ഹലോ.. ആവശ്യക്കാരുണ്ടെങ്കിൽ പണം റെഡി; കുറഞ്ഞ പലിശയ്ക്ക് എത്ര ലക്ഷം വേണമെങ്കിലും വായ്പ നൽകും; നോട്ട് ദി പോയന്റ്... ഒരു ചെറിയ എമൗണ്ട് എന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം: 15000ത്തോളം പേരെ കബളിപ്പിച്ച് തിരുവനന്തപുരം സ്വദേശി തട്ടിയെടുത്തത് കോടികൾ: തട്ടിപ്പ് നടത്തിയത് പത്രങ്ങളിൽ പരസ്യം നൽകിയും സമൂഹമാധ്യമങ്ങളിലൂടെയും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശി തട്ടിയെടുത്തത് കോടികൾ. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള 15,000 പേരെ പറ്റിച്ച് കോടികൾ തട്ടി എടുത്തത് തിരുവനന്തപുരം കിളിമാനൂർ മടവൂർ ഷമീർ വില്ലയിൽ ബി.ടി സാമിൻ എന്ന 45കാരനാണ്.
ചുരുങ്ങിയ പലിശയിൽ വായ്പ നല്‍കാമെന്നു പറഞ്ഞായിരുന്നു ഇയാൾ നാടുനീളെ തട്ടിപ്പ് നടത്തിയത്. കുറച്ചൊന്നുമല്ല, വലയിൽ വീണവരുടെ എണ്ണം. 15000ത്തോളം പേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തുവെന്നാണ് പൊലീസിനോട് സമ്മതിച്ചത്. കഴിഞ്ഞദിവസം തട്ടിപ്പുകാരൻ കാസർകോട് ബേഡകം പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ഒടുവിൽ രാജൻ എന്നയാളുടെ പരാതിയിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്. അപ്പോഴേക്കും നിരവധി പേർ ഇയാളുടെ തട്ടിപ്പിന് ഇരയായി കഴിഞ്ഞിരുന്നു.
പണത്തിന് അടിയന്തിരമായി ആവശ്യമുള്ളവരായിരുന്നു സാമിന്റെ തട്ടിപ്പിന് ഇരയായവരിൽ എല്ലാവരും. പത്ര പരസ്യം നൽകിയും സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയുമൊക്കെയായിരുന്നു ഇയാളുടെ തട്ടിപ്പുകൾ നടന്നത്. കുറഞ്ഞ ചെലവിൽ വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞായിരുന്നു സാമിൻ എല്ലാവരെയും പറ്റിച്ച് പോന്നത്.
കുറഞ്ഞ പലിശ, ഉടൻ പണം
ഇരിട്ടിയിലെ ഒരു വ്യാപാരിയിൽ നിന്നും ഇയാൾ തട്ടിച്ചത് പതിനായിരങ്ങളാണ്. കച്ചവടക്കാരനായ ഇയാൾ തന്റെ കട നവീകരിക്കാനായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴാണ് ഫേസ്ബുക്കിലെ ബിസിനസുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പിൽ വായ്പയെക്കുറിച്ചൊരു പരസ്യം കണ്ടതും സാമിനുമായി ബന്ധപ്പെടുന്നതും.
ഉടൻ മറുപടി വന്നു. ആവശ്യമായ രേഖകളുടെ പകർപ്പ് ഈ മെയിലായി നൽകണം. അതു കൊടുത്തു. നികുതി വെട്ടിച്ച പണമാണ് തരുന്നതെന്നും അതിന്റെ അവശ്യത്തിന് ടാക്സ് തരണമെന്നും പറഞ്ഞ് കുറച്ച് പണം ആവശ്യപ്പെട്ടു. അതു നിർദ്ദേശിച്ച അക്കൗണ്ടിൽ നല്കിയ ശേഷം പിന്നൊരു വിവരവുമില്ല. അതോടെ തട്ടിപ്പാണെന്ന് മനസിലായി. നാണക്കേട് വരുമല്ലോയെന്ന് ഓർത്ത് പരാതി നല്കാൻ തയ്യാറായില്ല. തട്ടിപ്പുകാരൻ ഇത്രയും കാലം വിലസിയതും ഇരകളുടെ ഈ മനോഭാവം കൊണ്ടാണ്.
ബാങ്കിലേക്ക് ചെല്ലൂ എല്ലം ശരിയാക്കയിട്ടുണ്ട്
പത്രപരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് സാമിന്റെ പെരുമാറ്റം ഗൗരവത്തിലുള്ളതായിരിക്കും. ഇതോടെ ആൾക്കാരുടെ വിശഅവാസവും ലഭിക്കും. പിന്നീട് രേഖകളുടെ ഒറിജിനൽ തന്നെ വേണമെന്ന് പറയും. ഇനി അവ ബാങ്കിലാണ്, കടക്കെണിയിൽ നിന്ന് കരകയറാനാണ് വീണ്ടും വായ്പതേടുന്നതെന്നു പറഞ്ഞാൽ രേഖകളുടെ പകർപ്പ് കിട്ടിയാലും മതിയെന്നാകും. ഇത് അയക്കാനുള്ള ഇ മെയിൽ വിലാസം കൈമാറും. രേഖകൾ കൈമാറിക്കഴിഞ്ഞാൽ പിന്നെ അടുത്തദിവസം ഒരു കോൾ പ്രതീക്ഷിക്കാം.
തൊട്ടടുത്ത ബാങ്കിൽ പോയി മാനേജരെ കണ്ട് വായ്പ ആവശ്യപ്പെടാനാകും നിർദ്ദേശം. വായ്പ ആവശ്യപ്പെട്ട് ആളുകൾ ബാങ്കിലെത്തുമ്പോൾ മാനേജർമാർ അമ്പരക്കും. ഫോണിൽ സാമിനുമായി സംസാരിക്കുന്നതോടെ എല്ലാം ശരിയാകും എന്നു തോന്നും. കാരണം ഇയാൾ ബാങ്ക് മാനേജരോട് സംസാരിക്കും. താൻ ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുക കാഷായി അവർക്ക് കൈമാറാനാകുമോ എന്നു മാത്രമേ ചോദിക്കൂ. ഏതു ബാങ്ക് മാനേജരും തലകുലുക്കി സമ്മതിക്കും. പിന്നെ എങ്ങനെ വിശ്വസിക്കാതിരിക്കും. പണം കൈയിൽ കിട്ടിയപോലെ തന്നെ സന്തോഷിക്കും.
അയ്യോ, ചില നൂലാമാലകൾ
ദിവസങ്ങൾക്കുള്ളിൽ വായ്പ ശരിയാകുമെന്ന പ്രതീക്ഷയിൽ ബാങ്കിൽ നിന്നുമിറങ്ങുന്ന ഇരയെ പിന്നെ സാമിൻ ബന്ധപ്പെടുന്നത് വായ്പാ തുക കൈമാറുന്നതിനുള്ള ചില നൂലാമാലകൾ നീക്കാൻ കുറച്ചു പണമാവശ്യപ്പെട്ടുകൊണ്ടായിരിക്കും. കൈമാറുന്നത് നികുതിയടക്കാത്ത പണമാണെന്നും നികുതിയിനത്തിലും മറ്റും നല്‍കാനായാണ് കുറച്ചു പണം ആവശ്യപ്പെടുന്നതെന്നും വിശദീകരിക്കും. 10 ലക്ഷത്തിന് 29,000വും ഒരു ലക്ഷത്തിന് 2900 ഒക്കെയാകും ആവശ്യപ്പെടുക. വലിയ തുക വായ്പയായി ലഭിക്കാൻ ഈ ചെറിയ സംഖ്യ തടസമായി നിൽക്കരുതല്ലോ.. ആവശ്യക്കാരൻ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് നിർദ്ദേശിക്കുന്ന അക്കൗണ്ട് നമ്പറിൽ അങ്ങ് അടയ്ക്കും. പിന്നെയാണ് കളി. വായ്പാ തുക ബാങ്കിലൊട്ട് എത്തുകയുമില്ല, സാമിനെ വിളിച്ചാൽ കിട്ടുകയുമില്ല.
കുടുങ്ങിയത് രാജന്റെ പരാതിയിൽ
കാസർകോട് കുറ്റിക്കോലിലെ രാജന്റെ പരാതിയാണ് തട്ടിപ്പുകാരനെ കുടുക്കിയത്. ചെറിയ പലിശയ്ക്ക് ലോൺ കിട്ടാൻ കൊച്ചിയിലെ കാപിറ്റൽ ഫിനാൻസ്' എന്ന സ്ഥാപനം നടത്തുന്നയാൾ 29,000 രൂപ വാങ്ങിയിട്ട് ലോണുമില്ല, കൈയിലുള്ള പണവുമില്ലാതായ കഥ രാജൻ സുഹൃത്ത് ഉണ്ണിയോട് പറഞ്ഞു. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലെന്നായി ഉണ്ണി. സുഹൃത്ത് വളരെയേറെ നിർബന്ധിച്ചപ്പോഴാണ് പരാതിയുമായി രാജൻ ബേഡകം പൊലീസിനെ സമീപിച്ചത്.
ഉണ്ണി മുന്നിട്ടിറങ്ങിയപ്പോൾ സാമിൻ കുടുങ്ങി
സുഹൃത്ത് രാജനെ പറ്റിച്ച വിരുതനെ പിടിക്കണമെന്ന് ഉണ്ണിയുടെ ഒറ്റവാശിയാണ് സാമിനെ കുടുക്കിയത്. ലോൺ ആവശ്യപ്പെട്ട് ഉണ്ണി സാമിനെ ബന്ധപ്പെടുകയും വിവരങ്ങൾ യഥാസമയം പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് വിളിക്കുന്ന നമ്പറിന്റെ ടവർ ലൊക്കേഷൻ മനസ്സിലാക്കിയാണ് പൊലീസ് പ്രതിക്കരികിലെത്തുന്നത്. കഴിഞ്ഞദിവസം ചടയമംഗലത്തെ ലോഡ്ജിൽ നിന്നാണ് തട്ടിപ്പുവീരനെ പൊലീസ് പൊക്കിയത്.
ലഹരിക്കടിമയായതോടെ എത്ര കിട്ടിയാലും തികയാതായി
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു അപകടത്തിൽ സാമിനിന്റെ തലയിലെ ഞരമ്പുകൾക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് വേദനയ്ക്ക് പരിഹാരമായി ചില മരുന്ന് ഉപയോഗിച്ച് ശീലിച്ച ഇയാൾ പെത്തലിൻ പോലെയുള്ള ഇൻജക്ഷന്റെ അടിമയായി മാറുകയും പണത്തിനായി തട്ടിപ്പുകൾ ആരംഭിക്കുകയായിരുന്നു. മൂന്ന് ദിവസത്തിലൊരിക്കൽ 15,000 രൂപയുടെ മരുന്നായിരുന്നു ഇയാൾ ലഹരിക്കായി ഉപയോഗിച്ചത്. ഈ തുക കണ്ടെത്താനാണത്രേ തട്ടിപ്പ് ആരംഭിച്ചത്.
തിരുവനന്തപുരത്തെ സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ അംഗമാണ് സാമിൻ. അച്ഛനും അമ്മയ്ക്കും ഗൾഫിൽ മികച്ച ജോലി ഉണ്ടായിരുന്നു. ബന്ധുക്കളിൽ നിന്നകന്ന് ഏകാന്ത ജീവിതം നയിച്ച് വരികയായിരുന്നു. തട്ടിപ്പുകൾ ആരംഭിച്ചിട്ട് എട്ട് വർഷത്തോളമായെന്നും പൊലീസ് പറയുന്നു. കാസർകോട് ജില്ലയിലെ കുറ്റിക്കോലിൽ മാത്രം എട്ട് പേരെയാണ് പറ്റിച്ചത്.
ഇാൾക്ക് തിരുവനന്തപുരത്തും എറണാകുളത്തും ലോഡ്ജും സ്ഥലവും സ്വന്തമായി ഉണ്ടെന്ന് അവകാശപ്പെടുന്നു. ഇത് തട്ടിപ്പിലൂടെ സമ്പാദിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസിന് മനസിലായി.
മറ്റുജില്ലകളിലെ തട്ടിപ്പിനെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. ബേഡകം എസ്.ഐ ടി. ദാമോദരൻ, എഎസ്ഐ സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർ അജയൻ, സൈബർ സെല്ലിലെ അജേഷ്, വിജേഷ്, ഹരിപ്രസാദ്, സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒരു ഓട്ടോക്കാരന്റെ സഹായത്തോടെയാണ് പൊലീസ് ലോഡ്ജിൽ എത്തിയത്.
Stories you may Like
- 'പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം' പരസ്യത്തിന് പിന്നിൽ
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- മോദിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്
- രൺവീർ സിംഗും മുതിർന്ന താരം ജോണി സിൻസും അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍