മണിക് സർക്കാരിന്റെ ലാളിത്യവും സിപിഎമ്മിന്റെ സൽസ്വഭാവവും ഒന്നും ഗുണം ചെയ്തില്ല; കോൺഗ്രസ് നേതാക്കൾ എല്ലാവരും ബിജെപിക്കാരായപ്പോൾ സിപിഎമ്മിന്റെ അടിത്തറ ഇളക്കി; മിക്കയിടങ്ങളിലും പാർട്ടിയിൽ നിന്നും വൻ കൊഴിഞ്ഞ് പോക്ക്; ചരിത്രം കുറിച്ച് ത്രിപുര പിടിച്ച് ബിജെപി; കോൺഗ്രസുമായി സഖ്യം വേണമെന്ന വാദം വീണ്ടും സിപിഎമ്മിൽ സജീവമാകും; കേരളാ ഘടകത്തിനെതിരെ ഇന്ത്യയിലെ മറ്റെല്ലായിടങ്ങളിലെ സിപിഎം നേതാക്കൾ ഇനി ഒരുമിക്കും
മറുനാടൻ മലയാളി ബ്യൂറോ
അഗർത്തല: ബിജെപിയെ പ്രതിരോധിക്കാൻ നല്ലത് സിപിഎം ആണ്-ഇന്ത്യയിലെ ഇടതു പക്ഷത്തിന് ഇനി ഈ മുദ്രാവാക്യം ഉയർത്താൻ കഴിയില്ല. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ബിജെപിയുടെ പേരിനു മാത്രമുള്ള സാന്നിധ്യം ഉയർത്തിയായിരുന്നു ഈ ചർച്ച ഇടതുപക്ഷം ഇന്ത്യയിൽ ഉടനീളം ഉയർത്തിയത്. കേരളത്തിൽ പോലും ഈ വാദത്തിലൂടെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. ഇനി അത് നടക്കില്ല. ത്രിപുരയിൽ ബിജെപി പ്രധാന പ്രതിപക്ഷമായിരിക്കുന്നു. കോൺഗ്രസ് പാർട്ടിയെ ഒന്നടങ്കം തങ്ങളുടെ പക്ഷത്ത് എത്തിച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ത്രിപുരയിൽ താരമയെ വളർത്തിയത്. ത്രിപുരയിലും ബിജെപിക്ക് അധികാരം നഷ്ടമാകുന്നു.
ഇന്ത്യ ഏറ്റവും അധികം ബഹുമാനിക്കുന്ന മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു മണിക് സർക്കാർ. ലളിത ജീവത്തിലൂടെ യഥാർത്ഥ കമ്മ്യൂണിസ്റ്റായി മുന്നോട്ട് പോകൂന്ന നേതാവ്. കർഷകർക്കും സാധാരണക്കാർക്കുമൊപ്പം നിൽക്കുന്ന മുഖ്യമന്ത്രി. ഇത് തന്നെയായിരുന്നു ത്രിപുരയിൽ കാൽനൂറ്റാണ്ട് സിപിഎമ്മിനെ കരുത്ത് ചോരാതെ നിലനിർത്തിയത്. അന്ന് മുഖ്യ പ്രതിപക്ഷം കോൺഗ്രസായിരുന്നു. അപ്പോഴും നിയമസഭയിൽ അംഗ സംഖ്യ പത്തിന് അപ്പുറം ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. അറുപതംഗ നിയമസഭയിൽ അമ്പതിലേറെ സീറ്റുകൾ സിപിഎം എന്നും ജയിക്കുമായിരുന്നു. ഇവിടെയാണ് അപ്രതീക്ഷിത മുന്നേറ്റം ബിജെപി നടത്തുന്നത്. സിപിഎമ്മിനെ ഞെട്ടിച്ച് അധികാരം പിടിച്ചെടുക്കുന്നു.
മണിക് സർക്കാരിന്റെ ലാളിത്യമൊന്നും ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ തോതിൽ നേട്ടമുണ്ടാക്കിയില്ല. വോട്ട് ചോർച്ച നൽകുന്ന സൂചനയാണ് ഇത്. അമ്പത് വർഷമായി ശക്തമായ സംഘടനാ സംവിധാനം സിപിഎമ്മിനുണ്ട്. ഈ കരുത്തിലാണ് വോട്ട് നേടിയതും അധികാരം നിലനിർത്തുന്നതും. എന്നാൽ അമിത് ഷായുടെ തന്ത്രങ്ങൾ ഈ കോട്ടകളിൽ വിള്ളലുണ്ടാക്കിയെന്നാണ് ഫലം വ്യക്തമാക്കുന്നത്. അർഎസ്എസുകാരനായ ബിജെപി ജനറൽ സെക്രട്ടറി രാം മാധവിന്റെ ത്രിപുരയിൽ വേരുറപ്പിച്ചുള്ള നീക്കങ്ങൾ ലക്ഷ്യം കണ്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നര ശതാനം വോട്ട് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതാണ് പലമടങ്ങ് വർദ്ധിപ്പിച്ച് ത്രിപുരയിലെ ഭരണ പാർട്ടിയായി ബിജെപി മാറുന്നത്.
ആകെ പത്ത് എംഎൽഎമാരിൽ ഏഴ് പേരാണ് ഇവിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ത്രിപുരയിൽ അതുകൊണ്ട് തന്നെ രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപി വളർന്നിരുന്നു. സംസ്ഥാനത്ത് വിഘടനവാദികളുടെ സ്വാധീനം കുറയ്ക്കാനും സമാധാനം നിലനിർത്താനും സാധിച്ചത് 25 വർഷത്തെ സിപിഎം ഭരണത്തിലാണ്. ഇതുകൊണ്ട് തന്നെ വലിയ ജനസ്വാധീനമാണ് സിപിഎമ്മിനുള്ളതെന്നായിരുന്നു അവപുടെ അകാശവാദം. ഇതാണ് പൊള്ളയാണെന്ന് ബിജെപി തെളിയിക്കുന്നത്. ബംഗാളിൽ ജ്യോതി ബസുവിന് ശേഷം സിപിഎം തകർന്നടിഞ്ഞു. ത്രിപുരയിൽ മണിക് സർക്കാരിന്റെ കാലത്ത് തന്നെ ഭരണം നഷ്ടമാകുന്നു. ഇത് മോദി തരംഗത്തിന്റെ ഫലമാണെന്ന് വിലയിരുത്തലെത്തുന്നത്.
2013ൽ സിപിഎമ്മിന് 49 സീറ്റാണ് കിട്ടിയത്. കോൺഗ്രസിന് പത്തും. ഇത്തവണ കോൺഗ്രസ് ചിത്രത്തിലേ ഇല്ലായിരുന്നു. ത്രിപുരയിൽ ബിജെപി മുന്നേറ്റത്തെ തടയാൻ കോൺഗ്രസുമായി സഖ്യത്തിന് ചില സഖാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ കേരളത്തിലെ സിപിഎം വിലങ്ങു തടിയായി. കോൺഗ്രസുമായി ഒരു തരത്തിലും മുന്നോട്ട് പോകാനാവില്ലെന്ന് കേരളത്തിലെ പിണറായി വിഭാഗം ആവശ്യമുന്നയിച്ചു. ബിജെപിക്ക് ബദലാകാൻ കോൺഗ്രസുമായി അടവ് നയമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ നയത്തെ പിണറായിയും കൂട്ടരും കടന്നാക്രമണത്തിലൂടെ തോൽപ്പിച്ചു. ഇവിടെ ത്രിപുരയിലെ ചില സഖാക്കളും പിന്തുണയും കേരള ഘടകത്തിന് കിട്ടിയിരുന്നു. പ്രകാശ് കാരാട്ടിന്റെ തന്ത്രങ്ങളിലൂടെ യെച്ചൂരിയെ പിണറായിയും കൂട്ടരും തകർത്തത് അങ്ങനെയായിരുന്നു. ത്രിപുരയിൽ ബിജെപി ജയിക്കുമ്പോൾ സിപിഎമ്മിലെ ഈ ബലാബലത്തിൽ മാറ്റമുണ്ടാകും. ഇനി ത്രിപുരക്കാർ കേരളത്തിനൊപ്പം നിൽക്കില്ല.
ബംഗാളിൽ സിപിഎം തകർച്ചയിലാണ്. കോൺഗ്രസുമായി പ്രത്യക്ഷ സഖ്യം ഉണ്ടാക്കിയാൽ മാത്രമേ മമതയുടെ വെല്ലുവിളികളെ നേരിടാനാകൂ. ത്രിപുരയിലും ശക്തികൂട്ടാൻ കോൺഗ്രസിനെ ഒപ്പം കൂട്ടണം. ഇല്ലെങ്കിൽ ലോക്സഭയിൽ വോട്ട് ഭിന്നിക്കുമ്പോൾ നേട്ടം ബിജെപിക്കാകും. അങ്ങനെ വോട്ടെടുപ്പിന് മുമ്പുള്ള പ്രത്യക്ഷ സഖ്യം കോൺഗ്രസുമായി ഉണ്ടാക്കാൻ ബംഗാളിലും ത്രിപുരയിലും സിപിഎം നിർബന്ധിതമാകും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാത്രം പ്രതിഫലിപ്പിക്കുന്ന ദേശീയ നയവുമായി മുന്നോട്ട് പോയാൽ സിപിഎം കേരളത്തിൽ മാത്രമായുള്ള പാർട്ടിയായി ചുരുങ്ങാനുള്ള സാധ്യതയും ഉണ്ടാകും. അതുകൊണ്ട് തന്നെ യെച്ചൂരിക്കൊപ്പം മണിക് സർക്കാരും നിലയുറപ്പിക്കും.
അടുത്ത സിപിഎം പാർട്ടി കോൺഗ്രസ് അതിനിർണ്ണായകമാണ്. യെച്ചൂരിയുടെ നയരേഖ കേന്ദ്ര കമ്മറ്റി തള്ളിയതാണ്. കരാട്ടിന്റെ നയരേഖയാകും പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുക. ത്രിപുരയിലെ ഫലം വന്നതോടെ യെച്ചൂരി പാർട്ടി കോൺഗ്രസിലും തന്റെ നയ രേഖ അവതരിപ്പിക്കും. അങ്ങനെ രണ്ട് രേഖകൾ തമ്മിലുള്ള ഏറ്റുമുട്ടലാകും അവിടെ സംഭവിക്കുക. ബംഗാൾ ഘടകത്തിനൊപ്പം ത്രിപുരയിലെ സഖാക്കളുടെ പിന്തുണ കൂടി യെച്ചൂരിക്ക് കിട്ടിയാൽ കേന്ദ്ര കമ്മറ്റി അംഗീകരിച്ച കാരാട്ടിന്റെ രേഖ അപ്രസക്തമാകും. പാർട്ടിയിൽ യെച്ചൂരി ശക്തനാവുകയും ചെയ്യും. അധികാര രാഷ്ട്രീയത്തിന് അപ്പുറം ബിജെപിയെന്ന മുഖ്യശത്രുവിനെ ഉയർത്തിക്കാട്ടിയുള്ള യെച്ചൂരിയുടെ നയം അംഗീകരിക്കുകയും ചെയ്യും. ത്രിപുരയിൽ സിപിഎം വിജയം നേടിയിരുന്നുവെങ്കിൽ ബംഗാളിലെ കാറ്റു പോയ ഘടകത്തിന് വേണ്ടി മാത്രമായി കോൺഗ്രസിനെ മാറോട് അണയ്ക്കാൻ മണിക് സർക്കാർ തയ്യാറാവില്ലായിരുന്നു.
ബിജെപി ഭൂരിപക്ഷം നേടുമെന്ന് സിപിഎം കരതിയിരുന്നില്ല. ശക്തി കേന്ദ്രങ്ങളിൽ പോലും യുവാക്കൾ ബിജെപിക്കൊപ്പം ചേർന്നു. നഗര മേഖലയും കൈവിട്ടു. കർഷകരും മാറി ചിന്തിച്ചു. ഇരുപത്തിയഞ്ച് വർഷത്തെ തുടർച്ചയായ സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി ഇവിടെ അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിരുന്നു. ഇത് ശരിയാണെന്ന് തെളിയുകയാണ്. 2008 ലും 2013 ലും നടന്ന തിരഞ്ഞെടുപ്പിൽ 92 ശതമാനത്തോളമായിരുന്നു വോട്ടിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ 74 ശതമാനം വോട്ടുകൾ മാത്രമാണ് ത്രിപുരയിൽ രേഖപ്പെടുത്തിയത്. ഇത് ബിജെപിയുടെ വിജയത്തെ സ്വാധീനിച്ചിട്ടുണട്്.
ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ത്രിപരുയിൽ മംഗോളിയൻ വംശജരാണ് അധികവും താമസിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുണ്ടിവിടെ എന്നായിരുന്നു വിലയിരുത്തൽ. സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്. ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. കൃഷിക്കനുയോജ്യമായ ഭൂമി. ആധുനിക കൃഷിരീതികൾ ഏറെ അവലംബിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറവാണ്. ഈ ഘടകമെല്ലാം ബിജെപി പ്രചരണത്തിൽ അനുകൂലമാക്കി മാറ്റിയിരുന്നു. ഇതാണ് സിപിഎമ്മിന് തിരിച്ചടിയാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍