ശ്രീധരനെ അപമാനിച്ച് വിട്ടാൽ കേരളത്തിന് മാപ്പു ലഭിക്കില്ല; പിണറായിയും സിപിഎമ്മും ഈ പോക്രിത്തരം കാണിക്കുന്നത് കാശുവെട്ടിക്കാൻ തന്നെ; ലോകം മുഴുവനും കാത്തിരിക്കുന്ന മഹാനായ ആ മനുഷ്യനെ ഒന്നു കാണാൻ പോലും കൂട്ടാക്കാത്ത താങ്കൾ ഈ നാടിന് മഹാ നാണക്കേടാണ് മുഖ്യമന്ത്രീ...- ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
മെട്രോമാൻ ഇ ശ്രീധരനെ ഇരട്ടച്ചങ്കൻ പിണറായി വിജയൻ അപമാനിച്ച് ഇറക്കിവിട്ടിരിക്കുന്നു. മുഖ്യമന്ത്രിയെ കാണണമെന്ന് കഴിഞ്ഞ രണ്ടുമാസമായി ശ്രീധരൻ ആവശ്യപ്പെടുകയും കത്തെഴുതുകയും ചെയ്തിട്ടും അനുമതി നൽകുന്നില്ല. മൂന്നുചങ്കുള്ള മന്ത്രി സുധാകരനെ ശ്രീധരൻ പലകുറി കണ്ട് പറഞ്ഞു. എന്നെ സർക്കാർ ഒരു പണിയേൽപിച്ചു. അതിനായി പണവും തന്നു. ഒന്നരവർഷമായി അതിനായി പ്രവർത്തിക്കുന്നു. ഇക്കാലയളവ് എനിക്കൊരു പദ്ധതി പൂർത്തിയാക്കാനുള്ള സമയമാണ്. രണ്ട് ഓഫീസ് നടത്തി ലൈറ്റ് മെട്രോ കേരളത്തിന് ഗുണകരമാകുമോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കരാർ ഒപ്പിടാൻ നിങ്ങൾ തയ്യാറാവുന്നില്ല. പണി തുടങ്ങാൻ നിങ്ങൾ സമ്മതിക്കുന്നില്ല. ഇതിനിടെ മീറ്റിങ്ങുകൾ കൂടുന്നുണ്ട്.. മാറ്റണം.. പോവണം എന്നൊക്കെ പറയുന്നുണ്ട്. മടുത്തു..... ഒടുവിൽ മെട്രോമാൻ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചു. നിങ്ങൾ എന്തെങ്കിലും ഫെബ്രുവരി 16ന് മുമ്പ് ചെയ്യണമെന്നും അല്ലെങ്കിൽ ഞാൻ ഈ പണി നിർത്തുമെന്നും വ്യക്തമാക്കിയായിരുന്നു കത്ത്. മാർച്ച് പത്തായിട്ടും ഒന്നും നടക്കാതെ വന്നതോടെയാണ് ശ്രീധരൻ പറയുന്നത്. ഞാൻ നിർത്തുന്നു എന്ന്.
എന്തൊരു കഷ്ടമാണ് ഇതെന്ന് നോക്കൂ.. കഴിഞ്ഞ സർക്കാരിന്റെ കാലത്തുകൊച്ചി മെട്രോയ്ക്ക് വേണ്ടി എത്തിയ ഇ. ശ്രീധരനെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുകച്ചുചാടിക്കാൻ ശ്രമിച്ചപ്പോൾ അത് പാടില്ലെന്ന് പറഞ്ഞ് ബഹളംവച്ചത് പിണറായിയും വിഎസും അടങ്ങുന്നവരായിരുന്നു. ടോം ജോസ് എന്നുപറയുന്ന ഐഎഎസുകാരൻ കാട്ടുകള്ളനാണെന്നും ഈ പണമെല്ലാം അടിച്ചുമാറ്റി കീശവീർപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഉമ്മൻ ചാണ്ടിക്കും ബെന്നി ബെഹനാനും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ അതിൽ വിഹിതമുണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ചു പിണറായിയും വിഎസും സൈബർ സഖാക്കളും.
ശ്രീധരനെ വിട്ട് ഒരു കളിക്കില്ല ഞങ്ങളെന്നാണ് അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത്. വിശ്വസ്തനായ ടോംജോസിനെ കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് അന്ന് ഉമ്മൻ ചാണ്ടി മാറ്റി. സൈബർ ആക്രമണം പേടിച്ചും സൽപ്രീതി ആഗ്രഹിച്ചും. സോഷ്യൽ മീഡിയയുടെ മുന്നിൽ മുട്ടുമടക്കി ഉമ്മൻ ചാണ്ടി അഴിമതിയിൽ നിന്ന് പിന്മാറി എന്നാണ് അന്ന് സിപിഎം പറഞ്ഞിരുന്നത്.
ആഗോള ടെൻഡർ വേണമെന്നായിരുന്നു ടോംജോസിന്റെ പക്ഷം. ഗവൺമെന്റ് ഒരു കരാർ മറ്റൊരു ഗവൺമെന്റുമായി ഉണ്ടാക്കുമ്പോൾ ഒരു ടെൻഡറിന്റേയും ആവശ്യമില്ലെന്ന് ശ്രീധരനും പറഞ്ഞു. ആഗോള ടെൻഡർ വിളിക്കുന്നത് ഇഷ്ടക്കാർക്ക് ടെൻഡർ നൽകി കാശടിക്കാൻ ആണെന്ന് ബഹളംവച്ചു. ഇന്ന് പിണറായിയും വിഎസും സുധാകരനുമെല്ലാം പറയുകയാണ് ആഗോള ടെൻഡർ വിളിച്ചേ പറ്റൂ എന്ന്.
ഒരു ആഗോള ടെൻഡറും വിളിക്കാതെ 3750 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്ത് 300 കോടി രൂപ ലാഭിച്ച് കേരളത്തിന് പറഞ്ഞതിനേക്കാൾ മുന്നേ മെട്രോ നൽകിയ ആളാണ് ശ്രീധരൻ. ഇത് ദേശാഭിമാനിയിൽ വന്ന വാർത്തയാണ്. 49 കോടി മുടക്കി പണിയാനിരുന്ന ഇടപ്പള്ളി പാലം 13 കോടി രൂപ ലാഭിച്ച് പൂർത്തിയാക്കിയെന്നതും ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ?
സർക്കാരിന്റെ പദ്ധതികൾ ഖജനാവ് കൊള്ളയടിക്കാനുള്ള പദ്ധതികളാണ്. എല്ലാ പദ്ധതികളിലും ആദ്യം ടെൻഡറിൽ കൊടുക്കുന്നതിന്റെ മൂന്നും നാലും ഇരട്ടി പണം അടിച്ചുമാറ്റിയാണ് പദ്ധതികൾ തീരുന്നത്. ശ്രീധരന്റെ ഒരു പദ്ധതിയും എസ്റ്റിമേറ്റ് കൂട്ടിയിട്ടില്ല. അതിന് താഴെ നിർത്തി ശ്രീധരൻ. എന്നാൽ പിഡബ്ള്യുഡി മുതൽ സിഡ്കോ കരാർ വരെ സർക്കാർ കൈവയ്ക്കുന്ന എല്ലാ കരാറിലും കോൺട്രാക്ടർമാർ രണ്ടുംമൂന്നും ഇരട്ടി പണമാണ് അടിച്ചുമാറ്റുന്നത്. ഈ പണമൊക്കെ പോകുന്നത് രാഷ്ട്രീയക്കാരന്റെ പോക്കറ്റിലേക്കും അനുമതി നൽകുന്ന ഉദ്യോഗസ്ഥന്റെ വീട്ടിലേക്കും പോകുന്നു. അതിന് തടയിട്ട്, മെട്രോമാൻ ഇന്ത്യയിലുണ്ടാക്കിയ മാറ്റം കണ്ടില്ലെന്ന് നടിക്കാൻ പിണറായിക്ക് കഴിയുമോ?
ഇ ശ്രീധരനെ കുറിച്ച് പിണറായി വിജയന് എന്തറിയാം? മെട്രോ എന്ന സങ്കൽപം ഇന്ത്യയിൽ ആദ്യമായി കൊൽക്കത്തയിൽ കൊണ്ടുവന്നത് ശ്രീധരനാണ്. ഇന്ന് ഇന്ത്യയിൽ ഏത് മെട്രോ ആയാലും ശരി ശ്രീധരന്റെ കയ്യൊപ്പില്ലാതെ നടക്കില്ല. ഒരു മനുഷ്യായുസ്സിൽ വിചാരിച്ചാൽ നടക്കാത്ത പദ്ധതിയായിരുന്നു കൊങ്കൺ. 1964ൽ ചുഴലിക്കാറ്റിൽ പാമ്പൻപാലം തകർന്ന് രാമേശ്വരത്തെ ജനങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ ആറുമാസംകൊണ്ട് പാലം പണിയാമെന്നാണ് സർക്കാർ പറഞ്ഞത്. അന്ന് ആരും വിശ്വസിച്ചിരുന്നില്ല രണ്ടുകൊല്ലംകൊണ്ടു പോലും പാലം തീരുമെന്ന്. അന്ന് ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്ന ശ്രീധരന് ചുമതല കിട്ടി. അദ്ദേഹം പറഞ്ഞു ഞാൻ മൂന്നുമാസംകൊണ്ട് തീർത്തുതരാം എന്ന്. 46 ദിവസംകൊണ്ട് പാമ്പൻപാലം പണിതീർത്തു ശ്രീധരൻ. ഇന്നും ഒന്നും സംഭവിച്ചിട്ടില്ല ആ പാലത്തിന്. ഇന്നും ഇന്ത്യയിലെ അസാധാരണമായ എൻജിനീയറിംഗിന്റെ പ്രതീകമായി നിൽക്കുകയാണ് പാമ്പൻ പാലം.
പ്രധാനമന്ത്രി മോദി മുതൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ എന്തെങ്കിലും ഒരു പദ്ധതിക്കുവേണ്ടി ശ്രീധരനെ കിട്ടുമോ എന്ന് കാത്തുനിൽക്കുമ്പോൾ, 80 കഴിഞ്ഞ ആ വയോധികൻ പിറന്ന നാടിനോടുള്ള സ്നേഹംകൊണ്ട് രംഗത്തുവന്നപ്പോൾ... അപമാനിച്ചുവിടുന്നത് തെമ്മാടിത്തരമാണ്... ശുദ്ധ തോന്ന്യവാസമാണ്.
എവിടെയാണ് സോഷ്യൽ മീഡിയയിലെ ദുഷ്പ്രഭുക്കന്മാർ? ഉമ്മൻ ചാണ്ടിയേയും ടോംജോസിനേയും അഴിമതിക്കാരാക്കി മാറ്റി ബഹളംവച്ച സോഷ്യൽമീഡിയക്കാർ എവിടെ? പിണറായി പറയുമ്പോൾ ആഗോള ടെൻഡർ... പിണറായി പറഞ്ഞാൽ ഇ ശ്രീധരൻ മോശക്കാരൻ... ഉമ്മൻ ചാണ്ടി പറഞ്ഞാൽ ആഗോളടെൻഡർ തട്ടിപ്പും ശ്രീധരൻ മഹാനും.. എന്തൊരു ഇരട്ടത്താപ്പാണിത്?
കേരളത്തിലെ പത്രങ്ങളിൽ ഒന്നോ രണ്ടോ കോളം വാർത്ത വന്ന് തീരേണ്ട വിഷയമല്ല ഇത്. പ്രശസ്തിക്കുവേണ്ടി മാധ്യമങ്ങളെ സമീപിക്കുന്ന ആളല്ല ശ്രീധരൻ. ഒന്നരക്കൊല്ലം പദ്ധതിക്കുവേണ്ടി പിന്നാലെ നടന്ന് ഡിഎംആർസിക്ക് മാസം പതിനാറുലക്ഷംവീതം ഒരു കരാറുമില്ലാതെ നഷ്ടം വരുന്നതുകണ്ട് ചങ്കുപൊട്ടി പലതവണ സർക്കാരിന് കത്തെഴുതിക്കഴിഞ്ഞാണ് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം എത്തിയത്.
അങ്ങനെയുള്ള അദ്ദേഹത്തോട് കാണിക്കുന്നത് ശുദ്ധ പോക്രിത്തരവും തെമ്മാടിത്തരവുമാണ്... അഴിമതിയാണ്. ശ്രീധരനെ പറഞ്ഞുവിടുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളും നേതാക്കന്മാരും ഒക്കെ ചേർന്ന് പോക്കറ്റിലേക്ക് കാശുതട്ടിയെടുക്കാൻ നടത്തുന്ന ശ്രമംതന്നെയാണ്. വികസനത്തോടുള്ള സമീപനം സത്യസന്ധമായിരിക്കണം. ശ്രീധരനെ പോലെ ഒരാളെ മുറിവേൽപിച്ചുവിടുന്നത് കേരളീയ സമൂഹത്തിന് എന്നും അപമാനമായിരിക്കും.. നാണക്കേടായിരിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍