്തിന്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാൻ സർക്കാർ കർശന നിലപാടുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ, ബസ് ഉടമകൾ ഇതുവരെ സമരം പിൻവലിക്കാൻ തയ്യാറായിട്ടില്ല. ജനങ്ങളെ വലച്ചുകൊണ്ടുള്ള ഈ സമരം എത്രകാലം മുന്നോട്ടു പോകുമെന്നാണ് ഇനി അറിയേണ്ടത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ നിലപാട് സ്വകാര്യ ബസ് ഉടമകൾ സ്വീകരിക്കാൻ കാരണം ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് എം രാമചന്ദ്രന്റെ നിലപാടാണ്. പലപ്പോഴും സ്വകാര്യ ബസ് ഉടമകളുടെ താൽപ്പര്യം സംരക്ഷിക്കുന്ന വിധത്തിലാണ് ചെയർമാൻ പെരുമാറുന്നത് എന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.
ജസ്റ്റിസ് എം രാമചന്ദ്രന്റെ നിലപാട് വിശ്വസിച്ച ബസ് ഉടമകളാണ് വെട്ടിലായിരിക്കുന്നത്. യാത്രക്കാരുടെ ഉയർന്ന മിനിമം കൂലി വിദ്യാർത്ഥികൾക്ക് കുറഞ്ഞ കൂലി ഈടാക്കുന്നതിനാൽ എന്നാണ് നാറ്റ്പാക്ക് രേഖകൾ പറയുന്നത്. ഇത് കൂടാതെ ജസ്റ്റിസ് രാമചന്ദ്രൻ നായരും ഈ നിലപാടിനെ അനുകൂലിച്ചു കൊണ്ടാണ് രംഗത്തെത്തിത്തിയത്. ചാർജ്ജ് വർധിപ്പിക്കണമെന്ന ആവശ്യം ബസ് ഉടമകൾ ഉന്നയിക്കാൻ കാരണവും ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാന്റെ നിലപാടാണെന്നാണ് ആരോപവും ശക്തമാണ്. എന്തായാലും വിദ്യാർത്ഥികളുടെ ബസ് ചർജ്ജ് വർദ്ധിപ്പിക്കുന്നതിനോട് അനുകൂലമായി പ്രതികരിക്കാൻ ഇനിയും സർക്കാർ തയ്യാറായേക്കില്ല.
വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതു കൊണ്ടാണ് കേരളത്തിൽ ബസ് നിരക്ക് ഉയരുന്നത് എന്നാണ് നാറ്റ്പാക്ക് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കർണാടക അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ കൺസെഷൻ നിരക്ക് ഉയർന്നതായതിനാലാണ് അവിടെ സാധാരണ നിരക്കിൽ വർദ്ധനവുള്ളതും. അതുകൊണ്ട് തന്നെ നാറ്റ്പാക്ക് റിപ്പോർട്ട് പ്രകാരം കേരളത്തിലെ സ്വകാര്യ ബസുകൾക്ക് മതിയായ വിഹിതം യാത്രാക്കൂലിയായി ലഭിക്കുന്നുണ്ടെന്ന് വേണം കരുതാൻ. അതേസമയം ഡീസൽ വിലവർദ്ധനവിന് അനുസൃതമായി നിരക്ക് വർദ്ധിപ്പിക്കാൻ തയ്യാറാകുന്ന സ്വകാര്യ ബസ് ഉടമകൾ മറിച്ചുള്ള ആവശ്യം അംഗീകരിക്കാൻ പോലും പലപ്പോഴും തയ്യാറാകാറില്ല.
നേരത്തെ 2015ൽ ഡീസൽ വിലകുത്തനെ കുറഞ്ഞപ്പോൾ ചാർജ്ജു കുറക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും പറ്റില്ല എന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ സ്വീകരിച്ച നിലപാട്. വിദ്യാർത്ഥി കൺസെഷൻ വർദ്ധിപ്പിക്കാൻ തയ്യാറാകണം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ടിൽ കുറിക്കുകയും ചെയ്തു. പുറത്തുവന്ന ഈ രണ്ട് റിപ്പോർട്ടുകളും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ബസ് ഉടമകളുടെ അത്യാർത്തിക്ക് അനുസൃതമായാണ് കാര്യങ്ങളുടെ പോക്കെന്നാണ്.
അതേസമയം ബസ് സമരം ജനജീവിതം ദുസ്സഹമാക്കുമ്പോൾ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. പെർമിറ്റ് നിബന്ധന പാലിക്കാത്തതിന് കാരണം വിശദമാക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് എല്ലാ ആർടിഒമാർക്കും കമ്മീഷണർ നിർദ്ദേശം നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങും. ഇതോടെ ബസ് സമരം എല്ലാ അർത്ഥത്തിലും പൊളിയാനാണ് സാധ്യത.
സമരത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സർവീസ് നടത്താതിരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു. സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സർക്കാർ ചർച്ച നടത്തിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
പെർമിറ്റു റദ്ദായാൽ കിട്ടാൻ സാധ്യതയില്ലാത്ത സിറ്റി ടൗൺ സർവീസുകളായും കെഎസ്ആർടിസി റൂട്ടുകളിലെ ലിമിറ്റഡുകളായും മേൽ സർക്കാർ പിടിക്കാൻ ഒരുങ്ങുകയാണ്. അതേസമയം സർക്കാർ നിയമിച്ച ബസ് ചാർജ്ജ് നിർണയ സമിതി ചെയർമാന്റേത് സർക്കാർ വിരുദ്ദ നിലപാടാണെന്ന ആക്ഷേപവും ശക്തമാണ്.
വിശ്വഹിന്ദു പരിഷത്തിന്റെ മുഖപത്രമായ ഹിന്ദു വിശ്വയുടെ പത്രാധിപ സമിതി ചെയർമാനായ ജസ്റ്റീസ് എം രാമചന്ദ്രൻ (റിട്ട) ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ബസ് ചാർജ് നിർണ്ണയ സമിതി ചെയർമാനായി നിയമിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ സഹയാത്രികനായ വ്യക്തിയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതിൽ കടുത്ത അമർഷം ഇടതു പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ഉയർന്നിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടുപ്പക്കാരൻ കൂടിയാണ് ജസ്റ്റിസ് എം രാമചന്ദ്രൻ. അങ്ങനെയൊരു വ്യക്തിയെ എന്തിനാണ് ഇടതു സർക്കാർ സുപ്രധാന പോസ്റ്റിൽ തുടരാൻ അനുവദിക്കുന്നതെന്ന വിമർശനവുമുണ്ട്.
പ്രതിമാസം 75000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബസ് ചർജ്ജ് നിർണയ സമിതി ചെയർമാൻ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ലഭിക്കും. വല്ലപ്പോഴും തെളിവെടുപ്പ് നടത്തുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി. ഇന്ന് തിരുവനന്തപുരത്തും ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച തെളിവെടുപ്പ് നടന്നിരുന്നു. ബസ് ഉടമകളിൽ നിന്നാണ് രാമചന്ദ്രൻ തെളിവെടുപ്പ് നടത്തിയത്. ബസ് ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം നയപരമായി കൈക്കൊള്ളാമെന്നിരിക്കേ എന്തിനാണ് ഇതിനൊരു കമ്മീഷൻ എന്ന ചോദ്യവും ഉയരുന്നുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാനത്തെ തല മുതിർന്ന നേതാവാണ് ജസ്റ്റീസ് രാമചന്ദ്രൻ. പരിഷത്തിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തൊട്ടാകെയും സംസ്ഥാനത്തിനു വെളിയിലും യാത്ര ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. വിശ്വഹിന്ദു പരിഷത്ത് അടങ്ങുന്ന സംഘപരിവാർ വൃത്തങ്ങൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ശത്രുവാണ്. ഇക്കാര്യം പിണറായി വിജയൻ തന്നെ പലതവണ പറയുകയും ചെയ്ത കാര്യമാണ്. വി എസ് സർക്കാറിന്റെ കാലത്ത് ഫെയർ റിവിഷൻ കമ്മറ്റി ചെയർമാനാകുമ്പോൾ ഇദ്ദേഹം വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തികുന്നില്ല. അന്ന് ഗതാഗത മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍