എന്തിനോ വേണ്ടിയൊരു സിനിമ! കല്ലായ് എഫ് എമ്മിൽ നിറയുന്നത് അപശ്രുതി; തട്ടിക്കൂട്ട് തിരക്കഥയും ഏച്ചുകെട്ടിയ കോമഡിയും വെറുപ്പിക്കുന്നു; പ്രിയപ്പെട്ട ശ്രീനിവാസൻ പാവം പ്രേക്ഷകരുടെ പോക്കറ്റിടക്കാൻ താങ്കളും കൂട്ടുനിൽക്കരുത്
എം മാധവദാസ്
ഇന്ത്യൻ റെയിവേയെകൊണ്ടുള്ള ഓരോ അനർഥങ്ങൾ ഇങ്ങനെയാണ്.അത്യാവശ്യമായി ഒരുയാത്ര പോകാമെന്നുവച്ചാൽ ട്രെയിൻ മൂന്നുമണിക്കൂറിലേറെ ലേറ്റ്.ആ സമയംഅഡ്ജസ്റ്റ് ചെയ്യാൻ കയറിപ്പോയതാണേ, വിനീഷ് മില്ലേനിയം സംവിധാനം ചെയ്ത 'കല്ലായ് എഫ്.എം' എന്ന ശ്രീനിവാസൻ നായകനായ ചിത്രത്തിന്. മുഹമ്മദ് റഫിയുടെ സംഗീതവും അൽപ്പം ശ്രീനിവാസൻ നർമ്മങ്ങളും ആസ്വദിക്കാമെന്ന് കരുതി. പക്ഷേ ചിത്രം തീർന്നപ്പോൾ, പ്രതീക്ഷകൾ മൊത്തം പാളം തെറ്റി.
എന്തിനോ വേണ്ടിയൊന്നോണം എടുത്ത ഒരു ചിത്രം. പ്രമേയത്തിൽ യാതൊരു ഫോക്കസുമില്ല.മൊബൈലിൽ എടുത്ത സിനിമപോലെ പിക്ച്ചർ ക്ളാരിറ്റിപോലുമില്ലാത്ത ആദ്യപകുതി,കോമഡികൊണ്ടുള്ള അസഹനീയ ഭീകരാക്രമണം ,ചത്ത തിരക്കഥ,സാ എന്ന മട്ടിലുള്ള സംവിധാനം.... ഏതാ ഒരു അപ്പാവി പ്രൊഡ്യൂസറുടെ രണ്ടുകോടിയോളം വരുന്ന തുകയാണ് (അതിലും കുറവിൽ ഇപ്പോൾ ഒരു മലയാള സിനിമ പിടിക്കാനാവില്ലത്രേ) ഇവരെല്ലാം കൂടി വെള്ളത്തിലാക്കിയത്.പക്ഷേ കുറ്റം മാത്രം പറയരുതല്ലോ.ചിത്രത്തിന്റെ അവസാനത്തെ 15 മിനിട്ട് മോശമായിട്ടില്ല.ഇവിടെ മാത്രമാണ് സംവിധായകന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നത്.പറഞ്ഞിട്ട് കാര്യമില്ല,അപ്പോഴേക്കും പടം തീരുകയും ചെയ്യുന്നു.അതുവരെയുള്ള ബോറടി താങ്ങാനാവാതെ തീയേറ്ററിൽ ആകെയുള്ള ഏഴുപേരിൽ നാലുപേരും അപ്പോഴേക്കും സ്ഥലവും വിട്ടിരുന്നു.
പക്ഷേ ഈ പടം കഥയെഴുതി സംവിധാനം ചെയ്ത വിനീഷിനേക്കാളും വിമർശിക്കപ്പെടേണ്ടത് ഈ ചിത്രത്തിൽ അഭിനയിച്ച ശ്രീനിവാസനാണ്.ശ്രീനിവാസന്റെ മുഖം കണ്ടതുകൊണ്ട് മാത്രമാണെല്ലോ ഈയുള്ളവനടക്കം കാശ് കളഞ്ഞത്.മിനിമം ഗ്യാരണ്ടിയായിരുന്നു ശ്രീനിവാസൻ ചിത്രങ്ങളുടെ മുഖമുദ്ര. അഭിനിച്ചതിന്റെ എത്രയോ ഇരിട്ടിയോളം ഒഴിവാക്കിയിട്ടുണ്ടെന്നും,താൻ ചെയ്യാതെവിട്ട വേഷങ്ങളാണ് മലയാളസിനിമയിൽ തനിക്കുള്ള സംഭാവനയെന്നും ശ്രീനിയേട്ടൻ ഒരിക്കൽ പറഞ്ഞിരുന്നു.
അപ്പോൾ ഇതുപോലുള്ള പടങ്ങളോ. പ്രേക്ഷകരുടെ ആസ്വാദന നിലവാരം വല്ലാതെ മാറിയ ഈ ന്യൂജൻ കാലത്ത് യാതൊരു പ്രസക്തിയുമില്ലാത്ത, ത്രില്ലടിപ്പിക്കുന്ന ഒരു രംഗംപോലുമില്ലാത്ത ഇതുപോലൊരു തിരക്കഥ എഴുതിക്കൊണ്ടുവന്ന പിള്ളേരോട്, ഇതൊന്ന് പണി അറിയാവുന്ന ആരെയെങ്കിലും എൽപ്പിച്ച് റീവർക്ക്ചെയ്ത് സാമാന്യയുക്തിക്ക് നിരക്കുന്ന കഥയെങ്കിലും ആക്കിവായെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നെങ്കിൽ, ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാവുമായിരുന്നില്ല.അഭിനേതാവ്,സംവിധായകൻ,തിരക്കഥാകൃത്ത് എന്നനിലയിലൊക്കെയുള്ള ശ്രീനിയേട്ടന്റെ പരിചയം ഇവിടെയല്ലേ പ്രയോജനപ്പെടേണ്ടത്. പകരം ലക്ഷങ്ങൾ എണ്ണിവാങ്ങി നിർമ്മാതാവിനെ പഞ്ഞിക്കിടാൻ അദ്ദേഹവും കൂട്ടുനിന്നു.ഒരു നടന് തന്റെ ഭാഗം നോക്കിയാൽ മാത്രംപോരെ എന്ന് പറയുന്നവർ ഉണ്ടാവാം.പക്ഷേ ശ്രീനിവാസൻ താൻ ഒഴിവാക്കിയ സിനിമകളെക്കുറിച്ച് ഭള്ള് പറയുന്നയാളാണ്.
ജൈവകൃഷിയും ആന ചേനയുമൊക്കെയായി സാമൂഹിക പ്രതിബദ്ധത തിളക്കുന്ന നടനുമാണേല്ലോ നമ്മുടെ ശ്രനിയേട്ടൻ.മാത്രമല്ല സിനിമയിലെ താരാധിപത്യത്തെയും അനഭലഷണീയ പ്രവണതകളെയും ചെറുക്കാനായി, തന്റെ ദീർഘകാല സുഹൃത്ത് മോഹൻലാലിനെ തനി കോമാളിയാക്കി സിനിമ പിടിച്ച് സാമൂഹിക പ്രതിബദ്ധത തെളിയിച്ച ആളുമാണ്.എവിടെപ്പോയി സാർ, ഈ പ്രതിബദ്ധതയൊക്കെ.(അടുത്തകാലത്തായി ശ്രീനിവാസന്റെ വ്യക്തിജീവിതത്തിലും ഇതേ ഇരട്ടത്താപ്പുകൾ കാണാം.അലോപ്പതി മരുന്നുകൾ കൊടിയ വിഷമാണെന്നും അവ കടലിൽ എറിയണമെന്നും ആഹ്വാനം നൽകിയ ശ്രീനിയേട്ടൻ അസുഖംവന്നപ്പോൾ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലത്തെിയത് ട്രോളന്മാർ ആഘോഷിച്ചില്ളെങ്കിലല്ലേ അത്ഭുദമുള്ളൂ!)
ഈ പടത്തിന്റെ സംവിധായകനും കൂട്ടർക്കും പുതുമുഖങ്ങൾ എന്ന ആനുകൂല്യം നൽകാം.പക്ഷേ ദീപസ്തംഭം മഹാശ്ചര്യം എന്ന മോഡലിലുള്ള ശ്രീനിവാസൻ സിൻഡ്രോമിന് മാപ്പില്ല.
എന്തിനോ വേണ്ടിയൊരു സിനിമ
ഈ പടം എടുക്കാനുള്ള സർഗാത്മക പ്രചോദനം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.സിലോൺ ബാപ്പുവിന്റ ജീവിതകഥയിൽ കാര്യമായ സിനിമാറ്റിക്ക് എലമെന്റുകളും കാണാൻ കഴിയുന്നില്ല.ഇനി ആ ജീവിതം എങ്ങനെയായിരുന്നെന്ന് കൃത്യമായും പറയുന്നില്ല. രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ബാപ്പയുടെയും മകന്റെയും ബന്ധമാണോ,അതോ മുഹമ്മദ് റഫിയുടെ പാട്ടുകൾ മാത്രം കേൾപ്പിക്കാനായി ബാപ്പു നടത്തുന്ന കല്ലായി എഫ്.എം എന്ന സ്റ്റേഷനുമായുള്ള അയാളുടെ അത്മബന്ധത്തിനാണോ, അതോ ബാപ്പുവിന്റെ ജീവിതം സിനിമയാക്കുന്ന സിനിമക്കുള്ളിലെ സിനിമക്കാണോ, ഏതിനാണ് ഫോക്കസ് കൊടുക്കണ്ടതെന്ന് സംവിധായകനും പിടിയില്ല.ഈ ദൗർബല്യവും ഘടനാപരമായ ഏച്ചുകെട്ടലുകളും ചിത്രത്തിൽ മുഴുനീളം പ്രകടമാണ്.
ഒന്നാമതായി സിലോൺ ബാപ്പുവെന്ന കല്ലായിക്കാരൻ നടത്തുന്ന എഫ്.എം നിലയത്തിന്റെ കാര്യം തന്നെ നോക്കുക.കേരളത്തിൽ എവിടെയാണ് സ്വകാര്യവ്യക്തികൾ റേഡിയോ സ്റ്റേഷൻ നടത്തുന്നത്.ഇത് ഇന്ത്യയിൽതന്നെ ആകെ പത്തോ പതിനൊന്നോ വ്യക്തികൾക്കുള്ളതാണ്.ഇനി ഒരാൾക്ക് ഒറ്റക്ക് നടത്തിക്കൊണ്ടുപോവാൻ കഴിയുന്നതാണോ ഒരു എഫ്.എം നിലയം.രണ്ടുകോഴിക്കൂടുകൾ ചേർന്നാലുള്ളത്ര വലിപ്പത്തിലുള്ള ഒരു ചെറിയ ഔട്ട് ഹൗസ്മാത്രമേ കല്ലായി എഫ്.എമ്മിനുവേണ്ടൂ!അതായത് സാമാന്യയുക്തിയെന്നത് ഈ പടത്തിന്റെ അടുത്തുകൂടി പോയിട്ടില്ളെന്ന് വ്യക്തം.
ഇനി സ്കൂൾ പഠിത്തംപോലും പൂർത്തിയാക്കാത്ത ബാപ്പു എങ്ങനെയാണ് എഫ്.എം നിലയത്തിന് ഉടമായതെന്ന് ചിത്രത്തിൽ ഒരിടത്തും പറയുന്നില്ല.സിലോൺ റേഡിയോയിലെ മുഹമ്മദ് റഫിയുടെ പാട്ടുകൾ കേട്ട് ഭ്രമിച്ചാണ് അയാൾക്ക് സിലോൺ ബാപ്പുവെന്ന് പേര് വീണതെന്ന് പറയുന്നുണ്ട്്.പക്ഷേ ഈ എഫ്.എം നിലയം എങ്ങനെ ബാപ്പുവിന് കിട്ടിയതെന്ന് വ്യക്തമല്ല. നിർണ്ണായകമായ ആ വിവരം വിട്ടതുതന്നെ ചിത്രത്തിന്റെ അമേച്വർ സ്വഭാവം പ്രകടമാക്കുന്നു.
പക്ഷേ ഈ സിനിമ പ്രഖ്യാപിച്ചപ്പോൾ കേട്ട കഥ മറ്റൊന്നായിരുന്നു.കോഴിക്കോട്ടെ കടുത്ത മുഹമ്മദ് റഫി ആരാധകനും,റേഡിയോ മെക്കാനിക്കുമായ കോയയുടെ (റേഡിയോ കോയക്ക) കഥയാണ് ചിത്രം അവലംബിക്കുന്നത് എന്നായിരുന്നു. റേഡിയോ കോയക്ക മാതൃഭൂമി ആഴ്ചപ്പതിപ്പിനോടടക്കം വിശദമായി പറഞ്ഞ അത്മകഥയുടെ പലഭാഗങ്ങളും സിലോൺ ബാപ്പുവിന്റെ ജീവിതമായി ചിത്രത്തിൽ വരുന്നുണ്ട്.റേഡിയോ കോയയെ പെട്ടന്ന് സിലോൺ ബാപ്പുവാക്കി എഫ്.എം നിലയം തലയിൽവെച്ചുകൊടുത്തതുകൊണ്ടാവണം ഡീറ്റയിൽസ് വിശദീകരിക്കാൻ ആവാത്തത്.
അതുപോട്ടെ.അതൊക്കെ സംവിധായകന്റെ ഇഷ്ടം.കഥക്ക് ഒരു കേന്ദ്രബിന്ദുവേണ്ടെ.കല്ലായിപ്പുഴ കൈയേറ്റവുമായി ബന്ധപ്പെട്ട് ബാപ്പുനൽകുന്ന റേഡിയോ വിമർശനങ്ങളിൽ പൊറുതിമുട്ടിയ കൈയേറ്റക്കാരൻ അയാളുടെ എഫ്.എം നിലയം പൂട്ടിക്കാൻ ശ്രമിക്കുകയാണ്.ഈ ഘടകത്തെ വികസിപ്പിച്ചാൽ കണ്ടിരിക്കാവുന്ന പടം ആക്കാമായിരുന്നു.പക്ഷേ അപ്പോഴേക്കും ഇതാ ചിലർ സിനിമാ പിടുത്തവുമായി വരുന്നു.പിന്നെ ബോറടിയുടെയും വെറുപ്പിക്കലിന്റെയും ഭയാനക വേർഷനുകളാണ്.കോട്ടയം നസീറും, കലാഭവൻ ഷാജോണും,സുനിൽ സുഖദയും കാണിക്കുന്ന കോപ്പിരാട്ടികൾ കണ്ടാൽ പെറ്റ തള്ള സഹിക്കില്ല.പഴയ തമിഴ് സിനിമകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, കാറിൽനിന്ന് ഇറങ്ങിയ ഉടൻതന്നെ ഷാജോൺ നീണ്ട ഡയലോഗുകളാണ്. ഈ കോമഡിക്കോലാഹലങ്ങൾക്കിടയിൽ പുട്ടിന് പീരപോലെ ഇടക്കിടെ റഫി സംഗീതവും മെഹഫിലുമൊക്കെ കടന്നുവരുന്നു.
ആദ്യപകുതിയിൽ ചിത്രത്തിന് വ്യക്തതയും തീരെക്കുറവാണ്.സ്കൂൾകുട്ടികൾ മൈാബൈൽ പടം പിടിക്കുന്നതുപോലുണ്ട് പല രംഗങ്ങളും.രണ്ടാം പകുതിയിലാണ് ചിത്രത്തിന് തെളിച്ചം വെക്കുന്നത് എന്നതുതന്നെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവർക്ക് നാണക്കേടാണ്.ഇത് തീയേറ്ററിന്റെ പ്രശ്നമാണെന്ന് കരുതിയപ്പോൾ തീയേറ്ററുകാർ ശക്തമായി നിഷേധിക്കയാണ്.മൊഗസ്സീരിയലുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരു വീടോ സ്ഥലമോ കേന്ദ്രീകരിച്ചുള്ള ഷോട്ടുകളാണ് ആദ്യ പകുതിയിൽ കൂടുതലും.അതുകൊണ്ടുതന്നെ ബോറടിയും കൂടുതലാണ്.
ഭേദപ്പെട്ട രണ്ടാംപകുതി.. പക്ഷേ
ഈ ചിത്രത്തിന്റെ രണ്ടുപകുതികളും രണ്ടു സംവിധായകരും ക്യാമറാന്മാരുമാണ് ചെയ്തതെന്ന് തോന്നും.ബാലാരിഷ്ടതകളിൽനിന്നും കോട്ടുവാരംഗങ്ങളിൽനിന്നും ചിത്രം അൽപ്പനേരത്തേക്ക് മോചനം നേടുന്നുണ്ട്.അവസാനത്തെ പതിനഞ്ച് മിനുട്ടുകളിൽ എടുത്ത ശ്രദ്ധയും ഭാവവും ചിത്രത്തിന് മൊത്തം നൽകാൻ വിനീഷ് ശ്രദ്ധിച്ചിരുന്നെങ്കിൽ കല്ലായി എഫ്.എമ്മിന്റെ വിധി മറ്റൊന്ന് ആവുമായിരുന്നു.റഫി സാഹിബിൽനിന്ന് എന്താണ് ഞാൻ പഠിച്ചതെന്ന് സിലോൺ ബാപ്പുവെളിപ്പെടുത്തുന്ന രംഗം തീവ്രവും ശക്തവുമാണ്. അതുപോലെതന്നെ സിലോൺ ബാപ്പുവിന്റെ ഫ്ളാഷ് ബാക്കിൽ, റഫി കോഴിക്കോട് വരുന്ന രംഗങ്ങളുമൊക്കെ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്.
ശ്രീനിവാസന്റെ എഫ്.എം റേഡിയോ അറിയിപ്പുകളും,റഫിയെവിട്ട് ആധുനിക സംഗീതത്തിൽ ആകൃഷ്ടനായ മകനുമൊത്തുള്ള കൗണ്ടറുകളിലും നർമ്മമുണ്ട്്.അതും കൂടി ഇല്ലായിരുന്നെങ്കിൽ തീയേറ്ററിൽനിന്ന് ഇറങ്ങി ഓടിയേനേ. സിലോൺ ബാപ്പുവിന്റെ മകനായി വേഷമിട്ട ശ്രീനാഥ് ഭാസിയുടെയും പ്രകടനം ഉഷാറായിട്ടുണ്ട്. സിനിമാ സംവിധായകനായത്തെിയ അനീഷ് മേനോനും മോശമായിട്ടില്ല.വനിതാ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യമൊന്നുമില്ലാത്ത ചിത്രത്തിൽ സിലോൺബാപ്പുവിന്റെ മകളായത്തെുന്ന പാർവതിരതീഷിനും,ഭാര്യയായ കൃഷ്ണപ്രഭക്കും കാര്യമായി ഒന്നും ചെയ്യാനില്ല.
ഒരു മ്യുസിക്കൽ മൂവി എന്നനിലയിലും ചിത്രം വിജയിച്ചിട്ടില്ല.മുഹമ്മദ് റഫിയുടെ ചില ഗാനങ്ങൾ മാത്രമാണ് ആശ്വാസം.ഗോപിസുന്ദറിന്റെ സംഗീതം ശരാശരി മാത്രമാണ്.ഗാന ചിത്രീകരവണവും തഥൈവ.സാക്ഷാൽ മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതും കേവല കൗതുകത്തിന് അപ്പുറത്തേക്ക് പോകുന്നില്ല. 'തീക്കുളിക്കും പച്ചൈമരം' (തീപിടിച്ച പച്ചമരം) എന്ന തമിഴ് ചിത്രം എടുത്തശേഷമാണ് വിനീഷ് മില്ലേനിയം ഈ ചിത്രം എടുക്കുന്നത്.ഒന്നാന്തരം ഒരു കഥയെ എടുത്ത് കുളമാക്കിയ ചിത്രമാണ് പച്ചൈമരമെങ്കിൽ, ഇവിടെ തട്ടിക്കൂട്ടിയ കഥയാണ് വില്ലനായത്.യുക്തിഭദ്രമായ ഒരു തിരക്കഥയില്ലാതെ പടം പിടിക്കാനിറങ്ങരുത് എന്നുതന്നെയാണ് ഈ പടം നൽകുന്ന ഗുണപാഠം.
വാൽക്കഷ്ണം:ഇത്തരം പടങ്ങളുടെ സാമ്പത്തിക പിൻബലം എന്തെന്നതാണ് ശരിക്കും അതിശയമായിരിക്കുന്നത്. അങ്ങേയറ്റം അരോചകമായ,90കളിലെ എ പടങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളാണ് ഈ ന്യൂജൻ കാലത്തും ഈ പടത്തിനായി ഇറങ്ങിയത്.ഈ പോസ്റ്റർ കണ്ടാൽതന്നെ മനസ്സിലാവില്ലേ ഇതൊന്നും എശില്ളെന്ന്.ഇങ്ങനെ രണ്ടാം ദിവസം ഹോൾഡ്ഓവർ ആകാൻ പാകത്തിൽ സിനിമ ഇറക്കുന്നതിലും ഭേദം ആ രണ്ടുകോടിരൂപ കൂട്ടിയിട്ട് തീയിടുന്നതായിരുന്നു.ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി ഇറങ്ങിയ 19 ചിത്രങ്ങളിൽ പകുതിയോളം, തീയേറ്ററിൽ ഒരാഴ്ചപോലും തികച്ചിട്ടില്ല.എന്നിട്ടും എങ്ങനെയാണ് ഇത്രയും നിർമ്മാതാക്കൾ മലയാളത്തിൽ ഇറങ്ങുന്നത്.ഇനി ഇതൊക്കെ വല്ല കള്ളപ്പണം വെളുപ്പിക്കാനുള്ള പരിപാടിയോ മറ്റോ ആണോ?പി.സി ജോർജെങ്കിലും അവശ്യപ്പെടണം, ഇക്കാര്യത്തിൽ ഒരു അന്വേഷണം!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്