Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഎംഡബ്ല്യു കാറിൽ നിന്നാണ് ഈ ഫോൺ കിട്ടിയത്; ഫോണിൽ നിറയെ നിരവധി സ്ത്രീകളുമായുള്ള അശ്ലീല ചാറ്റുകൾ; കാറിൽ നിന്ന് ഗർഭനിരോധന ഉറകളും കിട്ടി; പേസ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസീൻ ജഹാൻ; എല്ലാം നുണയെന്ന് ഷമി

ബിഎംഡബ്ല്യു കാറിൽ നിന്നാണ് ഈ ഫോൺ കിട്ടിയത്; ഫോണിൽ നിറയെ നിരവധി സ്ത്രീകളുമായുള്ള അശ്ലീല ചാറ്റുകൾ; കാറിൽ നിന്ന് ഗർഭനിരോധന ഉറകളും കിട്ടി; പേസ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസീൻ ജഹാൻ; എല്ലാം നുണയെന്ന് ഷമി

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭാര്യ ഹസീൻ ജഹാൻ. ഷമിക്ക് സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്നാണ് ഭാര്യ ആരോപിക്കുന്നത്. ഷമിയുടെ മെസഞ്ചർ, വാട്‌സാപ്പ്് സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ, ആരോപണണങ്ങൾ ഷമി നിഷേധിച്ചു.

ഒരേസമയം തന്നെ ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്നാണ് ഹസീൻ ജഹാൻ പറയുന്നത്.ഷമീസ് എഞ്ചോയ്‌മെന്റ് എന്ന പേരിലാണ് ഷമിയുടെ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഉടമ ആരെന്നറിയാത്ത അക്കൗണ്ടിൽ നിന്നാണ് മെസേജുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഷമി ഒരുസ്ത്രീക്കൊപ്പം നിൽക്കുന്ന ഫോട്ടോകളും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നീക്കം ചെയ്തു.

സ്ത്രീകൾ ഷമിക്ക് അയച്ചുകൊടുത്ത അവരുടെ ചിത്രങ്ങളും ഷമി സ്ത്രീകൾക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെയെല്ലാം ചിത്രങ്ങൾ അവരുടെ പേരും മൊബൈൽ നമ്പറും സഹിതമാണ് ജഹാൻ പോസ്റ്റിട്ടത്.താൻ പോസ്റ്റ് ചെയ്ത കാര്യങ്ങൾ മഞ്ഞുമലയുടെ ഒരു തുമ്പ് മാത്രമാണ്. ഇതിലും നെറികെട്ടവനാണ് അയാൾ. ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ട് അയാൾക്ക്-ജഹാൻ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2014ൽ ഐ.പി.എൽ ടീമായ ഡെൽഹി ഡെയർ ഡെവിൾസാണ് ഷമിക്ക് ആ ഫോൺ നൽകിയതെന്നും ജഹാൻ പറഞ്ഞു. ഷമിയുടെ ബി.എം.ഡബ്ല്യു കാറിൽ നിന്നാണ് ഈ ഫോൺ ലഭിച്ചത്. അതിനൊപ്പം ഗർഭനിരോധന ഉറകളും ഉണ്ടായിരുന്നു. ലോക്ക് ചെയ്തിരുന്ന ഫോൺ നിരവധി പാറ്റേണുകൾ മാറിമാറി പരിശോധിച്ചാണ് ഞാൻ തുറന്നത്-ജഹാൻ പറഞ്ഞു.

ഇതിന് പുറമെ കഴിഞ്ഞ രണ്ടു വർഷമായി ഷമിയും കുടുംബാംഗങ്ങളും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജഹാൻ ആരോപിച്ചു. അമ്മയും സഹോദരനും അസഭ്യം പറയാറുണ്ടായിരുന്നു. പുലർച്ചെ മൂന്ന് മണിവരെ അധിക്ഷേപിച്ച അനുഭവമുണ്ടായി. കുടുംബത്തെയും മകളെയും ഓർത്ത് ഞാൻ ക്ഷമിച്ചിരിക്കുകയായിരുന്നു. പക്ഷേ, ഇപ്പോൾ നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും അവരുമായി നടത്തിയ അശ്ലീല ചാറ്റുകൾ ശ്രദ്ധയിൽ പെടുകയും ചെയ്തതോടെയാണ് എനിക്ക് നിയന്ത്രണം വിട്ടത്. ഇനി ഇത് സഹിക്കാനാവില്ല. എല്ലാ തെളിവുകളും വച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും കൊൽക്കത്തയിലെ ജാദവ്പുർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു.

എന്നാൽ, ഭാര്യയുടെ ആരോപണങ്ങൾ ഷമി ഫേസ്‌ബുക്കിലൂടെ തന്നെ നിഷേധിച്ചു. ആരോപണങ്ങൾ എല്ലാം നുണയാണ്. എന്നെയും എന്റെ ക്രിക്കറ്റ് കരിയറിനെയും തകർക്കാനുള്ള ഗൂഢനീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP