മുതലും പലിശയും അടച്ചിട്ടും ഭൂമി മടക്കി തരാത്ത ബോബി ചെമ്മണ്ണൂരിന് എതിരെ പരാതി നൽകിയതോടെ സ്വന്തം വീട്ടിൽ പോലും കയറാൻ ആവാതെ ഒളിവിൽ കഴിയേണ്ട ഗതികേടിൽ; ഒത്തുതീർപ്പിന് എത്തിയ ബിജെപി നേതാക്കളോട് സഹകരിക്കാത്തതിന്റെ പേരിൽ മാസങ്ങളായി ഒറ്റതിരിഞ്ഞ് ആക്രമണം; ആകെയുള്ള ഭൂമിയിലെ കൃഷികളെല്ലാം വെട്ടി നശിപ്പിച്ചും പ്രതികാരം; സ്വർണക്കട മുതലാളിയുടെ ഗുണ്ടകൾ ഒരു പാവപ്പെട്ടവന്റെ ജീവിതം കുട്ടിച്ചോറാക്കിയിട്ടും തിരിഞ്ഞുനോക്കാൻ ആരുമില്ല
എം പി റാഫി
കോഴിക്കോട്: സ്വർണക്കട മുതലാളി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി കേസെടുപ്പിച്ച വയോധികദമ്പതിമാരെ വീട്ടിൽ നിന്ന് അടിച്ചോടിച്ച് പ്രതികാരം. ഇതിന് കൂട്ടുനിൽക്കുന്നതാകട്ടെ ബിജെപിയുടെ പ്രാദേശിക നേതാക്കളും. സ്വന്തം ഭൂമിയിൽ കൃഷി ചെയ്ത വയോധിക ദമ്പതികൾക്കെതിരെ മർദനവും കള്ളക്കേസും എടുപ്പിച്ച് അവരെ വീട്ടിൽ നിന്ന് ഓടിച്ചാണ് പകരംവീട്ടൽ അരങ്ങേറുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടായിസത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ബാലുശേരിയിലെ കുടുംബം. കോഴിക്കോട് ബാലുശേരി എം എം പറമ്പ് മാനാംകുന്നുമ്മൽ കെ.പി ഭാസ്കരനും ഭാര്യ വത്സലക്കുമാണ് ജൂവലറി മുതലാളിയിൽ നിന്നും പ്രദേശത്തെ ബിജെപി പ്രവർത്തകരിൽ നിന്നും ഇപ്പോൾ നിരന്തരം കയ്യേറ്റം നേരിടേണ്ടി വന്നിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കിയതോടെ മർദനത്തിനിരയായ ഈ വയോധിക ദമ്പതികൾക്ക് ആകെയുള്ള വീടും പറമ്പും ഉപേക്ഷിച്ച് ഒളിവിൽ കഴിയേണ്ടിവന്നിരിക്കുകയാണിപ്പോൾ.
മുതലും പലിശയും അടച്ചിട്ടും ഈടായി നൽകിയ ഭൂമി വിട്ടുതരാത്തതിന് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി കേസെടുപ്പിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ഒരു വർഷമായി നിരന്തരം പീഡനവും അക്രമവും ഈ ദമ്പതികൾക്കെതിരെ നടക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ മടിച്ചിരുന്ന സംഭവം മറുനാടൻ റിപ്പോർട്ട് ചെയ്തതോടെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ എഫ്ഐആർ ഇടാൻപോലും പൊലീസ് തയ്യാറായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇത്തരത്തിൽ കേസെടുത്തതിന് പിന്നാലെ ഒരു വർഷത്തോളമായി നിരന്തരം പീഡനം തുടരുകയും ഒടുവിൽ കള്ളക്കേസിൽ കുടുക്കുകയുമായിരുന്നു.
1996ലാണ് ഒന്നര ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ ജൂവലറി ഉടമയായ ബോബിയിൽ നിന്നും ഈ കുടുംബം പലിശക്ക് വാങ്ങിയത്. കെ.എഫ്.സിയിൽ നിന്നും ലോണെടുത്ത് ഹോളോബ്രിക്സ് നിർമ്മാണം നടത്തിയിരുന്നു. എന്നാൽ ഈ സ്ഥാപനം നഷ്ടത്തിലാവുകയും കടബാധ്യത വരികയും ചെയ്തപ്പോഴായിരുന്നു ഭാസ്കരൻ ഒന്നര ലക്ഷം രൂപ ബോബിയിൽ നിന്നും കടം വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടക്കുന്ന മുറക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ.
ഇതുപ്രകാരം ഭാസ്കരൻ 2180/1986 നമ്പറിൽ ജന്മം തീരാധാര പ്രകാരം കൈവശംവച്ചു വന്നിരിന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുടെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്ട്രേഷൻ മാറ്റുകയും ചെയ്തു. പരാതി നൽകി രണ്ട് വർഷമായിട്ടും ഭാസ്കരനും കുടുംബത്തിനും ഇപ്പോഴും നീതിയില്ല. ഓട്ടോ ഡ്രൈവറായ ജോതീന്ദ്രന്റെ ഈടിനു നൽകിയ ഭൂമി ബോബി ചെമ്മണ്ണൂർ തട്ടിയെടുത്ത സമാന സംഭവം 2014ൽ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഈ സംഭവത്തിൽ ബോബിക്കെതിരെ കേസെടുത്തതോടെ ജോതീന്ദ്രന് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കേണ്ടി വന്നു.
മുതലും പലിശയും അടച്ചിട്ടും ഈടായി നൽകിയ ഭൂമിയുടെ ആധാരം ഭാസ്കരന് ബോബി തിരിച്ച് നൽകിയിരുന്നില്ല. ഭൂമി തിരികെ ലഭിക്കുന്നതിനായി പരാതി നൽകിയതോടെ ഈ കുടുംബത്തിന് നിരന്തരം ആക്രമണവും ഭീഷണിയും നേരിടേണ്ടി വരികയായിരുന്നു. സർക്കാറിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും ദുരിതം തുടരുകയാണ്. പ്രദേശത്തെ ബിജെപി പ്രവർത്തകരാണ് ബോബി ചെമ്മണ്ണൂരിനു വേണ്ടി ഈ കുടുംബത്തിനുനേരെ നിരന്തരം ആക്രമണം അഴിച്ചുവിടുന്നത്. ഭരിക്കുന്ന പാർട്ടി വിചാരിച്ചിട്ടും ഈ കുടുംബത്തെ സഹായിക്കാൻ പറ്റുന്നില്ല. പൊലീസിനെ നിയന്ത്രിക്കുന്നത് പോലും ഏതാനും ബിജെപി നേതാക്കളും പ്രവർത്തകരുമാണെന്നും ആക്ഷേപം ഉയരുന്നു.
ബോബിയുടെ നിർദ്ദേശപ്രകാരം ബിജെപിയുടെ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ടി കെ റീനയുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന സംഘം മാസങ്ങൾക്കു മുമ്പ് ഭാസ്ക്കരന്റെ പ്രസ്തുത ഭൂമിയിലെ കൃഷികളെല്ലാം നശിപ്പിച്ചിരുന്നു. 59 സെന്റ് ഭൂമിയിലുണ്ടായിരുന്നു തെങ്ങ്, വാഴ, കവുങ്ങ് എന്നിവ പൂർണമായും അന്ന് വെട്ടിനശിപ്പിച്ചു. ജുവലറി മുതലാളി ബോബി ചെമ്മണ്ണൂരിനെതിരെ ഓപ്പറേഷൻ കുബേര പ്രകാരം പരാതി നൽകിയതിനു പിന്നാലെ ബിജെപി നേതാക്കളുടെ ഇടപടലുണ്ടായിരുന്നു. കേസ് ഒതുക്കി തീർക്കാൻ ബിജെപി നേതാക്കൾ ഇടപെടുകയും പരാതി പിൻവലിക്കാൻ നിരന്തരം ഭാസ്കരനെയും കുടുംബത്തെയും ഈ നേതാക്കൾ വന്ന് കാണുകയും ചെയ്തിരുന്നതായി വീട്ടുകാർ പറഞ്ഞിരുന്നു. ഇപ്പോൾ ഭാസ്കരന്റെ ഭൂമി ബോബിക്കു വേണ്ടി സംരക്ഷിക്കുന്നത് ബിജെപി പ്രവർത്തകരാണ്.
തന്നെ നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും ഭൂമി ഈടിനു നൽകിയതാണെന്നും പലതവണ ആവർത്തിച്ചു പരാതി നൽകിയിട്ടും ഭാസ്കരനും ഭാര്യയും പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് നീതി ലഭിച്ചിരുന്നില്ല. പൊലീസിന് ബോബക്കെതിരെ ഫ്.ഐ.ആർ ഇടാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഭാസ്കരനും കുടുംബവും കോടതിയെ സമീപിച്ച് തന്റെ ഭൂമി ലഭിക്കുന്നതിനായി നിയമ നടപടിസ്വീകരിച്ചു വരികയായിരുന്നു. ഇതിനിടെയാണ് കുടുംബത്തിനെതിരെ നിരന്തരം അക്രമം അഴിച്ചുവിടുന്നത്.
രണ്ടാഴ്ച മുമ്പാണ് 60 പിന്നിട്ട ഭാസ്കരനും വത്സലക്കും നേരെ ഒടുവിൽ ആക്രമണമുണ്ടാകുന്നത്. ഇവർ പ്രസ്തുത ഭൂമിയിൽ കൃഷി ചെയ്യുന്നത് ചോദ്യം ചെയ്തും ബോബി തങ്ങളെ ഏൽപിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ആക്രമണം. ബിജെപി പ്രവർത്തകരായ വിജീഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് മർദിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. ശേഷം അക്രമികൾ നൽകിയ പരാതിയിൽ വയോധിക ദമ്പതികൾക്കെതിരെ കേസെടുത്തു. പൊലീസ് വേട്ടയാടൽ സഹിക്കവയ്യാതെ ഇവരിപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്.
വിഷയം വാർത്തയായതോടെ മുതലാളിക്കെതിരെ കേസെടുത്ത് പൊലീസ്
ഭാസ്കരൻ നൽകിയ പരാതിയിൽ ഓപ്പറേഷൻ കുബേരയിൽ ബോബി ചെമ്മണ്ണൂർ കുടുങ്ങുന്നത് കഴിഞ്ഞ വർഷമാണ്. പരാതിയിൽ കേസെടുക്കാത്ത സാഹചര്യവും തട്ടിപ്പും വ്യക്തമാക്കി മറുനാടൻ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായത്. ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കിയാണ് ഡിവൈ എസ് പി, വി പി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ബാലുശേരി എസ്.ഐ കേസ് രജിസ്റ്റർ ചെയ്തത്. ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് ബോബിക്കെതിരെ പൊലീസ് കേസെടുക്കാൻ നിർബന്ധിതരായത്.
59 സെന്റ് ഭൂമി ഈടിനു നൽകി ഒന്നര ലക്ഷം രൂപ കടമായി പലിശക്കുവാങ്ങിയ ശേഷം തിരിച്ചടവായി മുതലും അതിന്റെ എട്ടിരട്ടിയും ഭാസ്കരൻ അടച്ചെങ്കിലും ഭൂമിയുടെ ആധാരം തിരിച്ചു രജിസ്റ്റർ ചെയ്തു നൽകാൻ ബോബി തയ്യാറായിരുന്നില്ല. ഭൂമി തിരിച്ച് ആവശ്യപ്പെടുമ്പോഴൊക്കെ വീട്ടിൽ ഗുണ്ടകളെ വിട്ട് വിരട്ടലും ഭീഷണിയുമായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകൾ ഒരിക്കൽ ഭാസ്കരന്റെ വീട്ടിലെത്തി ഭാസ്കരനെ തട്ടിക്കൊണ്ടു പോകുകയും കോഴിക്കോട്ടെ ജൂവലറിയുടെ ഗോഡൗണിലെ രഹസ്യമുറിയിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. മേലിൽ ഭൂമി ചോദിച്ച് വരരുതെന്ന് പറഞ്ഞ് ഇവിടെ വച്ച് ഭാസ്കരനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും വരെ ചെയ്തിരുന്നു.
എന്നാൽ വിഷയം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് പല കാരണങ്ങൾ പറഞ്ഞ് മുതലാളിക്കെതിരെ കേസ് എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. കർഷകനായ ഭാസ്കരന്റെ ദുരിതം മറുനാടൻ മലയാളി പുറത്തു കൊണ്ടുവരികയും തുടക്കം മുതൽ പിന്തുടരുകയും ചെയ്തിരുന്നു. 2015 ഡിസംബറിലാണ് ആദ്യമായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഭാസ്കരൻ പരാതി നൽകിയത്. എന്നാൽ ഈ പരാതി പിന്നീട് അപ്രത്യക്ഷമായി. തുടർന്ന് വീണ്ടും പരാതി സമർപ്പിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
കമ്മീഷണറെ കൂടാതെ റൂറൽ എസ്പി മുതൽ എസ്.ഐ വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്തിരുന്നില്ല. തുടർന്ന് 2016 ഡിസംബർ 23 കോഴിക്കോട് റൂറൽ ഡിവൈ.എസ്പി വിപി സുരേന്ദ്രന് ഭാസ്കരനും കുടുംബവും വീണ്ടും പരാതി നൽകുകയുണ്ടായി. ഡിവൈഎസ്പി സുരേന്ദ്രൻ ഉടൻ ബാലുശ്ശേരി പൊലീസിന് പരാതി ഫോർവേഡ് ചെയ്യുകയും ഓപ്പറേഷൻ കുബേര ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ രേഖാമൂലം നിർദ്ദേശം നൽകുകയും ചെയ്തു. ഇതേതുടർന്ന് ബാലുശേരി എസ്.ഐ വി ഷിജിത്ത് ഡിസംബർ 24ന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ബാലുശേരി എസ്.ഐക്ക് മുമ്പ് പലതവണ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ മേൽ ഉദ്യോഗസ്ഥന്റെ നിർദ്ദേശം വന്നതോടെ ബോബിക്കെതിരെ കേസെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. കേസെടുത്ത വിവരം പരാതിക്കാരനെ അറിയിക്കണമെന്നും എഫ്.ഐ.ആർ പകർപ്പ് നൽകണമെന്നുമാണ് ചട്ടം. എന്നാൽ ആഴ്ചകൾ പിന്നിട്ട് ജനുവരി അവസാനത്തോടെയാണ് ബോബിക്കെതിരെ കേസെടുത്ത വിവരം പൊലീസ് ഭാസ്കരനെ അറിയിക്കുന്നത്. ക്രൈം നമ്പർ 1035/16 നമ്പർ പ്രകാരം ബാലുശേരി എസ്.ഐ രജിസ്റ്റർ ചെയ്ത കേസിൽ മണിലെൻഡർ ആക്ട് അണ്ടർ സെക്ഷൻ 3,4 r/w 17, കേരള പ്രൊഹിബിഷൻ ഓഫ് ചാർജിങ് എക്സോർബിറ്റൻഡ് ആക്ട് 2012 3 r/w 9 (a) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ ഒന്നാം പ്രതിയായി സി.ഡി ബോബി, വില്ല നമ്പർ 8, സ്കൈലൈൻ മഡോസ്, സിവിൽ സ്റ്റേഷൻ കോഴിക്കോട് എന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വട്ടിപ്പലിശയുടെ പേരിൽ അമിത പലിശ ഈടാക്കുകയും ഒടുവിൽ ഭൂമി തിരിച്ചു രജിസിറ്റർ ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ രണ്ടു കേസുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ കോഴിക്കോട്ട് രജിസ്റ്റർ ചെയ്തത്. ഓട്ടോ തൊഴിലാളിയായ ജോതീന്ദ്രൻ കൊടുത്ത പരാതിയിൽ 2014 ൽ ക്രൈം നമ്പർ 567/14 നമ്പർ പ്രകാരം ബോബിക്കെതിരെ ഓപ്പറേഷൻ കുബേരപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ രണ്ടു കേസുകളും മറുനാടൻ മലയാളിയാണ് പുറത്തു കൊണ്ടുവന്നത്.
Stories you may Like
- എംഎന്നിനെ രക്ഷപ്പെടുത്തിയ യുവാവ്; കെ ഭാസ്കരൻ ഓർമ്മ
- ലോകത്തിലെ ചില വിചിത്രവാദ കൾട്ടുകളെ അറിയാം
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്