മനുഷ്യ ശരീരം കുത്തിമുറിവേൽപ്പിച്ചാൽ ദൈവം അനുഗ്രഹിക്കുമെന്നത് മൂഢചിന്താഗതികൾ; ഇത് വളർത്തിയെടുക്കുന്നത് ക്ഷേത്ര വരുമാനം കൂട്ടാനും! മൂർച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് പള്ളയുടെ ഇരുപുറവും കുത്തിവരയ്ക്കുമ്പോൾ സ്വർഗീയ സുഖം ലഭിക്കുമെന്നാണോ ഇവരൊക്കെ കരുതിയിരിക്കുന്നത്? ഡിജിപി ശ്രീലേഖയുടെ കുത്തിയോട്ട ചർച്ചയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ; ജയിൽ മേധാവിയെ വെല്ലുവിളിച്ച് പരിവാറുകാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആറ്റുകാലമ്മയുടെ ഭക്തയാണ് ജയിൽ ഡി.ജി.പി ആർ.ശ്രീലേഖ. ഐ.പി.എസ് നേടാൻ പ്രാർത്ഥിച്ച് മൂന്നുവർഷം പൊങ്കാലയിട്ടു. മൂന്നാമത്തെ പൊങ്കാല കഴിഞ്ഞപ്പോഴേക്കും ഐ.പി.എസ് സിലക്ഷനായി. അതിനുശേഷമുള്ള വർഷങ്ങളിലും നന്ദി സൂചകമായി പൊങ്കാലയിട്ടു. പക്ഷേ ഇത്തവണ അവർ പൊങ്കാലയിടുന്നില്ല. ആറ്റുകാൽ പൊങ്കാല സ്ത്രീലക്ഷങ്ങളുടെ വിശ്വാസാർപ്പണത്തിന്റെ വിശുദ്ധിയുള്ള ചടങ്ങാണ്. അതിനുമേൽ കുഞ്ഞുങ്ങളുടെ അവകാശലംഘനത്തിന്റെ കറ വീഴുന്നുണ്ടെന്നാണ് ശ്രീലേഖ പറയുന്നത്. ചാരത്തിന്റെ പേരിൽ ബാലരക്തം പൊടിയുന്നില്ലെന്ന് ഉറപ്പിക്കാൻ നമുക്കു കഴിയണമെന്ന സന്ദേശമാണ് ശ്രീലേഖ മുന്നോട്ട് വയ്ക്കുന്നത്. ആ വിഷയത്തിൽ ശ്രീലേഖയ്ക്കൊപ്പമാണ് സോഷ്യൽ മീഡിയയുടെ മനസ്സും. എന്നാൽ വിശ്വാസികൾ എഡിജിപിയെ ചോദ്യം ചെയ്യുന്നുമുണ്ട്.
ഈ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ഹൈന്ദവ വിശ്വാസികൾ ശ്രീലേഖയെ കടന്നാക്രമിക്കുന്നുണ്ടുവെങ്കിലും സോഷ്യൽ മീഡിയയുടെ കൈയടിയാണ് ശ്രീലേഖ നേടുന്നത്. ഇത്തരം അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടും നടപടികളുണ്ടാകണം. മനുഷ്യ ശരീരം കുത്തിമുറിവേൽപ്പിച്ചാൽ ദൈവം അനുഗ്രഹിക്കുമെന്നൊക്കെയുള്ള മൂഢചിന്താഗതികൾ വളർത്തിയെടുത്ത് ക്ഷേത്ര വരുമാനം കൂട്ടാനുള്ള പരിപാടിയാണ് ഇത്തരം ആചാരങ്ങളെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. അതിനിടെ വസ്തുതകൾ മനസ്സിലാക്കാതെയാണ് ഡിജിപി അഭിപ്രായം പറഞ്ഞതെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതരും രംഗത്തുവന്നു. ഇത് ക്ഷേത്രാചാരപരമായ ചടങ്ങാണെന്ന് നേരത്തെ തന്നെ ഹൈക്കോടതി വിശദീകരിച്ചിട്ടുണ്ടെന്നും ക്ഷേത്രം ട്രസ്റ്റ് പറയുന്നു.
അതിനിടെ ശ്രീലേഖയ്ക്ക് ഭീഷണിയുമായി സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ഉത്തമ ബോധ്യം ഒരു പൊലീസ് ഉദ്യോഗസ്ഥക്ക് എങ്കിലും തോന്നിയതുകൊണ്ടാണ് ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടത്തിന്റെ പേരിൽ കുട്ടികൾക്കുനേരെ നടക്കുന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് എതിരെ പ്രതികരിച്ചത്. വിശ്വാസം മറയാക്കി ഡിജിപി ആർ.ശ്രീലേഖയെ വിരട്ടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്.
കുത്തിയോട്ടത്തിന്റെ ഭാഗമായ ശൂലം കുത്തൽ എന്തൊരു വേദനയാണെന്ന് അനുഭവിച്ചവർക്കേ അറിയൂ. മൂർച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് പള്ളയുടെ ഇരുപുറവും കുത്തിവരയ്ക്കുമ്പോൾ സ്വർഗീയ സുഖം ലഭിക്കുമെന്നാണോ ഇവരൊക്കെ കരുതിയിരിക്കുന്നത്. ആറ്റുകാലിൽ മാത്രമല്ല, എന്റെ നാട്ടിലെ ക്ഷേത്രത്തിലും ഈ ആചാരമുണ്ട്. ആ വേദന ഇപ്പോഴും നടുക്കമായി നിലവിലുണ്ട്. ഏഴാംക്ലാസ്സ് കഴിഞ്ഞപ്പോൾ ബോധപൂർവം ആ പരിപാടി പേടിച്ച് കുത്തിയോട്ടത്തിന് വ്രതം നിൽക്കേണ്ട എന്നു തീരുമാനിച്ചത് ഇപ്പോഴും ഓർമയുണ്ട്-മാധ്യമ പ്രവർത്തകനാ പ്രജോദ് കടയ്ക്കൽ കുറിച്ചത് ഇങ്ങനെയാണ്.
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വാദങ്ങൾ ഇങ്ങനെ
- ഈ പോസ്റ്റുകൾ കൊണ്ട് ആചാരങ്ങൾ നശിപ്പിക്കാൻ പറ്റുമോ.. ആരേയും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല... വിശ്വാസികൾ മാത്രം.. വിശ്വസിച്ചാൽ മതി... ഗതി തിരിച്ചു വിടുന്ന വിശ്വാസം നാശം സംഭവിക്കും.. അതെന്താ .... ആക്രമണം ഹൈന്ദവ ക്ഷേത്രങ്ങൾക്ക് മുന്നിൽ മാത്രം ആകാം.. ആക്കാം. എന്ന മൂഢ സ്വപ്നമോ?
- ഈ പോസ്റ്റുകൾ കൊണ്ട് ആചാരങ്ങൾ നശിപ്പിക്കാൻ പറ്റുമോ.. ആരേയും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല... വിശ്വാസികൾ മാത്രം.. വിശ്വസിച്ചാൽ മതി... ഗതി തിരിച്ചു വിടുന്ന വിശ്വാസം നാശം സംഭവിക്കും
- കഴിഞ്ഞ വർഷം ആറ്റുകാൽ പൊങ്കാല ഇല്ലായിരുന്നു.... ശ്രീലേഖയും....പോസ്റ്റുമാനും..... ഈ വർഷം മാത്രം പൊട്ടി മുളച്ചതല്ലല്ലോ ഇതൊക്കെ.... കാലാകാലങ്ങളായി ആറ്റുകാൽ പൊങ്കാലക്കെതിരെ പ്രതികരിക്കുന്ന.... കൃത്യമായ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്ന നല്ല ഒന്നാന്തരം യുക്തിവാദികൾ ഉണ്ട്... അവരുടെ വാക്കുകൾ പ്രചരിപ്പിക്കുക.... ജനങ്ങളിലെത്തിക്കുക.... ലോ ആൻഡ് ഓഡർ ശ്രീലേഖയുടെ കയ്യിൽ കൊണ്ട് വെച്ച് കൊടുക്കും എന്ന മോഹത്തിന് ഭംഗം വരാതിരിക്കാൻ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങൾ.....
ആളുകളേ ബോധവൽക്കരിക്കണം. ചിലത് നിയമം മൂലം നിരോധിച്ചാൽ അത് നിന്നുകൊള്ളും. ആരെയെങ്കിലും കൊണ്ട് ദേവപ്രശ്നം വെച്ചു നോക്കിച്ചിട്ട് ഇതിനുപകരം മറ്റെന്തങ്കിലും ചെയ്താൽ പുണ്യം കിട്ടുമെന്നങ്ങ് പറഞ്ഞാൽമതി. വിശ്വാസികൾ പിന്നെ അതിന്റെ പിറകേ പൊയ്കൊള്ളും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂന്തോട്ടത്തിൽ വെച്ച അമ്മയും കുഞ്ഞും ശിൽപ്പത്തിന്റെ മുന്നിൽ പോയി തിരികത്തിക്കുന്ന വിശ്വാസികളല്ലേ. അവർക്ക് ഒരു ദേവപ്രശ്നം തന്നെ ധാരാളം .
IPS ആയാലും IAS ആയാലും ക്ഷേത്ര ആചാരങ്ങളെ അന്ധമായി എതിർത്താല്‍ അതിന്റെ പരിണിത ഭലം നേരിടേണ്ടി വരും. പൊലീസ് രാജ് അല്ല ഇന്ത്യയിൽ.ഇവിടെ ക്ഷേത്രാചാരങ്ങൾ പാലിക്കാനും സംരക്ഷിക്കാനും വിശ്വാസികൾ ഉണ്ട്. ഞങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് വലുതാണ്. കുട്ടിക്കാലത്തു കുതിയോട്ടവും മാറ്റ് ആചാരങ്ങളിലും എല്ലാം ഞാനുംം പങ്കെടുത്തിട്ടുണ്ട്. പ്രസ്തുത മഹ്ദി ips ന്റെ രാഷ്ട്രീയവും നിലപാടുകളും പരസ്യമായ രഹസ്യമാണ്.ഭക്തരോട്ട് കാക്കി ഹുങ്ക് വേണ്ട. കക്ഷേത്രകാര്യങ്ങൾ നോക്കാൻ കാക്കി ക്കാരെ ആവശ്യമില്ല
ആചാരത്തിന്റെ പേരിൽ നടത്തുന്ന ആറ്റുകാൽ കുത്തിയോട്ടം കുട്ടികൾക്ക് നേരെയുള്ള കടുത്ത പീഡനമെന്നായിരുന്നു ഡിജിപി ആർ ശ്രീലേഖ കുറിച്ചത്. ആചാരം മുൻനിർത്തി കുട്ടികളെ അഞ്ചുദിവസം പീഡിപ്പിക്കുകയാണെന്നും ഈ ദുരാചാരം അവസാനിപ്പിക്കണമെന്നും ശ്രീലേഖ തന്റെ ബ്ലോഗിൽ കുറിച്ചതാണ് ചർച്ചകൾക്ക് കാരണം. ആചാരം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അഞ്ചു മുതൽ പന്ത്രണ്ടു വയസ് വരെയുള്ള ആൺകുട്ടികളെയാണ് മാതാപിതാക്കൾ വിശ്വാസത്തിന്റെ പേരിൽ ക്ഷേത്രഭാരവാഹികളുമായി ചേർന്ന് പീഡിപ്പിക്കുന്നത്. ാമമാത്രമായ ഭക്ഷണം മാത്രം നൽകുന്ന കുട്ടികളെ ദിവസേന മൂന്നു നേരം തണുത്ത വെള്ളത്തിൽ കുളിപ്പിക്കും. അമ്പലത്തിന്റെ തറയിൽ ദിവസവും ഉറങ്ങുന്ന കുട്ടികൾക്ക് സ്വന്തം മാതാപിതാക്കളെ കാണാനും അനുവാദമില്ല. അവസാനദിവസം വസ്ത്രാഭരണങ്ങൾ അണിയിച്ചു ഒരുക്കുന്ന കുട്ടികളുടെ വശത്തു ഒരുകമ്പികൊളുത്തുന്ന വേദനകരമായ അനുഭവമുണ്ട്. വീട്ടുകാർ ക്ഷേത്രത്തിൽ എത്തിക്കുമ്പോൾ മാത്രമാണ് ഭൂരിഭാഗം കുട്ടികളും ഈ പീഡനങ്ങളെക്കുറിച്ചറിയുന്നത്.
സംസാരിച്ചവർ എല്ലാം ഇതിനു എതിരാണെങ്കിലും അനാചാരം എതിർക്കപ്പെടുന്നില്ല. ദേവിക്ക് രക്തം ഇഷ്ടമാണെന്നാണ് ഭാരവാഹികൾ പറയുന്നത്. മുൻപ് ഇവിടെ മൃഗബലി നടന്നിരുന്നതാണ്. ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തിൽ ദിവസവും ദേവിക്കുവേണ്ടി ആടുകളുടെ കഴുത്തുവെട്ടുന്ന ആചാരമുണ്ട്. ആ ആടുകളുടെ നോട്ടം ആണ് തനിക്ക് ഓർമ്മവരുന്നത്. താൻ പത്തു വയസ്സുമുതൽ ദേവിക്ക് പൊങ്കാല അർപ്പിക്കുമായിരുന്നു എന്നും തികഞ്ഞ ഭക്തയാണെന്നും ശ്രീലേഖ വിശദീകരിക്കുന്നു. സ്ത്രീകളുടെ ശബരിമലയെന്നു അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രം പ്രസിദ്ധമായ പൊങ്കാലയ്ക്ക് പേരുകേട്ട കേന്ദ്രമാണ്. എന്നാൽ ഇത്തരത്തിലൊരു അമ്പലം കുട്ടികളുടെ തടവറയായി മാറുകയാണെന്നും ജയിൽ ഡിജിപി ബ്ലോഗ്ഗിൽ പറഞ്ഞു.
കുട്ടികളെ മാനസികവും ശാരീരികവുമായി ചൂഷണം ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാനിയമം 89, 319, 320, 349, 350, 351 വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും ഓർമ്മിപ്പിക്കുന്ന ശ്രീലേഖ ഈ ദുരാചാരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വേദിയൊരുക്കിയത്.
Stories you may Like
- കാമ്പയിനുമായി ശുചിത്വ മിഷൻ; ആറ്റുകാൽ പൊങ്കാലയിൽ ഹരിതചട്ടം പാലിക്കണം
- ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്: 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി
- ആറ്റുകാൽ പൊങ്കാലയ്ക്ക് കനിവ് 108 ആംബുലൻസിന്റെ ബൈക്ക് ഫസ്റ്റ് റസ്പൊണ്ടർ കൂടി
- ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം
- ആറ്റുകാൽ പൊങ്കാല: 2.48 കോടി അനുവദിച്ചു
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍