സ്ത്രീകൾ മുലയൂട്ടുന്നിടത്ത് ഉൾപ്പെടെ പള്ളിക്കകത്ത് മുപ്പത്താറ് ഹൈടെക്ക് രഹസ്യ ക്യാമറകൾ സ്ഥാപിച്ചതെന്തിന്? എന്തുകൊണ്ട് അയ്യങ്കാന താമസിക്കുന്ന പള്ളിമേടയിൽ ക്യാമറ വച്ചില്ല? രണ്ടുകൊല്ലമായി എട്ടുകോടി രൂപയുടെ വരുമാനത്തിന്റെ കണക്ക് ഇടവക കമ്മറ്റിയിൽ അവതരിപ്പിക്കാത്തത് എന്ത്? സ്ഥലക്കച്ചവടങ്ങളിൽ ബിഷപ്പ് താഴത്തിന്റെ ബിനാമിയാണ് വികാരി അയ്യങ്കാനയെന്നും ആക്ഷേപം; ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് നിയമനടപടിയിലേക്ക് നീങ്ങി ഒല്ലൂർ ഫൊറോന പള്ളി സംരക്ഷണ സമിതി
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഒല്ലൂർ ഫൊറോന പള്ളി വികാരി ഫാദർ ജോൺ അയ്യങ്കാനയ്ക്കെതിരെ ഇടവകാംഗങ്ങൾ കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. തൃശൂർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന്റെ പിൻബലത്തിൽ അയ്യങ്കാനയുടെയും അനുയായികളുടേയും നേതൃത്വത്തിൽ വലിയ തട്ടിപ്പുകളും വികാരിക്ക് നിരക്കാത്ത പ്രവൃത്തികളും നടക്കുന്നുവെന്ന് ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് ഗുരുതരമായ പല ആരോപണങ്ങളും ഒരു വിഭാഗം വിശ്വാസികൾ ഉയർത്തിക്കാട്ടുന്നത്.
ദിവസങ്ങൾക്ക് മുമ്പ് പള്ളിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ച സാഹചര്യത്തിൽ ഇടവകയിൽ അസ്സിസ്റ്റന്റ്റ് കമ്മീഷണർ ഓഫ് പൊലീസിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നും വിശ്വാസികളിൽ വലിയൊരു വിഭാഗം പറുന്നു. . എന്നാൽ മാർച്ച് 16വരെ അന്വേഷണത്തിന് നൽകിയ കമ്മീഷന്റെ ഒരു പ്രവർത്തനവും ഇതുവരെ തുടങ്ങിയിട്ടുമില്ല.
അതുവരെ വിശ്വാസികൾ നിശ്ശബ്ദരായി തുടരുമെന്നും കൂടുതൽ പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഒല്ലൂർ ഇടവക സംരക്ഷണ സമിതി ഭാരവാഹികൾ മറുനാടനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മുന്നൂറിൽ പരം വിശ്വാസികൾ ഒല്ലൂർ കോർപ്പരറേഷൻ ഹാളിൽ യോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. വിശ്വാസികളെ അടിച്ചമർത്തുന്ന തൃശൂർ ആര്ച്ച് ബിഷപ്പിന്റെ നിലപാടിനോടും ഒല്ലൂർ വികാരിയുടെ ഗുണ്ടായിസത്തോടും വിശ്വാസികൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
കാനോൻ നിയമത്തിന്റെ മറവിൽ ബിഷപ്പും വികാരിയും കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങളെ നിയമപരമായി തന്നെ നേരിടാൻ ഇടവക സംരക്ഷണ സമിതി കൂട്ടായി തീരുമാനിച്ചിരിക്കുകയാണ്. ഇതിന്നായി കേരളത്തിലെ പ്രഗൽഭരായ അഭിഭാഷകരുമായി സമിതി ചർച്ച നടത്തിക്കഴിഞ്ഞു.
മുന്നൂറു കൊല്ലത്തെ ചരിത്രമുള്ള ഒല്ലൂർ പള്ളി ലോകചരിത്രത്തിന്റെ കൂടി ഭാഗമാണ്. വിശ്വാസത്തിന്റെ അമിതജ്വരം മൂലം ഇവിടെ പണ്ട് വിശ്വാസികൾ മതിമറന്ന് തുള്ളുമായിരുന്നു. അന്ധവിശ്വാസത്തിന്റെ പേരിൽ പിന്നീട് തുള്ളൽ നിരോധിച്ചു. എന്നാൽ വിശ്വാസികളുടെ ഭ്രാന്തമായ തുള്ളലിനുപകരം ഇപ്പോൾ തുള്ളുന്നത് ഒല്ലൂർ പള്ളി വികാരി ഫാദർ അയ്യങ്കാനയും തൃശൂർ ആർച്ച്് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമാണെന്ന് വിശ്വാസികൾ ആക്ഷേപിക്കുന്നു.
പള്ളിവികാരിക്കും ആർച്ചുബിഷപ്പിനുമെതിരെ ഗുരുതര ആരോപണങ്ങൾ
ഫാദർ അയ്യങ്കാന ഒല്ലൂർ വികാരിയായ 2016 മുതലുള്ള രണ്ടു വർഷാത്തെ പള്ളിയുടെ വരുമാനത്തിന്റെ കണക്കുകൾ നാളിതുവരെയായും പള്ളിക്കമ്മിറ്റിയിൽ അവതരിപ്പിച്ചു പാസ്സാക്കിയിട്ടില്ല എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് സംരക്ഷണസമിതി ഉന്നയിക്കുന്നത്. ഏകദേശം എട്ടു കോടിയോളം രൂപയുടെ കണക്കാണ് ഫാദർ അയ്യങ്കാനയിൽ വിശ്വാസികളിൽ നിന്ന് മറച്ചുപിടിക്കുന്നതെന്നാണ് ഇടവകക്കാരുടെ ആരോപണം.
എന്നാൽ പള്ളിയുടെ നേർച്ചപ്പണം ഇനത്തിൽ ഏകദേശം അമ്പത് ലക്ഷം രൂപ തൃശൂർ ആർച്ച് ബിഷപ്പിന് കൈമാറിയെന്നും അവർ പറയുന്നു. പള്ളിക്കമ്മിറ്റി അംഗീകരിക്കാത്ത കണക്കിൽ നിന്ന് അരമനയുടെ വിഹിതം കൊടുത്തതിലും വിശ്വാസികൾക്ക് ആക്ഷേപമുണ്ട്. മാത്രമല്ല, പള്ളിക്കമ്മിറ്റി അംഗീകരിക്കാത്ത കണക്കിൽപ്പെട്ട അമ്പത് ലക്ഷം ബിഷപ്പ് ആണ്ട്രൂസ് താഴത്ത് കൈപറ്റിയതിൽ ദുരൂഹതകൾ ഉള്ളതായും ഇടവക സംരക്ഷണ സമിതി ആരോപിക്കുന്നു.
ഇതുകൂടാതെ നോമ്പുകാലത്തെ വിശ്വാസികളുടെ പരിത്യാഗത്തിന്റെ ഫലമായി ഇടവകയിലെ പാവങ്ങളുടെ ക്ഷേമത്തിന്നായി ഫാദർ അയ്യങ്കാനയിൽ സമാഹരിച്ച ഏകദേശം പതിനഞ്ചു ലക്ഷം രൂപക്കും ഇടവകയിൽ കണക്കില്ലെന്നാണ് മറ്റൊരു ആക്ഷേപം. ഈ പണം പാവങ്ങൾക്കുവേണ്ടി പ്രയോജനപ്പെടുത്തിയതായും അറിവില്ല. ഈ കണക്കുകളും കഴിഞ്ഞ രണ്ടുവർഷനമായി ഫാദർ അയ്യങ്കാനയിൽ പള്ളിക്കമ്മിറ്റിയിൽ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തിട്ടില്ലെന്നാണ് പരാതി.
ഈ വക സാമ്പത്തിക കണക്കുകളൊന്നും പള്ളിക്കമ്മിറ്റിയിൽ ചോദിക്കുന്നത് ഫാദർ അയ്യങ്കാനയിലിന് ഇഷ്ടമല്ലെന്ന് സംരക്ഷണസമിതി പറയുന്നു. അത്തരക്കാരെ അയ്യങ്കാന പള്ളിക്കമ്മിറ്റിയിൽ നിന്ന് നിർദ്ദാക്ഷിണ്യം പുറത്താക്കും. മാത്രമല്ല, പരിശുദ്ധ കുർബാനയ്ക്കിടെ ബൈബിൾ വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് അവരെ അപമാനിക്കുകയും ചെയ്യും. ഇതുകൂടാതെ ഇടവക പ്രസിദ്ധീകരണമായ യേശുനാദത്തിന്റെ എഡിറ്റോറിയലിലൂടെ കടുത്ത ഭാഷയിൽ വിമർശനവും എതിർപ്പുയർത്തുന്നവർക്ക് എതിരെ ഉന്നയിക്കുന്നു. സാമ്പത്തിക കാര്യങ്ങളിൽ ഫാദർ അയ്യങ്കാനയെ ചോദ്യം ചെയ്യുന്നവരെ കായികമായി നേരിടുന്നുവെന്നും അവർ ആക്ഷേപിക്കുന്നു. ളോഹ ചുരുട്ടിക്കയറ്റിക്കൊണ്ട്; ''എന്നാ വാടാ...നിന്നെപ്പോലെയുള്ള ഗുണ്ടകളെയൊക്കെ ശരിയാക്കാനാണ് ബിഷപ്പ് എന്നെ ഇവിടെ വികാരിയാക്കിയത്.'' എന്ന് ആക്രോശിച്ച സംഭവങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു.
രഹസ്യനിരീക്ഷണത്തിന് 36 ഹൈടെക് ക്യാമറകൾ
മൂന്നു നൂറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമുള്ള ഒല്ലൂർ പള്ളിയിൽ യാതൊരുവിധ കൊള്ളയോ കവർച്ചയോ നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും ഫാദർ അയ്യങ്കാനയിൽ പള്ളിക്കകത്ത് ഏകദേശം അഞ്ചുലക്ഷം രൂപ ചെലവിട്ടുകൊണ്ട് മുപ്പത്താറ് ഹൈട്ടെക്ക് ക്യാമറകൾ സ്ഥാപിച്ചു. ഇതെന്തിനാണെന്നാണ് വിശ്വാസികളുടെ ചോദ്യം. മിഴിവുറ്റ ചിത്രങ്ങളെ സൂം (വലുതാക്കി) ചെയ്തു കാണാനുള്ള ഉഗ്രൻ ക്യാമറകൾ ആണ് സ്ഥാപിച്ചതെന്നും ഇതിന്റെ ഉദ്ദേശ്യം വേറെയാണെന്നുമാണ് വിശ്വാസികളുടെ മറ്റൊരു ആക്ഷേപം.
പ്രധാന പള്ളിയോട് ചേർന്നുള്ള സെമിത്തേരി പള്ളിയിലും ഇത്തരം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പണ്ടുകാലത്ത് മരണപ്പെട്ട വൈദികരുടെയും സന്ന്യാസിനികളുടെയും കല്ലറകൾ മാത്രമാണുള്ളത്. പള്ളിയിൽ വരുന്ന സ്ത്രീകൾ കുട്ടികൾക്ക് മുലയൂട്ടാൻ വരുന്നതും ഇവിടെയാണ്. സ്ത്രീകൾക്ക് സ്വകാര്യത നൽകേണ്ട ഇവിടെ ക്യാമറകൾ സ്ഥാപിച്ചതിലും വിശ്വാസികൾക്ക് വലിയ പ്രതിഷേധമാണ് ഉള്ളത്. ക്യാമറകളെ ഭയപ്പെട്ടുകൊണ്ട് ഒല്ലൂർ പള്ളിയിൽ വരുന്ന സ്ത്രീകൾ കുട്ടികളെ മുലയൂട്ടുന്നില്ലെന്നും അവര്ക്ക് ശുചിമുറികൾ ഉപയോഗിക്കാനാവുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം ഫാദർ അയ്യങ്കാനയിൽ താമസിക്കുന്ന പള്ളിമേടയിലും പരിസരത്തും ക്യാമറകൾ സ്ഥാപിച്ചിട്ടുമില്ലെന്നതും ചർച്ചയാവുന്നുണ്ട്.
ഇതെക്കുറിച്ചൊക്കെ ഇടവക വിശ്വാസികൾ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനു അനവധി തവണ പരാതികൾ കൊടുത്തിട്ടുണ്ട്. എന്നാൽ ബിഷപ്പിന്റെ സ്ഥലക്കച്ചവടം അടക്കം പല വ്യവഹാരങ്ങളിലും ബിനാമിയാണ് അയ്യങ്കാനയിൽ എന്നും അതിനാലാണ് വികാരിയെ ബിഷപ്പ് സംരക്ഷിക്കുന്നതെന്നുമാണ് വിശ്വാസികൾ പരാതിപ്പെടുന്നത്.
നേരത്തെ ഇറച്ചി വിപണിയുടെ സിരാകേന്ദ്രമായിരുന്നു ഒല്ലൂർ. വിശ്വാസികളെ ഇറച്ചിവെട്ടുകാർ എന്നുവിളിച്ചുകൊണ്ട് ഫാദർ അയ്യങ്കാനയിൽ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ വിശ്വാസികൾ അരമനയിൽ പരാതികൊടുക്കുകയും അയ്യങ്കാനയിലിനെ സ്ഥലം മാറ്റണമെന്നും അപേക്ഷിച്ചിരുന്നു. പക്ഷെ ബിഷപ്പ് താഴത്തിന്റെ സ്വന്തക്കാരനായ അയ്യങ്കാനയിലിനെ ബിഷപ്പ് ഒല്ലൂരിൽ തന്നെ വാഴിക്കുകയായിരുന്നു.
വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദർ ജോൺ അയ്യങ്കാനയിൽ തനിക്ക് താല്പ്പൊര്യമുള്ള ഗുണ്ടകളെ വച്ച് പള്ളിഭരണം കയ്യാളുന്നതായും പള്ളിയുടെ ഫണ്ട് ധൂർത്തടിക്കുന്നുവെന്നും പറഞ്ഞതാണ് അടുത്തിടെ പള്ളിയിൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയത്. തന്നിഷ്ടപ്രകാരം പള്ളിവാതിലുകൾ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്ന ആരോപണവും ഉയർന്നു.ഇടവകയിലെ പെൺകുട്ടികൾ വിവാഹത്തിന്റെ മുന്നോടിയായി നമസ്കാരം ചൊല്ലിക്കേൾക്കാൻ വന്നാൽ വലിയ തുക കൈക്കൂലിയായി വാങ്ങുന്നുവെന്നതാണ് മറ്റൊരു ആക്ഷേപം.
സംഘർഷം ശക്തമായത് ബിഷപ്പിന്റെ കടുംപിടിത്തത്തോടെ
കഴിഞ്ഞ കുറെ നാളുകളായി ഒല്ലൂർ പള്ളിയിൽ വിശ്വാസികൾ കലാപം ആരംഭിച്ചിട്ട്. ഇക്കഴിഞ്ഞ ദിവസം സംഘർഷവുമുണ്ടായി. ഫാദർ ജോൺ അയ്യങ്കാനയുടെ പക്ഷക്കാരായി നിൽക്കുന്ന ചിലർ പള്ളിയുടെ താക്കോൽക്കൂട്ടം കൊണ്ട് വിശ്വാസിയായ മുൻ കോർപറേഷൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്ത്തിയതോടെയാണ് കാര്യങ്ങൾ വലിയ സംഘർഷത്തിലേക്കും പൊലീസ് ഇടപെടലിലേക്കും നീങ്ങിയത്. അങ്ങനെയാണ് വിശ്വാസികൾ അരമനയിലേക്ക് മാർച്ച് നടത്തിയത്. പൊറുതിമുട്ടിയ വിശ്വാസികൾ തൃശൂർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണർത്തിക്കാൻ എത്തിയപ്പോൾ ബിഷപ്പും മോശമായി പെരുമാറിയെന്നാണ് ആക്ഷേപം.
വിശ്വാസികൾ കാണാൻ വരുന്നുണ്ടെന്നറിഞ്ഞ ബിഷപ് ആലപ്പുഴയ്ക്ക് പോകുകയാണെന്നുപറഞ്ഞു തടിതപ്പാൻ നോക്കി. ഇതിന് പിന്നാലെ വിശ്വാസികൾ ബിഷപ്പിന്റെ കാർ തടഞ്ഞപ്പോൾ 'തല്ലുകൊണ്ടവർ ആശുപത്രിയിൽ പോയി കിടക്കടാ. അരമനയിൽ അല്ലടാ വരേണ്ടത്.'' എന്നുപറഞ്ഞു ബിഷപ്പ് ആക്രോശിച്ചുവെന്നാണ് ആക്ഷേപമുയർന്നത്. പിന്നീട് ഗത്യന്തരമില്ലാതെ വന്നപ്പോൾ രാത്രി എട്ടു മണിക്ക് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് ആർച്ച്് ബിഷപ് സ്ഥലം വിടുകയായിരുന്നു. വൈകീട്ട് എഴുമണി മുതൽ അരമനയിൽ വിശ്വാസികൾ തടിച്ചുകൂടി. ഏകദേശം അഞ്ഞൂറോളം വിശ്വാസികൾ അരമനയിൽ എത്തി. ഏറെ വൈകിയിട്ടും ബിഷപ്പ് സ്ഥലത്തെത്തിയില്ല. പിന്നീട് പത്തു മണിയോടെ പൊലീസിനെ കൂട്ടിയായിരുന്നു വരവ്. ഇതോടെ വലിയ പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ചർച്ചയിൽ ബിഷപ്പ് വിശ്വാസികളോട് സംസാരിക്കാൻ തയ്യാറായില്ല. പൊലീസിനെ മധ്യവർത്തി ആക്കിയാണ് ചർച്ച നടത്തിയത്. എന്നാൽ ഇതിനൊന്നും വിശ്വാസികളുടെ പ്രതിഷേധം ശമിപ്പിക്കാൻ കഴിയാതെ വന്നതോടെ അവസാനം പ്രശ്നം പരിഹരിക്കാനായി ഒരു അന്വേഷണ കമ്മീഷനെ ഏർപ്പെടുത്തുകയായിരുന്നു.
ഇതിനിടെയാണ് വിശ്വാസികൾ എല്ലാ ആരോപണങ്ങളും വിശദമായി രേഖപ്പെടുത്തി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരാതിയും തയ്യാറാക്കിയിട്ടുള്ളത്. എല്ലാവരും ഒപ്പിട്ട നിവേദനമാണ് തയ്യാറാക്കിയത്. വികാരിക്കും ബിഷപ്പിനുമെതിരെ ഉള്ള എല്ലാ കാര്യങ്ങളും എണ്ണിപ്പറഞ്ഞ് തയ്യാറാക്കിയ നിവേദനം എന്തായാലും വരും നാളുകൾ വലിയ ചർച്ചയാവും. നിയമനടപടിയിലേക്ക് നീങ്ങണമെന്ന് വ്യക്തമാക്കിയാണ് സംരക്ഷണസമിതി യോഗം നടന്നത്. ഫാദർ അയ്യങ്കാനയെ ഒല്ലൂരിൽ നിന്ന് മാറ്റുക എന്നതാണ് വിശ്വാസികളുടെ പ്രധാന ആവശ്യം. ഈ ആവശ്യമുന്നയിച്ചും ബിഷപ്പും വികാരിയും തമ്മിലുള്ള അനാവശ്യ കൂട്ടുകെട്ടിനെ വിമർശിച്ചും ഒല്ലൂർ പള്ളിക്കുമുന്നിലും മറ്റും ഫ്ളക്സുകളും സ്ഥാപിച്ചിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്