അഭിനവ മർഡോക്കേ...നിങ്ങടെ മൈക്കുമായി തെരുവിലേക്കിറങ്ങുന്ന തൊഴിലാളി അടികൊണ്ട് ചാകണോ? സമ്മേളനവേദിയിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകൻ അടികൊണ്ട് പുളയുന്ന കാഴ്ച കട്ട് ചെയ്ത് മധുര മനോഹര ദ്യശ്യങ്ങൾ സംപ്രേഷണം ചെയ്തത് എന്തിനാണ്? ലേഖകർക്ക് എതിരെ സഖാക്കൾ ഉറഞ്ഞുതുള്ളുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്ന റിപ്പോർട്ടർ ചാനലിനെ ശക്തമായി വിമർശിച്ച് മാധ്യമലോകത്ത് വൻ ചർച്ച
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകർക്കെതിരായ സിപിഐഎം പ്രവർത്തകരുടെയും ദേശാഭിമാനിയുടെയും കടന്നാക്രമണം മാധ്യമലോകത്ത് വൻ ചർച്ചയാകുന്നു. റിപ്പോർട്ടർ ചാനലിന്റെ കണ്ണൂർ റിപ്പോർട്ടർ വിനീതക്കെതിരേ ദേശാഭിമാനി നൽകിയ വാർത്തയും ഇന്നലെ സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിൽവച്ച് റിപ്പോർട്ടർ മജു ജോർജിന് നേരെ ലൈവിനിടെ സിപിഐഎം പ്രവർത്തകർ കയ്യേറ്റം നടത്തിയതുമാണ് മാധ്യമലോകത്ത് ചർച്ചകളുടെ കൊടുങ്കാറ്റ് ഉയർത്തിവിട്ടിരിക്കുന്നത്.
സ്വന്തം ജീവനക്കാരെ അവഹേളിക്കുന്ന നടപടികൾ ആവർത്തിച്ചിട്ടും റിപ്പോർട്ടർ ചാനൽ മാനേജ്മെന്റ് ഇതിലിടപെടാത്തതും ഒരു വരി വാർത്ത പോലും നൽകാത്തതും ചാനലിനുള്ളിൽത്തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിനു നേരെ ഭരണകക്ഷി തന്നെ കടന്നാക്രമണം നടത്തുമ്പോൾ നിശബ്ദത പാലിക്കുന്നത് ശരിയല്ലെന്നാണ് മാധ്യമപ്രവർത്തകരുടെ വാദം.
ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണ രഹസ്യങ്ങൾ ഭർത്താവും പൊലീസുകാരനായ സുമേഷ് വഴി ചോർത്തി നൽകുന്നു എന്നാണ് ദേശാഭിമാനി പേരെടുത്തു പറയാതെ വിനീതക്കെതിരേ നൽകിയ വാർത്ത. സംഭവത്തിൽ കെയുഡബ്ല്യുജെയും വിനീതയും പരാതി നൽകിയിരുന്നു. എന്നാൽ ഇന്നലെ സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിൽവച്ച് ലൈവിനിടെ റിപ്പോർട്ടർ മജുവിന് നേരെ കയ്യേറ്റമുണ്ടായ സംഭവത്തിൽ ഇതുവരെ കെയുഡബ്ല്യുജെ ഇടപെട്ടിട്ടില്ല. റിപ്പോർട്ടർ ചാനലും വിഷയത്തിൽ ഇടപെട്ടിട്ടില്ല. ഇതിനെതിരേ സംസ്ഥാനത്തെ ദൃശ്യമാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പരസ്യമായും വാട്ട്സപ്പ് ഗ്രൂപ്പുകളിൽ രഹസ്യമായും പ്രതികരിച്ചുതുടങ്ങി.
വിഷയത്തിൽ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത് ന്യൂസ് 18 ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തക ശ്രീല പിള്ളയാണ്. അഭിനവ മർഡോക്കിന് എന്ന തലക്കെട്ടോടെയാണ് ശ്രീല, തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. നിങ്ങളെപ്പോലുള്ളവരുടെ പ്രഭയിൽ വാക്കുകളുടെ നിരർത്ഥകത മനസിലാക്കാതെ പത്രപ്രവർത്തനം മഹത്തരമെന്ന് കരുതി നിങ്ങളുടെ മൈക്കുമായി തെരുവിലേക്കിറങ്ങുന്ന തൊഴിലാളികൾ അടികൊണ്ട് ചാകണോയെന്ന് ശ്രീല ചോദിക്കുന്നു.
ഗഡുക്കളായി നൽകുന്ന പതിനായിരം രൂപ ശമ്പളത്തിൽ നിന്ന് ക്ഷയത്തിന് മരുന്നുവാങ്ങാൻ കരുതിവെക്കണമെന്നാണോ? തുടങ്ങി റിപ്പോർട്ടർ മാനേജ്മെന്റിനോട് രൂക്ഷമായ ചോദ്യങ്ങളാണ് ശ്രീല ചോദിക്കുന്നത്. വനിതാ റിപ്പോർട്ടറെയും ഭർത്താവിനെയും കൊലപ്പെടുത്താനുള്ള പൊലീസ് നയം രൂപപ്പെടുത്തുമ്പോൾ റിപ്പോർട്ടർക്ക് ലൈവിൽ മർദനമേൽക്കുമ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ സിറ്റുറപ്പിക്കുന്ന തിരക്കിലാകും നിങ്ങൾ എന്ന പരിഹാസവും അവർ ഉയർത്തുന്നുണ്ട്. അഭിമാനത്തോടെ നിങ്ങളുടെ ബ്രാൻഡിനെ നെഞ്ചേറ്റുന്ന മൈക്ക് കയ്യിലേന്തുന്ന തൊഴിലാളിയെ കൊലക്ക് കൊടുക്കരുത് എന്നു പറഞ്ഞുകൊണ്ടാണ് ശ്രീല ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ശ്രീല പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചെറിയ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് വാർത്ത സൃഷ്ടിക്കുന്ന അഭിനവ മർഡോക്കിന്..
ചാനൽസ്റ്റുഡിയോയിലെ ശീതികരിച്ച മുറിയിൽ ഉറഞ്ഞുപോയോ നിങ്ങടെ രക്തം? അതോ രാഷ്ടീയ അന്ധതയിൽ കണ്ണുകൾ മൂടപ്പെട്ടോ? നിങ്ങളെപ്പോലുള്ളവരുടെ പ്രഭയിൽ ....വാക്കുകളുടെ നിരർത്ഥകത മനസ്സിലാക്കാതെ പത്രപവർത്തനം മഹത്തരമെന്ന് കരുതി നിങ്ങടെ മൈക്കുമായി തെരുവിലേക്കിറങ്ങുന്ന തൊഴിലാളി അടികൊണ്ട് ചാകണോ?നിങ്ങൾ ഗഡുക്കളായി നൽകുന്ന10000 രുപ ശമ്പളത്തിൽ നിന്ന് ക്ഷയത്തിന് മരുന്നു വാങ്ങാൻ കരുതിവെക്കണമെന്നാണോ?
സിപിഎം സംസ്ഥാന സമ്മേളനവേദിയിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകൻ അടികൊണ്ട് പുളയുന്ന കാഴ്ച എന്തുകൊണ്ടാണ് പെട്ടെന്ന് കട്ട് ചെയ്ത് സംസ്ഥാന സമ്മേളനത്തിലെ മധുരമനോഹര ദ്യശ്യങ്ങൾ സംപ്രേഷണം ചെയ്തത്? ഒരു പ്രതിഷേധം പോലും രേഖപ്പെടുത്താതെ അടുത്ത സെക്കന്റിൽ സമ്മേളനത്തെ പുകഴ്ത്തി വാചാടോപം നടത്താൻ റിപ്പോർട്ടർക്ക് നിർദ്ദേശം നൽകുമ്പോൾ എവിടെപ്പോയി നിങ്ങടെ മാധ്യമധർമ്മം?
അടുത്ത സെക്കന്റിൽ റെഡ് വോളണ്ടിയർമാരുടെ പ്രകടനത്തെ സൈനിക അച്ചടക്കമെന്ന് പുകഴ്ത്തി ഒരാവശ്യവുമില്ലാത്ത ഒരു സ്റ്റോറി പടച്ചത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ ആയിരുന്നോ? റിപ്പോർട്ടർക്ക് മർദ്ദനമേറ്റത് മറ്റ് എവിടെയെങ്ങിലുമായിരുന്നെങ്ങിൽ നിങ്ങളുടെ പ്രതികരണം ഇങ്ങനെ ആകുമായിരുന്നോ? ആരെ ബോധ്യപ്പെടുത്താനാണ് നിഷ്പക്ഷൻ എന്ന ലേബലുമായി , കുടുംബം പുലർത്താൻ ജോലിചെയ്യുന്ന പാവം മാധ്യമപ്രവർത്തകരെ കൊലയ്ക്ക് കൊടുക്കുന്നത് ?കൂടെക്കൊണ്ട് നടക്കുന്നവനെ തല്ലിക്കൊന്ന് രക്തസാക്ഷിയെ സൃഷ്ടിക്കുന്ന പതിവു നയം ആവർത്തിക്കുകയാണോ നിങ്ങൾ ചെയ്യുന്നത് ?
വനിതാറിപ്പോർട്ടറെയും ഭർത്താവിനെയും കൊലപ്പെടുത്താനുള്ള പൊലീസ് നയം രൂപപ്പെടുത്തുമ്പോൾ റിപ്പോർട്ടർക്ക് ലൈവിൽ മർദ്ദനമേക്കുമ്പോൾ എ കെ ജി സെന്ററിന്റെ തിണ്ണനിരങ്ങി നിങ്ങൾ അടുത്ത തെരഞ്ഞടുപ്പിൽ സീറ്റുറപ്പിക്കുന്ന തിരക്കിലാകും... രാഷ്ട്രീയ
നിലപാടുണ്ടാകുന്നതിനെ ഞാൻ എതിർക്കുന്നില്ല ...ഞാനും നിലപാടുള്ള മാധ്യമപ്രവർത്തക തന്നെയാണ്...നിങ്ങൾ കോടിയേരിമായി ചേർന്ന് മാധ്യമ നയം രുപീകരിക്കരിച്ചോളു..... അഭിമാനത്തോടെ നിങ്ങടെ ബ്രാൻഡിനെ നെഞ്ചേറ്റുന്ന മൈക്ക് കയ്യിലേന്തുന്ന തെഴിലാളിയെ കൊലക്ക് കൊടുക്കരുത്.. - ഇങ്ങനെയായിരുന്നു ശ്രീല പിള്ളയുടെ പ്രതികരണം
ചാനൽ ലേഖികയ്ക്കും കുടുംബത്തിനും എതിരെ 'പൊലീസ് ക്വട്ടേഷൻ'
റിപ്പോർട്ടർ ചാനൽ ലേഖിക വിനീതയ്ക്കും പൊലീസുകാരനായ ഭർത്താവിനും എതിരെ ഭീഷണിയും അപവാദ പ്രചരണവുമായി സൈബർ സഖാക്കൾ രംഗത്തിറങ്ങിയതിന് പിന്നാലെ ഷുഹൈബ് വധത്തിൽ അന്വേഷണ വിവരം ചോർത്തുന്ന സംഘത്തെ ' വിദഗ്ധ അന്വേഷണ'ത്തിലൂടെ കണ്ടെത്തിയെന്ന് പ്രഖ്യാപിച്ച് ദേശാഭിമാനിയും വാർത്ത നൽകുകായിരുന്നു. 'ക്വാർട്ടേഴ്സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം..' എന്ന് വാട്സ്ആപ് ഗ്രൂപ്പിൽ 'ക്വട്ടേഷൻ' എടുത്ത് സിപിഎം അനുകൂലികളായ പൊലീസുകാർ ഇതിന് പിന്നാലെ ചർച്ചയും തുടങ്ങി. അത്തരത്തിൽ അസഹിഷ്ണുത പരിധിവിട്ട് സിപിഎം നീങ്ങുന്നത് വലിയ പ്രതിഷേധത്തിനും കാരണമായി.
ഷുഹൈബ് വധത്തിനു ശേഷം സിപിഎം വൻ പ്രതിരോധത്തിലായതോടെയാണ് സംഭവത്തിൽ വാർത്തകൾ നിരന്തരം വരുന്നത് പാർട്ടിക്ക് തലവേദനയായത്. ഇതോടെയാണ് ദേശാഭിമാനി 'വിദഗ്ധ അന്വേഷണം' നടത്തി വിനീതയും സുമേഷുമാണ് വാർത്തകൾ ചോർത്തുന്ന ഗൂഢസംഘം എന്ന നിലിയൽ വാർത്ത നൽകുകയും അതിന് പിന്നാലെ ഇവർക്കെതിരെ സോഷ്യൽമീഡിയയിൽ നേരത്തെ തുടങ്ങിയ അപവാദ പ്രചരണം കൂടുതൽ ശക്തമാകുകയും ആയിരുന്നു. വ്യാജവാർത്തകൾക്ക് പിന്നിലെ ഗൂഢസംഘത്തെ തിരിച്ചറിഞ്ഞു എന്ന തലക്കെട്ടോടെയായിരുന്നു ദേശാഭിമാനി വാർത്ത. ഇക്കാര്യത്തിൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങിയെന്നും മുഖ്യ ഉറവിടം അന്വേഷക സംഘത്തിലെ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞായിരുന്നു വാർത്ത.
ഇതോടൊപ്പം മാധ്യമപ്രവർത്തകരെയും വാർത്ത ചോർത്തുന്ന പൊലീസുകാരെയും തല്ലാൻ വാട്സ്ആപ് വഴി സിപിഎം അനുകൂല പൊലീസുകാർ 'ക്വട്ടേഷൻ ചർച്ച' നടത്തിയതും പുറത്തുവന്നു. പാർട്ടി അനുകൂലികളായ പൊലീസുകാരാണ് വാട്സ് ആപ് കൂട്ടായ്മയിലൂടെ ചർച്ച നടത്തിയത്. മാധ്യമപ്രവർത്തകരെ വീടുകയറി തല്ലാൻ ക്വട്ടേഷൻ എടുക്കാമെന്നാണ് ഒരാൾ പറയുന്നത്. പേരെടുത്തുപറഞ്ഞും പൊലീസുകാരുടെ പടങ്ങളിട്ടുമാണ് പ്രചരണം നടത്തിയത്. എആർ ക്യാമ്പ് കേന്ദ്രീകരിച്ചുള്ള പൊലീസുകാർ അംഗങ്ങളായ ഡ്യൂട്ടി ഫ്രണ്ട്സ് എന്ന ഗ്രൂപ്പിലാണ് ഇത്തരമൊരു ചർച്ച നടന്നത്. 'ക്വാർട്ടേഴ്സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം.. 'എന്നുപറഞ്ഞാണ് സുമേഷിനെ ആക്രമിക്കുമെന്ന് വെല്ലുവിളിയും ഉണ്ടായത്. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടിയും തന്റെ ഒഫീഷ്യൽ നമ്പർ ഉൾപ്പെടെ ചോർത്തുന്നതായി സംശയമുണ്ടെന്നും വ്യക്തമാക്കി വിനീത പരാതി നൽകി.
പാർട്ടിയിലെ വിഭാഗീയതയെ പറ്റി പറഞ്ഞതിന് കുത്തിന് പിടിച്ചു
ഇന്നലെ പാർട്ടി സമ്മേളനം നടക്കുന്നതിനിടെയാണ് തൃശൂരിൽ നിന്ന് വാർത്ത നൽകിയ റിപ്പോർട്ടർ ലേഖകനെതിരെ പാർട്ടി പ്രവർത്തകരുടെ കയ്യേറ്റം ഉണ്ടായത്. ഉച്ചയ്ക്ക് 1230 ന്റെ തത്സമയ വാർത്താ ബുള്ളറ്റിനിൽ സിപിഐഎം സംസ്ഥാന സമ്മേളനവേദിയിൽ നിന്ന് തത്സമയ റിപ്പോർട്ടിങ് ഉണ്ടായിരുന്നു. സമ്മേളനം റിപ്പോർട്ടിംഗിന് നിയോഗിക്കപ്പെട്ട കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണി, തിരുവനന്തപുരം ബ്യൂറോ ചീഫ് മജു ജോർജ് എന്നിവരാണ് സമ്മേളന നഗരിയിൽ നിന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. ഇടയ്ക്ക് ഒരു ചോദ്യം വിഭാഗീയത സംബന്ധിച്ചായിരുന്നു.
യെച്ചൂരിക്കെതിരേ സംസ്ഥാന കമ്മിറ്റിയും പ്രകാശ് കാരാട്ട് വിഭാഗവും കരുനീക്കുന്നുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞതോടെ മജുവിനെ പാർട്ടി പ്രവർത്തകർ കോളറിൽ പിടിച്ച് പിന്നിലേക്ക് കൊണ്ടുപോയി. ദേഷ്യത്തോടെ കൈചൂണ്ടി സംസാരിക്കുന്നതിനിടയിൽ ചാനൽ പിസിആറിൽ നിന്ന് ആ ലൈവ് കട്ട് ചെയ്ത് സംസ്ഥാന സമ്മേളന വേദിയുടെ ദൃശ്യങ്ങൾ കാണിക്കാൻ തുടങ്ങി. തങ്ങളുടെ റിപ്പോർട്ടറെ കയ്യേറ്റം ചെയ്തതിനെക്കുറിച്ച് പിന്നീട് ഒരക്ഷരം പോലും ചാനൽ മിണ്ടിയില്ല അടുത്ത ലൈവിലാകട്ടെ ഇത്തരമൊരു സംഭവം നടന്നിട്ടേയില്ല എന്ന നിലയിലായിരുന്നു ചാനലിന്റെ നടപടികൾ. ഇതോടെ ചാനൽ പ്രവർത്തകരെ കയ്യൊഴിഞ്ഞ സ്ഥാപനത്തിന്റെ നിലപാടും പാർട്ടിയുടെ അസഹിഷ്ണുതയ്ക്കൊപ്പം ചർച്ചയാവുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്