രഹസ്യപ്രണയവും വിവാഹവും നടത്തിയ മിഥുൻ ചക്രവർത്തിയിൽ നിന്ന് ഇഷ്ടതാരത്തെ അടർത്തിമാറ്റാൻ അമ്മയെ പാട്ടിലാക്കി ബോണിയുടെ തന്ത്രം; എന്നിട്ടും ബോണി കപൂറിന്റെ ജീവിതത്തിൽ ഉണ്ടായത് വിധിയുടെ ആവർത്തനം; ആദ്യഭാര്യ മോണ കപൂറിന്റെ മരണത്തിലും ശ്രീദേവിയൂടെ വേർപാടിലും ഉണ്ടായത് അപൂർവമായ സമാനത
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: തെന്നിന്ത്യൻ സിനിമകളിലും പിന്നീട് ബോളിവുഡിലും തിളങ്ങിനിന്ന നായിക ശ്രീദേവിയുടെ ആകസ്മിക മരണത്തിന്റെ ഷോക്കിലാണ് ബോളിവുഡും സിനിമാ ആസ്വാദകരും. അതിനിടെ ജീവിതകാലത്ത് നടി കടന്നുപോയ അനുഭവങ്ങളും ചർച്ചയാകുന്നു. ആദ്യഭാര്യയെ ഒഴിവാക്കാനും ശ്രീദേവിയെ ജീവിതസഖിയാക്കാനും ഭർത്താവ് ബോണി കപൂർ നടത്തിയ നീക്കങ്ങളാണ് അതിലൊന്ന്.
ആദ്യഭാര്യയായ മോണ ഷൗരിയുടെ മരണത്തിലും ഇപ്പോൾ ശ്രീദേവിയുടെ മരണത്തിലും ഉള്ള ഒരു അപൂർവ സമാനതയാണ് മറ്റൊന്ന്. ശ്രീദേവിയെ ആദ്യം രഹസ്യമായി പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും അത് പരസ്യമാക്കാതെ തുടർന്ന മിഥുൻ ചക്രവർത്തിയിൽ നിന്ന് ശ്രീദേവി നേടിയ മോചനത്തിന്റെ വിവരങ്ങളും പിന്നീട് ബോണിയെ ജീവിതപങ്കാളിയാക്കിയതും ഏതു സാഹചര്യത്തിലെന്നുമുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്.
ബാലതാരമായി സിനിമയിൽ എത്തിയ ശ്രീദേവി അഞ്ചു പതിറ്റാണ്ടുകളോളം സിനിമാലോകത്ത് തുടർന്നു. ഏറ്റവുമൊടുവിൽ ഇംഗ്ളീഷ് വിങ്ളീഷ് എ്ന്നചിത്രത്തിൽ അഭിനയിച്ച് ആസ്വാദകരുടെ മനസ്സുകവർന്ന്, വീട്ടമ്മയുടെ വേഷത്തിൽ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചുവെന്ന് കയ്യടി നേടിയ നടിയുടെ ജീവിതത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങളും ഉണ്ടായിരുന്നു. തമിഴ് നായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി.
അവരുടെ ജീവിതത്തിൽ സിനിമാ ലോകത്തുനിന്ന് തിരിച്ചടികൾ ഉണ്ടായിരുന്നോ എന്ന കാര്യവും ചർച്ചയാണിപ്പോൾ. മക്കളെ സിനിമയിൽ എത്തിക്കുന്നതിന് ആദ്യമെല്ലാം എതിർത്തിരുന്ന ശ്രീദേവി പക്ഷേ, ഒടുവിൽ മകൾ സിനിമയിൽ എത്തുന്നത് അംഗീകരിച്ചു. എന്നാൽ മകളുടെ സിനിമ പുറത്തുവരുന്നതിന് മുമ്പ് ശ്രീദേവി വിടവാങ്ങുന്നു.
മൂത്തമകൾ ജാൻവിയുടെ സിനിമ പ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു ശ്രീദേവി കണ്ടിരുന്നത്. എന്നാൽ ജാൻവിയുടെ ആദ്യ ചിത്രം ദഡക്ക് ജൂലൈയിൽ റിലീസ് ചെയ്യാനിരിക്കുമ്പോഴായിരുന്നു ശ്രീദേവിയുടെ മരണം. ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണു ശ്രീദേവി കാത്തിരുന്നത്. ഇതേ അവസ്ഥയിലാണ് ബോണിയുടെ ആദ്യഭാര്യ മോണ കപൂറും മരണത്തിന് കീഴടങ്ങുന്നത്. ശ്രീദേവിയുമായുള്ള പ്രണയം ശക്തമായതോടെയാണ് ബോണിയെ ഉപേക്ഷിച്ച് മോണ കപൂർ പോകുന്നത്.
മിഥുനുമായുള്ള പ്രണയം ഉപേക്ഷിച്ച ശ്രീദേവി
നടൻ മിഥുൻ ചക്രവർത്തിയുമായി നീണ്ടുനിന്ന പ്രണയമായിരുന്നു ശ്രീദേവിയെ ഒരുകാലത്ത് ഗോസിപ്പുകളിൽ നിറച്ചത്. എന്നാൽ ആ പ്രണയം നീങ്ങിയത് രഹസ്യവിവാഹത്തിലേക്കാണ്. എന്നാൽ പിന്നീടും മിഥുൻ ഈ ബന്ധം പരസ്യമാക്കാൻ തയ്യാറായില്ല. തന്റെ മുൻഭാര്യ യോഗീതാ ബാലിയിൽ നിന്നു വിവാഹമോചനം നേടാതെയാണ് മിഥുൻ ശ്രീദേവിയെ പങ്കാളിയാക്കിയത്. ബന്ധം പരസ്യമായി അംഗീകരിക്കാതെ മിഥുൻ നിലകൊണ്ടത് ശ്രീദേവിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
വിവാഹിതനായ പുരുഷനുമായി പ്രണയബന്ധത്തിലായ നടിയെന്ന നിലയ്ക്ക് പ്രചരണങ്ങൾ നടന്നത് ശ്രീദേവിയെ തളർത്തി. മിഥുന്റെ കുടുംബം തകർത്തവൾ എന്ന ദുഷ്പേരു പോലും ശ്രീദേവി നേരിട്ടു. ഈ സ്ഥിതിയിൽ നിന്ന് മോചനമെന്ന നിലയിലാണ് ബോണി കപൂറുമായി ശ്രീദേവി അടുക്കുന്ന സാഹചര്യമുണ്ടായത്.
ആതേസമയം, ശ്രീദേവിയെ ജീവിത സഖിയാക്കാൻ കൊതിച്ച് നടക്കുകയായിരുന്നു ബോണി കപൂർ. 1970ൽ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ടാണ് തനിക്ക് അവരോട് ആരാധന തോന്നിത്തുടങ്ങിയതെന്ന് ബോണി കപൂർ പറഞ്ഞിട്ടുണ്ട്. ശ്രീദേവിക്കൊപ്പം സിനിമ ചെയ്യാനും അടുക്കാനുമായിരുന്നു ബോണിയുടെ പിന്നീടുള്ള ശ്രമം. ഇക്കാര്യം സൂചിപ്പിക്കാൻ ഒരു ഷൂട്ടിങ് സെറ്റിൽ എത്തി ബോണിയോട് കാര്യമായി സംസാരിക്കാൻ ശ്രീദേവി തയ്യാറായില്ല. പാതി ഇംഗ്ലിഷിലും ഹിന്ദിയിലുമായി ബോണി കപൂറിനോടു സംസാരിച്ച ശ്രീദേവി സിനിമ സംബന്ധിച്ച കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അമ്മയാണെന്ന് അറിയിച്ചു. അങ്ങനെ ശ്രീദേവിയുടെ അമ്മയെ കണ്ട ബോണി കപൂർ അവർ സിനിമയ്ക്കായി ചോദിച്ച പത്തുലക്ഷത്തിനു പകരം പതിനൊന്നു ലക്ഷം വാഗ്ദാനം ചെയ്ത് അമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റി. ശ്രീദേവിയോട് എങ്ങനെയെങ്കിലും അടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഇത് വിജയിച്ചതോടെ ശ്രീദേവിയെ സുഹൃത്താക്കാൻ ബോണിക്ക് കഴിഞ്ഞു.
പക്ഷേ ഇക്കാലത്ത് മിഥുനുമായി അടുപ്പത്തിലായിരുന്നു ശ്രീദേവി. അതിനാൽ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് ബോണിക്ക് സമ്മതിക്കേണ്ടിവന്നു. അങ്ങനെയാണ് മോണാ ഷൂരിയെ വിവാഹം കഴിക്കുന്നത്. എന്നാൽ മിഥുനുമായുള്ള ബന്ധം പിന്നീട് വേദനകൾ സമ്മാനിച്ചുതുടങ്ങിയതോടെ അതിൽ നിന്ന് മാറാൻ ശ്രീദേവി അതിയായി ആഗ്രഹിച്ചു. അങ്ങനെയാണു തന്റെ വിഷമങ്ങൾ പങ്കുവച്ച് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നത്. ശ്രീദേവിയുടെ അമ്മയുടെ കടബാധ്യതകൾ തീർക്കാൻ കൂടി ബോണി മുന്നിട്ടിറങ്ങിയതോടെ ഇരുവരുടെയും ബന്ധം കൂടുതൽ ദൃഢമായി മാറുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
ശ്രീദേവിയെ കാത്തിരുന്നതും മോണയ്ക്ക് സംഭവിച്ച അതേ വിധി
ശ്രീദേവിയുമായുള്ള ബോണിയുടെ ബന്ധം അതിരു കടന്നുവെന്നു ബോധ്യപ്പെട്ടതോടെ മോണ എതിർത്തു. ശ്രീദേവി ഗർഭിണിയാണെന്നുകൂടി അറിഞ്ഞതോടെ അത് വിവാഹമോചനത്തിലേക്ക് എത്തി. അന്ന് അമ്മയും അച്ഛനും സഹോദരിയുമായിരുന്നു തനിക്കു ശക്തി പകർന്നതെന്ന് മോണ പിന്നീടു പറഞ്ഞിരുന്നു. മക്കളായ അർജുൻ കപൂറിനും അൻഷുലയ്ക്കുമൊപ്പമായിരുന്നു പിന്നീടുള്ള മോണയുടെ ജീവിതം. മകളുടെ ജീവിതം തകർത്തവളായി ശ്രീദേവിയെ കണ്ട മോണയുടെ അമ്മ ഒരിക്കൽ പരസ്യമായിതന്നെ ഗർഭിണിയായ ശ്രീദേവിയെ മർദിക്കാൻ പോലും ശ്രമിച്ചിരുന്നു. ഇതിന് ശേഷം 1996 ജൂൺ രണ്ടിനായിരുന്നു ശ്രീദേവി ബോണിയെ വിവാഹം ചെയ്യുന്നത്.
2012 അർബുദത്തെ തുടർന്നു മോണ മരിക്കുമ്പോൾ മകൻ അർജുൻ കപൂറിന്റെ ആദ്യ ചിത്രം അണിയറയിൽ ഒരുങ്ങുകയായിരുന്നു. ബിടൗണിലെ തിളങ്ങുംതാരമാണ് അർജുൻ കപൂർ. മോണ 2012ൽ അർബുദത്തെത്തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്. മകന്റെ അർജുൻ കപൂറിന്റെ അരങ്ങേറ്റം ഏറെ ആഗ്രഹിച്ച ആ അമ്മയ്ക്ക് പക്ഷേ, അതു കാണാൻ കഴിഞ്ഞില്ല. അതിനു മുമ്പേ അവർ മരണത്തിനു കീഴടങ്ങി.
അതേ വിധി തന്നെയാണു ശ്രീദേവിക്കും സംഭവിച്ചത്. സിനിമയിൽ ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങുന്ന സമയത്തായിരുന്നു ശ്രീദേവിയെ ബോണി കപൂർ വിവാഹം കഴിച്ചത്. പിന്നീടങ്ങോട്ട് ബോണിയുടെയും മക്കളായ ജാൻവിയുടെയും ഖുഷിയുടെയും സന്തോഷത്തിനായി ശ്രീദേവി അഭിനയത്തോട് തൽക്കാലം വിടപറഞ്ഞു. വർഷങ്ങൾക്കു ശേഷം മക്കൾ വലിയ കുട്ടികൾ ആയതിന് പിന്നാലെയാണ് ഇംഗ്ലിഷ് വിങ്ലിഷ്, മോം എന്നീ ചിത്രങ്ങളിലൂടെ ശ്രീദേവി വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.
മകൾ ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായുള്ള താരത്തിന്റെ വിയോഗം. മകന്റെ ചിത്രം തിയേറ്ററിൽ എത്തുന്നതിന് മുമ്പ് മോണ കപൂർ വിടവാങ്ങിയതുപോലെ തന്നെ സമാനമായ മരണമാണ് ശ്രീദേവിക്കും ഉണ്ടാകുന്നത്. മൂത്തമകൾ ജാൻവിയുടെ ആദ്യ ചിത്രം ദഡക്ക് ജൂലൈയിൽ റിലീസ് ചെയ്യാനിരിക്കുമ്പോൾ അത് കാണാൻ നിൽക്കാതെ ശ്രീദേവിയും യാത്രയാകുന്നു.
Stories you may Like
- താരറാണി ശ്രീദേവിയുടെ സിനിമാറ്റിക്ക് ജീവിതം
- ഇന്ത്യൻ മൈക്കിൾ ജാക്സൺ മിഥുൻ ചക്രവർത്തിയുടെ ജീവിതം
- എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു
- വിവാദങ്ങൾക്ക് പിന്നാലെ അനിയൻ മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്
- ശ്രീദേവിയുടെ മരണത്തിന്റെ യഥാർത്ഥകാരണം വെളിപ്പെടുത്തി ഭർത്താവ് ബോണി കപൂർ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍