മുഖ്യമന്ത്രിയുടെ സന്ദർശനം കൊണ്ട് അട്ടപ്പാടിയിലെ ആദിവാസികൾക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമോ? കോടികൾ വീണ്ടും കയ്യിട്ടുവാരാൻ അവസരം ലഭിച്ച സന്തോഷത്തിൽ സീമാ ഭാസ്കറും കൂട്ടരും; കമ്മ്യൂണിറ്റി കിച്ചൻ പദ്ധതിയെങ്കിലും നേരാം വണ്ണം ആയാൽ മതിയെന്ന പ്രതീക്ഷയിൽ ആദിവാസികൾ
ജാസിം മൊയ്തീൻ
അഗളി: ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധുവിന്റെ വീട് സന്ദർശിക്കുകയും അഗളിയിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം നടത്തി അട്ടപ്പാടിയിലെ മുഴുവൻ പ്രശ്നങ്ങൾക്കുമുള്ള പരിഹാര മാർഗങ്ങൾ എന്ന രീതിയിൽ ചില പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം തന്നെ കയ്യിട്ടുവാരുന്ന എൻജിഒകൾക്കും അഭിനവ പ്രഫഷണൽ സാമൂഹിക സേവകർക്കും കയ്യിട്ടുവാരാൻ കുറച്ച് കോടികൾകൂടി ലഭിക്കുമെന്നതിനപ്പുറം അട്ടപ്പാടിയുടെ സാഹചര്യങ്ങൾ യാതൊരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല എന്നാണ് വാസ്തവം. പ്രഖ്യാപിച്ച പദ്ധതികളുടെ ഭൂരിഭാഗത്തിന്റെയും നടത്തിപ്പ് ചുമതല നൽകിയിട്ടുള്ളത് കുടുംബശ്രീക്കാണ് എന്നത് തന്നെയാണിതിന് കാരണം. അട്ടപ്പാടിയിലെ കുടുംബശ്രീ സംവിധാനം എന്നത് അഴിമതിയുടെയും തട്ടിപ്പുകളുടെയും കൂത്തരങ്ങാണെന്നത് മുൻകാലങ്ങലിൽ അവരെ നടത്താൻ ഏൽപിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതി പരിശോധിച്ചാൽ മനസ്സിലാകും. വീണ്ടും അതേ ഏജൻസിയെ തന്നെ പുതിയ പദ്ധതികളും അത് പ്രാവർത്തകമാക്കാനുള്ള കോടികളും ഏൽപിച്ചാൽ അതും വെള്ളത്തിൽ വരച്ച വരപോലെയാകുമെന്നത് നിസ്സംശയം പറയാനാകും. അതാണവരുടെ മുൻകാല ചരിത്രം.
ശിശുമരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ആദ്യമായി അട്ടപ്പാടിയിൽ പോഷകാഹാര കുറവ് പരിഹരിക്കാനെന്ന് പറഞ്ഞ വ്യാപകമായി കമ്മ്യൂണിറ്റി കിച്ചണുകൾക്ക് രൂപം നൽകിയത്. അന്നതിന്റെ നടത്തിപ്പ് ചുമതല ഏൽപിച്ചിരുന്നത് സീമാഭാസ്കറിന്റെ നേതൃത്വത്തിലുള്ള എൻ ആർ എൽ എമ്മിനെയും കുടുംബശ്രീ മിഷനെയുമായിരുന്നു. ഇപ്പോൾ ഇന്നലെ വീണ്ടും മുഖ്യമന്ത്രി വന്ന് അട്ടപ്പാടിയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് പറഞ്ഞ് പ്രഖ്യാപിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടതും ഈ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തന്നെ. ഇപ്രാവശ്യവും നടത്തിപ്പ് ചുമതല കുടുംബശ്രീക്കും എൻ ആർ എൽ എമ്മിനുമൊക്കെ തന്നെയാണെന്നാണറിഞ്ഞത്. ഇതവർക്ക് നൽകുന്നതിന് മുമ്പ് മുഖ്യമന്ത്രിക്കോ അദ്ദേഹത്തെ അകമ്പടി സേവിച്ച മണ്ഡലം എം പി എംബി രാജേഷിനോ മുൻ വർഷങ്ങളിൽ കുടുംബശ്രീയെ നടത്താൻ ഏൽപിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ ഇപ്പോഴത്തെ അല്ലെങ്കിൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനകമോ ഉള്ള അവസ്ഥകൾ പരിശോധിച്ചിരുന്നെങ്കിൽ ഇന്ന് ഈ അബന്ധം പറ്റില്ലായിരുന്നു. ഇനിയിത് അബന്ധമാണോ അതോ എല്ലാവരും കൂടിയുള്ളൊരു കൂട്ടുകച്ചവടമാണോ എന്നതേ വ്യക്തമാകേണ്ടതൊള്ളൂ.
ഇന്നലെ മുഖ്യമന്ത്രി വന്ന് പ്രഖ്യാപിച്ച പരിഹാരമാർഗങ്ങളിൽ പ്രധാനപ്പെട്ടവയൊന്ന് പരിശോധിച്ചാൽ മനസ്സിലാകും സംഗതിയുടെ കിടപ്പ്. കോടികൾ വരുന്ന സർക്കാർ ഫണ്ട് ആരുടെ കീശയിലായിരുക്കും എത്തുക എന്നത്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ അഗളിയിലെ കിലയുടെ ആസ്ഥാനത്ത് നടന്ന അവലോഗന യോഗത്തിൽ പ്രഖ്യാപിച്ച പ്രധാന പരിഹാര മാർഗ്ഗങ്ങളിൽ ഒന്ന് ഭക്ഷ്യധാന്യ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ്. പ്രത്യേകിച്ച് ആദിവാസികളുടെ തനത് ഭക്ഷ്യധാന്യങ്ങളായ റാഗി, ചോളം എന്നിവ ഗുണമേന്മ ഉറപ്പാക്കി ഏപ്രിൽമാസം മുതൽ സപ്ലൈകോ വഴി വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനായി 10 കോടി രൂപയും നീക്കിവെച്ചു. റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. ഇതുവരെ പറഞ്ഞത് ശരി തന്നെ. നല്ല കാര്യം. ഇനിയാണ് ആദ്യ പദ്ധതിയുടെ പ്രശനത്തിലേക്ക് കടക്കുന്നത്. ഇവ കാര്യക്ഷമമാക്കാൻ കുടുംബശ്രീയെ, അല്ലങ്കിൽ അയൽകൂട്ടങ്ങളെ ഏൽപിച്ചു. ആ ബെസ്റ്റ്.
നമ്മുടെ മുഖ്യമന്ത്രിക്കറിയാത്തൊരു കാര്യമുണ്ട് അട്ടപ്പാടിയിൽ. ഇനി അറിയാത്തതായി ഭാവിക്കുകയാണോ എന്നറിയില്ല. അട്ടപ്പാടിയിലെ കുടുംബശ്രീ എന്നത് മുഖ്യമന്ത്രി സംസ്ഥാനത്താകമാനം കാണുന്നത് പോലെ സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംവിധാനവുമൊന്നുമല്ല. പാവം ആദിവാസി സ്ത്രീകളെ പറ്റിച്ചും, രാഷ്ട്രീയക്കാരെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരെ പ്രീണിപ്പിച്ചും വേണ്ടിവന്നാൽ ഭീഷണിപ്പെടുത്തിയും സ്വന്തം ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കാൻ അട്ടപ്പാടിയിലെ കുടുബശ്രീയുടെ മൊത്തം നടത്തിപ്പുകാരായ സീമാഭാസ്കറും ശിങ്കിടികളും കൊണ്ട് നടക്കുന്ന കേവലമൊരു ആൾക്കൂട്ടങ്ങൾ മാത്രമാണ്. ഇതിന് വളം വെച്ചതാകട്ടെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറും അവരാണല്ലോ സീമ ഭാസ്കറിനെ ഇവടെ കൊണ്ട് വന്ന് പ്രതിഷ്ഠിച്ചതും കുടുംബശ്രീയുടെ മൊത്തം നടത്തിപ്പ് ചുമതല ഏൽപിച്ചതും. മുമ്പ് മറുനാടനിൽ തന്നെയൊരു വാർത്തയിൽ വി എസ് സർക്കാറാണ് ഇവരെ അട്ടപ്പാടി ചുരം കയറ്റിയതെന്നൊരും കാര്യം പറഞ്ഞിരുന്നു. അത് തെറ്റായി പറഞ്ഞതാണെന്ന് കൂടി ഈ അവസരത്തിൽ തിരുത്തിവായിക്കേണ്ടതുണ്ട്.
ഇന്നലെ പ്രഖ്യാപിച്ച മറ്റൊരു പരിഹാര മാർഗങ്ങമെന്നത് ഒരു പഴയ വീഞ്ഞ് തന്നെയാണ് കുപ്പിയും പഴയത് തന്നെ. അതായത് നേരത്തെ പറഞ്ഞ കമ്മ്യൂണിറ്റി കിച്ചൺ സമ്പ്രദായ കൂടുതൽ വിപുലപ്പെടുത്തും എന്നും കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുമെന്നും ഇപ്പോഴുള്ളവർക്ക് പുറമെ അനാഥർ, മാനസിക രോഗികൾ തുടങ്ങിയവർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ നടപ്പിലാക്കുമെന്നും. ഈ പദ്ധതിയോടൊപ്പവും ഉൾകൊള്ളിച്ച പ്രധാനപ്പെട്ടരും സംഭവം ഇതിന്റെയും നടത്തിപ്പ് ചുമതല കുടുംബശ്രീ തായ്കുല സംഘങ്ങൾക്കാണെന്നതാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടിയിരുന്ന ഇത്രയും കാലം ഇവർ തന്നെയായിരുന്ന ഇത് നടത്തിയിരുന്നത്. അതുകൊണ്ടാണ് പിന്നെയും കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം ഇപ്പോൾ വീണ്ടും കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുമെന്ന് പറയേണ്ടി വന്നതെന്നും സത്യമല്ലെങ്കിൽ പോലും മധുവിനെ ഭക്ഷണം കട്ടതിനാണ് തല്ലിക്കൊന്നത് എന്ന് നാട്ടുകാർക്ക് പറയേണ്ടി വന്നതെന്നും.
ഇനിയൊന്ന് കൂടെയുണ്ട് മുഖ്യമന്ത്രി നിർ്ദ്ദേശിച്ച പരിഹാര പ്രഖ്യാപനങ്ങളിൽ അട്ടപ്പാടിയിലെ കുടുംബശ്രീയുടെ നടത്തിപ്പുകാർക്ക് കയ്യിട്ടുവാരാനുള്ള പദ്ധതി. അത് ഊരുകളിൽ കൃഷി വ്യാപിപ്പിക്കുന്നതിനെപറ്റിയാണ്. നിലവിൽ അട്ടപ്പാടിയിലെ 100 ഊരുകളിൽ പച്ചക്കറി കൃഷി നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്്. ഇത് ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. അല്ലെങ്കിലും അട്ടപ്പാടിയുടെ കാര്യത്തിൽ കണക്കുകളെല്ലാം ഇരട്ടിപ്പിച്ച് പറയുന്നതാണല്ലോ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങലില്ലാം പ്രമുഖ ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചുറ്റിപ്പറ്റി 1960കളിൽ അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 60000 ആണെന്നായിരുന്നു.
എന്നാൽ സത്യത്തിൽ അട്ടപ്പാടിയിൽ ഇന്നേ വരെ ആദിവാസി ജനസംഖ്യ ഇതിന്റെ ഏഴയലത്ത് എത്തിയിട്ടില്ലെന്ന് കാനേശുമാരി കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും മാത്രവുമല്ല 1961ൽ അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യയെന്ന് പറയുന്നത് 13133 മാത്രമാണ്. ഇത്തരത്തിൽ കണക്കുകൾ പെരുപ്പിച്ച് കാണിച്ചാണ് മാധ്യമങ്ങളും ഉദ്യോഗസ്ഥരും അഭിനവ ആക്ടിവിസ്റ്റുകളുമെല്ലാം അട്ടപ്പാടിയെ സമൂഹത്തിന് മുന്നിലൊരും ചോദ്യചിഹ്നമായി നിർത്തുന്നത്. അതെന്തായാലും കുടുംബശ്രീക്കാർക്ക് കയ്യിട്ടുവാരാനുള്ള മൂന്നാമത്തെ പരിഹാര പദ്ധതിയിൽ ഊരുകളിലെല്ലാം കൃഷി വ്യപകമാക്കുമെന്നാണ്. ഇതിനായി കുടുംബശ്രീ ലേബർ ബാങ്കിനെ ഉപയോഗപ്പെടുത്തുമെന്നും. അപ്പോ കുടുംബശ്രീയുടെ മൊത്ത നടത്തിപ്പുകാർക്ക് ഇവിടെയും കിട്ടും കുറച്ച് കോടികൽ എന്ന് അനുമാനിക്കാം.
ഇനിയുമുണ്ട് നിരവധി പദ്ധതികൾ ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 12 ഇന പദ്ധതികാളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതിൽ പ്രധാനപ്പെട്ട മൂന്ന് പദ്ധതികളുടെ പ്രത്യക്ഷ നടത്തപ്പിലും നിർമ്മാണത്തിലുമാണ് സീമാ ഭാസ്കറിനും കൂട്ടാളികൾക്കും സുപ്രധാന പങ്ക് സർക്കാർ നൽകിയിരിക്കുന്നത്. ബാക്കിയുള്ളവയുമൊക്കെ വൈകാതെ ഇവരുടെയൊക്കെ തന്നെ കൈകളിലെത്തുമെന്നതും ഉറപ്പാണ്. ഇന്നലെ പ്രഖ്യാപിച്ച പദ്ധതികളിൽ ആദിവാസികളുടെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിനുള്ളതുണ്ട, ലഹരി നിർമ്മാർജനത്തിനുള്ള വഴികളുണ്ട്, സർക്കാർ ഓഫീസുകളിലെ താത്കാലിക ഒഴിവുകളിൽ ആദിവാസികളെ മാത്രമേ നിയമിക്കുക, തൊഴിലുറപ്പിൽ 200 ദിനങ്ങൾ ഉറപ്പ് വരുത്തുക, മാനസിക രോഗികളുടെയും അനാഥരുടെയും പുനരധിവാസത്തിനായി പുതിയ കെയർഹോം നിർമ്മിക്കു. (നിലവിൽ കാവുണ്ടിക്കല്ലിലുള്ള കാരുണ്യാശ്രമത്തിന്റെ അവസ്ഥ കൂടി അവലോകനം ചെയ്യേണ്ടതായിരുന്നു), കുടിവെള്ള പ്രശ്നം പരിഹരാക്കാൻ നബാർഡിന്റെ സഹായം തേടുക, കിടപ്പുരോഗികളുടെ സമ്പൂർണ്ണ വിവരങ്ങൾ ശേഖരിക്കുക, അവസാനമായി മുക്കാലി ചിണ്ടക്കി റോഡിന്റെ കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കി ബാക്കി ജോലികൾ തുടങ്ങുക.
പദ്ധതികാളെല്ലാം നല്ലത് തന്നെ. സർക്കാറിന്റെ ഉദ്ദേശ ശുദ്ധിയെ അംഗീകരിക്കുകയും ചെയ്യാം. എന്നാൽ ഇത്രയും തുക ചിലവഴിക്കുന്ന സർക്കാറിന് തന്നെ ഇതൊക്കെയങ്ങ് നേരിട്ട് നടത്തിക്കൂടെ. അതിനാവശ്യമായ സർക്കാർ ഉദ്യാഗസ്ഥരും സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം അട്ടപ്പാടിയിൽ സുലഭമാണെന്നിരിക്കെ എന്തിനാണ് ഞങ്ങളിതാ ഉടൻ തന്നെ ആദിവാസിയെ ഉന്നമനത്തിലെത്തിക്കുമെന്നും പറഞ്ഞ നാല് വെള്ളക്കടലാസിൽ പ്രൊജക്്ടുമായി വരുന്നവർക്ക് മുക്കാനായി ഓരോ പദ്ധതിയുടെയും നടത്തിപ്പ് ഏൽപിക്കുന്നതെന്നൊരു ചോദ്യം അട്ടപ്പാടിയിലെ സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്