വിഭാഗീയതയുടെ കനലുകൾ ഊതിക്കെടുത്തി ഇരട്ടച്ചങ്കൻ കൂടുതൽ കരുത്തനാകുമ്പോൾ കൊടികളിൽ പോലും വേണ്ടാ പടം; തന്റെ ചിത്രം കൊടിയടയാളമാക്കിയ പ്രവർത്തകനെ ശാസിച്ച് പാർട്ടിയിലെ ഐക്യം ഉദ്ഘാഷിച്ച് പിണറായി; യെച്ചൂരി ലൈൻ എന്നൊന്നില്ല പാർട്ടി ലൈനേയുള്ളുവെന്ന് അവകാശപ്പെട്ട് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി; മായാത്ത ചിരിയും സൗമ്യഭാവവുമുള്ള കോടിയേരി രണ്ടാം ഊഴത്തിനെത്തുമ്പോൾ വെല്ലുവിളികളും ഏറെ
ആർ.പീയൂഷ്
തൃശൂർ: വിഭാഗീയതയുടെ കനലുകളെല്ലാം കെട്ടടങ്ങി. പാർട്ടിക്ക് വ്യത്യസ്ത ശബ്ദങ്ങളില്ല. ഒറ്റ ശബ്ദം മാത്രം. ഈ സന്ദേശം ഉയർത്തിയാണ് നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത്. 25,0000റെഡ് വോളണ്ടിയർമാർ അണിനിരന്ന മാർച്ചോടെയായിരുന്നു സമാപനം.
പാർട്ടിയാണ് വലുതെന്നും തന്റെ ചിത്രം കൊടിയിൽ പതിപ്പിക്കേണ്ടതില്ലെന്നും നിർദ്ദേശിച്ച പിണറായിക്കൊപ്പം തന്നെയാണ് കേരളത്തിലെ സിപിഎമ്മെന്ന് നിസ്സംശയം തെളിയിക്കുന്നതായിരുന്നു സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം.പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജാവിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരോടുള്ള ആഹ്വാനം ശ്ര്ദ്ധേയമാകുമ്പോൾ,സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളുടെ വരവും ചേർത്ത് വായിക്കാം. എല്ലാം പിണറായിയോട് ചേർന്ന് നിൽക്കുന്നവർ.
രണ്ടാം വട്ടവും സെക്രട്ടറി പദമേറിയ കോടിയേരിയെ പോലെ തന്നെ പാർട്ടിയിലെ ഐക്യം ഉദ്ഘോഷിച്ചും മാധ്യമങ്ങളെ വിമർശിച്ചമാണ് പിണറായി സംസാരിച്ചത്. പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നും വിഭാഗീയതയുടെ ഭാഗമായി നിന്നവർ സ്വയം ധാരണയനുസരിച്ച് തിരിച്ചെത്തിയെന്നും പിണറായി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ചൂണ്ടിക്കാട്ടാൻ പോലും വിഭാഗീയതയുടെ തുരുത്തുകൾ ഇപ്പോൾ പാർട്ടിയിലില്ല. വിഭാഗീയതയെ നേരിടാൻ ഉൾക്കരുത്തുള്ള പാർട്ടിയായി സിപിഎം മാറി. വിഭാഗീയതയുടെ ഭാഗമായി നിന്നവർ സ്വയം ധാരണയനുസരിച്ച് തിരിച്ചെത്തി. ഇനി പാർട്ടി പ്രവർത്തകർക്കിടയിൽ വേർതിരിവുണ്ടാകാൻ പാടില്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ മാത്രമാണ് താനടക്കം എല്ലാവരും ചെയ്യുന്നത്. പാർട്ടിക്ക് കീഴ്പ്പെട്ടും വഴിപ്പെട്ടും മാത്രമാണ് താൻ പ്രവർത്തിക്കുന്നത്- പിണറായി പറഞ്ഞു.
പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ ആലപ്പുഴയിൽ നടന്ന കഴിഞ്ഞ പാർട്ടി സമ്മേളനത്തിനൊടുവിൽ ഇതായിരുന്നില്ല അവസ്ഥ. വിഭാഗീയതയുടെ കേന്ദ്രം എന്ന ആരോപണത്തിന് വിധേയനായ വി എസ് അച്ച്യുതാനന്ദൻ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് സംസ്ഥാന സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയ കാഴ്ച പാർട്ടി അണികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്ന് അച്ച്യുതാനന്ദൻ ഉയർത്തിയ വെല്ലുവിളി നേരിടുകയെന്നത് പിണറായിക്ക് എളുപ്പമായിരുന്നില്ല.
മാധ്യമങ്ങൾക്കെതിരേയും പിണറായി വിമർശനങ്ങളുയർത്തി. സിപിഎം സമ്മേളന റിപ്പോർട്ടിലുള്ളത് എന്ന പേരിൽ മാധ്യമങ്ങൾ നൽകുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പാർട്ടിക്കെതിരേ വാർത്ത ചമയ്ക്കാൻ ചിലർ ഒന്നിച്ചിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. പാർട്ടി സമ്മേളനത്തിനിടെ കൊടികളിലും ബോർഡുകളിലും തന്റെ ചിത്രങ്ങൾ വച്ചതിനെ പിണറായി വിജയൻ പ്രസംഗത്തിൽ വിമർശിച്ചു.
സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി കേരള മാർക്സിസ്റ്റല്ല
അതേസമയം, സിപിഎം. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി കേരളാ- മാർക്സിസ്റ്റല്ലെന്നും എല്ലായിടത്തും പാർട്ടിക്ക് ഒരേ നയമാണന്നും യെച്ചൂരി തുറന്നടിച്ച യെച്ചൂരി സമാപന സമ്മേളനത്തിൽ,
കോൺ്ഗ്രസുമായി സഖ്യത്തിനു സിപിഎമ്മില്ലെന്ന് സംശയലേശമേന്യെ വ്യക്തമാക്കി. എന്നാൽ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ മതനിരപേക്ഷ വർഗീയ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ പാർട്ടി ശ്രമിക്കും. പാർട്ടിയിൽ ഒരുതരത്തിലുമുള്ള അഭിപ്രായവ്യത്യാസവുമില്ല. പാർട്ടിയുടെ പ്രതിനിധികൾ ചർച്ച ചെയ്തെടുത്ത തീരുമാനം അന്തിമമാണ്. മാധ്യമങ്ങൾ എന്തു വ്യാഖ്യാനം നൽകിയാലും പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. പാർട്ടി പരിപാടി വായിച്ചിട്ടുവേണം സഖാക്കൾ തന്നെ വിമർശിക്കാനൊരുങ്ങേണ്ടതെന്ന യെച്ചൂരിയുടെ പരാമർശം പാർട്ടി സമ്മേളനത്തിന്റെ സവിശേഷതയായി. ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന കാര്യങ്ങളല്ല താൻ പറഞ്ഞതെന്ന വചനവും യെച്ചൂരിയെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു.സംസ്ഥാനത്ത് പാർട്ടി ഉൾപ്പെടുന്ന അക്രമപ്രവർത്തനങ്ങളെയും യെച്ചൂരി തള്ളിക്കളഞ്ഞു. അക്രമങ്ങൾ പാർട്ടിയുടെ നയമല്ല. എന്നാൽ പാർട്ടി പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കും. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും യെച്ചൂരി സമാപനപ്രസംഗത്തിൽ പറഞ്ഞു.
പുതിയ സംസ്ഥാന കമ്മിറ്റി
പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.. നിലവിലെ സംസ്ഥാന കമ്മറ്റിയിൽനിന്ന് ഒമ്പത് പേരെ ഒഴിവാക്കി. വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് എന്നിവർ ഉൾപ്പെടെയുള്ള പുതുമുഖങ്ങളെയാണ് പുതിയ സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ, സിഎച്ച് കുഞ്ഞമ്പു എന്നിവരെയും സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ എണ്ണം 87 ആയി നിലനിർത്തുകയും ചെയ്തു. ഗോപി കോട്ടമുറിക്കൽ കമ്മറ്റിയിൽ തിരികെയെത്തി. വി എസ് അച്യുതാനന്ദൻ, പാലോളി മുഹമ്മദ് കുട്ടി, പി.കെ ഗുരുദാസൻ, എംഎം ലോറൻസ്, കെ.എൻ രവീന്ദ്രനാഥ് എന്നിവർ പ്രത്യേക ക്ഷണിതാക്കളാണ്.
കഴിഞ്ഞ ആലപ്പുഴ സംസ്ഥാന സമ്മേളനം നടന്നപ്പോൾ വിഭാഗീയതയിൽ സിപിഎം തകരാൻ പോവുകയാണെന്ന് പലരും പ്രചരിപ്പിച്ചു.ഇന്നീ പാർട്ടിക്ക് ഒരു ശബ്ദം മാത്രമേയുള്ളൂ എന്ന് സ്ഥാപിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കഴിഞ്ഞ മൂന്നുവർഷക്കാലം കൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേടിയ വലിയ മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണൻ സമാപന സമ്മേളനത്തിൽ പറഞ്ഞതാണ് സിപിഎം ഹൈലൈറ്റ് ചെയ്യാൻ ശ്രമിച്ച കാര്യം.മാണിയെ മുൻനിർത്തിയുള്ള മുന്നണി വിപുലീകരണ ചർച്ചകൾ സമ്മേളനത്തിൽ കാര്യമായുണ്ടായില്ല. മാണിയെയും കാനത്തെയും സെമിനാറിൽ പങ്കെടുപ്പിച്ച് സമവായമുണ്ടാക്കാൻ നോക്കിയെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. മുഖ്യമന്ത്രിയായ പിണറായിക്ക് പിനിന്ൽ പാർട്ടിയെ അണിനിരത്താനായിരുന്നു കോടിയേരിയുടെ ഇതുവരെയുള്ള ശ്രമം. അതിനൊരുമാറ്റം, രണ്ടാമൂഴത്തിൽ ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. ലോക്സഭാതിരഞ്ഞെടുപ്പ് എന്ന വെല്ലുവിളിയും കോടിയേരിയെ കാത്തിരിക്കുന്നു.
റെഡ് വോളണ്ടിയർ മാർച്ച്
അണികളെ ആവേശത്തിരയിളക്കത്തിലാക്കി റെഡ് വോളണ്ടിയർ മാർച്ചോടെയായിരുന്നു സംസ്ഥാന സമ്മേളനത്തിന്റെ സമാപനം.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 25000 റെഡ് വോളണ്ടിയർമാരാണ് മാർച്ചിൽ പങ്കെടുത്തത്. നിരവധി വനിതാ വോളണ്ടിയർമാരും ഉണ്ടായിരുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനംകുറിച്ചുള്ള റാലിക്കായി കാൽലക്ഷത്തോളം ചുവപ്പുവളണ്ടിയർമാർ നാലു കേന്ദ്രങ്ങളിൽനിന്ന് ചിട്ടയോടെ അടിവച്ച് തേക്കിൻകാട് മൈതാനത്തെ കെ കെ മാമക്കുട്ടി നഗറിൽ സംഗമിച്ചപ്പോൾ അണികളെ ആവേശക്കൊടുമുടിയിലെത്തിച്ചു. ഞായറാഴ്ച രാവിലെമുതൽ തൃശൂരിലേക്ക് ജനങ്ങളുടെ അഭൂതപൂർവമായ ഒഴുക്കായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവർ ചെറുപ്രകടനങ്ങളായി നീങ്ങിയപ്പോൾ തേക്കിൻകാട് മൈതാനത്തേക്കുള്ള വഴികളെല്ലാം ചുവന്നുതുടുത്തു.വിവിധ ഏരിയകളിൽനിന്നുള്ളവർ ചെറുപ്രകടനമായി ബാന്റ് മേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മൈതാനത്തേക്ക് പ്രവേശിച്ചു. തുടർന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. കൈയിൽ ചെങ്കൊടികളുമായി നാടിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മഹാപ്രവാഹത്തിൽ പൂരനഗരി ഇളകിമറിഞ്ഞു.ധീരരക്തസാക്ഷികളുടെ ചോരവീണ്തുടുത്ത മണ്ണിലേക്ക് സ്ത്രീപുരുഷ ഭേദമെന്യേ പതിനായിരങ്ങൾ ഉച്ചക്കുമുമ്പ് വന്നണഞ്ഞു. ബാന്റ്വാദ്യവും ഇൻക്വിലാബ് വിളികളുമായി വന്നവർ സിപിഐ എമ്മിന്റെ കരുത്തും ശക്തിയും വിളിച്ചോതി. അതേ സമയം സമ്മേളനത്തിനെത്തിയവർക്ക് നിന്നു തിരിയാൻ ഇടമില്ലായിരുന്നു സമ്മേളന നഗരിയിൽ. ലക്ഷങ്ങൾ എത്തിയതോടെ അക്ഷരാർത്ഥത്തിൽ തൃശൂർ നഗരം സ്തംഭിച്ചു. ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ ജനമുന്നേറ്റത്തിനാണ് തൃശൂർ നഗരം സാക്ഷ്യം വഹിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍