കൈകളിൽ നീട്ടി പിടിച്ച കൊടുവാൾ; ചിലരുടെ കൈകളിൽ ബോംബ്; ആർഎസ്എസുകാരുടെ കട തിരക്കി എത്തിയ അക്രമി സംഘം സംഹാര താണ്ഡവം ആടി; ഇതെല്ലാം കണ്ടു നിന്ന അബൂബക്കർ എന്ന മധ്യ വയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു; അനാഥരായത് ഭാര്യയും ദത്തെടുത്ത് വളർത്തിയ രണ്ടു വയസ്സുകാരി മകളും
പി റ്റി ചാക്കോ
ഹൃദയത്തിൽ പട്ടട എരിയുന്നവർ-2
ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ നിന്നു തട്ടിയുണർത്തിയതിൽ പ്രതിഷേധിച്ചു കൊണ്ടാണ് അവൾ പൂമുഖത്തേക്ക് മടിച്ച് മടിച്ച് നടന്നത്. അപരിചിതരായ ഞങ്ങളെ കണ്ടവൾ ഞടുക്കത്തോടെ അകത്തേയ്ക്ക് ഓടിപ്പോയി. അകത്ത് സാന്ത്വനത്തിന്റെ മൃദുമർമരം.
' അബൂബക്കറുടെ മോളാണ്... സുഹാന.' അളിയൻ ഹാഷിം പരിചയപ്പെടുത്തി.
' ഓൾക്ക് ഇപ്പോളും പേടി മാറീട്ടില്യ. ഓളെല്ലാം കണ്ടിരുന്നു' ഹാഷിം കൂട്ടിച്ചേർത്തു.
കൊലപാതക രാഷ്ട്രീയം ഉറഞ്ഞു തുള്ളുന്ന തലശേരിയിൽ അക്രമി സംഘത്തെ കണ്ട് ഹൃദയം പൊട്ടി മരിച്ച ധർമ്മടം വെള്ളൊഴുകാൽ നാദിയ സ്റ്റോഴ്സ് ഉടമ പി.വി അബൂബക്കറുടെ മകളാണ് സുഹാന.
അബൂബക്കർക്ക് പ്രായം 52. സുഹാനയ്ക്ക് രണ്ട് വയസ്. അദ്ദേഹത്തിന്റെ ഏക മകൾ.
ഒരു പൊരുത്തക്കേടുണ്ടെന്ന മട്ടിൽ ഞാൻ ഹാഷിമിനെ നോക്കി.
'അതു ശരിക്കും ഓന്റെ കുട്യല്യ. ദത്തെടുത്തതാ. പിറന്നയന്ന് കിട്ടിയതാ.' ഹാഷിം സംശയം നിവാരണം ചെയ്തു.
ആരോ തിരസ്ക്കരിച്ച ഈ ഓമനക്കുട്ടി ഒരു രാജകുമാരിയെ പോലെയാണ് അബൂബക്കറിന്റെ ശബ്നം എന്ന വീട്ടിൽ വളരുന്നത്. അബൂബക്കർ അവളുടെ ഉപ്പയും മറിയുമ്മ അവളുടെ ഉമ്മയും. അറബിക്കഥയിലെപ്പോലെ പെട്ടെന്നാണ് അവളെ ഈ ദമ്പതികൾക്ക് ലഭിച്ചത്. ഊഷരഭൂമി പോലെ വിരസമായിരുന്ന 'ശബ്നം' പൊടുന്നവേ പൊട്ടിച്ചിരികളാലും കിളിക്കൊഞ്ചലാലും കോൾമയിർകൊണ്ടു. അവളുടെ കുഞ്ഞിക്കാലിലെ ചിലങ്കകളും കുഞ്ഞിക്കയ്യിലെ കരിവളകളും മത്സരിച്ചു കൊഞ്ചിയാടി.
അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ ഒക്ടോബർ 26ന് അബൂബക്കറിന്റെ കടയുടെ മുമ്പിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ അക്രമികൾ എത്തിയത്. ജീപ്പിലാണ് അഞ്ചംഗ സംഘം വന്നത്. കൈകളിൽ നീട്ടിപ്പിടിച്ച കൊടുവാൾ. ചിലരുടെ കൈകളിൽ ബോംബ്. ആർഎസ്എസുകാരുടെ കട തിരക്കി എത്തിയ അവരുടെ സംഹാര നൃത്തം കണ്ട് അബൂബക്കർ കടയിൽ നിന്ന് പുറത്ത് ചാടി. ഷട്ടർ വലിച്ചു താഴ്ത്തുന്നതിനിടയിൽ കുഴഞ്ഞു വീണു. നിമിഷങ്ങൾക്കകം മരണം.
അബൂബക്കറിന്റെ ഭാര്യ മറിയുമ്മ അന്ന് തളർന്ന് വീണതാണ്. മൂന്നാഴ്ച കഴിഞ്ഞിട്ടും അവർക്ക് നടന്നതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. മുഖവും പൊത്തി ഒരേയൊരു കിടപ്പ്. ആരെയും കാണുന്നില്ല. ഭക്ഷണം കഴിക്കില്ല. ഭർത്താവ് മരിച്ചാൽ 41 ദിവസം മുറിയിലിരിക്കുക എന്നൊരു ചടങ്ങ് മലബാറിലുണ്ട്. മറിയുമ്മ മറയിലിരിക്കുകയാണ്. ആ മുറിയിലിരിപ്പ് എത്രനാൾ നീളുമെന്ന് ആർക്കുമറിയില്ല.
സുഹാനയുടെ ചിലങ്കകൾ പൊട്ടിച്ചിരി നിർത്തി. ഉപ്പയുടെ ദാരുണാന്ത്യത്തിന് ദൃക്സാക്ഷിയായിരുന്ന ഈ കുരുന്നും മൗനത്തിന്റെ വാൽമീകത്തിലാണ്. 'ശബ്നം' ഇപ്പോൾ നിശബ്ദമാണ്. അനിശ്ചിതത്വത്തിന്റെ മാറാലകൾ ഈ വീടിന്റെ ചുവരുകളിൽ പടർന്നു കഴിഞ്ഞു.
ഒരു സഹോദരി അന്ധ; മറ്റേയാൾ അവിവാഹിത; ഒരാൾ വിധവ; കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മനോജിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഒരു കുടുംബം
ബിജെപിയുടെ ശക്തി ദുർഗമായ ഡയമണ്ട് മുക്കിൽ മനോജ് ജീവനോടെ ഇരിക്കുന്നെങ്കിൽ അതും അത്ഭുതമാണ്. മറ്റു പലരേയും പോലെ മനോജിന് ഓടിയൊളിക്കാനാവില്ല. വീടും പറമ്പും ഉപേക്ഷിച്ചു പോകാനും പറ്റില്ല. അത്രമേലാണ് ജീവിത പ്രശ്നങ്ങൾ.
മഠത്തുകണ്ടി വീട്ടിലെ പൂഴി പിടിച്ച തിണ്ണയിൽ മനോജുമായി സംസാരിക്കുന്നതിനിടെ പ്രാരാബ്ദങ്ങളുടെ മാറാലകൾ പേറുന്ന വിഹ്വല മുഖങ്ങൾ ഓരോന്നായി വാതിൽ പടിയിൽ നിരന്നു.
ആദ്യം മൂത്ത സഹോദരി കമല. 42 വയസ്. അന്ധയും അവിവാഹിതയുമാണ്. തുടർന്ന് മണിജ. 34 വയസുണ്ട്. അടുത്തയാൾ ശ്രീമതി. ശ്രീമതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് അവൾ ഇപ്പോൾ വീട്ടിലുണ്ട്. അച്ഛൻ നാരായണൻ നേരത്തെ മരിച്ചു പോയി. പ്രായമായ അമ്മയും കൂട്ടത്തിലുണ്ട്.
മണിജയുടെ വിവാഹാലോചന നടക്കുന്നതിനിടിയിലാണ് മനോജിനെ ആർഎസ്എസുകാർ വെട്ടിയത്. അതോടെ വിവാഹാലോചനകൾ നിലച്ചു. പുതുതായി വച്ചു കൊണ്ടിരുന്ന വീടിന്റെ നിർമ്മാണം നിലച്ചു. പണി തീരാത്ത വീട്ടിലാണ് ഇപ്പോൾ താമസം.
ആശാരിപ്പണിക്കാരനായ മോഹനനനാണ് ഈ വീടിന്റെ ആശ്രയം. പക്ഷേ, 1997 ഒക്ടോബർ ആറിന് ശേഷം മോഹനൻ പണിക്കു പോയിട്ടില്ല. ഇനി പോകാനുമാവില്ല.
അന്നു തലശ്ശേരിയിൽ പാർട്ടി യോഗം കഴിഞ്ഞു മടങ്ങുമ്പോൾ രാത്രി 9.30നാണ് ആർഎസ്എസ് ആക്രമണം ഉണ്ടായത്. സിപിഎം നേതാവ് മുല്ലൊളി മോഹനൻ ആിരുന്നു അവരുടെ ലക്ഷ്യം.
മോഹനന്റെ കഴുത്തിന് വെട്ടിയപ്പോൾ വാൾ തിരിഞ്ഞുപോയി. അതടെ മോഹനൻ ഓടി രക്ഷപ്പെട്ടു. തുടർന്നാണ് മനോജിനെ വെട്ടിയത്. കഴുത്തിന് മുകളിലായിരുന്നു മിന്നായം പോലത്തെ വെട്ട്. ഒറ്റവെട്ടിന് താടി മുറിഞ്ഞ് മൂന്ന് അണപ്പല്ലുകൾ തെറിച്ചു പോയി. താഴോട്ട് ഇരുന്നു.
മരണവുമായി ദീർഘനാൾ മല്ലടിച്ചു. ആദ്യം കോഴിക്കോട്ടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. തുടർന്ന് ഓപ്പറേഷൻ നടത്തി. അടിവയറ്റിൽ നിന്നും ഞെരമ്പെടുത്താണ് താടി പിടിപ്പിച്ചത്. ദീർഘനാൾ സംസാരിക്കാൻ കഴിവില്ലായിരുന്നു. ഇപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. ജീവൻ തിരിച്ചു കിട്ടി എങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ ആയില്ല. മൂന്ന് ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായി. സിപിഎം ഇത് വഹിച്ചു. ആർഎസ്എസിന്റെ ശക്തി കേന്ദ്രമാണ് ചുറ്റുമെങ്കിലും മനോജിന് ഓടിയൊളിക്കാൻ ഇടമില്ല.
' ഇവരെയും കൊണ്ട് ഞാൻ എങ്ങോട്ടോടും? ഒരു കാക്കയെ പോലും കല്ലെറിയാത്തവനാണ് ഞാൻ. പക്ഷേ വിധി കണ്ടോ?
ആഴമേറിയ മുറിവിന്റെ തടിച്ചി പാടുകളിൽ തടവിക്കൊണ്ട് തനിക്കു ചുറ്റും നിരന്നു നിൽക്കുന്ന നിസഹായരിലേക്ക് വീണ്ടും കണ്ണുകൾ പായിച്ചു മോഹനൻ വീണ്ടും വിധിയെ പഴി ചാരി
അതീവ രഹസ്യമായി തയ്യാറാക്കുന്ന ഹിറ്റ്ലിസ്റ്റ് എപ്പോൾ നടപ്പാക്കണം എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുന്നത് ചർച്ച ചെയ്ത്
എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഹിറ്റ്ലിസ്റ്റുകൾ അതീവ രഹസ്യമായി തയ്യാറാക്കുന്ന ഹിറ്റ്ലിസ്റ്റ് എപ്പോൾ നടപ്പാക്കണം എന്ന് പാർട്ടി നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും. ചിലപ്പോൾ കൊല്ലാനാകും തീരുമാനം. അല്ലെങ്കിൽ കയ്യോ കാലോ വെട്ടി മുന്നറിയിപ്പു നൽകാനാകും. മറ്റു ചിലപ്പോൾ വീട വസ്തുവോ നശിപ്പിക്കും. അവിചാരിതമായി നിരപരാധികളും ഇതിൽപ്പെട്ടു പോകാം. അതു പൊടുന്നനവേയുള്ള പ്രത്യാക്രമണത്തിലോ അടയാളം തെറ്റിപ്പോകുന്നതു മൂലമോ ആകാം.
95ൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരായ മാമൻ വാസു, 97ൽ കൊല്ലപ്പെട്ട സുരേന്ദ്രൻ, കഴിഞ്ഞ ഓഗസ്റ്റിൽ ദാരുണമായി വെട്ടേറ്റ സിപിഎം സംസ്ശാന കമ്മറ്റി അംഗം പി ജയരാജൻ എന്നിവർ ആർഎസ്എസ് ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു.
96ൽ കൊല്ലപ്പെട്ട ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി പന്ന്യൂർ ചന്ദ്രൻ, 97ൽ കൊല്ലപ്പെട്ട പ്രദീപൻ തുടങ്ങിയവർ സിപിഎം ഹിറ്റ്ലിസ്റ്റിൽ പെട്ടവരാണ്. 95ൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കെ. പി സജിത് ലാൽ, 93ൽ കൊല്ലപ്പെട്ട ലോനാപ്പി എന്നിവർ സിപിഎം ലിസ്റ്റിൽ ഉണ്ടായിരുന്നു.
മൂന്ന് കക്ഷികളുടേയും പ്രധാന നേതാക്കൾ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് അറിവായതോടെ ഇവർക്ക് പൊലീസ് സംരക്ഷണം ഏർപ്പാടാക്കി.
ചിലപ്പോൾ അടയാളം തെറ്റി നിരപരാധികൾ കൊലക്കത്തിക്ക് ഇരയാകുന്നു. 1998ൽ ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ട ബസ്ക്ലീനർ ചെല്ലട്ടൻ ചന്ദ്രനാണ് ഒരു ഹതഭാഗ്യൻ. സ്വകാര്യ ബസിലെ ക്ലീനറായിരുന്നു ചന്ദ്രൻ. തൂവക്കുന്നിൽ വെച്ച് ബസ് തടഞ്ഞിട്ടു ചന്ദ്രനെ വെട്ടി നുറുക്കി. വെറും നാലു ദിവസം മുമ്പാണ് ചന്ദ്രൻ താത്ക്കാലികമായി ക്ലീനർ ജോലിക്ക് കയറിയത്. ബസ് ജീവനക്കാരനും ബിജെപിയുടെ സജീവ പ്രവർത്തകനുമായ മറ്റൊരാളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. കൈയിൽ ചുവപ്പു ചരിടും നെറ്റിയിൽ കുറിയുമുണ്ടായിരുന്ന ചന്ദ്രനെ ആർഎസ്എസുകാരനാണെന്ന് തെറ്റിദ്ധരിക്കുക ആയിരുന്നു.
1980ൽ ഇതു പോലെ മറ്റൊരു സംഭവും ഉണ്ടായി. അന്ന് ബസിൽ നിന്നറക്കിയാണ് കൊന്നത്. ബസിൽ ഇത്രാമത്തെ സീറ്റിൽ ഇരുന്നയാൾ എന്നായിരുന്നു അടയാളം. അക്രമികൾ ലക്ഷ്യമിട്ടിരുന്ന ആൾ നേരത്തെ ബസിൽ നിന്നും ഇറങ്ങി പോയി. ആ സീറ്റിലിരുന്ന മൊകേരിയിലെ മഹ്മൂദിനെ ആളുമാറി വെട്ടിക്കൊന്നു. 19കാരനായ മെഹ്മൂദിനു രാഷ്ട്രീയമേ ഇല്ലായിരുന്നു.
(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)
(തുടരും)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്