ത്രിപുരയിലെ വിജയ തിളക്കം തുടർഭരണത്തിന് സാധ്യത കൂട്ടി; രാജസ്ഥാനിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായാൽ അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും വിലയിരുത്തൽ; ഡിസംബറിൽ മൂന്ന് സംസ്ഥാനങ്ങൾക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത ആരാഞ്ഞ് മോദി; പൊതുതെരഞ്ഞെടുപ്പ് ഉടനെത്തുമെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസും; തിരക്കിട്ട ചർച്ചകളുമായി ഇന്ദ്രപ്രസ്ഥം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ത്രിപുരയിൽ ബിജെപി പ്രതീക്ഷിച്ചത് 25 സീറ്റ് മാത്രമാണ്. അക്കൗണ്ട് തുറക്കുമ്പോൾ തന്നെ അധികാരത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എത്താനാകുമെന്ന് എൻഡിഎ നേതാക്കൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. മണിക് സർക്കാരിന്റെ കളങ്കിത പ്രതിച്ഛായയെയാണ് ത്രിപുരയിൽ മോദി പ്രഭാവം തകർത്തത്. ഇത് ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയും ചെയ്തു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി ത്രിപുരയിലെ അധികാരം പിടിച്ചെടുക്കലിനെ പാർട്ടി വിലയിരുത്തുന്നു. മോദി സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ മുദ്രാവാക്യങ്ങളെല്ലാം ഒഴുകി പോയി. ഈ സാഹചര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കുന്നത് കേന്ദ്രസർക്കാരിന്റെ സജീവപരിഗണനയിൽ.
ഈവർഷമൊടുവിൽ കാലാവധി പൂർത്തിയാക്കുന്ന സംസ്ഥാന നിയമസഭകൾക്കൊപ്പം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകളാണ് ആരായുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതതലയോഗം ഇതിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്തു. തെരഞ്ഞെടുപ്പുകമ്മിഷന്റെ പ്രതിനിധികളും ഈ അനൗദ്യോഗിക യോഗത്തിൽ പങ്കെടുത്തു. ചില പ്രായോഗിക ബുദ്ധിമുട്ടുകൾ കമ്മിഷൻ മുന്നോട്ടുവെച്ചതായാണ് അറിയുന്നത്. ത്രിപുരയിലെ ഫലത്തോടെ എന്തുവന്നാലും തെരഞ്ഞെടുപ്പ് നേരത്തെയെന്ന നിലപാടിലേക്ക് മോദി മാറുകയാണ്. രാജസ്ഥാനും മധ്യപ്രദേശിനും കർണ്ണാടകയ്ക്കുമൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ്. ബിജെപിക്ക് വീണ്ടും അധികാരത്തിലെത്താൻ ഇതാണ് നല്ലതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം ഒടുവിൽ തിരഞ്ഞെടുപ്പുനടക്കേണ്ടത്. ബിജെപി. ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വലിയ തിരിച്ചടിയായി. അതുകൊണ്ട് തന്നെ ഇവിടെ ഭരണം പിടിക്കുക അസാധ്യമാണ്. കർണ്ണാടകയിൽ കോൺഗ്രസിന്റെ സിദ്ധരാമയ്യാ സർക്കാരിന് നേരിയ മുൻതൂക്കമുണ്ട്. അതുകൊണ്ട് കർണ്ണാടകയിൽ ഭരണം പിടിക്കാനാകുമോ എന്ന് ഉറപ്പില്ല. ഇവിടെയെല്ലാം തോറ്റാൽ ജനവികാരം ബിജെപിക്ക് എതിരാണെന്ന വാദം പ്രതിപക്ഷം ഉയർത്തും. ബിജെപി വിരുദ്ധമുന്നണിക്കുള്ള സാധ്യതയും കൂടും. ഇത് മനസ്സിലാക്കിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ മോദിയുടെ ശ്രമം. ത്രിപുരയിലെ നേട്ടത്തിന്റെ ആത്മവിശ്വാസം അണികൾക്ക് പുത്തനുണർവ്വ് നൽകിയെന്ന് മോദി കണക്ക് കൂട്ടുന്നു.
ഛത്തീസ്ഗഢിലും ഈ വർഷം തെരഞ്ഞെടുപ്പാണ്. ഇവിടേയും ബിജെപി ഭരണമാണ് ഉള്ളത്. രാജസ്ഥാനും മധ്യപ്രദേശിനും ഒപ്പം ചത്തീസ് ഗഢിലും അധികാരം നിലനിർത്താൻ ബിജെപി.ക്ക് സാധിച്ചില്ലെങ്കിൽ സ്വാഭാവികമായും അടുത്ത മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കിയാൽ സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധവികാരത്തെ 'മോദിപ്രഭാവം'കൊണ്ട് നേരിടാമെന്നാണ് ബിജെപി. കരുതുന്നത്. മോദിയുടെ പ്രചാരണരീതിയും പ്രസംഗങ്ങളും നേതൃത്വത്തിന്റെ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി സ്ഥിതി മെച്ചപ്പെടുത്താനാവുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ ഈ മൂന്ന് സംസ്ഥാനവും കർണ്ണാടകയും ബിജെപി പക്ഷത്താക്കാം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നേടിയ വിജയം കർണാടകത്തിൽ ബിജെപി. നേതാക്കളുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. കർണാടകത്തിൽ ബിജെപി.യുടെ വിജയം ഉറപ്പാണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി പ്രതിപക്ഷനേതാവ് ജഗദീഷ് ഷെട്ടാർ പറഞ്ഞു. കർണാടകത്തിൽ ബിജെപി.ക്ക് വലിയ വിജയമായിരിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അവകാശവാദം സംസ്ഥാനനേതാക്കളും ഏറ്റെടുത്തു. കർണാടകത്തിൽ കോൺഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും സിദ്ധരാമയ്യയെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ജഗദീഷ് ഷെട്ടാർ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം കർണാടകത്തിലും ആവർത്തിക്കും. സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പയും വിജയം അവകാശപ്പെട്ടു. ക്രമസമാധാനത്തകർച്ചയിൽ പ്രതിഷേധിച്ച് ബിജെപി. നടത്തുന്ന ബെംഗളൂരു രക്ഷായാത്രയിലും ത്രിപുരയിലെ വിജയമായിരുന്നു ചർച്ച. ഇതിനൊപ്പം കേരളത്തിലെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും ബിജെപിക്ക് നിർണ്ണായകമാണ്. ഇവിടെ എങ്ങനേയും ജയിക്കാനാണ് ശ്രമം.
ബാങ്ക് കുംഭകോണത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായയും മങ്ങിക്കൊണ്ടിരിക്കുകയാണ്. റാഫേൽ അഴിമതിയും പ്രതിപക്ഷ ചർച്ചയാക്കുന്നുണ്ട്. സുപ്രീംകോടതിയിലെ പ്രതിസന്ധിയും തിരിച്ചടിയാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ് ഗഢിലും തിരിച്ചടിയുണ്ടായാൽ മോദിക്ക് ഭരണതുടർച്ച പ്രതിസന്ധിയിലാകും. ഉത്തരേന്ത്യയിൽ മോദി അനുകൂല തരംഗം നറിക്കാൻ ത്രിപുരയിലെ വിജയം മുതൽകൂട്ടാക്കാനാണ് നീക്കം. ഇത് കോൺഗ്രസും തിരിച്ചറിയുന്നു. സോഷ്യലിസ്റ്റുകളേയും ഇടതുപക്ഷത്തേയും അണിനിരത്തി വിശാല സഖ്യമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മനസ്സിലുള്ളത്. എന്നാൽ സോഷ്യലിസ്റ്റുകൾ സംസാരിക്കുന്ന പല തരത്തിലാണ്. ഇടുപക്ഷത്ത് സിപിഎം കോൺഗ്രസിനെതിരെ പോരിനും. ഇതെല്ലാം മറികടക്കാനും ചർച്ചകൾക്ക് നേതൃത്വം കൊടുക്കാനും രാഹുൽ പ്രത്യേക പ്രതിനിധിയെ ഉടൻ നിയോഗിക്കും.
എങ്ങനെയും ബിജെപിയുടെ കുതിപ്പ് തടയണം. അല്ലാത്ത പക്ഷം രാജ്യത്ത് കോൺഗ്രസ് ഭരണമെന്നത് സ്വപ്നങ്ങളിലേക്ക് മാറും. തിരിച്ചുവരവിന് കരുതലോടെ തയ്യാറെടുക്കാൻ ദേശീയ നേതാക്കൾക്ക് രാഹുൽ നിർദ്ദേശം കൊടുത്തിട്ടുണ്ട്. കർണ്ണാടകയിൽ എന്തുവില കൊടുത്തും ജയിക്കാനാണ് ശ്രമം. അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ കേന്ദ്ര സർക്കാരിന് മുമ്പിൽ ചില വെല്ലുവിളികൾ ഉണ്ട്. ഓഗസ്റ്റോടെ എല്ലാ ഒരുക്കവും പൂർത്തിയായാലേ ഡിസംബറിൽ മൂന്ന് സംസ്ഥാനങ്ങളോടൊപ്പം ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താനാവൂ എന്നാണ് കമ്മിഷന്റെ പക്ഷം. പുതുതായി വാങ്ങാൻ നിശ്ചയിച്ച 'വിവിപാറ്റ്' വോട്ടിങ് യന്ത്രത്തിന്റെ ലഭ്യതയാണ് പ്രധാന തടസ്സം. അടുത്ത തെരഞ്ഞെടുപ്പിൽ എല്ലായിടത്തും ഇത്തരം യന്ത്രമുപയോഗിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
ഇവയുടെ നിർമ്മാണം ഭാരത് ഇലക്ട്രോണിക്സിലും ഇലക്ട്രോണിക്സ് കോർപ്പറേഷനിലും നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ യന്ത്രങ്ങൾക്കുള്ള കേന്ദ്രാനുമതിയും ഓർഡർ നൽകലും വൈകിയതാണ് പ്രശ്നം. ലോക്സഭാ തെരഞ്ഞെടുപ്പിനുമാത്രം 16 ലക്ഷത്തോളം പുതിയ യന്ത്രങ്ങൾ വേണം. മറ്റു നിയമസഭകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പുനടത്താൻ കൂടുതൽ യന്ത്രങ്ങൾ ആവശ്യമാണ്. അവ സമയത്തിന് ലഭിക്കില്ല. കാലാവധി കഴിഞ്ഞതിനാൽ പഴയ യന്ത്രങ്ങൾ ഉപയോഗിക്കാനുമാവില്ല. അങ്ങനെ വന്നാൽ അടുത്ത വർഷം മാത്രമേ വോട്ടെടുപ്പ് നടക്കൂ. ഇത് രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ് ഗഢിലും ബിജെപിക്ക് കടുത്ത വെല്ലുവിളിയുമാകും.
'ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതിയും പിന്നീട് പ്രധാനമന്ത്രിയും ഈ നിലപാട് പരസ്യമാക്കിയിരുന്നു. എന്നാൽ, മറ്റു രാഷ്ട്രീയപാർട്ടികൾ അനുകൂലമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി. മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും യോഗത്തിലും ഈയാവശ്യം ഉയർന്നിരുന്നു. വികസന പ്രവർത്തനങ്ങൾക്കുണ്ടാവുന്ന തടസ്സം, സാമ്പത്തികബാധ്യത, പൊതുവിലുള്ള സൗകര്യം തുടങ്ങിയവ കണക്കിലെടുത്ത് രാജ്യത്ത് എല്ലാ തിരഞ്ഞെടുപ്പും ഒന്നിച്ചുനടത്തണമെന്നാണ് യോഗം വിലയിരുത്തിയത്. ഇതിനുള്ള സാധ്യത ഉടനില്ലെന്നും മോദി തിരിച്ചറിയുന്നുണ്ട്.
ത്രിപുരയിലെ കമ്യൂണിസ്റ്റ് സർക്കാറിനെ തൂത്തുവാരി നേടിയ വിജയം കൊണ്ട് കേരളത്തിലും ബംഗാളിലും പ്രവർത്തകരുടെ മനോവീര്യമുയർത്തി നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കമ്യൂണിസ്റ്റുകൾക്കെതിരായ ത്രിപുരയിലെ വിജയം കേരളത്തിലെയും ബംഗാളിലെയും പ്രവർത്തകർക്ക് കൂടി ആവേശം പകരുന്നതാണെന്ന് പറഞ്ഞ അമിത് ഷാ, ഇതിന്റെ തുടർച്ച ഈ സംസ്ഥാനങ്ങളിലുണ്ടാകുമെന്ന് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ബിജെപിപ്രകടനത്തോടെ കേവലമൊരു ഹിന്ദി ബെൽറ്റ് പാർട്ടിയായി ബിജെപിയെ പറയുന്നത് അവസാനിച്ചിരിക്കുന്നു. മേഘാലയയിലും ബിജെപി ഭരണത്തിലുണ്ടാകുന്നതോടെ 21 സംസ്ഥാനങ്ങൾ പാർട്ടിയുടെ കൈയിലാകും. കർണാടകയിൽ ജയം ആവർത്തിക്കാൻ പോകുകയാണ് -അമിത്ഷാ പറഞ്ഞു.
ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാലാൻഡിലും മേഘാലയയിലും പശുവിന്റെ പേരിൽ നടത്തിയ കൊലകളിൽ തങ്ങൾക്കുള്ള ആശങ്ക സംസ്ഥാനത്തെ ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഗോവധനിരോധനം നാഗാലാൻഡിൽ നടപ്പില്ലെന്ന് നാഗാലാൻഡ് ബിജെപി ഉപാധ്യക്ഷൻ തന്നെ പരസ്യമായി വ്യക്തമാക്കി. മേഘാലയയിലാകട്ടെ സ്ഥാപിതതാൽപര്യക്കാർ ഗോവധവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കും പ്രസ്താവനയിറക്കേണ്ടി വന്നു. അതിനെല്ലാം ശേഷമാണ് അൽഫോൻസ് കണ്ണന്താനത്തെ ഈ സംസ്ഥാനങ്ങളിലേക്ക് അയച്ചത്.
മേഘാലയയിൽ സൗജന്യ ജറൂസലം യാത്ര പോലും വാഗ്ദാനം ചെയ്തു. ഈ വിജയത്തോടെ ക്രിസ്ത്യൻ ന്യൂനപക്ഷവും ബിജെപിയോട് അടുത്ത്. ഇവരെ കൂടെ നിർത്തി മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്താനാണ് ബിജെപിയുടെ ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്