Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി; ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിന് ഇന്ത്യയെ തകർത്തു

ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി; ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിന് ഇന്ത്യയെ തകർത്തു

കൊളംബോ: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ഒൻപതു പന്തു ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. 37 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്‌സും ഉൾപ്പെടെ 66 റൺസെടുത്ത കുശാൽ പെരേരയാണ് ലങ്കയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. ഇതോടെ 49 പന്തിൽ 90 റൺസുമായി ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയ ഓപ്പണർ ശിഖർ ധവാന്റെ ഇന്നിങ്‌സ് പാഴായി.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമമനുവദിച്ച് യുവതാരങ്ങളുമായാണ് ഇന്ത്യ ഇവിടെ ത്രിരാഷ്ട്ര പരമ്പരയ്ക്ക് എത്തിയത്. ഇന്ത്യയ്ക്കായി തമിഴ്‌നാട് താരം വിജയ് ശങ്കർ ഈ മൽസരത്തിലൂടെ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ചു. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുെട അടുത്ത മൽസരം.

175 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് സ്‌കോർ 12ൽ നിൽക്കെ ഓപ്പണർ കുശാൽ മെൻഡിസിനെ നഷ്ടമായി. ആറു പന്തിൽ രണ്ടു ബൗണ്ടറികളോടെ 11 റൺസെടുത്ത മെൻഡിസിനെ വാഷിങ്ടൻ സുന്ദറാണ് പുറത്താക്കിയത്. മെൻഡിസിനു പകരക്കാരനായി ക്രീസിലെത്തിയ കുശാൽ പെരേര ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ചതോടെ കളി മാറി. ശാർദുൽ താക്കൂർ എറിഞ്ഞ മൂന്നാം ഓവറിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 27 റൺസെടുത്ത പെരേര ഇന്ത്യയെ പതുക്കെ ചിത്രത്തിൽനിന്ന് മായിച്ചുകളഞ്ഞു.

12 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്‌സും ഉൾപ്പെടെ 19 റൺസുമായി ഗുണതിലക മടങ്ങിയെങ്കിലും പെരേര ആക്രമണം തുടർന്നു. ഒടുവിൽ 37 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്‌സും സഹിതം 66 റൺസെടുത്ത പെരേരയെ വാഷിങ്ടൻ സുന്ദറിന്റെ പന്തിൽ ദിനേഷ് കാർത്തിക് സ്റ്റംപു ചെയ്തു പുറത്താക്കിയെങ്കിലും അപ്പോഴേക്കും ശ്രീലങ്ക സുരക്ഷിതമായ സ്‌കോറിൽ എത്തിയിരുന്നു. ദിനേഷ് ചണ്ഡിമൽ (11 പന്തിൽ 14), ഉപുൽ തരംഗ (18 പന്തിൽ 17), എന്നിവർ ഇടയ്ക്കു പുറത്തായെങ്കിലും ഷാനക (18 പന്തിൽ 15), തിസാര പെരേര (10 പന്തിൽ 22) എന്നിവർ ചേർന്ന് ലങ്കയെ വിജയതീരമണച്ചു. ഇന്ത്യയ്ക്കായി വാഷിങ്ടൻ സുന്ദർ, യുസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP